കൂടുതലും പെണ്‍കുട്ടികള്‍
കൂടുതലും പെണ്‍കുട്ടികള്‍
കാണാതാകുന്ന കുട്ടികൾ ഒരു സാമൂഹ്യ പ്രശ്നമായി വളരുകയാണ്. കേരളത്തിൽ കഴിഞ്ഞവർഷംഏറ്റവുമധികം കാണാതായത് പെണ്‍കുട്ടികളെയാണെന്നതു ഞെട്ടിക്കുന്നതാണ്.വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റിനു പുറമേ സ്വവർഗ സെക്സ് റാക്കറ്റും പിടിമുറുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്നു പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് നടന്ന അന്വേഷണമാണ് ഈ റാക്കറ്റിന്‍റെ പ്രവർത്തനം വെളിച്ചത്തു കൊണ്ടുവന്നത്.

മധ്യകേരളത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും മറ്റു പല ജില്ലകൾ കേന്ദ്രീകരിച്ചും ഇവരുടെ പ്രവർത്തനമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ പറയുന്നു. ഇവിടത്തെ ഒരു സ്കൂളിൽനിന്ന് ഏതാനും നാൾ മുൻപാണ് മൂന്നു പെണ്‍കുട്ടികളെ കാണാതായത്. പ്രമുഖ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു അവർ.

കാണാതായി ദിവസങ്ങൾക്കുശേഷമാണ് സംഭവം പോലീസിന് മുന്നിലേക്ക് എത്തുന്നത്. വീട്ടുകാരും സ്കൂൾ അധികൃതരും രഹസ്യമായി നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽ നിന്ന് കുട്ടികളെ കണ്ടെത്തി.ഇവർ പഠിച്ചിരുന്ന സ്കൂളിലെ പൂർവ വിദ്യാർഥിയും മറ്റൊരു സ്കൂളിലെ അധ്യാപികയുമായ യുവതിയാണ് വിദ്യാർഥിനികളെ തമിഴ്നാട്ടിലെത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും സമ്മർദം മൂലം പോലീസ് സംഭവത്തിൽ കേസെടുത്തില്ല.എന്നാൽ സമാന സംഭവങ്ങളെക്കുറിച്ച് തുടർന്ന് നടന്ന അന്വേഷണത്തിൽ സംസ്ഥാനത്ത് പലയിടത്തും ഈ റാക്കറ്റിന്‍റെ പ്രവർത്തനം കണ്ടെത്തി. അധ്യാപകർക്ക് ഇതുസംബന്ധിച്ച് ജാഗ്രതാ നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്.

മുന്പ് അധ്യാപകർക്ക് വിദ്യാർഥികൾ തമ്മിലുള്ള സൗഹൃദം അതിരുവിടുന്നുണ്ടോയെന്ന് മാത്രം ശ്രദ്ധിച്ചാൽ മതിയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്ന് സ്കൂളുകളിൽ കൗണ്‍സലിങ്ങിന് നേതൃത്വം നൽകുന്ന ഒരു അധ്യാപകൻ ചൂണ്ടിക്കാണിക്കുന്നു. ബന്ധങ്ങളിൽ വന്ന മാറ്റവും സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളുടെ സ്വാധീനവുമെല്ലാം അധ്യാപകരുടെ ഉത്തരവാദിത്വം കൂട്ടിയിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

വിദ്യാർഥികൾക്കിടയിൽ തുറന്നുപറച്ചിലുകൾ കുറഞ്ഞുവരുന്നതാണ് മറ്റൊരു പ്രശ്നം. സുഹൃത്തുക്കളോടും രക്ഷിതാക്കളോടുമെല്ലാം അകലം സൂക്ഷിക്കുന്നവരാണ് പുതുതലമുറ. യഥാർഥ സൗഹൃദമെന്ന് വിശ്വസിച്ച് ആശ്രയിക്കുന്ന സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകൾ പലപ്പോഴും ചതിക്കെണികളാകുകയും ചെയ്യും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡ്രോപ് ബോക്സുകൾ

അന്പലപ്പുഴ സംഭവം, കോന്നി സംഭവം തുടങ്ങി കേരളത്തിൽ തന്നെ ഉദാഹരണങ്ങൾ ഏറെയുണ്ട്. വീടെന്ന ചിറകിന്‍റെ തണൽ, സമൂഹത്തിന്‍റെ കരുതൽ.. ഇങ്ങനെ ഏറെ ആവശ്യമുണ്ട് നമ്മുടെ കുട്ടികൾക്കെന്ന് ഇവയെല്ലാം അടിവരയിട്ടുറപ്പിക്കുന്നു. വർധിച്ചുവരുന്ന കൗമാര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥികളെ നേർവഴിക്ക് നയിക്കാൻ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. തുറന്നുപറച്ചിൽ പ്രോത്സാഹിപ്പിക്കാൻ ഡ്രോപ് ബോക്സ്, സൗഹൃദ ക്ലബ്ബ്, ഒൗർ റെസ്പോണ്‍സിബിലിറ്റി ടു ചിൽഡ്രൻ (ഒആർസി) എന്നിങ്ങനെ പദ്ധതികളുടെ നിര നീളും. പരസ്യമായി പുറത്തുപറയാൻ വിഷമമുള്ള പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയാണ് പരാതിപ്പെട്ടികളുടെ ലക്ഷ്യം. ഡ്രോപ്പ് ബോക്സ് എന്ന പേരിലാണ് ഇവ സ്കൂളുകളിൽ അറിയപ്പെടുന്നത്. ഒരു പരിധി വരെ ഇവ ഫലപ്രദമാണെന്നാണ് അധ്യാപകരുടെ വിലയിരുത്തൽ.നഗരത്തിലെ ഒരു സ്കൂളിൽ വിദ്യാർഥികളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ആദ്യം വിവരം ലഭിക്കുന്നത് ഡ്രോപ് ബോക്സ് വഴിയാണ്. പേര് വെളിപ്പെടുത്താതെ ഏതോ വിദ്യാർഥി എഴുതിയിട്ട കുറിപ്പ് രക്ഷിച്ചത് ഒത്തിരി കുരുന്ന് ജീവിതങ്ങളെയാണ്.

സംസ്ഥാനത്ത് 1202 സ്കൂളുകളിൽ ഹയർ സെക്കൻഡറി വകുപ്പിന്‍റെ കീഴിൽ സൗഹൃദ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഡ്രോപ് ബോക്സുമുണ്ട്. ആഴ്ചയിൽ രണ്ട് തവണയാണ് ഇത് തുറക്കുക. പരാതികളുടെ പരിശോധനയ്ക്ക് മുതിർന്ന അധ്യാപകന്‍റെ നേതൃത്വത്തിൽ ഒരു സംഘമുണ്ടാകും. തെറ്റായ ചില വിവരങ്ങളും ചില സ്കൂളുകളിലെ ബോക്സിൽ നിന്ന് കിട്ടാറുണ്ട്. എന്നാൽ ഇത് അപൂർവമാണ്. പ്രശ്നപരിഹാരത്തിന് ഒരു പരിധി വരെ ഇവ ഫലപ്രദമാണെന്നാണു പൊതുവെയുള്ള വിലയിരുത്തൽ.തൊഴിൽ പഠന സാധ്യതകളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കാനാണ് കരിയർ ഗൈഡൻസ് സെൽ 2003 ൽ തുടങ്ങിയത്. ഇതിന്‍റെ ചുവടു പിടിച്ചാണ് സൗഹൃദ ക്ലബ്ബിന്‍റെ തുടക്കം. അന്പലപ്പുഴയിൽ ഹയർ സെക്കൻഡറി വിദ്യാർഥിനികളെ ക്ലാസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇതിലേക്ക് നയിച്ചത്. കൗമാരക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് ക്ലബ്ബിന്‍റെ ലക്ഷ്യം. ആരോഗ്യപരിപാലന ക്ലാസുകൾ, കൗണ്‍സലിങ് എന്നിവയെല്ലാം ഇതിന്‍റെ നേതൃത്വത്തിൽ ചെയ്യുന്നു. പരാതിപ്പെട്ടികളുടെ ആധിക്യമാണ് ഇപ്പോൾ അധികൃതരെ വലയ്ക്കുന്ന പ്രശ്നം. പല സ്കൂളുകളിലും മൂന്നു മുതൽ നാലു വരെ പെട്ടികളാണ് സ്ഥാപിച്ചിട്ടുള്ളത്. സൗഹൃദ ക്ലബ്ബിന്‍റെ പെട്ടിക്ക് പുറമേ എക്സൈസ് വകുപ്പും പോലീസുമെല്ലാം പ്രത്യേകം പെട്ടികൾ വച്ചിട്ടുണ്ട്. ഇതിന് പുറമേ ചിലയിടത്ത് സ്കൂളുകളുടെ വകയും കാണാം.പെട്ടികളുടെ ആധിക്യം വിദ്യാർഥികൾക്ക് പ്രശ്നമാകുന്നുവെന്ന പരാതി ബാലാവകാശ കമ്മീഷന്‍റെ മുന്നിൽ വരെയെത്തിയിട്ടുണ്ട്. എല്ലാ പരാതികളും ഒരു പെട്ടിയിൽ തന്നെ ശേഖരിച്ച്, പരിശോധിച്ചശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറണമെന്ന നിർദേശമാണ് ഉയർന്നുവന്നിരിക്കുന്നത്. കൗമാരപ്രശ്നങ്ങൾ പരിഹരിക്കാൻ ഇനി കുട്ടിസേനയും രംഗത്തു വരും. കൂട്ടുകാർക്കിടയിലെ പ്രശ്നങ്ങൾ കണ്ടെത്താൻ വിദ്യാർഥികളെ തന്നെ സജ്ജരാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് വിദ്യാഭ്യാസവകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് സംസ്ഥാന വ്യാപകമായി നടക്കുകയാണ്.


ക്രൂരത ആവർത്തിക്കുന്നു

കാണാതായ പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നതു പലപ്പോഴും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളിലാണ്. ബാലികമാരെ വരെ പീഡിപ്പിച്ചു കൊല്ലുകയെന്ന ക്രൂരത നമ്മുടെ കേരളത്തിൽ ആവർത്തിക്കുകയാണ്. കൊല്ലം അന്പലംകുന്നിൽ ബിനില എന്ന അഞ്ചു വയസുകാരിയുടെ മൃതൃദേഹം കണ്ടെത്തിയത് അയൽവീട്ടിലെ കട്ടിലിന് അടിയിൽ നിന്നാണ്. അയൽവാസിയായ പതിനഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനഭംഗത്തിനിടെ കുട്ടി കൊല്ലപ്പെടുകയായിരുന്നു. തൃശൂരിലെ ചെന്ത്രാപ്പിന്നിയിൽ ഏഴുവയസുകാരിയായ ജാസില കൊല്ലപ്പെട്ടതും മാനഭംഗത്തിനിടെയാണ്. ഈ സംഭവത്തിലും അറസ്റ്റിലായത് പതിനാറുകാരൻ. ഇവരുടെ വീടിനടുത്തു നിർമാണത്തിലിരിക്കുന്ന വീടിനുള്ളിൽ ചാക്കിൽ കെട്ടിവച്ച നിലയിലാണ് ജാസിലയുടെ മൃതദേഹം കണ്ടെത്തിയത്. അടൂരിനടുത്തു പറക്കോട്ട് നാടോടികളായ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നതു 47കാരനായ ഹരിപ്പാട് സ്വദേശി കൃഷ്ണപിള്ളയായിരുന്നു. ഇങ്ങനെ കൊടുംക്രൂരതകൾ ആവർത്തിക്കപ്പെടുന്നു.

എന്തു ചെയ്യുന്നു‍?

കാണാതായ കുട്ടികളെ കണ്ടെത്താൻ സംസ്ഥാനത്ത് എന്തെങ്കിലും സംവിധാനമുണ്ടോയെന്ന് ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. മുന്നുവർഷത്തിനിടെ കാണാതായ പതിനഞ്ചുവയസിൽ താഴെ പ്രായമുള്ള കുട്ടികുടെ പട്ടിക സമർപ്പിക്കാനും കോടതി നിർദേശിച്ചു. നാലുമാസം മുന്പ് കാണാതായ മുകനും ബധിരനുമായ കുട്ടിയെ കണ്ടെത്താൻ പോലീസ് നടപടിയെടുക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.രക്ഷിതാക്കളുടെ ഹർജിയിൽ ബധിരനും മൂകനുമായ പതിനഞ്ചുകാരനെ കണ്ടെത്താൻ പ്രോസിക്യൂഷൻ നിർദേശിച്ചതനുസരിച്ചാണ് ഹൈക്കോടതി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് . 20 ദിവസം കഴിഞ്ഞ് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കാണിച്ച് വീണ്ടും അപേക്ഷ നൽകി. ഇതാണ് കോടതിയുടെ വിമർശനം ക്ഷണിച്ചുവരുത്തിയത് . സർക്കാർ ഒട്ടും താൽപര്യമില്ലാത്ത രീതിയിലാണ് ഈ കേസ് കൈകാര്യം ചെയ്തതെന്നും അത് ഗൗരവമായി കാണുന്നെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട്സമർപ്പിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. 2014 ഓഗസ്റ്റ് ഒന്നിനും 2017 ഓഗസ്റ്റ് ഒന്നിനുമിടയ്ക്ക് പതിനഞ്ചുവയസിൽ താഴെയുള്ള എത്രകുട്ടികളെ കാണാതായെന്ന് കോടതിയെ അറിയിക്കാനാണ് നിർദേശം . ഇതിൽ എത്രപേരെ കണ്ടെത്തി, ഇനി എത്രപേരെ കണ്ടെത്താനുണ്ട് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം . സംസ്ഥാനത്ത് കാണാതായ കുട്ടികളെ കണ്ടെത്താൻ എന്ത് സംവിധാനമാണുള്ളതെന്നും ഡിജിപി വ്യക്തമാക്കണം. മൂകനും ബധിരനുമായ കുട്ടിയെ കണ്ടെത്താൻ വീഴ്ചകളില്ലാതെ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

(തുടരും)

പ്രദീപ് ഗോപി