പോക്കുവരവ് എന്നാല്‍ അപേക്ഷകന്റെ പോക്കും വരവും?
പോക്കുവരവ് എന്നാല്‍ അപേക്ഷകന്റെ പോക്കും വരവും?
പോക്കുവരവ് എന്നാൽ പോക്കും വരവുമായി മാറുന്നു. വില്ലേജ് ഓഫീസിൽ പോക്കുവരവിനു കൊടുത്താൽ ഇപ്പോഴത്തെ നിലയിൽ ഓണ്‍ ലൈനിലാണ് ശരിയാക്കുന്നത്. ഓണ്‍ ലൈനിലാണെങ്കിലും പതിനഞ്ച് ദിവസത്തിനുള്ളിൽ പോക്കുവരവ് ചെയ്തു കൊടുക്കണം.

പതിനഞ്ച് ദിവസത്തിനുള്ളിൽ പോക്കുവരവ് ചെയ്തു തരാൻ സാധിക്കാത്ത അവസ്ഥ വന്നാൽ അതു രേഖാമൂലം അറിയിക്കണമെന്നാണ് നിയമം. ഇതൊന്നും വില്ലേജ് ഓഫീസിൽ ചെയ്തു തരുന്നില്ല. പലപ്പോഴും വില്ലേജ് ഓഫീസിലേക്ക് കയറുന്പോൾ ഒരു ഉൾഭയമാണ് പലർക്കും ഉണ്ടാകുന്നത്. ഒന്നു ശരിയാകണമേ എന്ന പ്രാർഥന ഉരുവിടാത്ത അവിശ്വാസി പോലും കാണില്ല. കേരള ലോട്ടറിപരസ്യം പോലും നാളെ നാളെ എന്നാണ്. ഇതു പിന്നെ വാ നടത്തി തരാം, പിന്നെ വാ എന്നുമാത്രമാണ്. ഇതു വിശ്വസിച്ചു പാവപ്പെട്ടവർ നടക്കാൻതുടങ്ങും.

എന്നും കയറിയിറങ്ങി വിഷമിച്ചാലും ആളില്ല. അല്ലെങ്കിൽ വില്ലേജ് ഓഫീസറില്ല തുടങ്ങിയ വാചകമടി മാത്രമാണ് കേൾക്കാൻ കഴിയുന്നത്. പോക്കുവരവിന് ഒരു അപേക്ഷ വില്ലേജ് ഓഫീസർക്കു ലഭിച്ചാൽ അദ്ദേഹം എല്ലാ രേഖകളും ശരിയാണോ എന്നു പരിശോധിക്കും. രേഖകളെല്ലാം ശരിയാണെങ്കിൽ മാത്രമാണ് അപേക്ഷ പോലും സ്വീകരിക്കുകയുള്ളൂ. രേഖകളെല്ലാം ശരിയാണെന്നു ബോധ്യം വരുന്പോൾ ഓഫീസിലെ ഒരു സ്റ്റാഫിന്‍റെ പേര് പറഞ്ഞിട്ടു സാറിനെ ഏല്പിക്കാൻ പറയും. സാറിന്‍റെ അടുത്തു എത്തുന്പോൾ ധാരാളം പേർ അപേക്ഷയുമായി കാത്തു നിൽക്കുന്നുണ്ടാകും.

സാറിന്‍റെ അടുത്ത് എത്തുന്പോൾ സാറിന്‍റെ പരിശോധനയും കഴിഞ്ഞാണ് സ്വീകരിക്കുന്നത്. സാറിന്‍റെ നോട്ടത്തിൽ നമ്മുടെ ഓൾ ബോഡി സ്കാനിംഗ് നടക്കും. സാറിനറിയാം എപ്രകാരമുള്ള ആളാണെന്ന്. സാറിന്‍റെ യോജിച്ച ആളാണെങ്കിൽ ഒരു പുഞ്ചിരി വരും. കാണാം. എന്ന മറുപടി ലഭിക്കും. സാധാരാണക്കാരനാണെങ്കിൽ അടുത്ത മാസത്തെ ഒരു തീയതി പറയും. ഓണ്‍ലൈനിലെ പാകപ്പിഴകളെ കുറിച്ചുംജീവനക്കാരുടെ കഷ്ടപ്പാടിനെ കുറിച്ചും കുറച്ചു സങ്കടം കേൾക്കാനും തയാറായി വേണം പോകാൻ. പണമില്ലാത്തവനാണെങ്കിൽ നടത്തിച്ചു കൊല്ലും. വരാൻ പറയുന്ന ദിവസം ഒന്നെങ്കിൽ ഓഫീസ് അവധിയായിരിക്കും. അല്ലെങ്കിൽ വില്ലേജ് ഓഫീസർ കാണില്ല. അല്ലെങ്കിൽ സാറു കാണില്ല. നമ്മൾ വീണ്ടുംവീട്ടിലേക്ക് പോകും.

ഇതു പോക്കുവരവു ചെയ്തിട്ടു വീട് വയ്ക്കാനോ, മക്കളുടെ വിവാഹം നടത്താനോ, പഠനത്തിനു ബാങ്കിൽ ലോണ്‍ വയ്ക്കാനോ ശ്രമിക്കുമന്നവർ കൈയിൽ നല്ലൊരു തുകയുമായി പോകുന്നതാണ് നല്ലത്. കാലവർഷം വന്നാലും വീട് വയ്ക്കാൻ കഴിയില്ല. കാരണം പോക്കുവരവ് ചെയ്തു വേണം ബാങ്കിൽ പോകാൻ. ബാങ്കിൽ പോകണമെങ്കിൽ സൈറ്റ് പ്ലാൻ വേണം. ഇതും വില്ലേജിൽ നിന്നുമാണ് ലഭിക്കുന്നത്. സൈറ്റ് പ്ലാൻ കാണാൻ സാറു വരണം. സാറിനെയാണല്ലോ വില്ലേജ്ഓഫീസർ ഏല്പിച്ചിരിക്കുന്നത്. സാറിനെ കൊണ്ടുപോകാൻ ഉച്ചകഴിഞ്ഞ് വരണം. അതും സാറു പറയുന്ന ദിവസം.

അന്നുവാഹനം വാടകയ്ക്കെടുത്ത് എത്തുന്പോൾ സാറു കാണില്ല. സാറുള്ള ദിവസം കാറുമായിഎത്തണം. സാറിനെ കയറ്റി സൈറ്റിൽ കൊണ്ടുപോകണം. സൈറ്റ് കണ്ടാലും സാറിനു മനസിലാകണമെങ്കിൽ പോക്കറ്റ് മണി എത്തണം. സാറിനു സന്തോ,ഷം വരണമെങ്കിൽ അല്പം മിനുങ്ങണം. അതിനുള്ള സമയവും പണവും നമ്മൾ കണ്ടെത്തണം. കുറഞ്ഞുപോയാൽ നമ്മുടെ കഷ്ടകാലം. പലരും കൂലിപ്പണിക്കു പോലും പോകാതെ ഇതിനും പോക്കുവരവിനും സൈറ്റ് പ്ലാനിനും വേണ്ടി നടക്കുകയാണ്. മക്കളുടെ വിവാഹത്തിനു പണം കണ്ടെത്താൻ ഓടിനടക്കുന്നവർ, സാറിപ്പോൾ വരുമെന്നറിയിക്കുന്നവർ. പത്തര കഴിഞ്ഞു വരുന്ന സാറിനെ കാത്തിരിക്കുന്നവനു കൂലിപ്പണിക്കു പോകാൻ പറ്റില്ല.

പോക്കുവരവ് ചെയ്തു കിട്ടണമെങ്കിൽ ഒരു വർഷം വരെ എടുത്തവരെ ലേഖകനറിയാം. ഇതു പണം വാരി എറിഞ്ഞു കളിക്കുന്നവർക്കു മാത്രമുള്ള മേഖലയാണ്. പോക്കുവരവിനു വേണ്ടി പ്രായമായവർ വരെ ക്യൂ നിൽക്കുന്പോൾ മണ്ണ് ഖനനക്കാർ വന്നാൽ സൈറ്റ് പരിശോധനയുടെ പേരിൽ ഒരു യാത്ര നടത്തും. ഇതെല്ലാം വില്ലേജിലെ നിത്യകാഴ്ചയാണ്. പോക്കുവരവ് ചെയ്തു കിട്ടാൻ ഓണ്‍ലൈനിൽ ശരിയാക്കണമെന്നതു പാവപ്പെട്ടവന്‍റെ കാര്യം. വിദേശത്തുനിന്നു വന്നയാൾക്ക് പോക്കുവരവ് ചെയ്തു കൊടുക്കാൻ അധിക ദിവസം വേണ്ടെന്നതും അറിയണം. അതിന് ഈ സാറിനു താലൂക്ക് ഓഫീസ് വരെ പോകണം. അതിനുള്ള പണം ചോദിച്ചു വാങ്ങാനും കരാർ വയ്ക്കാനും ആളുകൾ കൂടെയുണ്ട്.


യുവതിയും അമ്മയും ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്തിന്?

യുവതിയും അമ്മയുംആത്മഹത്യക്കു ശ്രമിച്ചു. പക്ഷേ, ഫയർഫോഴ്സ് രക്ഷിച്ചു. എന്തിനായിരുന്നു ഇവർ ആത്മഹത്യക്കു ശ്രമിച്ചത്. പട്ടയം ലഭിച്ച ഭൂമിയായിരുന്നു ഇവർക്കു ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലുള്ള ഇവർക്കു വേറെ മാർഗമില്ല. സാന്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ഇവർക്ക് ആകെയുള്ള സ്ഥലം പോക്കുവരവ് ചെയ്തു കൊടുക്കണം. ഉദ്യോഗസ്ഥർ കനിയണം. എന്നാൽ ഉദ്യോഗസ്ഥർക്കു പിടിവാശിയാണ്.കൈക്കൂലി വേണം. കൈക്കൂലി കൊടുക്കാൻ ഇവരുടെ കൈയിൽ പണമില്ല. ഒന്നും രണ്ടും രൂപയൊന്നുമല്ല ഇവർ ചോദിക്കുന്നത്.

ലക്ഷങ്ങളാണ് അല്ലെങ്കിൽ നടത്തിച്ചു തരുമെന്നാണ് സ്ഥിതി. അവസാനംഅവർ ഒരു തീരുമാനമെടുത്തു. പോക്കുവരവിന് അപക്ഷ കൊടുത്തു . അമ്മയും മകളും രാവിലെ താലൂക്ക് ഓഫീസിലെത്തി സ്ഥലത്തിന്‍റെ പോക്കുവരവിനു ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥലം അളക്കാനും രേഖകൾ ശരിയാക്കാനും ഉദ്യോഗസ്ഥർ ലക്ഷങ്ങളാണു തങ്ങളോടാവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ചു മകൾ മിനി സിവിൽ സ്റ്റേഷനു മുൻവശത്തെ രണ്ടുനില കെട്ടിടത്തിനു മുകളിൽ കയറിനിന്നു സിവിൽ സ്റ്റേഷനെ ചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി. താഴെ ഗോവണിയിൽ മാതാവ് മണ്ണെണ്ണയും തീപ്പെട്ടിയുമായി നിന്നു. മകൾ ചാടിയാൽ താൻ തീ കൊളുത്തുമെന്ന് അമ്മ പറഞ്ഞു. സംഭവത്തെത്തുടർന്നു ജനം തടിച്ചുകൂടി. ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി.

ഒടുവിൽ ഗോവണി വഴി ഫയർഫോഴ്സ് ജീവനക്കാരൻ കെട്ടിടത്തിനു മുകളിൽ കയറി മകളെ താഴെയിറക്കി. നടന്നു നടന്നു മടുത്തു സാറേ, പാവപ്പെട്ട ഞങ്ങൾ എങ്ങനെ ലക്ഷങ്ങൾ കൊടുക്കുമെന്നാണ് ഇവർ കരഞ്ഞു കൊണ്ടു പോലീസിനോടു ചോദിക്കുന്നത്. ഇവരെപ്പോലെ നിരവധി പേർ ഇന്നും ജീവിക്കുന്നു. നോബിളിനു വേണം വരുമാനസർട്ടിഫിക്കറ്റ്. നോബിൾ താമസിക്കുന്നതു തൊടുപുഴയ്ക്കും കോട്ടയം ജില്ലയ്ക്കും അതിർത്തിയിലുള്ള ഒരു വില്ലേജ് ഓഫീസിനു കീഴിലാണ്. മക്കൾ പഠിക്കാൻ മിടുക്കരാണ്. പക്ഷേ, നോബിളിനു പഠിപ്പിക്കാൻ മാർഗമില്ല. രോഗിയാണ്. സ്വന്തമായി ഒരു വീടുള്ളതു പള്ളിയുടെ ധനസാഹയത്തിൽ ലഭിച്ചതാണ്. ഒരു പാറയിലാണ് കുടിൽ സ്ഥിതി ചെയ്യുന്നത്. പാറയും വീടും കൂടെ 30 സെന്‍റ് ഭൂമിയുണ്ട്. വരുമാനസർട്ടിഫിക്കറ്റ് ലഭിച്ചാൽ മക്കളെ ഏതെങ്കിലും അനാഥമന്ദിരത്തിലോ, മഠത്തിലോ നിർത്തി പഠിപ്പിക്കാൻ സാധിക്കും. വില്ലേജ് ഓഫീസിൽ എത്തി അപേക്ഷ നൽകിയതു ഭാര്യയാണ്. നോബിൾ കിടപ്പിലാണ്.
പക്ഷേ, വില്ലേജ് ഓഫീസർക്കു യാതൊരു മയവുമില്ല.

വരുമാനസർട്ടിഫിക്കറ്റ് തരാൻ മാർഗമില്ല. പള്ളീലച്ചന്‍റെയും പഞ്ചായത്ത് അംഗത്തിന്‍റെയും കത്ത് കാണിച്ചു. ഒരു രക്ഷയുമില്ല. വരുമാനസർട്ടിഫിക്കറ്റ് നൽകാൻ നിയമം അനുവദിക്കുന്നില്ല. 30 സെന്‍റ് പാറയുണ്ട്. നടന്നു നടന്നു മടുത്തിട്ടും വില്ലേജ്ഓഫീസറുടെ മനസ് മാറിയില്ല. സാറൊന്നു വന്നു കണ്ടിട്ട് എന്തെങ്കിലും തീരുമാനം എടുക്കാൻ അപേക്ഷിച്ചു. രക്ഷയില്ല. റേഷൻകാർഡിലെ എപിഎലും പ്രശ്നമാകുന്ന നിരവധി സംഭവങ്ങളും ഈ വില്ലേജിൽ അരങ്ങേറുന്നു. ചിലയിടത്തു വില്ലേജ് ഓഫീസർമാർ നീതി നടപ്പിലാക്കാൻ പരിശ്രമിക്കുന്പോൾ താപ്പാനകളായ സംഘടനാ പ്രവർത്തകരായ ജീവനക്കാരുണ്ട്. അവർ സമ്മതിക്കില്ല.

(തുടരും)