പ്രമേഹബാധിതരിൽ ദന്തക്ഷയ സാധ്യതയേറുന്നു
പ്രമേഹബാധിതരിൽ ദന്തക്ഷയ സാധ്യതയേറുന്നു
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.

ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്‍റെ സഹായം ആവശ്യമാണ്.  ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്‍റെ ആഗിരണം കുറയുന്നു. ഇത്‌ രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവുകൂടാൻ കാരണമാകുന്നു. ഇതാണു ടൈപ്പ് 2 പ്രമേഹം.

പ്രമേഹ രോഗികളുടെ ഉമിനീരിൽ ഗ്ലൂക്കോസിന്‍റെ അളവു കൂടുതലായിരിക്കും. ഇത് അണുക്കൾക്കു വളരാനുള്ള അവസരം കൊടുക്കുന്നു. അങ്ങനെ മോണരോഗം ഉണ്ടാകുന്നു.

ഉമിനീരിന്‍റെ കുറവ്

പ്രമേഹബാധിതരിൽ ഉമിനീരിന്‍റെ കുറവ് അനുഭവപ്പെടാറുണ്ട്. ഇത് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, വിഴുങ്ങൽ, സംസാരിക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു.

ഉമിനീരിന്‍റെ അളവും ഗ്ലൂക്കോസിന്‍റെ അളവും തമ്മിൽ ബന്ധമുണ്ട്. ഉയർന്ന ഗ്ലൂക്കോസ് ലെവൽ ഉള്ള പ്രമേഹരോഗികളിൽ ഉമിനീരിന്‍റെ അളവ് വളരെ കുറവായിരിക്കും.

ദന്തക്ഷയം

പ്രമേഹരോഗികളിൽ പുതിയതും ആവർത്തിച്ചുള്ളതുമായ ദന്തക്ഷയത്തിന് സാധ്യതയുണ്ട്. ഉമിനീരിന്‍റെ ശുദ്ധീകരണവും ബഫറിംഗ് ശേഷിയും കുറയുന്നു. ഉമിനീരിൽ ഗ്ലൂക്കോസിന്‍റെ അളവ് വർധിക്കുന്നതാണ് ഇതിനു കാരണം. ഇങ്ങനെ വായിൽ നിരവധി ബാക്ടീരിയകൾ വരുന്നു. ഇതു പല്ലിനും പല്ലിന്‍റെ വേരുകളിലും നാശ ത്തിനു കാരണമാകുന്നു.


പ്രമേഹ ബാധിതരിൽ മറ്റുള്ളവരെ അപേക്ഷിച്ച് പല്ലിന്‍റെ കേടുമൂലം വേരുകളിൽ പഴുപ്പു കെട്ടിനിൽക്കാനുള്ള അവസരം കൂടുതലാണെന്നു പഠനങ്ങളുണ്ട്. ഇത്തരത്തിലുള്ള പഴുപ്പുകൾ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിൽ അണുബാധ വരുത്താനുള്ള സാധ്യത കൂടുതലാണ്.

പ്രമേഹരോഗികൾക്ക് ഫംഗസ്, ബാക്ടീരിയ, അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉമിനീർ ഉത്പാദനം കുറവും അതിലുള്ള ആന്‍റി മൈക്രോബിയർ ഫലങ്ങളുടെ അഭാവവും ഈ അണുബാധയ്ക്കു കാരണമാകുന്നു. ശരീരത്തിന്‍റെ പ്രതിരോധശേഷി നഷ്ടമാകുന്നതും ഇതിനെ സഹായിക്കുന്നു. പ്രമേഹരോഗികളിൽ രോഗപ്രതിരോധശേഷി കുറയുന്നതായി കാണപ്പെടുന്നു. (തുടരും)

വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ,
(അസിസ്റ്റന്‍റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903