മേജർ രവിയുടെ പട്ടാള സിനിമകളിലെ മോഹൻലാൽ വേഷം മേജർ മഹാദേവൻ ശൈലിയിലാണ് അയാൾ കൊല്ലത്തെ കരുനാഗപ്പള്ളിയിൽ എത്തിയത്. ഒരു ബുള്ളറ്റുമായി വന്നിറങ്ങിയ അയാൾ ശരിക്കും മേജറുടെ ഗറ്റപ്പിലായിരുന്നു. പാകിസ്ഥാൻ അതിർത്തിയിലെ പട്ടാള കഥകളുമായി അടുത്ത ദിവസം എത്തിയത് ഒരു ആഡംബര കാറിൽ. അവിടെ അയാൾ പേര് പറഞ്ഞത് മേജർ ഹരിദാസ്. ആൾക്കാരെ മയക്കുന്ന പ്രകടനവും വാക് ചാതുരിയും. നെയ്യാർഡാം പോലീസ് അറസ്റ്റു ചെയ്ത സന്തോഷ് എന്ന 43 കാരൻ ഇങ്ങനെയൊക്കെ അഭിനയിച്ചാണ് പലരിൽ നിന്നും കോടികൾ തട്ടിയെടുത്തത്. കൂടെ അഭിനയിക്കാൻ തട്ടിപ്പിന്റെ രാജ്ഞി എന്നു പോലീസ് തന്നെ വിശേഷിപ്പിക്കുന്ന ഗീതാറാണി. ഇപ്പോഴും ഒളിവിലായ ഗീതാറാണിക്കുവേണ്ടി പോലീസ് പറന്നു നടക്കുന്നു.
തുടക്കം കോച്ചിംഗ് സെന്ററിൽ
പട്ടാളത്തിലും വിദേശരാജ്യങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചതിനാണ് സന്തോഷ് അറസ്റ്റിലാകുന്നത്. കൊട്ടാരക്കര വാളകം അണ്ട ൂർ പൂവണത്തുംവിള വീട്ടിൽ സന്തോഷ്കുമാർ(43) നെയ്യാർഡാം പോലീസിൽ പിടിയിലാകുന്പോൾ ഏതാണ്ട ് 7 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പോലീസിന് കിട്ടിയ വിവരം. അന്വേഷണം മുറുകിയപ്പോൾ അത് 20 കോടിയായി മാറി. സന്തോഷിന്റെ കൂട്ടാളിയും കേസിലെ രണ്ടാം പ്രതിയുമാണ് ഗീതാറാണി. നെയ്യാർഡാം സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട കള്ളിക്കാട് മൈലക്കര സ്വദേശിനി ബിന്ദുവിന്റെ പരാതിയിലാണ് കേസ്െടുത്തതും അന്വേഷണം നടന്നതും.
ജോലി വാഗ്ദാനം ചെയ്ത് ബിന്ദുവിന്റെ മകൻ ഉൾപ്പടെയുള്ള 17 പേരിൽ നിന്നും ഏതാണ്ട ് 30 ലക്ഷത്തോളം രൂപ പ്രതികൾ വാങ്ങിയിരുന്നു. 2016 ജനുവരി 23 ന് കോട്ടയത്തു വച്ച് നടന്ന ആർമിയുടെ റിക്രൂട്ടിംഗ് റാലിയിൽ പങ്കെടുത്ത നെയ്യാർഡാം സ്വദേശികളായ 18 പേരെയും അറസ്റ്റിലായ സന്തോഷും ഗീതാറാണിയും സമീപിച്ചു. ആർമിയിലെ കേണൽ ആണെന്ന് പറഞ്ഞ് സന്തോഷ് ഇവരെ പരിചയപ്പെട്ടു. ഒരോരുത്തരും 2,50,000 രൂപ നൽകിയാൽ ജോലി ഉറപ്പായും നൽകുമെന്ന് സന്തോഷ് വാഗ്ദാനം ചെയ്തു. താൻ സൈനിക ഓഫീസർ ആണെന്ന് ഇരകളെ പറഞ്ഞു വിശ്വസിപ്പിക്കാൻ സന്തോഷിനായി.
സന്തോഷും ഗീതാറാണിയും ബാംഗ്ലൂരിൽ ഉള്ള ടോപ് വേ റെസിഡൻസി എന്ന ഹോട്ടലിൽ വച്ചാണ് പണം വാങ്ങിയത്. പിന്നീട് ഇൻഡ്യൻ മിലിട്ടറി ഓഫീസറുടെ പേരിൽ വ്യാജ നിയമന ഉത്തരവ് ഇവർക്ക് നൽകി. അതിനുശേഷം ഇവർ മുങ്ങി.
തങ്ങൾക്ക് ലഭിച്ച നിയമന ഉത്തരവുകൾ വ്യാജമാണെന്ന് തട്ടിപ്പിനിരയായവർ കണ്ടെത്തിയതോടെ ഇവർ പരാതി നൽകുകയായിരുന്നു. പുതിയ തട്ടിപ്പിനായി പ്രതി തിരുവനന്തപുരത്ത് എത്തി എന്ന് അറിഞ്ഞ തട്ടിപ്പിന് വിധേയരായവർ പട്ടാളത്തിൽ ജോലി വേണമെന്നും മറ്റും പറഞ്ഞ് പോലീസിന്റെ സഹായത്തോടെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. കേരളത്തിൽ സന്തോഷിന് എതിരേ 20 സ്റ്റേഷനുകളിലായി ഏതാണ്ട് 150 പരാതികൾ നിലവിലുണ്ട ്.
1990 ൽ സൈന്യത്തിൽ ചേർന്ന സന്തോഷ് 7 വർഷം ജോലി ചെയ്തിരുന്നു. ഒരു അപകടത്തെ തുടർന്ന് ജോലി വിട്ടു. അതിനു ശേഷം കർണ്ണാടക മംഗലാപുരം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് അവിടെത്തന്നെ
സ്ഥിരം താമസമാക്കി. ആദ്യം ഇവിടെ ഒരു പലചരക്കു കട തുടങ്ങി എങ്കിലും അത് പരാജയപ്പെട്ടു. അതിനുശേഷം അക്കാഡമീസ് ഓഫ് കരിയർ ഗൈഡൻസ് ഇൻ കോ- ഓപ്പറേഷൻ എന്ന പേരിൽ സൈന്യത്തിൽ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഒരു കോച്ചിംഗ് സെന്റർ മംഗലാപുരത്തെ കദ്രി എന്ന സ്ഥലത്ത് ആരംഭിക്കുന്നു. ആയിടയ്ക്കാണ് ചെട്ടികുളങ്ങര സ്വദേശിനി ഗീതാറാണിയെ പരിചയപ്പെടുന്നത്. ചെട്ടികുളങ്ങരയിലെ ഒരു സ്കൂളിലെ മാനേജ്മെന്റ് അംഗത്തിന്റെ ഭാര്യയാണെന്ന് പറഞ്ഞ് എത്തിയ ഗീതാറാണിയും സന്തോഷും ചേർന്നാണ് പുതിയ തട്ടിപ്പിന് രംഗമൊരുക്കുന്നത്. ഇരുവരും ചേർന്ന് കഴിഞ്ഞ 10 വർഷത്തിനിടെ 5 കോടിയിലധികം രൂപ തട്ടിയെടുത്തതായി പോലീസ് സംശയിക്കുന്നു. കള്ളനോട്ടും സ്ഫോടകവസ്തുവും കൈവശംവച്ചതിന് കൊട്ടാരക്കര സ്റ്റേഷനിലും പൂജപ്പുര, പൂവ്വാർ, ഏഴുകോണ്, കരുനാഗപ്പള്ളി , ശാസ്താംകോട്ട, ആലുവ, കൊല്ലം, ത്യശൂർ, കണ്ണൂർ, കോഴിക്കോട്, മലന്പുഴ, കൊങ്ങാട്, പാലക്കാട് നോർത്ത് എന്നീ സ്റ്റേഷനുകളിൽ നിരവധി കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട ്.
ഗീതാറാണിയുടെ ലീലാവിലാസങ്ങൾ
സന്തോഷിന്റെ തട്ടിപ്പുകൾക്കെല്ലാം കൂട്ട് ഗീതാറാണിയായിരുന്നു. ചെട്ടികുളങ്ങര സ്വദേശിനിയാണ് ഗീതാറാണി. കുറെ വർഷങ്ങൾക്ക് മുൻപ് ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന ഇവർ വിസ തട്ടിപ്പിലൂടെയാണ് പുതിയ മേഖലയിലേക്ക് കാൽ എടുത്തു വച്ചതെന്ന് പോലീസ് പറയുന്നു. നാടിന്റെ വിവിധയിടങ്ങളിൽ കള്ളപ്പേരിൽ വാടകയ്ക്ക് താമസിച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. വിസ കേസിൽ ജാമ്യത്തിലിറങ്ങിയതിനുശേഷമാണ് ഇവർ മിലിറ്ററി റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ ഭാഗമായത്. ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ 75 പേരിൽ നിന്നും പണം തട്ടിയതാണ് ആദ്യകേസ്. ഗീതാറാണിയുടെ ഭർത്താവിന്റെ നാട്ടുകാരനാണ് സന്തോഷ് . അതു വഴി പരിചയപ്പെട്ടാണ് ഇരുവരും പുതിയ തട്ടിപ്പിന് ഇറങ്ങുന്നത്.
ചെങ്ങന്നൂർ, ബുധനൂർ, മാന്നാർ മേഖലകളിലുള്ള പലരിൽ നിന്നും ജോലി വാഗ്ദാനം നൽകി ഒന്നേകാൽ ലക്ഷം മുതൽ നാല് ലക്ഷം വരെ വാങ്ങി. പണം വാങ്ങിയ ശേഷം ഉദ്യോഗാർഥികളെ സന്തോഷിന്റെ കോച്ചിംഗ് സെന്ററുകളിൽ എത്തിച്ചു. പട്ടാള ക്യാന്പിലേക്ക് വ്യാജ നിയമന ഉത്തരവ് നൽകിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപം താമസിച്ചിരുന്ന കാലത്ത് ഇവർ ബാങ്ക്, സ്കൂളുകൾ തുടങ്ങി പലയിടത്തും തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി.പത്ര പരസ്യങ്ങളുടെ മറയിലും തട്ടിപ്പ് നടത്തി. ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ത്യശൂർ സ്വദേശി ദിലീപിനെയും അധ്യാപക ജോലി വാഗ്ദാനം നൽകി അവണിശേരി വീട്ടിൽ രാജേഷിനെയും കബളിപ്പിച്ചു. ഇവരിൽ നിന്നും 10 ലക്ഷമാണ് തട്ടിയെടുത്തത്്. ബാങ്കിൽ പ്രൊബേഷനറി ഓഫീസർ, എയർഫോഴ്സിൽ എയർമാൻ , ക്ലാർക്ക്, കണ്സ്യൂമർഫെഡിൽ പായ്ക്കിംഗ് സെക്ഷനിൽ അസിസ്റ്റന്റ്, റെയിൽവേ ക്ലാർക്ക്, ടീച്ചർ തുടങ്ങി നിരവധി ജോലികൾ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പുകൾക്ക് ഒരു പഞ്ഞവുമില്ല.
ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ തുടരുകയാണ്. തിരുവനന്തപുരം വഞ്ചിയൂർ ജനറൽ ആശുപത്രിക്ക് സമീപം റെഡ്ക്രോസ് റോഡിൽ ടി.സി. 26 / 1380 താമസം മോഹൻ ആന്റണി( 64), ആലപ്പുഴ പുളിങ്കുന്ന് കൂരിത്തറ പാട്ടത്തിൽ വീട്ടിൽ മേരി എന്നും മെറിൻ എന്നും വിളിക്കുന്ന സഹായ മേരി( 48) എന്നിവരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. സഹായ മേരിയും മോഹൻ ആന്റണിയും ഏകദേശം 22 ലക്ഷത്തോളം രൂപ ഗീതാറാണിയുമായി ചേർന്ന് തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട ്. ഒരോ തട്ടിപ്പിലും 25000 രൂപയാണ് ഇവർക്ക് ഗീതാറാണി കൊടുത്തിരുന്നത്. ഇവരുടെ പേരിൽ പല സ്റ്റേഷനുകളിലുമായി നിരവധി പരാതികളാണ് കിട്ടിയിട്ടുള്ളതെന്ന് ഡിവൈഎസ്പി ബിജുമോൻ പറഞ്ഞു.
കാൽ കോടിയും കടന്ന്
20 കോടിയോളം രൂപ ഈ സംഘം തട്ടിയെടുത്തതായാണ് പ്രാഥമിക കണക്കുകൾ. ഗീതാറാണിയെ പിടികൂടിയാൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് പോലീസ് പറയുന്നു. ഗീതാറാണിയെ കണ്ടെത്താൻ കർണ്ണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട ്. എന്തായാലും പുതിയ തട്ടിപ്പുകളുമായി കാത്തിരിക്കുന്ന ഗീതാറാണിയെ തേടി പോലീസ് മംഗലാ പുരം അടക്കമുള്ള പ്രദേശത്തേയ്ക്ക് പോയിരിക്കുകയാണ്.
കോട്ടൂർ സുനിൽ