Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇതിലേ പോയതു വസന്തം
<യ> ഗന്ധങ്ങൾ, മൂക്ക്, തലച്ചോറ്, ആത്മാവ് എന്നിവയെക്കുറിച്ച്!
വി.ആർ. ഹരിപ്രസാദ്
<ശ> അയ്യോ.. ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടല്ലോ..
ഹൊ! എന്താ ഒരു മണ്ണെണ്ണയുടെ മണം..
എന്തോ കരിയുന്ന സ്മെല്ലു വരുന്നുണ്ടല്ലോ!..
മിക്കപ്പോഴും കേൾക്കുന്ന, വളരെ പരിചിതമായ സംഭാഷണങ്ങളാണെല്ലാം. ആദ്യത്തെ രണ്ടും ഒരുപക്ഷേ ജീവനെത്തന്നെ അപകടത്തിൽനിന്നു രക്ഷിക്കും. അവസാനത്തേതിന് ’’വിശന്നിട്ട് എന്റെ കുടലു കരിയുന്നതാടാ‘ എന്ന കളിയുത്തരം പറയാമെങ്കിലും, അതും ഒരു വലിയ തീപിടിത്തത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തെ മുന്നറിയിപ്പാകാം.
ഗന്ധങ്ങൾ ജീവിതവുമായി അത്രയേറെ കെട്ടുപിണഞ്ഞിരിക്കുന്നു. മുന്നറിയിപ്പു ഗന്ധങ്ങൾ മാത്രമല്ല, സുഗന്ധങ്ങളും ദുർഗന്ധങ്ങളുമുണ്ട്. ഇവയ്ക്കെല്ലാം പൊതുവായി എന്താണുള്ളത് എന്നു ചിന്തിച്ചിട്ടുണ്ടോ? മൂക്ക്! എന്നാൽ മൂക്കു മാത്രം പോരാ. യഥാർഥത്തിൽ മൂക്കല്ല ഗന്ധങ്ങൾ അനുഭവിപ്പിക്കുന്നത്– തലച്ചോറാണ്. മൂക്കുപൊത്തി ഗന്ധങ്ങൾ ഉള്ളിൽക്കടക്കുന്നത് തടയാനും, മൂക്കുവിടർത്തി സുഗന്ധങ്ങളെ (പൊരിച്ച കോഴിയുടേതടക്കം) പരമാവധി ഉള്ളിലേക്കെടുക്കാനും കഴിയുമെന്നുമാത്രം.
ഗന്ധങ്ങൾ വെറുതെ മണംപിടിച്ചു കളയാനുള്ളതല്ല. ഇതാ, ഗന്ധങ്ങളുടെ ലോകത്തെ ഏതാനും വിശേഷങ്ങൾ:
തലച്ചോറില്ലെങ്കിൽ മണം തിരിച്ചറിയാൻ കഴിയില്ലെന്നു നേരത്തേ കണ്ടല്ലോ. എന്നാൽ മൂക്കിലെ സെൻസറുകൾക്ക് അരലക്ഷത്തിലേറെ വ്യത്യസ്തയിനം ഗന്ധങ്ങൾ പിടിച്ചെടുക്കാൻ കഴിവുണ്ട്. മനുഷ്യരുടെ മൂക്ക് അത്രം മോശം മൂക്കല്ല. ഏതാണ്ട് എല്ലാത്തരം ജീവികളുടെയും മൂക്കിനു തുല്യമാണത്– നായ്ക്കളുടേതിനുപോലും.
മനുഷ്യന്റെ സെന്റ് സെല്ലുകൾ ഓരോ നാലാഴ്ച കൂടുമ്പോഴും പുതുക്കപ്പെടുന്നുണ്ട്. അതായത് 28 ദിവസം കൂടുമ്പോൾ നിങ്ങൾക്ക് പുതിയ ’മൂക്കു’ കിട്ടും. പക്ഷേ, പ്രായം കൂടുംതോറും ഗന്ധങ്ങൾ അറിയാനുള്ള ശേഷി കുറയും.
സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഗന്ധങ്ങൾ അനുഭവിക്കാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയാവണം സെന്റുകടകളിൽ അവർക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നത്.
<ശാഴ െൃര=/ളലമേൗൃല/േീമ്യബ2016ഖൗഹ്യ13ംമ3.ഷുഴ മഹശഴി=ഹലളേ>
നിങ്ങളുടെ ശരീരത്തിന് അനന്യമായ ഒരു ഗന്ധമുണ്ട്– നല്ലതായാലും ചീത്തയായാലും. ചിലർ അടുത്തുവരുമ്പോൾ വിയർപ്പുമണംകൊണ്ടുതന്നെ ആളെ തിരിച്ചറിയാം. ഒരേപോലിരിക്കുന്ന ഇരട്ട സഹോദരങ്ങൾ ഉണ്ടെങ്കിൽ ഒരുപക്ഷേ അവരുടെ ശരീരഗന്ധം നിങ്ങളുടേതിനു സാമ്യമുള്ളതാകാം. പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മമാരെ അവരുടെ ഗന്ധംകൊണ്ടു തിരിച്ചറിയാനുള്ള കഴിവുണ്ട്.
ഓരോ മനുഷ്യർക്കും സ്വന്തം ശരീരഗന്ധമുണ്ടെന്നപോലെതന്നെ, ഓരോരുത്തരും ഗന്ധങ്ങൾ തിരിച്ചറിയുന്നത് വ്യത്യസ്തരീതിയിലാണ്. അതായത് രണ്ടുപേർ ഒരു ഗന്ധം ഒരേപോലെയല്ല അനുഭവിക്കുന്നത്. ചിലർക്ക് ചിലതരം ഗന്ധം അനുഭവപ്പ
ടണമെന്നില്ല. റൂം ഫ്രെഷ്നറിന്റെ ഗന്ധം ഒരുപക്ഷേ നിങ്ങൾക്ക് മുല്ലപ്പൂവിന്റെയാണെന്നു തോന്നാമെങ്കിലും നിങ്ങളുടെ ഭാര്യയ്ക്ക് അത് ആയുർവേദ മരുന്നിന്റെയായി തോന്നാം. രണ്ടുപേരെയും തെറ്റുപറയാൻ പറ്റില്ല.
ഓർമകൾക്കെന്തു സുഗന്ധം എന്നു സാഹിത്യകാരന്മാരും ബുദ്ധിജീവികളും പറയും. അതേസമയം സുഗന്ധങ്ങൾക്ക് ഓർമകളെ ഉണർത്താൻ കഴിയുമെന്നത് പരമാർഥമാണ്. കുട്ടിക്കാലത്ത് അനുഭവിച്ച സുഗന്ധങ്ങൾ വർഷങ്ങൾക്കുശേഷം പിന്നീടറിയുമ്പോൾ ഓർമകൾ ഇരമ്പിയാർത്ത് എത്തും. പുതിയ ഉടുപ്പിന്റെ, പുതിയ പുസ്തകത്തിന്റെ, കൈതപ്പൂവിന്റെ, നോട്ടുബുക്കിൽ കുടഞ്ഞിട്ട ക്യുട്ടിക്കുറ പൗഡറിന്റെ... ഒപ്പം മറന്നുകൂടാത്ത ഒരു ഗന്ധംകൂടിയുണ്ട്– പുതുമഴയുടെ.
വല്ലാതെ പേടിച്ചിരിക്കുന്ന ഒരാളെ അയാളുടെ വിയർപ്പുമണംകൊണ്ട് തിരിച്ചറിയാം. ഏറെയിഷ്ടപ്പെടുന്ന വളരെയടുത്ത പങ്കാളിയുടെ സന്തോഷം, മറ്റു ശാരീരികാവസ്ഥകൾ എന്നിവയും അയാളുടെ ഗന്ധം പറഞ്ഞുതരും. പലപ്പോഴും സ്നേഹത്തിന്റെ കാര്യത്തിലും ഗന്ധത്തിനു പ്രാധാന്യമുണ്ട്. മാനസിക ഐക്യമുള്ളവർക്കുമാത്രം ബാധകമാകുന്ന കാര്യങ്ങളാണിവ.
ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിവുകുറഞ്ഞവരുണ്ട്. അവർ താരതമ്യേന കൂടുതൽ വിഷാദാവസ്ഥയുള്ളവരാകും. ഗന്ധം അറിയാതിരിക്കുന്ന അവസ്ഥയെ ഡൈസോസ്മിയ എന്നാണ് വിളിക്കുന്നത്. അമിത ഘ്രാണശേഷിയെ ഹൈപ്പറോസ്മിയ എന്നും.
നല്ല മണങ്ങൾ നിങ്ങളെ കൂടുതൽ സന്തോഷമുള്ളവരാക്കും. ഇഷ്ടഗന്ധത്തിനു നടുവിൽ നിൽക്കുമ്പോൾ മനസ് പോസിറ്റീവ് ആവും. അതുകൊണ്ടുതന്നെ ഒരു തുള്ളി സുഗന്ധതൈലം നിങ്ങളുടെ മേശപ്പുറത്തു വയ്ക്കൂ– ജോലിയിലെ വിരസതപോലും ഇല്ലാതാകും.
തുടർച്ചയായി വിവിധയിനം ഗന്ധങ്ങൾ അനുഭവിക്കുന്നത് മൂക്കിനെ കുഴപ്പത്തിലാക്കും. അതുകൊണ്ടുതന്നെ പെർഫ്യൂം വാങ്ങാൻ പോകുമ്പോൾ ശ്രദ്ധിക്കണം. ഓരോ ഗന്ധവും അനുഭവിക്കുന്നതിനു മുമ്പ് മൂക്കിനു വിശ്രമം അനുവദിക്കണം. എങ്ങനെയെന്നല്ലേ? നിങ്ങളുടെ തൂവാലയോ വസ്ത്രമേ അല്പനേരം മണത്തുനോക്കുക. മൂക്ക് തനിയേ റീസെറ്റ് ആയിക്കൊള്ളും (തൂവാലയിൽ സെന്റ് പൂശുന്ന പതിവുള്ളവർ ശ്രദ്ധിക്കുമല്ലോ).
ഗർഭിണികൾക്ക് ചില സാധാരണ ഗന്ധങ്ങൾ അരോചകമായിത്തോന്നാം. അരി തിളച്ചുവരുന്ന മണം ഒട്ടും സഹിക്കാൻ കഴിയാത്ത സ്ത്രീകളുണ്ട്. ചില ഭക്ഷണപദാർഥങ്ങളുടെ ഗന്ധവും അവരിൽ മനംപുരട്ടലുണ്ടാക്കും. ഗർഭിണികൾക്ക് ഗന്ധം അറിയാനുള്ള ശേഷി വളരെ കൂടുതലാവുന്നതാണു കാരണം. അതുകൊണ്ടുതന്നെ വിചിത്രമായ ചില ഗന്ധാനുഭവങ്ങളാണ് അവർക്കു ലഭിക്കുന്നത്. അതുവരെ ഇഷ്ടമില്ലാത്ത ഭക്ഷണമാവും ഗർഭകാലത്ത് ഒരുപക്ഷേ അവർക്കു കഴിക്കാനാവുക.
അതേസമയം ചൂടോടെ കിട്ടുന്ന പ്രഭാതഭക്ഷണത്തിന്റെ സുഗന്ധമാണ് പുരുഷന്മാർക്ക് ഏറ്റവും ഇഷ്ടപ്പെട്ടതത്രേ. എന്നാൽ നവജാത ശിശുക്കളുടെ സുഗന്ധമാണ് സ്ത്രീകൾക്ക് പ്രിയതരം. സ്വന്തം കുഞ്ഞുങ്ങളാണെങ്കിൽ പറയുകയുംവേണ്ട.
88 ശതമാനം സ്ത്രീകളും പെർഫ്യൂം ഉപയോഗിക്കുന്നത് സ്വയം സന്തോഷിപ്പിക്കാനാണ്. നല്ല മൂഡ് സൃഷ്ടിക്കാനുള്ള ഉപാധിയായി 55 ശതമാനം സ്ത്രീകൾ പെർഫ്യൂമിനെ കാണുന്നു.
ആംബെർഗ്രിസ് എന്ന പദാർഥമാണ് സുഗന്ധദ്രവ്യ വ്യവസായത്തിലെ ഏറ്റവും അമൂല്യമായ അസംസ്കൃതവസ്തു. അതിഗംഭീരമായ സുഗന്ധമാണരതേ ഇതിന്. എവിടെനിന്നാണ് ഇതെടുക്കുന്നത് എന്നുകേട്ടാൽ പക്ഷേ, പല മുഖങ്ങളും ചുളിയും– തിമിംഗലത്തിന്റെ കുടലിൽനിന്ന്. ഇപ്പോൾ ഇതെടുക്കാൻ നിയമം അനുവദിക്കാത്തതിനാൽ കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
പെർഫ്യൂമുകൾ ഉണ്ടാക്കുന്നതിന് രണ്ടു രീതികളുണ്ട്. പൂക്കളിൽനിന്നും പ്രകൃതിദത്ത സുഗന്ധദ്രവ്യങ്ങളിൽനിന്നും സത്തയെടുക്കുന്നതാണ് രണ്ടു രീതിയിലും ചെയ്യുന്നത്. മൂന്നുമാസക്കാലം പൂക്കളും മറ്റും പ്രത്യേകയിനം മെഴുകിൽ ചേർത്തുവയ്ക്കുകയാണ് ആദ്യത്തെ രീതി. പിന്നീട് ആൽക്കഹോൾ ഉപയോഗിച്ച് മെഴുക് മാറ്റിക്കളയും. രണ്ടാമത്തെ രീതിയിൽ പൂക്കൾ വെള്ളത്തിലിട്ട് തിളപ്പിക്കും. അപ്പോഴുണ്ടാകുന്ന നീരാവിയിൽനിന്ന് സെന്റ് ഉണ്ടാക്കുക. രണ്ടു രീതിയിലും നിരവധി തവണ അരിക്കൽ പ്രക്രിയ വേണ്ടിവരും. ഏറ്റവും മികച്ച സുഗന്ധം അങ്ങിനെയാണ് ശേഖരിക്കുന്നത്. ഇന്നുപക്ഷേ, മിക്കവാറും ജനപ്രിയമായ പെർഫ്യൂമുകളിൽ (ഡിയോഡറന്റ് ബോഡി സ്പ്രേകളിൽ പ്രത്യേകിച്ചും) രാസപദാർഥങ്ങളാണ് അടങ്ങിയിരിക്കുന്നത്.
ഗന്ധം പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നവർക്ക് പെർഫ്യൂം വ്യവസായത്തിൽ വലിയ സ്ഥാനമുണ്ട്. ലോകത്താകമാനം ആയിരത്തിൽത്താഴെ ’മണപ്പിക്കൽ വിദഗ്ധ’രേയുള്ളൂ. നിരവധി വർഷങ്ങളുടെ പരിശീലനത്തിനു ശേഷമാണ് ഇവർ ഈ രംഗത്തെത്തുന്നത്. പണ്ട് ഫ്രഞ്ച് പെർഫ്യൂമറായ ജീൻ കാൾസ് തന്റെ മൂക്ക് പത്തുലക്ഷം ഡോളറിന് ഇൻഷ്വർ ചെയ്തിരുന്നത്രേ. മൂക്കുപോയാൽ കാര്യം പോക്കാണല്ലോ.
ലോകത്തെ മികച്ച പെർഫ്യൂമുകൾ ഉണ്ടാക്കാൻ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ വേണ്ടിവരാറുണ്ട്.
യൂ ഡി കൊളോൺ പോലുള്ള ചില സുഗന്ധദ്രവ്യങ്ങൾ പുരുഷന്മാർക്കു മാത്രമായാണ് നിർമിക്കുന്നത്. സ്ത്രീകൾക്കുവേണ്ടി പ്രത്യേകം തയാറാക്കുന്ന പെർഫ്യൂമുകളുമുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ചർമത്തിന്റെ ഘടനയിലുള്ള വ്യത്യാസമനുസരിച്ചാണ് ഈ തരംതിരിവ്. ഓരോ പെർഫ്യൂമും വ്യത്യസ്തമായ സുഗന്ധമായിരിക്കും ഓരോരുത്തരിലും സൃഷ്ടിക്കുക. ചർമത്തിലെ കെമിക്കൽ പ്രോപ്പർട്ടികളാണ് അതു നിർണയിക്കുന്നത്.
പെർഫ്യൂം മുടിയിൽ തളിക്കുന്നതാണ് കൂടുതൽ സുഗന്ധമുണ്ടാകാൻ നല്ലതത്രേ. എന്നാൽ ആൽക്കഹോൾ അംശമുള്ള പെർഫ്യൂമുകൾ മുടിക്കു കേടുവരുത്താതെ ശ്രദ്ധിക്കണം.
<യ> പെർഫ്യൂം വന്ന കാറ്റുവഴി
പുരാതന ഈജിപ്തുകാരാണ് ലോകത്താദ്യമായി പെർഫ്യൂം ഉണ്ടാക്കിയത്. മതപരമായ ചടങ്ങുകളുടെ ഭാഗമായായിരുന്നു അത്. ഏതാണ്ട് 4000 വർഷങ്ങൾ പഴക്കമുള്ള പെർഫ്യൂം ഫാക്ടറികളെപ്പറ്റി പഠനങ്ങളിൽ പറയുന്നുണ്ട്. അവശിഷ്ടങ്ങൾ കുഴിച്ചെടുത്തതിൽനിന്നാണ് ഈ നിഗമനം.
ജൂലിയസ് സീസറെ ആകർഷിക്കാനായി ക്ലിയോപാട്ര വീപ്പക്കണക്കിന് സുഗന്ധ എണ്ണകൾ തേച്ചിരുന്നുവത്രേ. പുരാതന റോമാക്കാർ വീടിനകത്ത് സുഗന്ധദ്രവ്യങ്ങൾ വിതറാറുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് വിവിധയിനം പെർഫ്യൂമുകൾ നിർമിച്ചവരാണ് പുരാതന ഗ്രീക്കുകാർ. താൻ വീട്ടിലെത്തുന്നതിനു മുമ്പ് കുളിക്കരുതെന്ന് കാമുകിയായ ജോസഫൈനോട് ആവശ്യപ്പെടാറുണ്ടരതേ ചരിത്രപുരുഷനായ നെപ്പോളിയൻ ബോണപ്പാർട്ട്. ജോസഫൈന്റെ ശരീരഗന്ധം അദ്ദേഹം അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. അവരെ ഒരു സെന്റിനും അദ്ദേഹം വിട്ടുകൊടുത്തിരുന്നില്ല.
അപകടങ്ങളിൽനിന്നു രക്ഷിക്കാനും ഓർമകൾ ഉണർത്താനും മാത്രമല്ല, യഥാർഥ ജീവിതപങ്കാളിയെ കണ്ടെത്തിത്തരാനും ഗന്ധം സഹായിക്കുന്നുണ്ടെന്നു വ്യക്തമായല്ലോ. ലോകത്ത് പെർഫ്യൂം വ്യവസായം ശതകോടികളുടെ കിലുക്കവുമായി കണ്ണുംമൂക്കുമില്ലാതെ മുന്നോട്ടു പോകുന്നതിന്റെ കാരണവും വേറൊന്നല്ല. സിനിമാ, സ്പോർട്സ് താരങ്ങൾ സ്വന്തം പേരിലുള്ള പെർഫ്യൂമുകളുമായി രംഗത്തുവരുന്നതിന്റെ രഹസ്യവും പിടികിട്ടിയല്ലോ!..
പെർഫ്യൂമടിക്കുമ്പോൾ ഒരുകാര്യംകൂടി ഓർക്കുക: ആദ്യം സ്രപേ ചെയ്യുമ്പോൾ മാത്രമേ നിങ്ങളുടെ മൂക്കിന് ആ മണം പിടിച്ചെടുക്കാൻ പറ്റൂ. പിന്നെ ബോധപൂർവം നോക്കിയാലേ മണംകിട്ടൂ. അല്ലാത്തപ്പോൾ അത് അനുഭവപ്പെടില്ല. സുഗന്ധംപോരാ എന്നുകരുതി കൂടുതൽ വാരിപ്പൂശരുത്. മറ്റുള്ളവരുടെ മൂക്കിന്റെ കാര്യം കട്ടപ്പുകയാക്കരുത്. അല്ലെങ്കിലും സ്വർണത്തിനെന്തിനു സുഗന്ധം!
<യ> പുതുമഴയുടെ ഗന്ധം
നിലംതൊടുന്നതിനു മുമ്പ് മഴത്തുള്ളി വെറും വെള്ളമാണ്. നിറമോ മണമോ ഇല്ലാത്ത വെള്ളം. എന്നാൽ പുതുമഴയായി നിലത്തുവീണാൽ അത് മഴയുടെ സുഗന്ധം പടർത്തും. ആ സുഗന്ധത്തിന് ഒരു പേരുണ്ട്– പെട്രിക്കോർ!
വർഷങ്ങളായി ശ്രമിച്ചിട്ടും പുതുമഴയുടെ ഗന്ധത്തിനു പിന്നിലുള്ള കാരണം കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ ഒരു ബാക്ടീരിയയാണ് ആ മണമുണ്ടാക്കുന്നതെന്ന് പിന്നീടു വ്യക്തമായി.
<യ> വിലകേട്ടാൽ മണമറിയില്ല
ഏതാനും മില്ലികൾക്ക് പതിനായിരങ്ങൾ വിലയുള്ള സെന്റുകളെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കും. ലോകത്തെ ഏറ്റവും വിലയുള്ള പെർഫ്യൂമുകളിൽ മുൻനിരയിലാണ് ഇംപീരിയൽ മജെസ്റ്റി (ക്ലീവ് ക്രിസ്റ്റ്യൻ). 500 മില്ലി ലിറ്ററിന് 2,15,000 അമേരിക്കൻ ഡോളറാണ് വില. 18 കാരറ്റ് സ്വർണക്കോളറും, അഞ്ചു കാരറ്റ് ഡയമണ്ടും പതിപ്പിച്ച ക്രിസ്റ്റൽ ബോട്ടിലിലാണ് അതു വാങ്ങാൻ കിട്ടുക.
ഒരു പാട്ടിന്റെ സുഖമുള്ള മണംകൂടി കേട്ട് അവസാനിപ്പിക്കാം..
ഇവിടെ കാറ്റിനു സുഗന്ധം
ഇതിലേ പോയതു വസന്തം
വസന്തത്തിൻ തളിർത്തേരിലിരുന്നതാര്
വാസര സ്വപ്നത്തിൻ തോഴിമാര്...
<ശാഴ െൃര=/ളലമേൗൃല/േീമ്യബ2016ഖൗഹ്യ13ംമ4.ഷുഴ മഹശഴി=ഹലളേ>
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
Latest News
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
Latest News
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top