വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ചൊരു പൊത്ത്
വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ചൊരു പൊത്ത്
വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ചൊരു പൊത്ത് സഞ്ചാരികളെ മാടിവിളിക്കുന്നു. കൂവപ്പള്ളിക്കു സമീപം ഇലവീഴാപൂഞ്ചിറ റോഡിൽ ഒരു കിലോമീറ്റർ ദൂരം പിന്നിട്ടാൽ ഒളിയറ പൊത്തിലെത്താം. പാറക്കൂട്ടത്തിനിടയിലുള്ള ഒൻപതു പൊത്തുകളാണ് ഇവിടെ വിസ്മയം തീർക്കുന്നത്.

ഒരിക്കലും വറ്റാത്ത നീരുറവ ഇതിനുള്ളിലൂടെ ഒഴുകുന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. നാട്ടുകാർക്ക് ഇത് ജലസ്രോതസും വിനോദ സഞ്ചാരികൾക്ക് കൗതുക കാഴ്ചയുമാണ്.

നിരവധി സന്ദർശകർ ഇവിടെയെത്തുന്നുണ്ട്. പ്രദേശവാസികളുടെ സഹായമില്ലാതെ ഇതിനുള്ളിൽ പ്രവേശിക്കുക ക്ലേശകരമാണ്. ഗുഹയിലേക്ക് കയറിയാൽ വഴിതെറ്റാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്.


താഴത്തെ പൊത്തിലൂടെ കയറി മുകളിലെത്തിയാൽ മനോഹര ദൃശ്യങ്ങൾ വീക്ഷിക്കാനാകും.
സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഒളിയറ പൊത്ത് ത്രിൽ പകരും.