ചതിക്കുഴിയുടെ കമാഠിപുര
ചതിക്കുഴിയുടെ കമാഠിപുര
കടുത്ത ചായങ്ങളും പൂക്കളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധവും നിറഞ്ഞതാണ് കമാഠിപുരയിലെ തെരുവുകൾ. മുംബൈയിൽ ലൈംഗികത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് കമാഠിപുര. പതിനായിരത്തോളം വരുന്ന ലൈംഗിക തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഇവിടെയുള്ളത്.

കമാഠിപുരയെപ്പറ്റി കേൾക്കാത്തവർ കുറവായിരിക്കും. കേട്ടറിഞ്ഞതിൽ കൂടുതലും നല്ല കാര്യങ്ങളായിരിക്കില്ല. ഗുണ്ടകളും വേശ്യകളും നിറഞ്ഞ ഒരു ചേരി. പിടിച്ചുപറിയും തമ്മിൽത്തല്ലും. പുറത്തു നിന്ന് വരുന്നവർ അവിടെ കാശ് കൊടുത്തിട്ടു തിരികെ പോകുന്നു. അധികാരികൾക്കോ പോലീസുകാർക്കോ അവിടെ വലിയ റോൾ ഇല്ല, ഒരു വിയറ്റ്നാംകോളനി സ്റ്റൈൽ.
മുംബൈയുടെ കറുത്ത പൊട്ടായ കമാഠിപുരയിലേക്ക് ആരും സ്വന്തം ഇഷ്ടപ്രകാരം എത്തിയതല്ല. തട്ടിക്കൊണ്ടുവന്നും ജോലിക്കെന്ന് പറഞ്ഞ് പറ്റിച്ചുമാണ് പലരെയും കമാഠിപുരയിൽ എത്തിക്കുന്നത്. ഒന്നര നൂറ്റാണ്ട് കാലമായി കമാഠിപുരയിൽ വേശ്യാവൃത്തി നടക്കുന്നുണ്ട്. ഇന്ത്യക്കകത്തു നിന്നും നേപ്പാൾ, ശ്രീലങ്ക പോലുള്ള അയൽ രാജ്യങ്ങളിൽനിന്നും ഒരോ മാസവും പുതിയ പുതിയ ആളുകൾ ഇവിടേക്ക് എത്തിപ്പെടുന്നു. നേരത്തെ ഇവിടെ അൻപതിനായിരത്തിലധികം പേരുണ്ടായിരുന്നു. എയ്ഡ്സ് പോലുള്ള രോഗങ്ങൾ വ്യാപകമായതോടെ ഇവിടേക്ക് ആളുകളെത്തുന്നത് കുറഞ്ഞു.

കമാഠിപുരയിൽ എത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും ചതിക്കുഴികളുടെ ഇരകളാണ്. സിനിമയിൽ അഭിനയിക്കാനുള്ള തീവ്രമോഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു യുവതികളെ മഹാനഗരത്തിലെത്തിച്ചു. ഇവർ അവസരം ലഭിക്കാതെ കറങ്ങിക്കറങ്ങി ഒടുവിൽ ചുവന്നതെരുവിൽ വന്നുപെട്ട കഥകൾ അനവധിയുണ്ട്. മൈമുന എന്ന കോഴിക്കോടുകാരിയെ പതിനഞ്ചുവയസുള്ളപ്പോൾ അധ്യാപകൻ പീഡിപ്പിച്ചു സ്നേഹിതർക്കു കൈമാറി. അവസാനം വേശ്യാത്തെരുവിലേക്കു വലിച്ചെറിഞ്ഞു. സോനം എന്ന യു.പിക്കാരിയെ ഇളയച്ഛൻ മഹാനഗരത്തിൽ കൊണ്ടുവന്നു കമാഠിപുരയിലെ ഘർവാലിക്കു വിറ്റതാണ്. രണ്ടാനമ്മയുടെ കഠിനമർദനം സഹിക്കാനാകാതെ ഹൈദരാബാദിൽനിന്ന് ഒളിച്ചോടിയ സരസ്വതി എന്ന യുവതി ദാദർ സ്റ്റേഷനിലെ ബഞ്ചിൽ കിടന്നുറങ്ങവെ പൊലീസുകാർ കൈക്കലാക്കി മാനഭംഗം ചെയ്ത് കമാഠിപുരയിൽ വിറ്റ വേറൊരു സംഭവവും ഈയടുത്ത കാലത്ത് വാർത്തയായിരുന്നു.കാമുകനാൽ വഞ്ചിതരായവർ, ഭർത്താവ് ഉപേക്ഷിച്ചവർ, വഴിതെറ്റി വന്നവർ, തൊഴിലന്വേഷകർ തുടങ്ങി വിവിധ ഭാഷകൾ സംസാരിക്കുന്ന കമാഠിപുരയിലെ സ്ത്രീകളിൽ ഇന്ത്യൻ സ്ത്രീ സമൂഹത്തിന്‍റെ ഒരു പരിച്ഛേദം തന്നെ കാണാനാകും.

രാത്രി ഉണരുന്ന കമാഠിപുര

രാത്രിയാണ് കമാഠിപുര ഉണരുന്നത്. 39 ഏക്കറോളം വരുന്ന സ്ഥലത്ത് എഴുന്നൂറോളം കെട്ടിടങ്ങൾ. അഞ്ഞൂറിലധികം വേശ്യാലയങ്ങൾ. ഓരോയിടത്തും പത്തും മുപ്പതും സ്ത്രീകൾ വരുന്ന സംഘങ്ങളുണ്ടാകും. പല വിലയ്ക്കു ശരീരങ്ങൾ പ്രദർശനത്തിനു വച്ചിരിക്കുന്ന വലിയ കന്പോളം. മാംസക്കച്ചവടത്തിന്‍റെ ഇടനിലക്കാർ. ഇത്തിൾ കണ്ണികളായ രാഷ്‌ട്രീയനേതാക്കൾ, മാസപ്പടി പറ്റുന്ന പൊലീസുകാർ. ഇങ്ങനെ കമാഠിപുരകൊണ്ട് പോക്കറ്റ് നിറയ്ക്കുന്നവർ നിരവധിയാണ്. സമൂഹത്തോട് വെറുപ്പ് കാട്ടിയും ആളുകളെ ശകാരിച്ചും തങ്ങളുടെ ദുർവിധിയെ പഴിച്ചും ഇവിടത്തെ ലൈംഗികത്തൊഴിലാളികൾ ഇടുങ്ങിയ, ഇരുട്ടുനിറഞ്ഞ മുറിക്കുള്ളിൽ കഴിച്ചുകൂട്ടുന്നു.

ദിവസവും വികസിക്കുകയാണ് മുംബൈ. സൗത്ത് മുംബൈയിലെ കണ്ണായ സ്ഥലമായ ഗ്രാന്‍റ് റോഡിനടുത്തായാണ് കമാഠിപുര. റിയൽ എസ്റ്റേറ്റിന്‍റെ കഴുകൻ കണ്ണുകൾ ഇപ്പോൾ കമാഠിപുരയെ വട്ടമിട്ടു പറക്കുകയാണ്. വേശ്യാലയങ്ങൾ നടത്തുന്ന സ്ഥലം ഉടമകളിൽ നിന്നു പൊന്നുംവിലയ്ക്ക് വാങ്ങി വന്പൻ കെട്ടിടങ്ങൾ പണിത് ലാഭമുണ്ടാക്കാനുള്ള പദ്ധതികളാണവർ മുന്നോട്ടുനീക്കുന്നത്. രേഖകൾ തിരുത്തിയും മറ്റും ചില കെട്ടിടങ്ങൾ റിയൽഎസ്റ്റേറ്റുകാർ കൈവശമാക്കിക്കഴിഞ്ഞു. അവിടെ ബഹുനില കെട്ടിടങ്ങൾ ഉയർന്നും തുടങ്ങി. ലൈംഗിക തൊഴിലാളികളുടെ പുനരധിവാസമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ചുവന്ന തെരുവുകൾ എന്നറിയപ്പെടുന്ന ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങൾ ചെറുതാവുന്നതായാണ് റിപ്പോർട്ട്. മുംബൈയിലെ കമാഠിപുരയിലും ഡൽഹിയിലെ ചുവന്ന തെരുവായ ജിബി റോഡിലും വേശ്യാലയങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പണം കൊടുത്ത് നേടുന്ന സെക്സിനായി ഓണ്‍ലൈൻ സൈറ്റുകളും ഹോട്ടൽ മുറികളും അപ്പാർട്ട്മെന്‍റുകളും മസാജ് പാർലറുകളും സജീവമാണ്. ഫോണ്‍കോൾ, വാട്സ് ആപ്പ് വഴി ആശയവിനിമയവും സുഗമമായതിനാൽ ചുവന്ന തെരുവ് തേടി പോകുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. എന്നാൽ ഇതിന് പുറമെ മറ്റ് ചില പ്രധാന കാരണങ്ങൾ കൂടിയുണ്ട് ചുവന്ന തെരുവുകളുടെ ശോഷണത്തിന് പിന്നിൽ.

രണ്ടു ലെയ്നിലേക്കു ചുരുങ്ങി

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവുകളിൽ ഒന്നായ കമാഠിപുരയിൽ നേരത്തെ 14 ലെയ്നുകളിലായി ഉണ്ടായിരുന്ന വേശ്യാലയങ്ങൾ രണ്ട് ലെയ്നിലേക്ക് ചുരുങ്ങി. റിയൽ എസ്റ്റേറ്റ് വികസനമാണ് ചുവന്ന തെരുവുകളെ വിഴുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കമാഠിപുരയെ അപേക്ഷിച്ച് കൊൽക്കത്തയിലെ സോനാഗച്ചിയിൽ ലൈംഗിക വ്യാപാരം ശക്തമാണെങ്കിലും ലൈംഗികത്തൊഴിൽ ഇവിടെ കേന്ദ്രീകരിക്കുന്നില്ല. അഞ്ച് ഇടങ്ങളിലായിരുന്നു ബിട്ടീഷ് ഇന്ത്യയിൽ ഡൽഹിയിലെ വേശ്യാത്തെരുവുകൾ. ഇത് ജിബി റോഡിലേക്ക് ഒന്നിച്ച് കൊണ്ടുവരാൻ ശ്രമിച്ചത് ബ്രിട്ടീഷുകാരാണ്. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷമാണ് ഇതൊരു ചുവന്ന തെരുവായി വളർന്നത്. താഴത്തെ നിലയിൽ കടകളും മുകളിൽ വേശ്യാലയവും എന്നതാണ് ജിബി റോഡിന്‍റെ അവസ്ഥ. ഡൽഹി വനിതാ കമ്മീഷന്‍റെ കണക്ക് പ്രകാരം ജിബി റോഡിൽ നിലവിൽ 90 വേശ്യാലയങ്ങളും അയ്യായിരത്തോളം ലൈംഗികത്തൊഴിലാളികളുമാണ് ഉള്ളത്. 2001ൽ ഉണ്ടായിരുന്നതിന്‍റെ 25 ശതമാനം വേശ്യാലയങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.


റോഡുകൾ വികസിക്കുന്നു, ഷോപ്പിംഗ് മാളുകളും മറ്റ് സ്ഥാപനങ്ങളും വരുന്നു. ഇങ്ങനെ കാമാത്തിപുര മറ്റൊരു തലത്തിലേക്ക് പോവുകയാണ്. വേശ്യാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥർക്കും സ്ഥലം ഉടമകൾക്കും ഇവിടെ ഫ്ലാറ്റുകൾ ലഭിക്കും. എന്നാൽ ഇവിടെ യാതൊരു ഉടമസ്ഥാവകാശമോ കുടികിടപ്പവകാശമോ ഇല്ലാത്ത ലൈംഗിക തൊഴിലാളികൾ പുതിയ തെരുവുകളിലേക്ക് വലിച്ചെറിയപ്പെടും. അവർക്ക് യാതൊരു നഷ്ടപരിഹാരവും കിട്ടില്ല. ഇവരിൽ പലരും മേഖലയിലെ താമസക്കാരിൽ നിന്നുള്ള കടുത്ത സമ്മർദം മൂലം ഇവിടം വിട്ടുകഴിഞ്ഞിരിക്കുന്നതായി പെഹ്ചാൻ എന്ന എൻജിഒയുടെ പ്രവർത്തകനായ ബ്രിജേഷ് ആര്യ പറഞ്ഞു. ഒരു കാലത്ത് പ്രധാനമായും കമാഠിപുരയിൽ കേന്ദ്രീകരിച്ചിരുന്ന മുംബൈയിലെ ലൈംഗികത്തൊഴിലും ലൈംഗിക വ്യാപാരവും നഗരത്തിന്‍റെ പല ഭാഗങ്ങളിലേക്കായും പ്രാന്ത പ്രദേശങ്ങളിലേക്കായും ചിതറിയിട്ടുണ്ട്. സ്മാർട്ട് ഫോണും വാട്സ് ആപ്പുമെല്ലാം ഉപഭോക്താക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കിയിരിക്കുന്നു.

ഒാൺലൈൻ വ്യാപാരം

അതേസമയം സമാന്തരമായി ഓണ്‍ലൈൻ സെക്സ് വ്യാപാരം ശക്തി പ്രാപിച്ചിരിക്കുകയാണ്. 5,000 മുതൽ 15,000 വരെ പണം മുടക്കാനും ഹോട്ടലുകളും അപ്പാർട്ട്മെന്‍റുകളും ഉപയോഗിക്കാനും ഉപഭോക്താക്കൾ തയാറാണ്. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവരെ ലൈംഗികത്തൊഴിലിന്‍റെ ഭാഗമാക്കുന്നു. ഹോട്ടലുകളിലേക്കും അപ്പാർട്ട്മെന്‍റുകളിലേക്കും ലൈംഗികത്തൊഴിലാളികളെ ക്ഷണിക്കുകയാണ് ആവശ്യക്കാർ. അത് വനിതാ ലൈംഗിത്തൊഴിലാളികൾ ആയാലും പുരുഷ ലൈംഗികത്തൊഴിലാളികൾ ആയാലും. എന്നാൽ കമാഠിപുരയേയും ജിബി റോഡിനേയും അപേക്ഷിച്ച് നോക്കുന്പോൾ സോനാഗച്ചി ഇന്നും വളരെ പഴയ കാലത്താണ്. ഇവിടെ ലൈംഗികത്തൊഴിലാളികളുടെ എണ്ണം 7000ൽ നിന്ന് 14,000 ആയി ഉയരുകയാണ് ചെയ്തിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ബിസിനസ് ഇടിയാത്തതിനാൽ റിയൽ എസ്റ്റേറ്റുകാർക്ക് സോനാ ഗച്ചിയിൽ കൈ വയ്ക്കാൻ കഴിയുന്നില്ല. 150ലേറെ വീടുകൾ ലൈംഗികത്തൊഴിലിന് ഉപയോഗിക്കുന്നുണ്ട്.

കുറ്റവാളികളുടെയും കമാഠിപുര

വലിപ്പത്തിന്‍റെ കാര്യത്തിൽ രാജ്യത്ത് രണ്ടാമതാണെങ്കിലും കൊടും കുറ്റവാളികളുടെ സാന്നിധ്യം മൂലം ഏറ്റവും കുപ്രസിദ്ധി നേടിയ ചുവന്ന തെരുവാണ് മുംബൈയിലെ കാമാത്തിപുര. സ്ത്രീകൾ നടത്തുന്ന ചെറുകിട ബീഡി വ്യവസായ യൂണിറ്റും ഇവിടെയുണ്ട്. എണ്‍പതുകളിൽ മുംബൈയിലെ അധോലോക രാജാക്കന്മാരുടെ സന്ദർശനങ്ങളാണ് കമാഠിപുരയെ ശ്രദ്ധേയമാക്കിയത്.

ചുവന്നതെരുവിൽ അകപ്പെട്ടാൽ ഒരിക്കലും പുറംലോകം കാണാൻ ഘർവാലികളും (വേശ്യാലയം നടത്തിപ്പുകാർ) ഗുണ്ടകളും അനുവദിക്കണമെന്നില്ല. ഒരു സംഭവം ഇങ്ങനെ, ചിറകുവിടർത്തി പാറിനടന്ന ബാല്യകാലമായിരുന്നു തുൾസി താപ്പയുടേത്. ഗൃഹജോലി വാഗ്ദാനം ചെയ്ത് ഒരു കങ്കാണി അവളെ മഹാനഗരത്തിലെത്തിച്ചു. അവസാനം വന്നുപെട്ടത് കമാഠിപുരയിൽ. ഘർവാലി മധുരപലഹാരങ്ങളും പുതുവസ്ത്രങ്ങളും നൽകി തുൾസിയെ മയക്കാൻ ശ്രമിച്ചു. കൂട്ടാക്കാതായപ്പോൾ ജനലുകളില്ലാത്ത ഒറ്റമുറിയിൽ അടച്ചുപൂട്ടി. ഭക്ഷണമോ പച്ചവെള്ളം പോലുമോ അവൾക്കു നൽകിയില്ല. എന്നിട്ടും കാര്യം സാധിക്കാതായപ്പോൾ നാലാംമുറയായി. ഘർവാലികൾ വൻതുക വാങ്ങി പർദ്ദതോട്ന (ചർമ്മം പൊട്ടിക്കൽ) പരിപാടിക്കായി ഒരു സേഠിനെ വിളിച്ചുവരുത്തി. മദ്യപിച്ച് ലക്കുകെട്ട സേഠിനേയും ഉച്ചമയക്കത്തിലായിരുന്ന ഘർവാലിയടക്കമുള്ള അന്തേവാസികളേയും വെട്ടിച്ച് തുൾസി ഓടിയോടി ബൈക്കുളയിലെത്തിയെങ്കിലും തേടിവന്ന ഗുണ്ടകൾ അവളെ പൊക്കിയെടുത്തു കമാഠിപുരയിൽത്തന്നെ എത്തിച്ചു.ഒരു നേപ്പാളി പെണ്‍കുട്ടിയെ കൈകാലുകൾ ഛേദിച്ച നിലിൽ നെറൂൾ റെയിൽവേ സ്റ്റേഷനടുത്തുള്ള ട്രാക്കിൽ ബോധമറ്റു കിടക്കുന്നതു കണ്ടെത്തി എന്നു പത്രങ്ങൾ പിറ്റേന്ന് റിപ്പോർട്ട് ചെയ്തു. ആ സംഭവം തന്നെ പിന്നീട് ആരോ പണം കൊടുത്തു മൂടി.
(തുടരും)

പ്രദീപ് ഗോപി