എവിടെപ്പോയി ഈ ആണുങ്ങളെല്ലാം?
എവിടെപ്പോയി ഈ ആണുങ്ങളെല്ലാം?
ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗല സ്രാവ്. 15 മീറ്റർ വരെ നീളം വയ്ക്കുന്ന ഈ ഭീമൻ മത്സ്യങ്ങൾ ആഴക്കടലിലാണ് കഴിയുന്നത്. സഞ്ചാരപ്രിയരായ ഇവയെ മെഡിറ്ററേനിയൻ കടലിലൊഴിച്ച് ബാക്കിയുള്ള സമുദ്രഭാഗങ്ങളിലെല്ലാം കണ്ടുവന്നിരുന്നു. വലിയ ശരീരമാണെങ്കിലും അതിന്‍റെ അഹങ്കാരമൊന്നും ഇവയ്ക്കില്ല. മനുഷ്യർക്ക് യാതൊരു ഭയവും കൂടാതെ ഇവയ്ക്കൊപ്പം നീന്താം.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു മത്സ്യമാണിത്. ഈ നിഗൂഢതകൾ അവസാനിപ്പിക്കുന്നതിനായി ഒരുകൂട്ടം ഗവേഷകർ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഗാലപ്പാഗോസ് ദ്വീപുകൾക്കു സമീപമുള്ള കടലുകളിൽ താമസിക്കുന്ന തിമിംഗലസ്രാവുകൾക്കൊപ്പം നീന്തുകയായിരുന്നു. തിമിംഗലസ്രാവുകളുടെ രക്തസാന്പിളുകൾ ശേഖരിച്ചും അൾട്രാ സൗണ്ട് പരീക്ഷണങ്ങൾ നടത്തിയുമെല്ലാം തിമിംഗലസ്രാവുകളെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിച്ചു.


അവരുടെ കണ്ടെത്തലുകളിൽ ഏറ്റവും വിചിത്രമായ കാര്യം പസഫിക് സമുദ്രത്തിലെ 99 ശതമാനം തിമിംഗലസ്രാവുകളും പെണ്ണുങ്ങളാണ് എന്നുള്ളതാണ്. അശാസ്ത്രീയമായ മീൻപിടിത്തം കാരണം വംശനാശ ഭീഷണി നേരിടുന്നവയാണ് ഈ മത്സ്യങ്ങൾ. ഇപ്പോൾ ഇവരുടെ കൂട്ടത്തിലെ പുരുഷൻമാരുടെ എണ്ണം ഇത്രകണ്ട് കുറയുന്പോൾ തിമിംഗലസ്രാവുകൾ എത്രനാൾകൂടി നമ്മുടെ കടലുകളിൽ ഉണ്ടാകും എന്ന ആശങ്കയിലാണ് ശാസ്ത്രലോകം.