Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മനസാക്ഷി മരവിക്കുന്ന കേരളം
മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത തരത്തിൽ കേരള ത്തിൽ കൊടുംക്രൂരതകൾ ആവർത്തിക്കപ്പെടു ന്നു. അമ്മയെ വെട്ടിനുറുക്കുന്ന മകൻ, തന്റെ കുഞ്ഞിനെ സ്വന്തം കൈകളാൽ കൊലപ്പെടുത്തുന്ന അമ്മ, കേരളത്തിന്റെ മനഃസാക്ഷിയെപ്പറ്റി ആയിരം ചോദ്യങ്ങൾ ഉയരുന്പോൾതന്നെ വീണ്ടും കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. രാജ്യത്തേക്കാൾ മുൻപന്തിയിലുള്ള വളർച്ചാനിരക്കുമായി മുന്നോട്ടു പോകുന്പോഴും സംസ്ഥാനത്തെ ജയിലുകൾ നിറയുന്നത് ഒഴിവാക്കാൻ ക്രമസമാധാനം സംരക്ഷിക്കുന്നവർക്കു കഴിയുന്നില്ല. രക്തസാക്ഷികളാകുന്ന പാർട്ടിക്കാരുടെ കൊലപാതകങ്ങൾ വർധിക്കാൻ തുടങ്ങിയിട്ടു കാലങ്ങളായെങ്കിലും കുടുംബത്തിനുള്ളിൽ സംഭവിക്കുന്ന അരും കൊലകൾ കേരളത്തിൽ കൂടി വരികയാണ്.
കേരളത്തിന്റെ മനസ് എത്രമാത്രം പ്രക്ഷുബ്ധമാണെന്നു തെളിയുന്നതാണു സംസ്ഥാനത്തു കഴിഞ്ഞ കുറേ നാളുകൾക്കിടെയുണ്ടായ സംഭവങ്ങൾ.
തിരുവനന്തപുരത്തും കൊല്ലത്തുമെല്ലാം അടുത്ത സമയങ്ങളിൽ നടന്നിട്ടുള്ള കൊലപാതകങ്ങൾ ഇതിന് ഉദാഹരണങ്ങൾ മാത്രം. സമൂഹം ഇന്നേവരെ കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളാണ് ഒാരോ ദിവസവും പുറത്തുവരുന്നത്. ഇവിടെയും കാര്യങ്ങൾ ഒതുങ്ങുന്നില്ല. മനസിനെ തകർത്തുകളയുന്ന സംഭവങ്ങൾ കണ്മുന്നിൽ നടന്നാലും ഒരു കൈ സഹായം മുന്നേട്ടുവയ്ക്കാൻ കഴിയാത്ത തരത്തിൽ മലയാളി സമൂഹം മാറിയിരിക്കുന്നു.
നന്ദൻകോട് ആവർത്തിക്കപ്പെടുന്പോൾ
തിരുവനന്തപുരം നന്ദൻകോട് കഴിഞ്ഞ വർഷം ഏപ്രിലിൽ വീട്ടിലെ നാലു പേർ മരിച്ച സംഭവത്തിന്റെ അന്വേഷണം ചെന്നുനിന്നതു കൊല്ലപ്പെട്ട ദന്പതികളുടെ മകനിലാണ്. അച്ഛനമ്മമാരെയും സഹോദരിയെയും ബന്ധുവിനെയും കൊല്ലാൻ വ്യക്തമായി ആസൂത്രണം നടത്തിയ കേഡൽ ജിൻസണ് രാജ മാനസികമായി പ്രശ്നങ്ങൾ അനുഭവിക്കുന്നയാളാണെന്നു വിദഗ്ധരുടെ പരിശോധയിൽ വെളിപ്പെട്ടു. സ്വന്തം മാതാപിതാക്കളോടുപോലും ദേഷ്യം തോന്നിയാൽ കൊലപ്പെടുത്തുന്ന പ്രവണതയാണ് ഈ സംഭവത്തോടെ പുറത്തു വന്നത്. അതിനു മുൻപ് ചെങ്ങന്നൂരിൽ പണം തിരികെ ചോദിച്ച അച്ഛനെ മകൻ കൊലപ്പെടുത്തിശേഷം വെട്ടിമുറിച്ചു പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചിരുന്നു. കൊല്ലത്തെ മകനെ കൊലപ്പെടുത്തിയ അമ്മയുടെ വാർത്തയും ഏതാനും അഴ്ചകൾക്കു മുന്‍പ് പുറത്തു വന്നു. ചെറിയ കാര്യങ്ങൾക്കുപോലും കൊലപാതകങ്ങൾ അരങ്ങേറുന്നുവെന്ന അവസ്ഥയാണുള്ളത്. സംശയരോഗങ്ങൾ വർധിക്കുന്നതു മൂലം വീടുകളിൽ കഴിയുന്നവർപോലും പരസ്പരവിശ്വാസമില്ലാതെപ്രവർത്തിക്കുന്ന അവസ്ഥയിലേക്കു സമൂഹം എത്തിക്കഴിഞ്ഞതായാണു കാണാൻ കഴിയുക.
അടിമാലിയിലേത് നിസാരമല്ല
വഴിവിട്ട ബന്ധം കാണാനിടയായതിനെത്തുടർന്നു മരുമകളും കാമുകനും ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ച സംഭവം കഴിഞ്ഞ 31നാണ് അടിമാലിയിൽ നടന്നത്. മാങ്കുളം വിരിപാറ മാങ്കൊന്പിൽ അച്ചാമ്മ (70)യാണു മരിച്ചത്. കഴിഞ്ഞ നവംബറിൽ അച്ചാമ്മയുടെ മകന്റെ ഭാര്യയും കാമുകനും ചേർന്നാണ് അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പോലീസ് പറയുന്നു. കാമുകനുമൊത്തുള്ള വഴിവിട്ട ബന്ധം അച്ചാമ്മ കാണാനിടയായതിനെ തുടർന്നായിരുന്നു ഇരുവരും ചേർന്ന് അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പോലീസ് വ്യക്തമാക്കുന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്തു ഭർത്തൃമാതാവ് കുഴഞ്ഞു വീണു പരിക്കേറ്റു എന്നായിരുന്നു മരുമകൾ പരിസരവാസികളെയും ഭർത്താവിനെയും ബന്ധുക്കളെയും ആദ്യം അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളെയും കാമുകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
രഞ്ജിനിമാർ കുറയുന്നു
കേരളത്തിന്റെ മനസാക്ഷിക്കു തീരാക്കളങ്കമായി മാറിയ സംഭവമാണു കഴിഞ്ഞ ദിവസം കൊച്ചിയിലെ പദ്മ ജംഗ്ഷനിൽ അരങ്ങേറിയത്. ലോഡ്ജ് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു വീണു ഗുരുതരമായി പരിക്കേറ്റു കിടന്നിരുന്നയാളെ കണ്ടിട്ടും അവിടെ കൂടിനിന്ന ആരും അദ്ദേഹത്തെ രക്ഷിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ല. തലയിൽനിന്നു ചോര വാർന്ന് ഒരാൾ കിടന്നപ്പോൾ അതു കാണാത്തപോലെ നടന്നുപോവുകയായിരുന്നു ചെറുപ്പക്കാർ അടക്കമുള്ളവർ ചെയ്തത്. ഇതു കണ്ടു സഹായത്തിനെത്തിയ രഞ്ജിനി എന്ന അഭിഭാഷക അഭ്യർഥിച്ചപ്പോഴും കൂട്ടം കൂടി നിന്ന ആളുകളിൽ ചിലർ മാത്രമാണു മുന്നോട്ടുവന്നത്. ഈ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നപ്പോളാണു പുറംലോകം കാര്യങ്ങൾ അറിഞ്ഞത്.
പ്രാകൃതം പള്ളിപ്പുറത്ത് നടന്നത്
ചെറായി പള്ളിപ്പുറത്ത് മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെ കൂട്ടം കൂടി മർദിച്ച സംഭവത്തെ പ്രാകൃതമെന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരാളെ അയൽവാസികളായ ഒരു പറ്റം സ്ത്രീകൾ സംഘം ചേർന്നു ക്രൂരമായ രീതിയിൽ മർദിച്ച് അവശയാക്കുകയായിരുന്നു. ഈ സംഭവത്തിൽ ആക്രമണത്തിന് ഇരയായ വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിയിൽ കേസെടുത്തു മൂന്നു സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്തു.
രണ്ടു ദിവസം ഈ സ്ത്രീകൾ പൊതുയിടത്തിൽവെച്ചു മാനസിക പ്രശ്നങ്ങളുള്ള വീട്ടമ്മയെ മർദിച്ചു. വടികൾ ഉപയോഗിച്ചു തല്ലിയതിനു പുറമെ കുഴഞ്ഞു വീണ വീട്ടമ്മയുടെ കാൽപ്പാദത്തിൽ ചട്ടുകം കൊണ്ടു പൊള്ളലുമേൽപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. തന്നിലേക്കു മാത്രം ഒതുങ്ങി നിൽക്കുന്ന ചിന്ത മാത്രമാകുന്പോഴാണു മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാതെ സ്വാർഥ ചിന്തകൾ വർധിക്കുന്നതെന്നു മാനസിക വിദ്ഗധർ പറയുന്നു.
കുടുംബ ബന്ധങ്ങൾ തകരുന്നു
മുന്‍പ് കൂട്ടുകുടുംബമായിരുന്നപ്പോഴും പിന്നീട് അണുകുടുംബമായി മാറിയപ്പോഴും മലയാളികൾ കുടുംബബന്ധങ്ങൾക്കു വലിയ വിലയാണു കൽപ്പിച്ചുപോന്നിരുന്നത്. മാതാപിതാക്കളെ ദൈവത്തപ്പോലെ കണ്ടിരുന്ന സംസ്കാരം ഇവിടെ നിലനിന്നുപോയിരുന്നു. പക്ഷേ, അടുത്ത കാലത്തായി കുടുംബ ബന്ധങ്ങൾ ശിഥിലമായി മാറുകയാണ്. ഒരു വീട്ടിൽ താമസിക്കുന്നവർ തമ്മിൽ പോലും സംസാരിക്കാത്ത സ്ഥിതി സംജാതമായി. കുടുംബത്തിലുള്ളവരെ പോലും കൊലപ്പെടുത്തുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിയതിന്റെ പിന്നിൽ ഇക്കാര്യങ്ങളാണെന്നു വിദഗ്ധർ പറയുന്നു.
നവംബർ വരെ 264 കൊലപാതകങ്ങൾ
കേരളത്തിൽ കഴിഞ്ഞ ഒന്‍പതു വർഷങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,449 കൊലപാതകങ്ങളാണ്. കഴിഞ്ഞ വർഷം നവംബർ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 264 കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 543 കൊലപാതക ശ്രമങ്ങളുമുണ്ടായി. പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംസ്ഥാനത്താണ് ഇത്രയധികം സംഭവങ്ങൾ ഉണ്ടാകുന്നത്. ഓരോ വർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളും വർധിച്ചുവരികയാണ്.
മദ്യത്തെയും ലഹരിയെയും അകറ്റണം
സമൂഹത്തിൽ പൊതുവായുണ്ടാകുന്ന കുറ്റവാസനയുടെ വർധന കുടുംബങ്ങളിലേക്കും വന്നുകഴിഞ്ഞുവെന്നു മാനസികരോഗ വിദഗ്ധനായ ഡോ. സി.ജെ. ജോണ്‍ പറയുന്നു. മാനസിക രോഗമെന്നു പൂർണമായി ഇതിനെ പറയാനാകില്ല. സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റമെല്ലാം പരസ്പരം ആശയവിനിമയത്തിനുള്ള സാഹചര്യങ്ങൾ കുറച്ചു. സങ്കടം വന്നാലും സന്തോഷം വന്നാലും എല്ലാം പരസ്പരം തുറന്നുപറയുന്ന അവസ്ഥ പല കുടുംബങ്ങളിലും ഇന്നില്ല. കുട്ടികൾക്കു നന്നായി വളരാൻ സാധിക്കാതെ വരുന്നു. സംശയരോഗത്തിനും വിഷാദരോഗത്തിനും പലരും അടിമപ്പെടുന്നു. മദ്യവും ലഹരി വസ്തുക്കളും വീടിനുള്ളിലെ ഹിംസാത്മക കാര്യങ്ങളെ വർധിപ്പിക്കാൻ ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിബിൻ ബാബു
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top