ഒച്ചുകളുടെ നാട്ടില്‍ ഒരിടവേളയില്ലാതെ...
ഒച്ചുകളുടെ നാട്ടില്‍ ഒരിടവേളയില്ലാതെ...
ജുറാസിക് പാർക്ക് ഒരുക്കിയ സ്റ്റീവൻ സ്പിൽബർഗിന്‍റെ സിനിമ പോലെയാണ് ഇപ്പോൾ തൃശൂർ പൂങ്കുന്നം ഭാഗത്തെ ഒച്ചുവേട്ടയുടെ കഥകൾ. ദിനോസറുകളെ തുരത്താൻ കൈയും മെയ്യും മറന്ന് പോരാടിയവരെ പോലെ ഇപ്പോൾ ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള ജീവൻമരണ പോരാട്ടത്തിലാണ് പൂങ്കുന്നം നിവാസികൾ. കോർപറേഷൻ ആരോഗ്യവിഭാഗവും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും മറ്റും ഈ പോരാട്ടത്തിൽ പങ്കാളികളാണ്.

പൂങ്കുന്നം റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ആഫ്രിക്കൻ ഒച്ചുകളെ ആദ്യം കണ്ടത്. കോർപറേഷന്‍റെ ശുചീകരണ തൊഴിലാളികൾ സ്റ്റേഷൻ പരിസരം വൃത്തിയാക്കുന്പോൾ ഇവയെ ആദ്യം കണ്ടെങ്കിലും ഇതൊരു വലിയ പ്രശ്നത്തിന്‍റെ തുടക്കമാണെന്ന് മനസിലാക്കാൻ സാധിച്ചില്ല. എന്നാൽ ഇവയെ സ്റ്റേഷൻ പരിസരത്തു തന്നെ വർധിച്ച തോതിൽ കണ്ടെത്തിയതോടെയാണ് സംഗതി കൈവിട്ടുപോയെന്ന് മനസിലായത്. അപ്പോഴേക്കും തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം കാര്യങ്ങൾ മാറിയിരുന്നു. സ്റ്റേഷൻ പരിസരത്തെ വീടുകളിലേക്ക് ഇവ ചേക്കേറിയതോടെ ഈ മേഖലയിലെ ജനജീവിതം അപ്പാടെ തകിടം മറിഞ്ഞു വീടിന്‍റെ എല്ലാ ഭാഗത്തേക്കും ഇവ പടർന്നു. അസഹ്യമായ ദുർഗന്ധം വേറെയും. എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞ ജനം.

ആഫ്രിക്കൻ ഒച്ചുകൾ നാശം വിതച്ച ഗ്രാമങ്ങളുടെ കഥ പൂങ്കുന്നത്തുകാരും കേട്ടറിഞ്ഞു. ഇതോടെ ആശങ്കകൾ വർധിച്ചു. ലോകത്തെ 100 അതിനികൃഷ്ടരായ അക്രമിജീവിവർഗങ്ങളിൽ ഒന്നാണ് ഭീമൻ ആഫ്രിക്കൻ ഒച്ചെന്ന് ശാസ്ത്രജ്ഞർ തന്നെ വിലയിരുത്തിയിട്ടുണ്ട്.
കേരളത്തിലെ പല സ്ഥലങ്ങളിലും ഇവയുടെ ശല്യം രൂക്ഷമായിക്കഴിഞ്ഞിരുന്നുവെങ്കിലും തൃശൂർ ഇതിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. കാർഷിക വിളകൾ അടക്കമുള്ള വിവിധ സസ്യങ്ങളെ ആ്രമിക്കുന്നതിനാലും കുടിവെള്ള സ്രോതസുകൾ, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇവ കൂട്ടമായെത്തി അവയുടെ കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുന്നതിനാലും ചത്ത ഒച്ചുകൾ ചീയുന്പോൾ അസഹ്യമായ ദുർഗന്ധം ഉണ്ടാകുന്നതിനാലും ഇവയെക്കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. വീടുകളും ഫ്ളാറ്റുകളും ഒഴിഞ്ഞ പറന്പുകളും ഏറെയുള്ള പൂങ്കുന്നം മേഖലയിൽ ഇവ പെറ്റുപെരുകിയതോടെ നാടും വീടും വിടേണ്ട ഗതികേടിലേക്കാണ് ജനം എത്തുന്നത്. പൂങ്കുന്നം വിട്ട് സമീപത്തെ മറ്റിടങ്ങളിലേക്കു കൂടി ഇവ വ്യാപിക്കാൻ തുടങ്ങിയതോടെ പാട്ടുരായ്ക്കൽ, കോട്ടപ്പുറം, തിരുവന്പാടി തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങളും ആശങ്കയിലായിട്ടുണ്ട്.

ആഫ്രിക്കൻ ഒച്ചുകൾ പെരുകിയപ്പോഴാണ് ഇവ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ജനം ബോധവാൻമാരായത്. പുല്ലുവർഗം ഒഴികെ മറ്റെല്ലാ ചെടികളും, പ്രത്യേകിച്ചും തൈകൾ, തളിരുകൾ, കാബേജ് വർഗം, വെള്ളരിവർഗം, കൊക്കോ, പപ്പായ, ഇലയും പഴവും, വാഴ, റബർ തുടങ്ങി 500-ലേറെ വിവിധ സസ്യങ്ങൾ, പായലുകൾ, അഴുകുന്ന ജൈവാവശിഷ്ടങ്ങൾ പേപ്പർ, തടി, ചെറിയ കല്ലുകൾ, എല്ലുകൾ, കോണ്‍ക്രീറ്റ് കഷണങ്ങൾ തുടങ്ങി വിവിധ ജൈവ-അജൈവ വസ്തുക്കളെ ഇത് ആഹാരമാക്കുമത്രെ.

ആഫ്രിക്കൻ ഒച്ചുകൾ വന്നത് ട്രെയിൻ വഴിയെന്ന് സംശയം. ആഫ്രിക്കൻ മരത്തടികളിൽ നിന്നാണ് ഇവ കേരളത്തിൽ എത്തിയതെന്ന് പറയുന്പോൾ തൃശൂരിൽ ഇവ എങ്ങിനെയെത്തി എന്നതാണ് പിടികിട്ടാത്തത്. കൊച്ചിയിൽ നിന്നും മറ്റുമുള്ള ട്രെയിനുകൾ പൂങ്കുന്നം വഴി കടന്നുപോകുന്പോൾ സിഗ്നൽ കിട്ടാതെ പലപ്പോഴും നിർത്തിയിടാറുണ്ട്. ഈ ട്രെയിനുകളിൽ പറ്റിപ്പിടിച്ചിട്ടുള്ള ഒച്ചുകൾ പൂങ്കുന്നം സ്റ്റേഷൻ ഭാഗത്ത് വീഴുകയും അങ്ങിനെ ഇവ ഇവിടെ പെറ്റുപെരുകുകയുമായിരുന്നുവെന്നാണ് കരുതുന്നത്. ഇന്ത്യയിൽ 1847ൽ പശ്ചിമ ബംഗാളിലും കേരളത്തിൽ ആദ്യമായി 1970കളിൽ പാലക്കാടുമാണ് കണ്ടുതുടങ്ങിയത്. 2005 മുതൽ വീണ്ടും പ്രത്യക്ഷപ്പെടുകയും കേരളത്തിലെ മിക്ക ജില്ലകളിലും ഇവയെ കണ്ടുവരികയും ചെയ്യുന്നുണ്ട്. കിഴക്കൻ ആഫ്രിക്കയുടെ തീരപ്രദേശങ്ങളിലെ ദ്വീപുകളിൽനിന്ന് വിവിധ മാർഗേണ ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ എത്തിച്ചേർന്നതാണ്.


കൊച്ചുകുട്ടികളെ ആഫ്രിക്കൻ ഒച്ചുകളുടെ പരിസരത്തു നിന്നും മാറ്റി നിർത്തണമെന്ന് വിദഗ്ധർ പറയുന്നുണ്ട്. കുട്ടികളെ ഇവയുമായി ഇടപഴകാൻ അനുവദിക്കരുത്. ഒച്ചുകളിൽ കാണുന്ന ചിലയിനം വിരകൾ കുട്ടികളുടെ ഉള്ളിലെത്തിയാൽ അത് അപകടകാരിയാണെന്ന് പറയുന്നു.

ജീവനുള്ളവയും ചത്തവയും ഒരുപോലെ ഭീഷണിയായതിനാൽ ഇവയുടെ നിയന്ത്രണം അടിയന്തിര പ്രാധാന്യം അർഹിക്കുന്നു. പൂങ്കുന്നത്ത് കണ്ടെത്തിയ ഒച്ചുകളെ തുരത്താൻ തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗവും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമൊക്കെ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഇവയുടെ പ്രജനനവും വ്യാപനവും തടയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ആഫ്രിക്കൻ ഒച്ചുകളെ കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും കണ്ടെത്തിയിട്ടുണ്ട്. പത്തു ജില്ലകളിൽ ഇവയെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം ഇതിന്‍റെ വ്യാപനം സംബന്ധിച്ച വിശദമായ പഠനത്തിലാണ്. കേരളത്തിൽ 10 ജില്ലകളിലായി 125 ഇടങ്ങളിൽ ഇവ വ്യാപിച്ചതായി ഏതാനും വർഷം മുന്പു തന്നെ കെ.എഫ്.ആർ.ഐ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. അന്ന് കോട്ടയം, തൃശൂർ, വയനാട്, ഇടുക്കി ജില്ലകളിൽ ഇവയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഇവയെ ഈ ജില്ലകളിലും കാണാൻ തുടങ്ങി. ആലപ്പുഴയും കോട്ടയവും കൊച്ചിയുമൊക്കെ ഇവയുടെ ആക്രമണത്താൽ വലഞ്ഞിരിക്കുകയാണ്. കണ്ണൂർ മുഴുപ്പിലങ്ങാടിയിൽ കുടുംബശ്രീ പ്രവർത്തകരും ആരോഗ്യസന്നദ്ധ പ്രവർത്തകരും കൂട്ടായി നടത്തിയ പ്രവർത്തനങ്ങളുടേയും തുരിശുലായനി പ്രയോഗത്താലും മൂന്നുവർഷം കൊണ്ട് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം പൂർണമായും ഇല്ലാതാക്കിയെന്ന് പറയുന്നുന്നത്.

നനഞ്ഞ ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകർഷിക്കുന്ന ഭക്ഷ്യവസ്തുക്കളായ കാബേജ് ഇല, പപ്പായ ഇല, പഴം തുടങ്ങിയവ നിരത്തിക്കൊണ്ട് ഇവയെ നശിപ്പിക്കാൻ കെണിയൊരുക്കുന്നുണ്ട്. ഈ നനഞ്ഞ ചാക്കിലേക്ക് ഈ ഭക്ഷ്യവസ്തുക്കളിലേക്ക് ഒച്ച് ആകർഷിച്ചെത്തും. ഇങ്ങനെ കൂട്ടംകൂടുന്ന ഒച്ചുകളെ ശേഖരിച്ച് തോടുപൊട്ടിച്ച് താറാവിനോ കോഴിക്കോ നൽകാം. അല്ലെങ്കിൽ നശിപ്പിക്കാം. ഇത്തരത്തിൽ ആകർഷിച്ചെത്തുന്ന ഒച്ചുകളെ പുകയിലക്കഷായം, തുരിശ് മിശ്രിതം എന്നിവ തളിച്ച് കൊല്ലാനാണ് സംസ്ഥാന വനഗവേഷണ കേന്ദ്രം ശുപാർശചെയ്യുന്നത്. ഇതിനായി 25 ഗ്രാം പുകയില ഒന്നരലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരുലിറ്ററായി കുറുക്കുക, അരിച്ച് തണുപ്പിക്കുക. ഒരുലിറ്റർ വെള്ളത്തിൽ 60 ഗ്രാം തുരിശ് ലയിപ്പിക്കുക; ഇവ കൂട്ടിക്കലർത്തിയശേഷം ഒച്ചുകളുടെ മേൽ തളിക്കുക.പുകയിലക്കഷായം ഉണ്ടാക്കുന്നതിനു പകരം അക്ടാര എന്ന കീടനാശിനി ഒരുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തുരിശു ലായനിയുമായി ചേർത്താലും മതി. ഒച്ചുകളെ ഉപ്പ് ഉപയോഗിച്ചും നശിപ്പിക്കാമെന്ന് പറയുന്നു.

എല്ലാ മാർഗങ്ങളും സ്വീകരിച്ച് പൂങ്കുന്നത്തുകാർ പോരാട്ടത്തിലാണ്. ഇവയെ എങ്ങിനെയെങ്കിലും ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെ.

ഋഷി