ഒരു നാവികനെ മൂന്ന് പേര് ചേര്‍ന്ന് കൊന്ന്, കഴുമരത്തില്‍ കെട്ടി തൂക്കിയ കഥ പറയുന്ന ഗിബെറ്റ് ഹില്ലും ഡ്രാക്കുള പോലെ ഒരു ഹൊറര്‍ കഥയാണ്. ഡ്രാക്കുളയിലേക്കുള്ള ബ്രാം സ്റ്റോക്കറിന്റെ സുപ്രധാന ചവിട്ടുപടിയാണ് ഗിബെറ്റ് ഹില്‍ എന്നാണ് ബ്രാം സ്റ്റോക്കറിന്റെ ജീവചരിത്രകാരന്‍ പോള്‍ മുറേ പറയുന്നത്.
ഒക്ടോബര്‍ 28ന് ഡബ്ലിനില്‍ നടക്കുന്ന ബ്രാംസ്റ്റോക്കര്‍ ഫെസ്റ്റിവലില്‍ പ്രകാശനം നടത്തുന്ന പുസ്തകത്തില്‍ ഗിബെറ്റ് ഹില്‍ പുനര്പ്രസിദ്ധീകരിക്കും. ഡ്രാക്കുളയ്ക്ക് ഏഴുവർഷം മുൻപാണ് ബ്രാംസ്റ്റോക്കര്‍ ഈ കഥ എഴുതിയത്.
ചെറുകഥയുടെ എല്ലാ ഭംഗിയും എന്നാൽ ഹൊറർ ഫീലും ഒത്തിണങ്ങിയ മനോഹരമായ കഥ. അച്ചടിനിർത്തിയ ഒരു ഐറിഷ് ദിനപത്രത്തിൽ, 1890-ൽ ‘ഗിബ്ബറ്റ് ഹിൽ’ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ കഥ അച്ചടിയിൽ പ്രത്യക്ഷപ്പെട്ടതേയില്ല. സ്റ്റോക്കറുടെ കൃതികളുടെ ശേഖരത്തിലും ഇതിന്റെ പേരില്ലായിരുന്നു.
1891-ലെ പുതുവത്സരത്തിൽ പുറത്തിറങ്ങിയ ഡബ്ലിൻ ഡെയ്ലി എക്സ്പ്രസിലെ പരസ്യത്തിൽനിന്നാണ് ‘ഗിബെറ്റ് ഹില്ലി’നെക്കുറിച്ച് ക്ലിയറി ആദ്യം മനസ്സിലാക്കിയത്. പിന്നീട് നടത്തിയ തെരച്ചിലിൽ അതിനു രണ്ടാഴ്ച മുന്‍പത്തെ പത്രത്തിൽ കഥ അച്ചടിച്ചുവന്നതായി കണ്ടെത്തി.
ലോകം മുഴുവനും ഉള്ള സ്റ്റോക്കറുടെ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ വളരെ വളരെ പഴക്കം ചെന്ന "പുതിയ" പുസ്തകത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഈ കഥ പണ്ട് വായിച്ച ആരും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ വായനക്കാരിലേക്കാണ് ഈ കഥ ഇപ്പോൾ എത്തുന്നത്. അപ്പോൾ ഞെട്ടാൻ റെഡിയായിരുന്നോളൂ... അവൻ എത്തുകയാണ്.. ഡ്രാക്കുളയ്ക്ക് മുന്‍പേ പിറന്നവൻ