എൻഡിഎ മുന്നണിയിൽ ഭാഗ്യവാൻ ചിരാഗ് പസ്വാൻതന്നെ
എൻഡിഎ മുന്നണിയിൽ ഭാഗ്യവാൻ ചിരാഗ് പസ്വാൻതന്നെ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ മത്സരിച്ചതിൽ ഏറ്റവും ഭാഗ്യവാൻ ലോക്ജനശക്തിയുടെ ചിരാഗ് പസ്വാൻ തന്നെ. ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിന്‍റെ പേരിൽ റിക്കാർഡിട്ട അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍റെ മകനാണ് ചിരാഗ്.

പ്രായം വച്ചു നോക്കിയാലും രാഷ്‌ട്രീയത്തിൽ വളരെ ചെറുപ്പമാണ് ചിരാഗ്. 1982 ഒക്ടോബർ 31ന് ജനിച്ച ചിരാഗിന് 41 വയസാണ് പ്രായം. ഇത്തവണ കസറിയാൽ പിതാവിനെപ്പോലെ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ മികച്ച താരമാകാൻ ചിരാഗിനും കഴിയും.

പിതാവിന്‍റെ അത്ര പ്രാഗത്ഭ്യവും കഴിവും ഒന്നും ഇല്ലാതിരുന്ന ചിരാഗിനെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാഗ്യം തുണയ്ക്കുകയായിരുന്നു. മത്സരിച്ച മുഴുവൻ സീറ്റിലും വിജയം വരിച്ച ചിരാഗിനിപ്പോൾ എൻഡിഎ മുന്നണിയിൽ വൻ സ്വീകാര്യതയാണ്.

നേരത്തെ രാഷ്‌ട്രീയത്തിൽ ശോഭിക്കില്ലെന്നു കണ്ട് മകനെ നടനാക്കാൻ രാംവിലാസ് പസ്വാൻ ശ്രമിച്ചിരുന്നു. 2011ൽ രാം വിലാസ് പസ്വാന്‍റെ സ്വാധീനത്താൽ ‘മിലേയെ നാ മിലേയെ ഹും’ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. പക്ഷെ രാശിയില്ലാത്തതിനാൽ പടം എട്ടുനിലയിൽ പൊട്ടി. ഇപ്പോഴത്തെ ബിജെപി എംപി കങ്കണ റണാവത്ത് ആയിരുന്നു ആ പടത്തിലെ നായിക.

പിതാവ് രാംവിലാസ് പസ്വാൻ പഠനത്തിൽ മിടുക്കനായിരുന്നുവെങ്കിലും ചിരാഗ് അതിലും ശോഭിച്ചില്ല. കംപ്യൂട്ടർ എൻജിനീയറിംഗ് പഠനം മൂന്നാം സെമസ്റ്ററിൽ ഉപേക്ഷിച്ചായിരുന്നു സിനിമയിൽ ഭാഗ്യ പരീക്ഷണത്തിനിറങ്ങിയത്.

തുടർന്ന് 2020ൽ പിതാവിന്‍റെ മരണശേഷം ചിരാഗ് സജീവ രാഷ്‌ട്രീയത്തിലിറങ്ങുകയായിരുന്നു. ബീഹാറിൽ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചിരാഗ് പസ്വാന്‍റെ ലോക്ജനശക്തി മത്സരിച്ച അഞ്ചു സീറ്റിലും വിജയം കൊയ്തു.

243 അംഗ ബീഹാർ നിയമസഭയിൽ പസ്വാന്‍റെ പാർട്ടിക്കുണ്ടായിരുന്നത് ഒരു എംഎൽഎയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനു ശ്രമിച്ചിരുന്നുവെങ്കിലും ചിരാഗ് പസ്വാനെ അടുപ്പിച്ചിരുന്നില്ല.

എങ്കിലും ചിരാഗ് ഒരിക്കലും ബിജെപിയെ എതിർത്തിരുന്നില്ല. ഒരിടത്തുമില്ലാത്ത രീതിയിൽ രാഷ്‌ട്രീയത്തിൽ അലഞ്ഞുതിരിഞ്ഞു നടന്ന ചിരാഗ് പസ്വാൻ ഇത്തവണത്തെ മിന്നും വിജയത്തോടെ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രിയുമായി.

എന്നാൽ ഇതൊന്നുമല്ല ഏറ്റവും രസകരമായ കാര്യം. തെരഞ്ഞെടുപ്പിനു മുന്പേ ചിരാഗിന്‍റെ പാർട്ടിയിൽ പാളയത്തിൽ പട തുടങ്ങിയിരുന്നു. രാംവിലാസ് പസ്വാന്‍റെ മരണശേഷം പസ്വാന്‍റെ ഇളയ സഹോദരനും മുൻ സംസ്ഥാന-കേന്ദ്രമന്ത്രിയുമായിരുന്ന പശുപതി കുമാർ പരാസ്, ചിരാഗുമായി ഉടക്കിലായി.

പാർട്ടിയുടെ കടിഞ്ഞാൺ സ്വന്തമാക്കാനായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം. ചിരാഗ് പാർട്ടി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതോടെ പശുപതി പരാസ് ലോക്ജനശക്തിയിൽ നിന്നുമാറി രാഷ്‌ട്രീയ ലോക്ജനശക്തി പാർട്ടി രൂപീകരിച്ചിരുന്നു.

രണ്ടു വിഭാഗമായി തുടർന്നെങ്കിലും പശുപതി ലോക്ജനശക്തിയുടെ ലേബലിൽ മോദി മന്ത്രിസഭയിൽ കഴിഞ്ഞ മാർച്ച് വരെ മന്ത്രിയായിരുന്നു. പക്ഷേ ഇരുകൂട്ടരെയും ഒരുമിപ്പിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല.

അവസാനം ബിജെപിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ചിരാഗിനും കൂട്ടർക്കും ബിജെപി സഖ്യത്തിൽ അഞ്ചു സീറ്റു നൽകുകയായിരുന്നു. അഞ്ചു സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ അതുവരെ ചിരാഗിന്‍റെ കൂടെ ഉറച്ചു നിന്നിരുന്ന ലോക്ജനശക്തി പാർട്ടിയുടെ 20ഓളം നേതാക്കൾ ഒരുമിച്ച് പാർട്ടി വിടുകയും അവർ ഇന്ത്യാ മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് ചിരാഗും വിരലിലെണ്ണാവുന്ന ഏതാനും നേതാക്കളും മാത്രമായിരുന്നു പാർട്ടിയിൽ അവശേഷിച്ചിരുന്നത്. പക്ഷേ ചിരാഗ് തളർന്നില്ല. ബീഹാർ മുഴുവൻ ഓടിനടന്ന് എൻഡിഎ സഖ്യമുന്നണികൾക്കായി പ്രചാരണം നടത്തി.

തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ചിരാഗ് പോലും ഞെട്ടിപ്പോയി. ബീഹാറിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ രാഷ്‌ട്രീയ കക്ഷി ചാരാഗിന്‍റെ പാർട്ടിയായിരുന്നു. ബിജെപി, ജെഡിയു, ആർജെഡി, കോൺഗ്രസ് എന്നീ പ്രമുഖ കക്ഷികൾക്കു പോലും നേടാനാവാത്ത നേട്ടമാണ് ചിരാഗ് നേടിയെടുത്തത്.

നിർത്തിയ എല്ലാ സ്ഥാനാർഥികളും വിജയിച്ചു. അവിടെയും തീർന്നില്ല ചിരാഗിന്‍റെ ഭാഗ്യം. ലോക്സഭയിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതായതോടെ ചിരാഗിന്‍റെ സമയം തെളിയുകയായിരുന്നു. എൻഡിഎയ്ക്ക് ഭരിക്കാൻ ചിരാഗിനെപ്പോലെയുള്ള ചെറുകക്ഷികളെ ആശ്രയിക്കേണ്ട സ്ഥിതിയായപ്പോൾ അദ്ദേഹത്തിന്‍റെ ഡിമാന്‍റ് വർധിച്ചു.


ബിജെപിക്കു മുന്നിൽ വില പേശൽ ഒന്നും നടത്തിയില്ലെങ്കിലും അവർ അറിഞ്ഞ് ചിരാഗിന് കേന്ദ്ര കാബിനറ്റ് മന്ത്രി പദവി നൽകി. ഇനി അടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മിന്നും വിജയം നേടാനായാൽ ചിരാഗിനെ അവഗണിക്കാൻ ബിജെപിക്കോ സഖ്യകക്ഷിയായ ജെഡിയുവിനോ ആവില്ല എന്നതാണ് വാസ്തവം.

ഏതായാലും പിതാവിന്‍റെ അത്ര പ്രശസ്തനല്ലെങ്കിലും ചിരാഗും ഇന്ന് ഇന്ത്യയിലെ പ്രശസ്ത രാഷ്‌ട്രീയ നേതാക്കളുടെ പട്ടികയിലെത്തിയിരിക്കുകയാണ്.



രാംവിലാസ് പസ്വാൻ

ചിരാഗിന്‍റെ പിതാവ് രാംവിലാസ് പസ്വാൻ ഒട്ടേറെ റിക്കാർഡുകൾക്കുടമയാണ്. ബിരുദാനന്തര ബിരുദധാരിയായിരുന്ന പസ്വാന് പോലീസിൽ ഡിഎസ്പിയായി ജോലി ലഭിച്ചിരുന്നു. ദളിത് വിഭാഗത്തിൽപ്പെട്ടവനായിരുന്ന പാസ്വാന് പ്രസംഗിക്കാൻ നല്ല പാടവവും ഒട്ടേറെ രാഷ്‌ട്രീയ ബന്ധങ്ങളുമുണ്ടായിരുന്നു.

അതോടെ രാംവിലാസ് പസ്വാൻ തന്‍റെ ജോലി രാജിവച്ച് രാഷ്‌ട്രീയത്തിൽ ഇറങ്ങുകയായിരുന്നു. 69ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബീഹാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുതന്നെ ഇന്ത്യയിൽ ഇന്നുവരെ ആർക്കും തകർക്കാനാവാത്ത റിക്കാർഡുമായിട്ടായിരുന്നു.

ഇന്ത്യയിൽ നിയമസഭയിലേക്കോ ലോക്സഭയിലേക്കോ മത്സരിക്കണമെങ്കിൽ 25 വയസ് പൂർത്തിയായിരിക്കണമെന്ന് നിയമമുണ്ട്. എന്നാൽ പസ്വാൻ തന്‍റെ 23-ാം വയസിൽ നിയമസഭാംഗമായി. ബീഹാറിലെ അലൗളി മണ്ഡലത്തിൽ നിന്നാണ് എസ്എസ്പി സ്ഥാനാർഥിയായി പസ്വാൻ വിജയിച്ചത്.

പത്രിക പരിശോധിച്ച വരണാധികാരി അദ്ദേഹത്തിന്‍റെ ജനനത്തിയതി പരിശോധിച്ചിരുന്നില്ല. തന്നെയുമല്ല അദ്ദേഹം വിജയിച്ച ശേഷം അഞ്ചു കൊല്ലത്തിനുള്ളിൽ ആരെങ്കിലും കേസു കൊടുത്തിരുന്നുവെങ്കിൽ ആ തെരഞ്ഞെടുപ്പ് അസാധുവായേനെ.

പക്ഷേ ഈ അഞ്ചു കൊല്ല കാലയളവിൽ ആരും അദ്ദേഹത്തിനെതിരേ കേസ് കൊടുത്തില്ല. ഇന്ത്യയിൽ അതിനു മുന്പും അതിനു ശേഷവും ഈ റിക്കാർഡ് ആർക്കും ഭേദിക്കാനായില്ല. കാരണം 25 വയസാവാതെ ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്നതുതന്നെ.

പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു പ്രാവശ്യമാണ് അദ്ദേഹം ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ റിക്കാർഡിട്ടത്. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ സ്ഥാപിച്ച സ്വന്തം റിക്കാർഡ് പിന്നീട് 1989ൽ അദ്ദേഹം തിരുത്തിക്കുറിച്ചു.

1977ലെ തെരഞ്ഞെടുപ്പിൽ ഹാജിപ്പൂരിൽ ആകെ പോൾ ചെയ്ത 5,29,440 വോട്ടുകളിൽ 4,69,007 (88.6ശതമാനം) വോട്ടുകൾ നേടിയായിരുന്നു അന്ന് ഭാരതീയ ലോക്ദൾ സ്ഥാനാർഥിയായ പസ്വാന്‍റെ വിജയം. ഭൂരിപക്ഷം 4,24,545 വോട്ട്.

തൊട്ടടുത്ത എതിർസ്ഥാനാർഥി കോൺഗ്രസിലെ ബാലേശ്വർ റാമിന് കിട്ടിയത് വെറും 44,462 വോട്ട്. എന്നാൽ ഹാജിപുരിൽ നിന്നുതന്നെ പസ്വാൻ 1984ലെ തെരഞ്ഞെടുപ്പിൽ തോറ്റു. ഇന്ദിരാ വധത്തെത്തുടർന്നുണ്ടായിരുന്ന സഹതാപ തരംഗത്തിൽ പസ്വാനും കടപുഴകുകയായിരുന്നു. കോൺഗ്രസിലെ രാം രത്തൻ റാമാണ് അന്ന് പസ്വാനെ മലർത്തിയടിച്ചത്.

പക്ഷേ പിന്നീട് 1989ൽ കോൺഗ്രസ് തരംഗം ആഞ്ഞുവീശിയിട്ടും തന്‍റെ റിക്കാർഡ് പസ്വാൻ തിരുത്തിക്കുറിച്ചു. അന്ന് ജനതാദളൾ സ്ഥാനാർഥിയായി ഹാജിപൂരിൽ മത്സരിച്ച പസ്വാന് 5,04,448 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

ഇന്ത്യ മുഴുവൻ ആഞ്ഞടിച്ച കോൺഗ്രസ് അനുകൂല കാറ്റിലും കോൺഗ്രസ് സ്ഥാനാർഥിയെ റിക്കാർഡ് ഭൂരിപക്ഷത്തിനു തറപറ്റിച്ച പസ്വാൻ താരമായി. ഏഴ് തവണ കേന്ദ്ര മന്ത്രിയായിരുന്ന പസ്വാൻ നിരവധി തവണ മുന്നണികളും മാറി.

ആദ്യ വിവാഹബന്ധം നിലനിൽക്കെ എയർഹോസ്റ്റസായ റീന ശർമയുമായി പസ്വാൻ പ്രേമബന്ധത്തിലായിരുന്നു. തുടർന്ന് ആദ്യ ഭാര്യ രാജ്കുമാരി ദേവിയുമായുള്ള വിവാഹബന്ധം പസ്വാൻ 1981ൽ ഒഴിയുകയും 1982ൽ പഞ്ചാബിയായ റീന ശർമയെ വിവാഹം കഴിക്കുകയുമായിരുന്നു.

പസ്വാന്‍റെ രണ്ടാം ഭാര്യ റീന ശർമയിലുണ്ടായ മകനാണ് ചിരാഗ് പസ്വാൻ. ഇന്ത്യയിലെ ദളിത് വിഭാഗങ്ങൾക്കിടയിൽ അനിഷേധ്യ നേതാവായിരുന്ന അദ്ദേഹത്തിന്‍റെ സ്വന്തം മണ്ഡലമായിരുന്നു ഹാജിപ്പൂർ.

എസ്. റൊമേഷ്