Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബാർബർ രമേഷ്, കാറുകൾ 400
എസ്. റൊമേഷ്
ബോളിവുഡ് താരങ്ങൾ വരെ രമേഷ് ബാബു എന്ന ബാർബറുടെ കസ്റ്റമറാണ്. എന്നാൽ മുടി വെട്ടാനല്ല, രമേഷ് ബാബു നടത്തുന്ന ട്രാവൽസിൽനിന്നു കാറുകൾ വാടകയ്ക്ക് എടുക്കാനാണ് ഇവർ അദ്ദേഹവുമായി ബന്ധപ്പെടുന്നതെന്നു മാത്രം.
400ലധികം കാറുകളാണ് രമേഷിന്റെ ട്രാവൽസിലുള്ളത്. ഇപ്പോൾ ഏഴു കോടിക്കു മേൽ വില വരുന്ന റോൾസ് റോയ്സ് ഗോസ്റ്റും മൂന്നരക്കോടിയോളം വില വരുന്ന മെയ്ബാക്ക് സെഡാനും സ്വന്തമായുള്ള രമേഷിന് ബെൻസും ഓഡിയും ജാഗ്വറും ബിഎംഡബ്ല്യുവും ഉൾപ്പെടെ 183 കോടിയോളം വില വരുന്ന മറ്റു ലക്ഷ്വറി കാറുകളും ഉണ്ട്.
ലക്ഷ്വറി ബസുകൾ, ട്രാവലറുകൾ തുടങ്ങിയ വാഹനങ്ങൾ രമേഷ് ബാബുവിന് വേറെയുമുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം ലക്ഷ്വറി കാറുകൾ സ്വന്തമായുള്ളത് രമേഷ് ബാബുവിനാണ്. സ്വന്തമായി ഉപയോഗിക്കാനല്ലെങ്കിലും ഇന്ത്യയിൽ അംബാനിക്കു പോലും ഇത്രയും ലക്ഷ്വറി കാറുകൾ സ്വന്തമായില്ല. ഇന്ത്യയിലെ ഏറ്റവും സന്പന്നനായ ബാർബറും രമേഷ് ബാബുതന്നെയാണ്.
സിനിമാക്കഥയെ വെല്ലുന്ന ജീവിതം
കർണാടകയിലെ ബംഗളൂരു സ്വദേശിയായ രമേഷ് ബാബുവിന്റെ ജീവിതകഥ സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം. പിതാവ് പി. ഗോപാൽ ചെറിയൊരു കടയിട്ട് അതിൽ മുടിവെട്ടിയാണ് കുടുംബജീവിതം മുന്നോട്ട് നീക്കിയിരുന്നത്.
പക്ഷേ, അത് അധികകാലം മുന്നോട്ട് പോയില്ല. രമേഷിന് ഏഴു വയസുള്ളപ്പോൾ സ്വന്തം പിതാവ് മരണപ്പെട്ടു. രമേഷും അമ്മയും രണ്ടു ചെറിയ സഹോദരങ്ങളും പിതാവ് നഷ്ടപ്പെട്ടതോടെ തികച്ചും അരക്ഷിതാവസ്ഥയിലായി. പിതാവ് മുടിവെട്ടി കിട്ടുന്നതല്ലാതെ മറ്റൊരു വരുമാനവും ഈ കുടുംബത്തിനുണ്ടായിരുന്നില്ല.
അതോടെ ബംഗളൂരുവിലെ ബ്രിഡ്ജ് റോഡിൽ ഉണ്ടായിരുന്ന പിതാവിന്റെ മുടിവെട്ടുകട അമ്മാവൻ ഏറ്റെടുത്തു നടത്താൻ തുടങ്ങി. ദിവസവും അഞ്ചു രൂപ വാടകയാണ് അദ്ദേഹം രമേഷിന്റെ കുടുംബത്തിനു നൽകിയിരുന്നത്.
അമ്മ അയൽവീടുകളിൽ വീട്ടുജോലിക്കു പോയാണ് കുടുംബം പോറ്റിയിരുന്നത്. വീട്ടു ജോലിചെയ്യാൻ പോകുന്ന അമ്മയ്ക്ക് കിട്ടിയിരുന്നത് മാസം അന്‍പതു രൂപയും ഭക്ഷണവും മാത്രമായിരുന്നു. പലപ്പോഴും ഒരുനേരത്തെ ഭക്ഷണം കഴിച്ചാണ് വീട്ടിലുള്ളവർ കഴിഞ്ഞിരുന്നത്.
ഈ അന്‍പതു രൂപയും മുടിവെട്ടു കടയിൽനിന്നു അതു തുറക്കുന്ന ദിവസങ്ങളിൽ കിട്ടുന്ന അഞ്ചു രൂപയും കൊണ്ടുവേണം കുട്ടികൾക്കുള്ള വസ്ത്രം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും നടത്തേണ്ടിയിരുന്നത്.
അതിനാൽ ഏഴാം ക്ലാസിൽ പഠിക്കുന്പോൾ മുതൽ രമേഷ്ബാബു പത്രവിതരണത്തിനും പാൽവിതരണത്തിനുമായി പോകുമായിരുന്നു. ഇതു മാത്രമല്ല ആര് എന്ത് ജോലി പറഞ്ഞാലും രമേഷ് അത് ഏറ്റെടുത്തു ചെയ്യും. പണം സന്പാദിച്ച് വലിയവനാകണമെന്ന് അദ്ദേഹത്തിന് അന്നേ ആഗ്രഹമുണ്ടായിരുന്നു.
അമ്മ ജോലിക്കു പോകുന്ന വീട്ടിലെ സ്ത്രീ രമേഷ് ബാബുവിന് ഒരു സൈക്കിൾ നൽകിയിരുന്നു. ഈ സൈക്കിളിലായിരുന്നു പത്രവിതരണം നടത്തിയിരുന്നത്. എന്നാൽ അന്നത്തെക്കാലത്ത് പാൽവിതരണവും പത്രവിതരണവുമൊക്കെ നടത്തിയിട്ടും രമേഷ് ബാബുവിന് പ്രതിമാസം സന്പാദിക്കാനായത് വെറും നൂറു രൂപ മാത്രമായിരുന്നു.
പത്താം ക്ലാസ് നല്ല നിലയിൽ പാസായ രമേഷ് ഐടിഐ ഡിപ്ലോമ കോഴ്സിനു ചേർന്നു. അവിടെനിന്നും ഇലക്ട്രോണിക്സിൽ കോഴ്സ് പൂർത്തിയാക്കി.
ബാർബർ ഷോപ്പിലേക്ക്
18 വയസായപ്പോൾ രമേഷ് ബാബു തന്റെ അമ്മാവൻ നടത്തിയ മുടിവെട്ട് കട ഏറ്റെടുത്തു. അവിടെ ഒരു ജോലിക്കാരനെ വച്ച് മുടിവെട്ട് ആരംഭിച്ചു. ഇതിനിടെ മുടിവെട്ടാൻ അല്പമൊക്കെ പഠിക്കുകയും ചെയ്തു.
ഒരു ദിവസം രാവിലെ ഒരു കസ്റ്റമർ മുടി വെട്ടാൻ എത്തിയപ്പോൾ ജോലിക്കാരൻ എത്തിയിരുന്നില്ല. എങ്ങനെയും മുടി വെട്ടിക്കിട്ടിയാൽ മതിയെന്നു പറഞ്ഞ കസ്റ്റമറിന് രമേഷ് മുടിവെട്ടിക്കൊടുത്തു. അന്നുമുതൽ ഇരുവരും ചേർന്ന് മുടി വെട്ടാൻ തുടങ്ങി.
വരുന്നവരോടുള്ള സൗഹൃദപരമായ പെരുമാറ്റവും മറ്റും രമേഷിന് ധാരാളം കസ്റ്റമേഴ്സിനെ ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ അദ്ദേഹം അച്ഛന്റെ ഒറ്റമുറി കട പുതിയ രീതിയിൽ ആക്കി കാലത്തിനൊത്തുള്ള പരിഷ്കാരങ്ങൾ വരുത്തി. കടയ്ക്ക് ഇന്നർ സ്പേസ് എന്ന പേരുമിട്ടു.
ഓമ്നിയും ട്രാവൽസും
അപ്പോഴാണ് തനിക്കും കുടുംബത്തിനും സഞ്ചരിക്കാനായി ഒരു കാർ വേണമെന്ന ചിന്ത രമേഷിലുണ്ടായത്. പക്ഷേ കട നവീകരിക്കാനും മറ്റും പണം ചെലവാക്കുകയും കടം വാങ്ങുകയും ചെയ്തിരുന്നതിനാൽ രമേഷിന്റെ കൈയിൽ കാർ വാങ്ങാനുള്ള പണം ഉണ്ടായിരുന്നില്ല.
1993ൽ അദ്ദേഹം ഒരു പുതിയ മാരുതി ഓമ്നി വാൻ സ്വന്തമാക്കി. ലോൺ എടുത്തായിരുന്നു കാർ വാങ്ങിയത്. അതിനാൽ മാസം 6,800 രൂപയോളം ബാങ്കിൽ അടയ്ക്കേണ്ടതായി ഉണ്ടായിരുന്നു. എന്നാൽ കട നവീകരിക്കാനും മറ്റും കടമെടുത്ത രമേഷിന് ലോൺ കൃത്യമായി അടച്ചുപോവുക വളരെ ബുദ്ധിമുട്ടായി തോന്നി.
അങ്ങനെയിരിക്കുന്പോഴാണ് അമ്മ വീട്ടുജോലിക്കു പോയിക്കൊണ്ടിരുന്ന വീട്ടുകാർ വഴി ഒരാൾ കാർ വാടകയ്ക്ക് എടുക്കാമെന്നു പറഞ്ഞ് രമേഷിനെ സമീപിക്കുന്നത്. 1994ൽ അത് വാടകയ്ക്ക് നൽകി.
ഇതായിരുന്നു അദ്ദേഹത്തിന്റെ ട്രാവൽസിന്റെ തുടക്കം. മുടിവെട്ടു കടയിൽനിന്നു കാര്യമായ വരുമാനം ലഭിച്ചു തുടങ്ങിയതോടെ മറ്റൊരു ഓംമ്നി വാൻ കൂടി വാങ്ങി അതും വാടകയ്ക്ക് നൽകി. രണ്ടു മൂന്നു കൊല്ലത്തിനുള്ളിൽ രമേഷ് ഏഴ് മാരുതി ഓംമ്നി കാറുകൾ വാങ്ങി.
തന്റെ ഭാഗ്യനന്പറായി അദ്ദേഹം കരുതുന്നത് ആറ് എന്ന അക്കമാണ്. നിരവധി തവണ ആറാം നന്പർ അദ്ദേഹം ലേലത്തിൽ വാങ്ങി. രമേഷ് ആദ്യമായി വാങ്ങിയ കാറിനുള്ള ആറാം നന്പർ തനിക്കു ഭാഗ്യം നൽകിയതായാണ് അദ്ദേഹത്തിന്റെ വിശ്വാസം.
ഇന്നും ആദ്യമായി വാങ്ങിയ ഓംമ്നി കാർ രമേഷിന്റെ പക്കലുണ്ട്. അത് ഒരിക്കലും താൻ വിൽക്കില്ലെന്നും അദ്ദേഹം പറയുന്നു.
കോടീശ്വരനായ ബാർബർ
ഇന്നദ്ദേഹത്തിന് ആഡംബരക്കാറുകളടക്കം 400 ലധികം കാറുകളുണ്ട്. 1200 കോടി രൂപയടെ ആസ്തിയാണ് രമേഷ് ബാബുവിനുള്ളത്. എങ്കിലും തന്റെ സലൂണിൽ ഇന്നും അദ്ദേഹം ദിവസവും അഞ്ച് മണിക്കൂർ ജോലി ചെയ്യുന്നു.
തന്റെ വേരുകൾ അവിടെയാണ് എന്നും അത് മറക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. നേരത്തെ പിതാവു മരിച്ചതിനുശേഷം ദിവത്തിൽ ഒരു നേരം മാത്രമാണ് താൻ നേരാംവണ്ണം ഭക്ഷണം കഴിച്ചിരുന്നതെന്നും അതൊന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും രമേഷ് പറയുന്നു.
നിരവധി ഇന്നോവ കാറുകളും ലക്ഷ്വറി ബസും മറ്റെല്ലാത്തരം യാത്രാ വാഹനങ്ങളും രമേഷ് ടൂർസ് ആൻഡ് ട്രാവൽസിലുണ്ട്. ദിവസം 75,000 രൂപ വരെയാണ് തന്റെ ലക്ഷ്വറി കാറുകൾക്ക് അദ്ദേഹം വാടക ഈടാക്കുന്നത്.
സിനിമാ താരങ്ങളും ഷൂട്ടിംഗ് ആവശ്യമുള്ളവരും ഉന്നത രാഷ്ട്രീയ നേതാക്കളുമൊക്കെ രമേഷ് ടൂർസിന്റെ കസ്റ്റമേഴ്സാണ്. മാസങ്ങൾക്കു മുന്‍പ് ഒറ്റ ദിവസം 3 ലക്ഷ്വറി കാറുകൾ ഒരുമിച്ച് വാങ്ങി മുറ്റത്തെത്തിച്ച് വാർത്തകളിൽ അദ്ദേഹം ഇടംപിടിച്ചിരുന്നു.
മെർസിഡസ് ബെൻസ് ഇ-ക്ലാസ് സെഡാനുകളാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. തന്റെ കമ്പനിയായ രമേശ് ടൂർസ് ആൻഡ് ട്രാവൽസ് വഴി ഇവയും സെലിബ്രിറ്റികൾക്ക് വാടകയ്ക്ക് നൽകാനാണ് കോടീശ്വരനായ വ്യവസായിയുടെ തീരുമാനം. ഡൽഹി ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ട്രാവൽസിന് ഓഫീസുകളുണ്ട്.
ഇന്ന് ബംഗൂരുവിലെ പേരെടുത്ത സെലൂണുകളിലൊന്നാണ് ഇന്നർ സ്പേസ്. സലൂണിൽ എത്തുന്നവരുടെ മുടി വെട്ടിക്കൊടുക്കുകയും ഷേവ് ചെയ്തു കൊടുക്കുകയും ഒക്കെ ചെയ്യുന്ന ആ കോടീശ്വരനെ ആളുകൾ അത്ഭുതാദരവോടെയാണ് കാണുന്നത്.
1994ൽ ആരംഭിച്ച ബിസിനസ് മുപ്പതു വർഷങ്ങൾക്കു ശേഷം പടർന്ന് പന്തലിച്ച് വൻ വിജയമായി മാറിയിട്ടും ഇന്നും എളിമ വിടാതെയുള്ള പെരുമാറ്റമാണ് രമേഷിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന്.
ഒഡീഷയിലെ രാഷ്ട്രീയക്കാറ്റിൽ തറപറ്റിയ അതികായൻ
പിതാവ് അതീവ പ്രതാപശാലിയും ഭരണതന്ത്രജ്ഞനും. മകനാകട്ടെ അതിലും മിടുക്കനായ ഭര
മലബാറിലെ കായൽ ടൂറിസം കടലാസിൽ
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതി
ഉയിർത്തെഴുന്നേറ്റ് ചന്ദ്രബാബു നായിഡു; ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്മേക്കർ
നാരാ ചന്ദ്രബാബു നായിഡു എന്നാണ് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ. ചന്ദ്രബ
തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക്
ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
രാജ്യത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുണ്ട്. ഇന്നുവരെ
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
Latest News
മാന്നാർ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ
യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്നു; സൈജു തങ്കച്ചൻ അറസ്റ്റിൽ
മാന്നാർ കൊലപാതകം: കലയുടെ മൃതദേഹം കണ്ടതായി സാക്ഷി മൊഴി; ഒന്നാം പ്രതി ഭർത്താവ്
മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി പീഡിപ്പിച്ചു; ഒമര്‍ ലുലുവിനെതിരെ യുവനടി
സിപിഎം മേഖലാ യോഗത്തിനു കണ്ണൂരിൽ തുടക്കം;സർക്കാരിനും കേരള ഘടകത്തിനും വിമർശനം
Latest News
മാന്നാർ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ
യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്നു; സൈജു തങ്കച്ചൻ അറസ്റ്റിൽ
മാന്നാർ കൊലപാതകം: കലയുടെ മൃതദേഹം കണ്ടതായി സാക്ഷി മൊഴി; ഒന്നാം പ്രതി ഭർത്താവ്
മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി പീഡിപ്പിച്ചു; ഒമര്‍ ലുലുവിനെതിരെ യുവനടി
സിപിഎം മേഖലാ യോഗത്തിനു കണ്ണൂരിൽ തുടക്കം;സർക്കാരിനും കേരള ഘടകത്തിനും വിമർശനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top