Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഒഡീഷയിലെ രാഷ്ട്രീയക്കാറ്റിൽ തറപറ്റിയ അതികായൻ
എസ്. റൊമേഷ്
പിതാവ് അതീവ പ്രതാപശാലിയും ഭരണതന്ത്രജ്ഞനും. മകനാകട്ടെ അതിലും മിടുക്കനായ ഭരണാധികാരി. എന്നിട്ടും ഒഡീഷയിൽ മുൻമുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ മകനും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന നീവൻ പട്നായിക്കിന്റെ പാർട്ടി തോറ്റുതൊപ്പിയിട്ടു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. ഇതിൽ രണ്ടിലും ഏറ്റവും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ബിജു ജനദാദളിനാ(ബിജെഡി)യിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ നവീൻ മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽ തോറ്റു. 21 ലോക്സഭാ സീറ്റുകളിൽ ഒരെണ്ണത്തിൽപോലും വിജയിക്കാനായില്ല.
24 വർഷം തുടർച്ചയായി ഒറീസ ഭരിച്ച നവീൻ പട്നായിക്ക് ഇക്കൊല്ലവും തുടരുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ആരും പ്രതീക്ഷിക്കാത്ത കനത്ത തോല്‍വിയാണ് നവീന്‍ ഏൽക്കേണ്ടിവന്നത്.
ഒരു അഴിമതി ആരോപണവും നവീനെക്കുറിച്ച് പ്രതിപക്ഷത്തിന് ഉന്നയിക്കാനായിരുന്നില്ല. അദ്ദേഹത്തെക്കുറിച്ചുള്ള ഏക ആരോപണം അദ്ദേഹത്തിന് ഒഡിയ ഭാഷ എഴുതാനും വായിക്കാനും അറിയില്ല എന്നതായിരുന്നു.
സംസ്ഥാനത്തിനു പുറത്ത് പഠിച്ച ഹിന്ദി, പഞ്ചാബി, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകൾ വശമുണ്ടായിരുന്ന അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയാണ് ഒഡിയയിൽ പ്രസംഗിച്ചിരുന്നത്.
ലോക്സഭയിലേക്ക് 20 സീറ്റ് ബിജെപി നേടിയപ്പോൾ ഒരു സീറ്റ് കോൺഗ്രസിനു ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 147 സീറ്റുകളിൽ 78 സീറ്റു നേടി ബിജെപി ഭരണം പിടിച്ചപ്പോൾ ബിജെഡിക്കു ലഭിച്ചത് 51 സീറ്റ്, കോൺഗ്രസ് 14 സീറ്റുകൾ നേടി. സ്വതന്ത്രർ മൂന്നു സീറ്റും സിപിഎം ഒരു സീറ്റും നേടി.
ഭരണമികവിൽ ഇന്ത്യയിൽതന്നെ ഏറ്റവും പേരു കേട്ട മുഖ്യമന്ത്രിമാരിൽ ഒരാൾ. പാവങ്ങൾക്കും സാധാരണക്കാർക്കുമായി തന്റെ ഭരണകാലത്ത് ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നയാൾ. അഴിമതി എന്നതു പേരിനു പോലും പറഞ്ഞു കേൾക്കാത്തയാൾ.
ഉന്നത വിദ്യാഭ്യാസം നേടിയയാൾ. ജനങ്ങൾക്കൊപ്പം എന്നും നിലകൊണ്ടയാൾ. എൻഡിഎ സഖ്യത്തിലിരുന്നപ്പോഴും മതേരത്വത്തിനു വേണ്ടി വാദിച്ചയാൾ. ഇങ്ങനെ പല വിശേഷണങ്ങളും നവീനുണ്ട്. ഇത്ര കനത്ത പരാജയം നവീൻ പട്നായിക്കിനുണ്ടാവുമെന്ന് എതിരാളികൾപോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
നവീൻ പട്നായിക്കിന്റെ തോല്‍വിയെക്കുറിച്ച് പരാമർശിക്കുന്പോൾ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും നവീന്റെ വിശ്വസ്തനുമായ വി.കെ. പാണ്ഡ്യനെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല.
സത്യസന്ധനും ഒഡീഷ സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചയാളുമാണ് പാണ്ഡ്യൻ. അതുകൊണ്ടുതന്നെ നവീന്‍ പാണ്ഡ്യനോട് ഒരു പ്രത്യേക വാത്സല്യവുമുണ്ടായിരുന്നു. തന്റെ ഭരണത്തിന്റെ തുടക്കം മുതൽ നവീൻ, പാണ്ഡ്യനെ ഏൽപ്പിച്ച പദ്ധതികളെല്ലാം മറ്റാരേക്കാളും മികവിൽ അദ്ദേഹം പൂർത്തിയാക്കി.
എന്നാൽ തമിഴ്നാട്ടുകാരനായ പാണ്ഡ്യനോട് ഒട്ടേറെ പേർക്ക് എതിർപ്പുണ്ടായിരുന്നു. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്തെ നടപടികൾ സ്വീകരിച്ചിരുന്ന പാണ്ഡ്യനെതിരേ സർക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥർ വരെ പ്രവർത്തിച്ചിരുന്നുവത്രേ.
നവീൻ പട്നായിക്കിന്റെ നിർദേശ പ്രകാരം പാണ്ഡ്യൻ ഐഎസ് രാജിവച്ച് ബിജെഡിയിൽ ചേർന്നിരുന്നു. പാണ്ഡ്യന് കാബിനറ്റ് റാങ്ക് നൽകി കുറേയധികം പദ്ധതികളുടെ ചുമതല നവീൻ നല്കി. അദ്ദേഹത്തിന്റെ ഭരണമികവ് മാത്രം കണക്കിലെടുത്തായിരുന്നു നവീൻ ഇതു ചെയ്തത്. എന്നാൽ ബിജെപിയാകട്ടെ ഈ അവസരം ശരിക്കും മുതലെടുത്തു.
78 വയസ് പ്രായമായ നവീന്‍ ഭരണം നടത്താൻ ഇനി പ്രാപ്തിയുണ്ടാവില്ലെന്നും അവിവാഹിതനായ നവീനു പകരം തമിഴനായ പാണ്ഡ്യനായിരിക്കും ഇനി ഒഡീഷ ഭരണം കൈയാളുക എന്നുമായിരുന്നു ബിജെപി പ്രചരിപ്പിച്ചത്.
വിജയം ഉറപ്പായിട്ടും നവീൻ രണ്ടു സീറ്റിൽ മത്സരിക്കുന്നത് രണ്ടിലും വിജയിച്ചാൽ ഒന്ന് ഒഴിഞ്ഞ് അവിടെ പാണ്ഡ്യനെ നിർത്തി വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കാനുമാണെന്ന പ്രചാരണം സാധാരണക്കാർക്കിടയിൽ പ്രാദേശിക വികാരം ആളിക്കത്തിക്കാനിടയാക്കി.
ഇതു ബിജെഡിക്ക് ദോഷം ചെയ്തു. ഇതാണ് യഥാർഥത്തിൽ ബിജെഡിക്ക് കനത്ത തിരിച്ചടിയായത്. തെരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് വി.കെ. പാണ്ഡ്യൻ പാർട്ടിയിൽനിന്നുള്ള എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുകയും നവീന്റെ കുടുംബത്തോട് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ, പാർട്ടിയുടെ പരാജയത്തിൽ ആരും പാണ്ഡ്യനെ പഴിക്കരുതെന്ന കർശന നിർദേശം നൽകുകയാണു നവീൻ ചെയ്തത്.
നവീൻ പട്നായിക്കിനെക്കുറിച്ച്..
നവീൻ പട്നായിക് ഒഡീഷയുടെ 14-ാമത് മുഖ്യമന്ത്രിയായി 2000 മാർച്ച് അഞ്ചിന് ആദ്യം അധികാരമേറ്റത്. 2024 ജൂൺ വരെ അദ്ദേഹം തുടർച്ചയായി സംസ്ഥാനം ഭരിച്ചു. ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെയും ഭാര്യഗ്യാൻ ദേവിയുടെയും ഇളയ മകനായി 1946 ഒക്ടോബർ 16ന് കട്ടക്കിലാണ് നവീൻ പട്നായിക് ജനിച്ചത്.
ഒഡീഷക്കാരനായ ബിജു പഞ്ചാബിയായ ഗ്യാനിനെ പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ കൊമേഴ്സൽ പൈലറ്റാണ് ഗ്യാൻ. ഇരുവരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചവരാണ്.
1947ൽ ഇന്ത്യാനേഷ്യയിൽ ഡച്ച് ആക്രമണം നടന്നപ്പോൾ ഇന്ത്യൻ സർക്കാരിന്റെ നിർദേശാനുസരണം അതിസാഹസികമായി ബിജുപട്നായിക്കും ഭാര്യ ഗ്യാനും ചേർന്നു പറത്തിയ വിമാനം ജാക്കർത്തയിൽ ലാന്റ് ചെയ്ത് അവിടുത്തെ പ്രസിഡന്റ് സുകർണോയെ രക്ഷപ്പെടുത്തിക്കൊണ്ടുപോന്നതൊക്കെ കോളിളക്കം സൃഷ്ടിച്ച വാർത്തകളായിരുന്നു.
നവീന്റെ മൂത്ത സഹോദരൻ ഗ്യാൻ പട്നായിക്ക് ഒരു വ്യവസായിയും സഹോദരി ഗീതാ മേത്ത പ്രമുഖ എഴുത്തുകാരിയുമാണ്. ഡെറാഡൂണിലെ വെൽഹാം ബോയ്സ് സ്കൂളിലും പിന്നീട് ദ ഡൂൺ സ്കൂളിലുമാണ് നവീൻ വിദ്യാഭ്യാസം നേടിയത്.
ഡൂണിൽ അദ്ദേഹം സഞ്ജയ് ഗാന്ധിയുടെ സഹപാഠിയായിരുന്നു. തുടർന്ന് ഡൽഹി സർവകലാശാലയുടെ കിരോരി മാൽ കോളജിൽനിന്നു കലയിൽ ബിരുദം നേടി. ചെറുപ്പകാലത്ത് അദ്ദേഹം രാഷ്ട്രീയത്തിൽനിന്നു തികച്ചും അകന്നായിരുന്നു കഴിഞ്ഞിരുന്നത്.
ഒരു എഴുത്തുകാരൻ കൂടിയായിരുന്ന നവീൻ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ജനതാദളിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നുബിജു. ദേശീയരാഷ്ട്രീയത്തിൽ ബിജുവിന് വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. 1997 വരെ അമേരിക്കയിലായിരുന്നു നവീൻ താമസിച്ചിരുന്നത്.
ബിജുവിന്റെ മരണശേഷം മകൻ നവീൻ പട്നായിക് ജനദാളിൽനിന്നു പുറത്തു വരികയും 1997 ഡിസംബർ 26ന് ബിജു ജനതാദൾ എന്ന പ്രാദേശിക പാർട്ടി രൂപീകരിക്കുകയുമായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയുമായി പിന്നീടു സഖ്യമുണ്ടാക്കി.
97ലെ ഉപതെരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വാജ്പേയ് മന്ത്രിസഭയിൽ കേന്ദ്ര ഖനിമന്ത്രിയായി ചുമതലയേറ്റു. 2000ൽ നടന്ന ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജു ജനതാദൾ-ബിജെപി സഖ്യം കോൺഗ്രസിനെ നിലംപരിശാക്കി സംസ്ഥാന ഭരണം പിടിച്ചെടുത്തു.
ഇതോടെ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് നവീൻ സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റു. പിന്നീട് നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെഡിയുടെ തേരോട്ടമായിരുന്നു.
2008 ഓഗസ്റ്റ് മാസം ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടു. സ്വാമി കൊല്ലപ്പെട്ടത് ക്രിസ്ത്യൻ സമുദായത്തിലുള്ളവരുടെ ആക്രമണം മൂലമാണെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകൾ ജില്ലയിലെ ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരുടെ വീടുകളും കടകളും പള്ളികളും ആക്രമിച്ചു.
ക്രിസ്ത്യൻ സമുദാത്തിൽപ്പെട്ട നിരവധി പേർ കൊല്ലപ്പെട്ടു. പൊതുവെ വർഗീയതയെ എതിർക്കുന്ന മതേതര വാദിയായ നവീൻ പട്നായിക്കിന് ഈ സംഭവം സഹിക്കാനായില്ല. ബജ്റംഗ്ദൾ ആക്രമണത്തിൽ പ്രതിഷേധിച്ച് നവീൻ ബിജെപിയുമായും എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചു. ആക്രമണത്തെ നിശിതമായ ഭാഷയിൽ വിമർശിക്കുകയും അക്രമികൾക്കെതിരേ കർശന നടപടിയെടുക്കുകയും ചെയ്തു.
2009ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെയും പ്രാദേശിക പാർട്ടികളെയും ചേർത്തു രൂപീകരിച്ച പുതിയ മുന്നണിയുമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ആ തെഞ്ഞെടുപ്പിലും ലോക്സഭയിലും നിയമസഭയിലും ബിജെഡി വിജയം നേടി.
21 ലോക്സഭാ സീറ്റിൽ 14ലും ബിജെഡി വിജയിച്ചു. അസംബ്ലിയിലേക്ക് അതിലും വലിയ വിജയവും നേടി. 147 അസംബ്ലി സീറ്റുകളിൽ 103 എണ്ണവും നേടി തുടർച്ചയായി മൂന്നാം തവണയും ഒഡീഷയുടെ മുഖ്യമന്ത്രിയായി. 2014ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം മിന്നും വിജയം ആവർത്തിച്ചു.
21 ലോക്സഭാ സീറ്റുകളിൽ 20 ഉം 147 നിയമസഭാ സീറ്റുകളിൽ 117ഉം നവീൻ പട്നായിക്കിന്റെ ബിജെഡി നേടി. 2019ലെ തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം ബിജെപി തരംഗമുണ്ടായിട്ടും ഒഡീഷ നിയമസഭയിലെ 146ൽ 112 സീറ്റുകളിലും ബിജെഡി വിജയിച്ചു.
ലോക്സഭയിലേക്ക് 21 സീറ്റിൽ 12 സീറ്റുകളിലും ബിജെഡി വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നവീന്‍ ഹിൻജിലി മണ്ഡലത്തിൽ വിജയിക്കാനായെങ്കിലും കാന്തബൻജി മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെട്ടു.
ജനപ്രിയ മുഖ്യമന്ത്രിയായിരുന്നു നവീൻ. അധികാരം ഒഴിയുംവരെ ഒരു അഴിമതി ആരോപണവും നവീനെക്കുറിച്ച് പ്രതിപക്ഷത്തിന് ഉന്നയിക്കാനായില്ലെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സംശുദ്ധത വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസായി കൊട്ടാരതുല്യമായ സ്വന്തം വീടാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇതിന് വാടക ഈടാക്കിയിരുന്നില്ല. 77 കോടിയുടെ പൂർവിക സ്വത്തിനും ഉടമയാണ് നവീൻ.
ഐഎഎസിൽ തിളങ്ങി, രാഷ്ട്രീയത്തിൽ പതറി
വി. കാർത്തികേയൻ പാണ്ഡ്യൻ എന്ന വി.കെ. പാണ്ഡ്യൻ 1974 മേയ് 29ന് തമിഴ്നാട്ടിലെ മധുര ജില്ലയിലെ കോട്ടംപട്ടിയിൽ ജനിച്ചു. വെള്ളാളപ്പട്ടിയിലും നെയ്വേലിയിലുമായി സ്കൂൾ വിദ്യാഭ്യാസം.
മധുരയിലെ അഗ്രികൾച്ചറൽ കോളജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കൃഷിയിൽ ബിരുദം പൂർത്തിയാക്കിയ പാണ്ഡ്യൻ പിന്നീട് ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.
2000ൽ പഞ്ചാബ് കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥനായി തന്റെ കരിയർ ആരംഭിച്ചു. ഒഡീഷ സ്വദേശിയായ 2000 ബാച്ചിലെ സഹ ഐഎഎസ് ഉദ്യോഗസ്ഥയായ സുജാത റൗട്ടിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.
ഒഡീഷയുടെ മുൻനിര എസ്എച്ച്ജി ഗ്രൂപ്പ് പ്രോജക്ടായ മിഷൻ ശക്തിയുടെ തലപ്പത്തായിരുന്നു അവർ. തമിഴ്നാട് സ്വദേശിയായ അദ്ദേഹം സുജാതയെ വിവാഹം കഴിച്ചതോടെ ഒഡീഷയിലേക്ക് മാറ്റം ചോദിച്ചുവാങ്ങി.
2000ലെ ചുഴലിക്കാറ്റിനുശേഷം ഒഡീഷയിൽ പാണ്ഡ്യൻ തന്റെ ജോലി ആരംഭിച്ചു. 2002ൽ കലഹണ്ടി ജില്ലയിലെ ധരംഗഢിൽ സബ് കളക്ടറായിരുന്ന അദ്ദേഹം അവിടെ കർഷകർക്ക് മിനിമം താങ്ങുവില (എംഎസ്പി) നടപ്പിലാക്കുന്നതിൽ വിജയിച്ചു.
2004ൽ റൂർക്കേലയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി, തുടർന്ന് 20 വർഷത്തിലേറെയായി പാപ്പരായ റൂർക്കേല ഡെവലപ്മെന്റ് ഏജൻസി (ആർഡിഎ)യുടെ തലവനായി നിയമിക്കപ്പെട്ടു. പാണ്ഡ്യന്റെ നേതൃത്വത്തിൽ നഷ്ടത്തിലായിരുന്ന ആർഡിഎയെ 15 കോടി ലാഭത്തിലാക്കി.
2005ൽ അദ്ദേഹം ഓഡീഷയിലെ ഏറ്റവും വലിയ ജില്ലയായ മയൂർഭഞ്ച് ജില്ലാ കളക്ടറായി നിയമിതനായി. വികലാംഗർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ഏകജാലക സംവിധാനം കൊണ്ടുവന്നു.
മയൂർഭഞ്ജിലെ പ്രവർത്തനത്തിന് രാഷ്ട്രപതിയിൽനിന്ന് ദേശീയ അവാർഡ് ലഭിച്ചു. പിഡബ്ല്യുഡി സർട്ടിഫിക്കറ്റുകൾക്കായുള്ള ഏകജാലക സംവിധാനം ഒരു ദേശീയ മാതൃകയായി ഏറ്റെടുത്ത് രാജ്യത്തുടനീളം നടപ്പാക്കി. അക്കാലത്ത് ഹെലൻ കെല്ലർ അവാർഡ് ലഭിച്ച ഏക സർക്കാർ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഗഞ്ചം ജില്ലയിൽ ജില്ലാ കളക്ടറായിരിക്കെ പാവപ്പെട്ടവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ സുരക്ഷ നൽകുന്നതിനുമായി പാണ്ഡ്യൻ എൻആർഇജിഎസ് അവതരിപ്പിച്ചു.
വേതനം സുതാര്യമാക്കുന്നതിനായി ബാങ്ക് പേയ്മെന്റ് സംവിധാനം ആരംഭിച്ചു. രാജ്യത്തെ മികച്ച കളക്ടർക്കുള്ള എൻആർഇജിഎസിനുള്ള ദേശീയ അവാർഡ് രണ്ടുതവണ നേടിയ വ്യക്തിയാണ് പാണ്ഡ്യൻ.
പാണ്ഡ്യന്റെ ഭരണമികവിനെക്കുറിച്ചറിഞ്ഞ നവീൻ പട്നായിക് അദ്ദേഹത്തെ 2011ൽ തന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി. ഇതോടെ നവീന്റെ ഏറ്റവും വിശ്വസ്തനായി പാണ്ഡ്യൻ മാറി.
2023ൽ തന്റെ ഐഎഎസ് രാജിവയ്ക്കും വരെ നവീന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പാണ്ഡ്യൻ. 2019ലും പിന്നീട് ജോലി രാജിവച്ച ശേഷ വും 5ടി (ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ്സ്) സെക്രട്ടറിയായി നിയമിതനായി.
ഒഡീഷയിലെ എല്ലാ ഹൈസ്കൂളുകളും സ്മാർട്ട് സ്കൂളുകളാക്കി മാറ്റി. ഭക്ഷ്യ കമ്മി സംസ്ഥാനമെന്ന നിലയിൽ നിന്ന്, ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് സംഭാവന നൽകുന്ന മൂന്നാമത്തെ വലിയ സംസ്ഥാനമായി ഒഡീഷയെ മാറ്റാനും പാണ്ഡ്യനു കഴിഞ്ഞു.
പാണ്ഡ്യൻ ആവിഷ്കരിച്ച പദ്ധതികളിൽ ചിലത് പിന്നീട് കേന്ദ്രസർക്കാർ തന്നെ ഏറ്റെടുത്തു നടപ്പാക്കി. ഐഎസിൽനിന്നു സ്വയം വിരമിച്ചശേഷം പാണ്ഡ്യൻ കാബിനറ്റ് റാങ്കോടെ പദ്ധതികളുടെ നടത്തിപ്പു ചുമതലയിൽ നിയമിതനായി.
2023 നവംബർ 27ന് പാർട്ടി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിന്റെ സാന്നിധ്യത്തിൽ പാണ്ഡ്യൻ ഔദ്യോഗികമായി ബിജു ജനതാദളിൽ ചേർന്നു.
ഈ ജൂൺ ഒന്‍പതിന് അദ്ദേഹം ബിജെഡിയിൽ നിന്ന് രാജി വയ്ക്കുകയും താൻമൂലമുണ്ടായ പരാജയത്തിൽ നവീന്റെ കുടുംബത്തോട് മാപ്പു ചോദിക്കുകയും ചെയ്തു. വംശീയതയുടെ പേരിൽ ബലിയാടാക്കപ്പെട്ടയാളായിട്ടുവും പാണ്ഡ്യൻ ഭാവിയിൽ അറിയപ്പെടുക.
മലബാറിലെ കായൽ ടൂറിസം കടലാസിൽ
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതി
ഉയിർത്തെഴുന്നേറ്റ് ചന്ദ്രബാബു നായിഡു; ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്മേക്കർ
നാരാ ചന്ദ്രബാബു നായിഡു എന്നാണ് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ. ചന്ദ്രബ
തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക്
ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
രാജ്യത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുണ്ട്. ഇന്നുവരെ
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
Latest News
ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
വീണാ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പണം പറ്റിയെന്ന് കുഴൽനാടൻ; വിഷയം സഭയിൽ ഉന്നയിക്കേണ്ടെന്ന് സ്പീക്കർ
മോദിജി യുദ്ധം നിര്‍ത്തി, പക്ഷേ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനാവുന്നില്ല; പരിഹസിച്ച് രാഹുല്‍
താമരശേരിയിൽ രണ്ടുപേർക്ക് ബാർബർഷോപ്പിൽവച്ച് കുത്തേറ്റു
ഇടതുമുന്നണി നേരിട്ടത് കനത്ത പരാജയം; ഈഴവ, ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് എം.വി.ഗോവിന്ദന്
Latest News
ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
വീണാ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പണം പറ്റിയെന്ന് കുഴൽനാടൻ; വിഷയം സഭയിൽ ഉന്നയിക്കേണ്ടെന്ന് സ്പീക്കർ
മോദിജി യുദ്ധം നിര്‍ത്തി, പക്ഷേ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനാവുന്നില്ല; പരിഹസിച്ച് രാഹുല്‍
താമരശേരിയിൽ രണ്ടുപേർക്ക് ബാർബർഷോപ്പിൽവച്ച് കുത്തേറ്റു
ഇടതുമുന്നണി നേരിട്ടത് കനത്ത പരാജയം; ഈഴവ, ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് എം.വി.ഗോവിന്ദന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top