Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മിഷൻ 10 ഡേയ്സ്
ശ്രീജിത് കൃഷ്ണൻ
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകുട്ടി. പുലർച്ചെ നാലുമണിയാകുമ്പോൾ അവളെ കാണാനില്ല. അച്ഛനമ്മമാരും മുത്തച്ഛനും ഭയവിഹ്വലരായി ചുറ്റുപാടും വിളിച്ചുനടക്കുന്നതിനിടെ അര കിലോമീറ്റർ അകലെയുള്ളൊരു വീട്ടിൽ നിന്ന് ഒരു ഫോൺകോൾ. അവൾ അവിടെയുണ്ടെന്ന്.
ആശ്വാസവും ആശങ്കയും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ പേടിച്ചരണ്ട പെൺകുട്ടിയെ വീട്ടിലെത്തിച്ചു. ഒരു മാമൻ തന്നെ കട്ടിലിൽനിന്ന് എടുത്തുകൊണ്ടുപോയി അകലെയുള്ള വയലിലെത്തിച്ച് ഉപദ്രവിച്ചെന്നും കാതിലെ കമ്മൽ അഴിച്ചെടുത്തു കൊണ്ടുപോയെന്നും പറഞ്ഞു. ഇങ്ങനെയൊക്കെ ശരിക്കും സംഭവിക്കുമോ എന്ന് എല്ലാവരും സംശയിച്ചുനിന്നു.
തൊട്ടുപിന്നാലെ പോലീസെത്തി. അവരുടെ സഹായത്തോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ആശങ്കകൾ ശരിവയ്ക്കുന്ന ഫലം വന്നു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിലാണെങ്കിലും ഗ്രാമാന്തരീക്ഷമുള്ളൊരു പ്രദേശമാണ്. ഇതുപോലൊരു സംഭവം ഇതുവരെ അവിടെ കേട്ടുകേൾവി പോലുമില്ല. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ആശങ്ക അകറ്റണമെങ്കിൽ അജ്ഞാതനായ അക്രമിയെ എത്രയും പെട്ടെന്ന് പിടിച്ചേ തീരൂ എന്ന് പോലീസിന് ഉറപ്പായിരുന്നു.
കുട്ടിയുടെ മുത്തച്ഛൻ ക്ഷീരകർഷകനാണ്. അദ്ദേഹം അതിരാവിലെ എഴുന്നേറ്റ് പാൽ കറക്കാൻ പോയിരുന്ന സമയത്താണ് അക്രമി വീട്ടിനകത്തു കയറി പെൺകുട്ടിയെ എടുത്തുകൊണ്ടുപോയത്. സാധാരണഗതിയിൽ പെൺകുട്ടിക്കൊപ്പം ഉണ്ടാകുമായിരുന്ന മുത്തശി നാട്ടുകാരായ സ്ത്രീകൾക്കൊപ്പം വിനോദയാത്ര പോയതാണ്.
കുട്ടിയുടെ അച്ഛനും അമ്മയും അനിയത്തിയും തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം അറിയാവുന്ന, നാട്ടുകാരനായ ഒരാൾ തന്നെയാകും കുറ്റവാളിയെന്ന് പോലീസിന് ഏറെക്കുറെ ഉറപ്പായി.
എടുത്തുകൊണ്ടുപോകുന്നതിനിടെ മിണ്ടിപ്പോയാൽ കൊന്നുകളയുമെന്ന് തന്നോട് മലയാളത്തിൽ പറഞ്ഞിരുന്നതായും അക്രമത്തിനും മോഷണത്തിനും ശേഷം തന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുതന്നിട്ടാണ് തന്നെ വയലിൽ ഉപേക്ഷിച്ചുപോയതെന്നും പെൺകുട്ടിയും മൊഴി നൽകിയിരുന്നു.
പ്രതിയിലേക്ക്...
ആ സ്ഥലത്തെയും അതിനടുത്ത പ്രദേശങ്ങളിലെയും കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരുടെയെല്ലാം പട്ടിക തയാറാക്കുകയാണ് പോലീസ് ആദ്യം ചെയ്തത്. അതിനു സമാന്തരമായി സംഭവം നടന്ന ഭാഗത്തെ സിസിടിവി കാമറകളും പരിശോധിച്ചു.
മയക്കുമരുന്ന് കേസുകളും മറ്റുമായി ബന്ധമുള്ള നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഒന്നുരണ്ടുപേർക്കെതിരേ നേരത്തേ മറ്റു കേസുകളിൽ വാറണ്ടുണ്ടായിരുന്നതിനാൽ അവരുടെ അറസ്റ്റ് തന്നെ രേഖപ്പെടുത്തി.
പക്ഷേ ഇവരെയൊന്നും തന്നെ പെൺകുട്ടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്താൻ കൃത്യമായ തെളിവുകളൊന്നും ലഭിച്ചില്ല. എന്നിരുന്നാലും ശാസ്ത്രീയ തെളിവുകൾക്കായി ഇവരുടെ വസ്ത്ര സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കയച്ചു.
ഇതേ സ്ഥലത്ത് താമസിച്ചിരുന്ന ഒരാൾ സംഭവം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലംവിട്ടതായി പോലീസിന് വിവരം ലഭിച്ചതും അതിനിടയിലാണ്. ആൾ കർണാടകയിലെ കുടക് സ്വദേശിയാണ്. പെൺകുട്ടിയുടെ വീടിനടുത്തുള്ള ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്.
മലയാളിയല്ലാത്തതിനാലും നാട്ടിൽ പോയതിനാലും തുടക്കത്തിൽ സംശയിക്കത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല. എന്നാലും ഇയാളുടെ ചുറ്റുപാടുകൾ അന്വേഷിച്ചപ്പോൾ ആകെയൊരു ദുരൂഹത.
പ്രതിയുടെ ജീവിതം ദുരൂഹത നിറഞ്ഞത്
ജനിച്ചുവളർന്നത് കർണാടകയിലെ കുടകിലാണെങ്കിലും മാതൃഭാഷ മലയാളമാണ്. കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാമുള്ളത് കാസർഗോട്ടും കണ്ണൂരിലും. 14 വർഷം മുമ്പാണ് കാഞ്ഞങ്ങാട് സ്വദേശിനിയെ കല്യാണം കഴിച്ചത്. പിന്നെ ഇവിടെവന്ന് താമസമാക്കി.
പകൽ മുഴുവനും വീട്ടിൽതന്നെ കഴിച്ചുകൂട്ടും. ഇയാളെ നേരിട്ട് കണ്ടിട്ടുള്ളവർ അയൽവാസികൾക്കിടയിൽ പോലും ചുരുക്കം. ഭാര്യയുടെ കുടുംബത്തിലെയോ നാട്ടിലെയോ ചടങ്ങുകൾക്കൊന്നും പോകാറില്ല. രാത്രിയായാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങും. തോട്ടിൽ മീൻപിടിക്കാൻ പോവുകയാണെന്നൊക്കെയാണ് പറയുക. തിരിച്ചെത്തുന്നത് നേരം പുലർന്നിട്ടാകും.
14 വർഷത്തെ ദാമ്പത്യത്തിനിടയിൽ നാലു മക്കളുണ്ടായെങ്കിലും ഇയാൾ വീട്ടിലുണ്ടായിരിക്കുന്നത് ഭാര്യയ്ക്കുപോലും സന്തോഷമുള്ള കാര്യമല്ല. ഒരു ജോലിക്കും പോകാറില്ലെന്നതും ഇടയ്ക്കിടെ മദ്യപിച്ചെത്തി ഭാര്യയേയും കുട്ടികളേയും മർദിക്കാറുണ്ടെന്നതുമൊക്കെയാണ് കാരണം.
രാത്രിസഞ്ചാരം കഴിഞ്ഞ് മടങ്ങുമ്പോൾ പലപ്പോഴും കൈയിൽ പണമുണ്ടാകാറുണ്ടെങ്കിലും അത് എങ്ങനെ കിട്ടിയെന്നു ചോദിക്കാൻ ഇവർക്ക് ധൈര്യമുണ്ടാകാറില്ല. ഇടയ്ക്കിടെ സ്വന്തം നാടായ കുടകിലേക്കും കാസർഗോഡ് മേൽപറമ്പിലെ ബന്ധുവീട്ടിലേക്കുമൊക്കെ പോകും. പിന്നെ മിക്കവാറും ആഴ്ചകൾ കഴിഞ്ഞാവും മടങ്ങിവരുന്നത്. ഭാര്യ പലതരം കൂലിപ്പണികൾക്കു പോയാണ് കുടുംബം പുലർത്തുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിൽ ഇയാളെക്കുറിച്ചുകൂടി കാര്യമായി അന്വേഷിക്കണമെന്ന് പോലീസ് തീരുമാനിച്ചു. നേരെ കുടകിലേക്ക് വച്ചുപിടിച്ചു. അവിടെ കേട്ടതും അത്ര സുഖകരമല്ലാത്ത കാര്യങ്ങൾ. കുട്ടിക്കാലം മുതൽ ഇയാൾ ആടുമോഷണത്തിലും പിടിച്ചുപറിക്കേസിലുമൊക്കെ ഉൾപ്പെട്ടിരുന്നു. വിദ്യാഭ്യാസം സ്കൂൾ തലത്തിൽ തന്നെ നിർത്തിപ്പോന്നതാണ്.
സ്വഭാവം നന്നാകട്ടെയെന്നു കരുതിയാണ് കേരളത്തിലെ ബന്ധുവീടുകളിൽ കൊണ്ടുവന്നാക്കിയത്. സ്വന്തം വീട്ടിൽ ഇപ്പോൾ കാര്യമായി സ്ഥാനമില്ലാത്തതുകൊണ്ട് കുടകിലെത്തിയാൽ മറ്റൊരു യുവതിയുടെ കൂടെയാണ് ഇയാൾ കഴിയുന്നത്.
ഇതിനിടയിൽ കൂടുതൽ ഞെട്ടിക്കുന്ന ഒരു സത്യം കാസർഗോഡ് നിന്നുതന്നെ അറിഞ്ഞു. മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് ഇയാൾക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തന്റെ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കിലോമീറ്ററുകൾ അകലെ ആദൂർ വനത്തിലെത്തിച്ച് പീഡിപ്പിച്ചുവെന്നതാണ് കേസ്. ആ സംഭവത്തിൽ നാലുമാസം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതാണ്.
കേസ് ഇപ്പോൾ വിചാരണാഘട്ടത്തിലാണ്. ഇതുംകൂടി അറിഞ്ഞതോടെ ഇയാൾ തന്നെയാണ് പ്രതിയെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിച്ചു. പക്ഷേ ഇയാളെ കണ്ടെത്തുകയെന്നത് ഇതിനേക്കാൾ വലിയ വെല്ലുവിളിയായിരുന്നു. കാരണം ഇയാൾ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാറില്ല.
കുടകിനു പുറമേ മൈസൂരിലും ബംഗളൂരുവിലും മഹാരാഷ്ട്രയിലെ രത്നഗിരിയിലും മുംബൈയിലുമെല്ലാം ഇയാൾക്ക് ബന്ധങ്ങളുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ഇയാൾ താമസിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ ആരുടെയെങ്കിലും ഫോൺ കടംവാങ്ങിയാണ് വേണ്ടപ്പെട്ടവരെ വിളിക്കുന്നത്.
ഇയാളുടെ ഭാര്യയുടെ ഫോൺ നമ്പർ പോലീസ് വാങ്ങിവച്ചിരുന്നു. നേരത്തേ ഇയാളെ അന്വേഷിച്ച് കുടകിൽ പോയപ്പോൾ ഇയാളുടെ മാതാവിന്റെയും അവിടെയുള്ള പെൺസുഹൃത്തിന്റെയും മൊബൈൽ നമ്പറുകളും സംഘടിപ്പിച്ചിരുന്നു.
പിന്നെ സൈബർ സെല്ലിന്റെ സഹായത്തോടെ ഈ നമ്പറുകളിലേക്ക് വരുന്ന കോളുകളെല്ലാം നിരീക്ഷിച്ചു. ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന കോളുകളുടെ ഉറവിടം അന്വേഷിച്ച് കണ്ടെത്തി. ഇതിനിടെ ഇയാളെ അന്വേഷിച്ച് മൈസൂരിലും രത്നഗിരിയിലുമെല്ലാം പോയെങ്കിലും ഇയാളിലേക്കെത്താവുന്ന കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല.
അറസ്റ്റിലേക്ക്...
അങ്ങനെ ദിവസങ്ങൾക്കു ശേഷമാണ് ആന്ധ്രപ്രദേശിലെ അഡോണി എന്ന സ്ഥലത്തുനിന്ന് ഇയാളുടെ പെൺസുഹൃത്തിന്റെ നമ്പറിലേക്ക് ഒരു കോൾ വരുന്നത്. ഉറവിടം അന്വേഷിച്ചപ്പോൾ അത് അവിടെയുള്ള റെഡ് ചില്ലീസ് എന്ന ഹോട്ടലിലെ ഒരു ജീവനക്കാരന്റെ നമ്പറിൽ നിന്നാണെന്ന് മനസിലായി.
ആന്ധ്രാ പോലീസിന്റെ സഹായത്തോടെ അയാളോട് അന്വേഷിച്ചപ്പോൾ അവിടെ ജോലി തേടിയെത്തിയ ഒരാളാണ് ഫോൺ വാങ്ങി വിളിച്ചതെന്നറിഞ്ഞു. ആളിന്റെ ലക്ഷണങ്ങൾ പറഞ്ഞുകേട്ടപ്പോൾ പോലീസ് അന്വേഷിച്ചുനടക്കുന്ന പ്രതിയുമായി പത്തിൽ പത്ത് പൊരുത്തം.
അപ്പോൾ മൈസൂരിലായിരുന്ന പോലീസ് സംഘം നേരേ അഡോണിയിലേക്ക് കുതിച്ചു. ആന്ധ്രാ പോലീസിന്റെ സഹായത്തോടെ ഹോട്ടലിലെത്തി അന്വേഷിച്ചു. പക്ഷേ കാര്യങ്ങൾ വീണ്ടും കടുകിട വ്യത്യാസത്തിന് കൈവിട്ടുപോകുന്ന അവസ്ഥയായിരുന്നു.
ആ ഹോട്ടലിലെ ജോലി ശരിയാകില്ലെന്നു പറഞ്ഞ് അയാൾ അവിടവും വിട്ടിരുന്നു. പക്ഷേ പോയിട്ട് അധികനേരമായിട്ടില്ലെന്ന് അയാൾ താമസിച്ചിരുന്ന ഇടത്തെത്തിയപ്പോൾ മനസിലായി. പോയത് റെയിൽവേ സ്റ്റേഷനിലേക്കാണെന്നും സൂചന കിട്ടി.
ചില സിനിമകളുടെ ക്ലൈമാക്സ് പോലെ തങ്ങളെത്തുന്നതിന് തൊട്ടുമുമ്പ് ഏതെങ്കിലും ട്രെയിൻ വന്ന് അയാൾ കയറിപ്പോകുന്ന അവസ്ഥയുണ്ടാവല്ലേയെന്ന് മനസാലേ പ്രാർഥിച്ച് പോലീസ് സംഘം നേരെ റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചു.
പക്ഷേ ഇത്തവണ ഭാഗ്യം പോലീസ് സംഘത്തിന്റെ കൂടെയായിരുന്നു. യാത്രചെയ്യാൻ ബാഗുമായി നിന്ന പ്രതിയെ കൺമുന്നിൽ തന്നെ കണ്ടു. ഒന്നിലധികം ഫോട്ടോ നേരത്തേ കണ്ടിട്ടുള്ളതിനാൽ ആളെ തിരിച്ചറിയാനും പ്രയാസമുണ്ടായില്ല.
പിന്നെ കൈയോടെ ചെന്ന് പിടികൂടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും സംഭവം നടന്ന് ഒമ്പതുനാൾ പിന്നിട്ടിരുന്നു. തൊട്ടടുത്ത ദിവസം, പത്തുവയസുകാരിയായ പെൺകുട്ടി ആക്രമിക്കപ്പെട്ടതിന്റെ കൃത്യം പത്താം നാൾ, പ്രതിയായ കുടക് സ്വദേശി പി.എ. സലീമി(35)നെ പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി.
ചുറ്റും തടിച്ചുകൂടിയ സ്ത്രീകളുടെ ശകാരവാക്കുകൾക്കും ആൾക്കൂട്ടത്തിന്റെ കൈയേറ്റശ്രമത്തിനുമിടയിൽ നിർവികാരനായി പ്രതി നിന്നു. പക്ഷേ നാടിനെയാകെ ഭീതിയിലാഴ്ത്തിയ അജ്ഞാതനായ കുറ്റവാളി പിടിയിലായതിന്റെ ആശ്വാസം എല്ലാവരിലുമുണ്ടായിരുന്നു.
കാഞ്ഞങ്ങാട്ടെ രാത്രിസഞ്ചാരത്തിനിടയിൽ വീടുകളിൽ ഒളിഞ്ഞുനോട്ടവും സ്ത്രീകളുടെ മാലപൊട്ടിക്കലും മൊബൈൽ ഫോൺ മോഷണവുമൊക്കെ ഇയാൾ നടത്തിയിരുന്നു. ഇയാൾ താമസിച്ച വീടിന്റെ സമീപപ്രദേശങ്ങളിൽ തെളിയാതെ കിടക്കുന്ന ഒട്ടേറെ പിടിച്ചുപറിക്കേസുകൾക്കു പിന്നിൽ ഇയാളായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ്, കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി. ബിജോയി, കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി. ലതീഷ്, ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദ്, നീലേശ്വരം ഇൻസ്പെക്ടർ കെ.വി. ഉമേശൻ, എസ്ഐമാരായ അബൂബക്കർ കല്ലായി, വി.പി. അഖിൽ, എം.ടി.പി. സെയ്ഫുദ്ദീൻ, കെ.ടി. ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പതിലേറെ പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചത്.
നേരത്തേ കാഞ്ഞങ്ങാട് സേവനമനുഷ്ഠിച്ചിരുന്ന ഡിവൈഎസ്പിമാരായ പി. ബാലകൃഷ്ണൻ നായരേയും സി.കെ. സുനിൽ കുമാറിനെയും അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു.
എസ്ഐ അബൂബക്കർ കല്ലായിയുടെ നേതൃത്വത്തിൽ ഷാജു കരിവെള്ളൂർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, സജീഷ് കാസർഗോഡ്, നിഖിൽ അച്ചാംതുരുത്തി എന്നിവരടങ്ങിയ സംഘമാണ് അഡോണിയിലെത്തി പ്രതിയെ പിടികൂടിയത്.
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
Latest News
മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത്
അനധികൃത മദ്യവിൽപ്പനക്കാർക്ക് മദ്യം കൈമാറി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ടെറസില്‍ നിന്ന് കാല് വഴുതി വീണ് ഗൃഹനാഥന് മരിച്ചു
മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ
Latest News
മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത്
അനധികൃത മദ്യവിൽപ്പനക്കാർക്ക് മദ്യം കൈമാറി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ടെറസില്‍ നിന്ന് കാല് വഴുതി വീണ് ഗൃഹനാഥന് മരിച്ചു
മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top