മെലഡിയുടെ രാജ്ഞി
മെലഡിയുടെ രാജ്ഞി
എസ്. മഞ്ജുളാദേവി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമനോഹരങ്ങളായ മെലഡികൾ മലയാളസിനിമ ഗാനലോകത്തിന് സമ്മാനിച്ച വസന്തയുടെ എൺപതാം പിറന്നാൾ ഗാനാസ്വാദകരോ മാധ്യമങ്ങളോ വലിയ രീതിയിൽ ആഘോഷിച്ചതായി അറിവില്ല.

എന്തുതന്നെയായാലും മലയാളത്തിന് മറക്കാൻ കഴിയില്ല ബി. വസന്തയുടെ നാദ സൗന്ദര്യം. മലയാണ്മ മുഴുവൻ തുളുന്പി നിൽക്കുന്ന "കുടമുല്ലപ്പൂവിനും..,' "യവനസുന്ദരി..,'"പുഷ്പഗന്ധി' തുടങ്ങിയ എക്കാലത്തേയും ഓമൽ ഗാനങ്ങൾ എങ്ങനെ മറക്കാനാണ്. ഗാനഗന്ധർവൻ യേശുദാസിനൊപ്പം പാടിയ യുഗ്മഗാനങ്ങൾ പോലെ "മേലേമാനത്തെ നീലിപ്പുലയിക്ക്..,' "തെക്കുംകൂറടിയാത്തി...' തുടങ്ങിയ സോളോ ഗാനങ്ങളും ഒരിക്കലും മാഞ്ഞുപോകില്ല.

മറ്റ് ഗായികമാർക്കൊപ്പം ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയ ഗായികയാണ് വസന്ത. പി.സുശീലയുമൊത്ത് "സ്വപ്നസഞ്ചാരിണി നിന്‍റെ മനോരഥം..' എന്ന കൂട്ടുകുടുംബത്തിലെ ഗാനവും തുലാഭാരത്തിലെ "ഭൂമിദേവി പുഷ്പിണിയായി' എന്ന ഗാനവും എത്ര ആഘോഷത്തിമിർപ്പാണ് നമുക്ക് പകർന്നു തന്നത്, ഇന്നും നൽകുന്നതും.

എസ്.ജാനകിയുമായി ചേർന്ന് "പാവനമാം ആട്ടിടയാ..' "കണ്ണിൽ മീനാടും പെരിയാർ..' അങ്ങനെ എത്രയോ ഗാനങ്ങൾ. തമിഴിലും തെലുങ്കിലും ഏറ്റവും കൂടുതൽ ഫീമെയിൽ ഡ്യൂയറ്റുകൾ പാടി ചരിത്രം സൃഷ്ടിച്ച ഗായിക കൂടിയാണ് ബി.വസന്ത. അനശ്വര ഗായകൻ കമുകറ പുരുഷോത്തമനുമായി ചേർന്ന് പാടിയ അശോകവനത്തിലെ സീതമ്മ പോലുള്ള ഗാനങ്ങളും ഓർമിക്കാം.

വളരെയേറെ ഹമ്മിംഗ് ഹിറ്റുകൾ സമ്മാനിച്ച വസന്തയെ ഹമ്മിംഗ് റാണി എന്നും ഗാനലോകം വിശേഷിപ്പിക്കാറുണ്ട്. മലയാളത്തിൽ ജി.ദേവരാജൻ മാസ്റ്റർ എന്ന പെർഫക്ഷനിസ്റ്റ് പോലും നിരവധി ഹമ്മിംഗ് വസന്തയ്ക്കു നൽകിയിട്ടുണ്ട്. "തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ,' "സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു' തുടങ്ങിയ ഗാനങ്ങളിലെ ഹമ്മിംഗിനു സ്വന്തമായ ഐഡന്‍റിറ്റി ഉണ്ട്.

പുതിയ മലയാള ഗാനലോകത്തുനിന്ന് അകലെയാണെങ്കിലും ബി.വസന്തയും മലയാള ഗാനങ്ങൾ മറന്നിട്ടില്ല. തിരുവനന്തപുരത്ത് കുറച്ചു വർഷങ്ങൾക്കു മുന്പ് വന്നപ്പോൾ നിറഞ്ഞ ചിരിയോടെ മലയാളത്തിൽ പറഞ്ഞത് ഇങ്ങനെ- ""മലയാളത്തിലാണ് ഞാൻ ഏറ്റവും കൂടുതൽ മെലഡികൾ പാടിയിട്ടുള്ളത്.

എപ്പോഴും മനസിൽ ഈ ഗാനങ്ങൾ വന്നുകൊണ്ടേയിരിക്കും. വീട്ടിലിരിക്കുന്പോൾ ഞാൻ പതിവായി പാടുന്ന പാട്ടുകളാണ് "വധൂവരൻമാരെ പ്രിയവധൂവരന്മാരെ', "കർപ്പൂരദീപത്തിൻ...,' "നീർവഞ്ഞികൾ പൂത്തു..' എന്നിവ.

നീർവഞ്ഞികൾ പൂത്തു എന്ന ഗാനം പാടുന്പോൾ ഒരു പക്ഷിയെപ്പോലെ ചിറകുവിടർത്തി ആകാശത്തിലേക്ക് ഉയർന്നുപൊങ്ങുന്ന അനുഭൂതിയാണ്..'' ഹിന്ദിയിലും തമിഴിലും തെലുങ്കിലുമൊക്കെ പാടിയിട്ടുണ്ടെങ്കിലും തനിക്ക് ആത്മസംതൃപ്തി നൽകിയത് മലയാള ഗാനങ്ങൾ ആണെന്ന് ബി.വസന്ത പറഞ്ഞിരുന്നു.



ബി.വസന്ത പാടിയ ചില ഗാനങ്ങളുടെ ക്രെഡിറ്റ് ഗായികയ്ക്ക് നൽകാതെ മറ്റ് പ്രശസ്തരായ ഗായികമാർക്ക് ആസ്വാദകർ അറിയാതെ നൽകാറുണ്ട്. അതേകുറിച്ച് വസന്ത പറഞ്ഞത്- ""വലിയ വേദനയുള്ള കാര്യമാണ്.

ചില ഗാനമേളകളിൽ ഞാൻ എന്‍റെ പാട്ടുകൾ പാടിക്കഴിയുന്പോൾ ചില ആസ്വാദകർ അരികെ വന്ന് പറയാറുണ്ട്, ഈ പാട്ട് ചേച്ചിയുടേതാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്ന്. വളരെ കഷ്ടപ്പെട്ട് അർപ്പണം ചെയ്ത് പഠിച്ച് പാടിയ പാട്ടുകൾ മറ്റൊരു ഗായികയുടെ പേരിൽ അറിയപ്പെടുന്പോൾ നല്ല വിഷമം തോന്നും.

ചിലർ വന്ന് ഇത് പി.സുശീലയുടെ പാട്ടല്ലേ എന്നും ചോദിക്കും. ഞാൻ അപ്പോൾ ചോദിക്കും- മലയാളത്തിൽ എത്രയോ പ്രശസ്ത ഗാനങ്ങൾ പാടിയ പാട്ടുകാരിയല്ലെ സുശീലാമ്മ. എന്‍റെ പാട്ടുംകൂടി കൊടുക്കണോ?''

ആന്ധ്രയിൽ ജനിച്ച് ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ബി.വസന്ത വളരെ ശ്രമപ്പെട്ടാണ് തീരെ പരിചിതമല്ലാത്ത മലയാള ഗാനങ്ങൾ പാടിയത്. ഹൃദയം മലയാളത്തിൽ ചേർത്ത് വച്ചതുകൊണ്ടാകും തെക്കുംകൂറടിയാത്തി പോലുള്ള കടുകട്ടിയുള്ള ഗാനം അതിമനോഹരമായ നാടൻ ശീലിൽ വസന്ത അതിമനോഹരമാക്കിയത്.

അതേക്കുറിച്ചും ബി.വസന്ത പറയാറുണ്ട്- ""വലിയ കടുപ്പമുള്ള വാക്കുകളാണ്. ഇടയ്ക്ക് ശ്വാസം എടുക്കുവാനുള്ള സമയം പോലുമില്ലാതെ ഒരേ ശ്വാസത്തിൽ പാടേണ്ട വരികളുമുണ്ട്. എന്നാൽ ഈ ഗാനം രണ്ടാമത്തെ ടേക്കിൽ തന്നെ ജി.ദേവരാജൻ മാസ്റ്റർ എന്ന കർക്കശക്കാരനായ സംഗീത സംവിധായകൻ ഓക്കെ പറഞ്ഞു. അതൊക്കെ വലിയ ദൈവാനുഗ്രഹമായി കാണുകയാണ്. ''