Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൗമാരവിപണിയിലെ കരിന്തേൾ!
ജോൺസൺ പൂവന്തുരുത്ത്
സങ്കടം കൂടുകെട്ടിയ മുഖവുമായിട്ടാണ് ആ ദന്പതികൾ കൗണ്‍സലിംഗ് സെന്ററിന്റെ പടിയിറങ്ങിപ്പോയത്. നിറഞ്ഞുവന്ന കണ്ണുകൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ആ സ്ത്രീ പണിപ്പെട്ടു തുടയ്ക്കുന്നതും കാണാമായിരുന്നു. കൈവിട്ടുപോയ മകൻ നീരജിനെ (യഥാർഥ പേരല്ല) തിരിച്ചുപിടിക്കാനുള്ള പരക്കംപാച്ചിലിന്റെ ഭാഗമായിട്ടാണ് അവർ ഈ കൗണ്‍സലിംഗ് സെന്ററിലും എത്തിയത്. അവന്റെ ഇഷ്ടപ്രകാരം തന്നെയാണ് പ്രമുഖ കോളജിൽ കാറ്ററിംഗ് കോഴ്സിനു ചേർത്തത്. പക്ഷേ, ഒരു വർഷം തികയുന്നതിനു മുന്‍പേ കോളജിൽ വലിയ പ്രശ്നമായി. അടിപിടിയിലും മറ്റും നീരജ് ഉൾപ്പെട്ടെന്നു കോളജിൽനിന്നറിയിച്ചു. അതു കേട്ടപ്പോൾ അവിശ്വസനീയമായിട്ടാണ് തോന്നിയത്. കാരണം, നീരജിനെ അറിയുന്ന ആരും അവൻ ഇങ്ങനെയൊക്കെ പെരുമാറുമെന്നു വിശ്വസിക്കില്ല.
അപ്രതീക്ഷിതം
തുടർന്നു കോളജിനു പുറത്തെ താമസസ്ഥലത്തു ചെന്നു മകനെ കണ്ടപ്പോൾത്തന്നെ എന്തോ പന്തികേടു തോന്നിയിരുന്നു. എങ്കിലും കൗമാരചാപല്യമാണെന്നു കരുതി വിട്ടുകളഞ്ഞു. ഇനിയും പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നൽകി വീണ്ടും പഠനം തുടർന്നു. എന്നാൽ, കഷ്ടിച്ചു രണ്ടു മാസം പിന്നിട്ട ഒരു ദിവസം കെട്ടും കിടക്കയുമൊക്കെയായി അവൻ തിരികെ എത്തി. അവിടെ പഠിക്കാൻ ഇഷ്ടമില്ലെന്നും ഇനി പോകുന്നില്ലെന്നും കൂസലെന്യെ പറഞ്ഞു. മാതാപിതാക്കൾ വേവലാതിയോടെ കോളജിൽ വിളിച്ചപ്പോഴാണ് അറിഞ്ഞത്, നീരജും കൂട്ടുകാരും വീണ്ടും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടാണ് തിരികെ പോന്നതെന്ന്.
ഉറക്കമില്ലാതെ
അവൻ ആകെ മാറിപ്പോയിരുന്നു. കൂടുതൽ സമയവും സ്വന്തം മുറിയിൽത്തന്നെ. പഠനം മുടങ്ങിയതിലുള്ള വിഷമമായിരിക്കാമെന്നാണ് വീട്ടുകാർ കരുതിയത്. അതിനിടയിൽ അവർ ഒരു കാര്യം മനസിലാക്കി, രാത്രി ഏറെ വൈകിയാണ് നീരജിന്റെ ഉറക്കം, മിക്കവാറും പുലർച്ചെ വരെ അവന്റെ മുറിയിൽ വെളിച്ചം കാണാം. ഒരു ദിവസം അവൻ പുറത്തേക്കു പോയ സമയം അമ്മ അവന്റെ മുറി വൃത്തിയാക്കാനായി ചെന്നു. അവൻ പുകവലിക്കാറുണ്ടായിരുന്നോയെന്ന് അവർക്കു സംശയം തോന്നി.
ലാപ്ടോപ് ബാഗ് എടുത്തു മാറ്റുന്നതിനിടെയാണ് ചെറിയൊരു പൊതി താഴേക്കു വീണത്. അവർ അതെടുത്തുതുറന്നു... സംശയം തോന്നി ഭർത്താവിനെ വിളിച്ചു കാണിച്ചു... ഇരുവരും ഞെട്ടിത്തരിച്ചുനിന്നു... കഞ്ചാവ്! ഏകമകൻ കഞ്ചാവ് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നുവെന്ന സത്യം ആധിയോടെ അവർ തിരിച്ചറിഞ്ഞു. ഇരുവരും ഏറെ നേരമിരുന്നു കരഞ്ഞു. വഴക്കുപറയണോ? അവനോട് ഇതിനെക്കുറിച്ചു ചോദിക്കണോ? എന്തായിരിക്കും അവന്റെ പ്രതികരണം ?.. ആകെ ആശയക്കുഴപ്പത്തിലായ അവർ അവസാനം തത്കാലം അറിഞ്ഞതായി ഭാവിക്കേണ്ട എന്ന തീരുമാനമെടുത്തു.
പരക്കംപാച്ചിൽ
അവനെ ഇതിൽനിന്നു രക്ഷപ്പെടുത്താനുള്ള വഴി തേടിയാണ് കുറെ ദിവസങ്ങളായി അവരുടെ ഓട്ടം. അങ്ങനെയാണ് അവർ മധ്യകേരളത്തിലുള്ള കൗണ്‍സലിംഗ് സെന്ററിലും എത്തിയത്. ആ കുടുംബത്തിന്റെ ദുരന്തകഥ കേട്ടുകഴിഞ്ഞപ്പോൾ കൗണ്‍സലറോടു ചോദിച്ചു: നീരജിനെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിയുമോ? മറുപടി ഇങ്ങനെയായിരുന്നു: തിരിച്ചുകൊണ്ടുവരാൻ പറ്റും, പക്ഷേ, അതത്ര എളുപ്പമല്ല.
ഒരു കൗതുകത്തിനും കൂട്ടുകാരുടെ മുന്നിൽ ആളാകാനും കൂട്ടുകെട്ട് നഷ്ടമാകാതിരിക്കാനുമൊക്കെ കഞ്ചാവ് പരീക്ഷിച്ചു തുടങ്ങുന്ന നമ്മുടെ കൗമാരതലമുറ തിരിച്ചറിയാതെ പോകുന്ന യാഥാർഥ്യവും ഇതു തന്നെയാണ്. ഒരിക്കൽ ചെന്നു തലവച്ചുകൊടുത്താൽ അത്ര പെട്ടെന്നൊന്നും തലയൂരിപ്പോകാനാവാത്ത ഉൗരാക്കുടുക്കാണ് കഞ്ചാവ് ലഹരി. ഡി അഡിക്ഷൻ സെന്ററുകളിലും കൗണ്‍സലിംഗ് സെന്ററുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമൊക്കെ എത്തുന്ന കൗമാരക്കാർക്കും യുവാക്കൾക്കും പറയാനുള്ളത് ഏറെയും ഇത്തരം കഥകളാണ്. പലർക്കും ഇതു നിർത്തണമെന്നും ഇത്തരം കൂട്ടുകെട്ടുകളിൽനിന്നു രക്ഷപ്പെടണമെന്നും ആഗ്രഹമുണ്ട് പക്ഷേ, പലപ്പോഴും കഴിയുന്നില്ല. വീണ്ടും വീണ്ടും അതിനു പിന്നാലെതന്നെ പോകുന്നു.
അബദ്ധധാരണകൾ
കഞ്ചാവ് ഉപയോഗിച്ചു തുടങ്ങുന്നതോടെ ആ മയക്കുമരുന്നിനു മാത്രമല്ല, അറിഞ്ഞോ അറിയാതെയോ മറ്റു പലതിനുംകൂടി അടിമയായി മാറുന്നുവെന്നതാണ് സത്യം. നിരവധി അബദ്ധധാരണകളാണ് നമ്മുടെ കൗമാരതലമുറയെ കഞ്ചാവിന്റെ ലോകത്തേക്ക് ആട്ടിത്തെളിച്ചുകൊണ്ടിരിക്കുന്നത്. മദ്യത്തേക്കാൾ സുരക്ഷിതമായ ലഹരിയാണ് കഞ്ചാവ് എന്നു കരുതി ഇതിൽ വീണുപോയവർ നിരവധി. മദ്യം കഴിച്ചിട്ടുള്ള ഒരു വ്യക്തിയെ വളരെപ്പെട്ടെന്ന് മറ്റൊരാൾക്കു തിരിച്ചറിയാനാകും. മദ്യത്തിന്റെ ഗന്ധം, സംസാരത്തിലുള്ള കുഴയൽ, ബാലൻസിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ മദ്യം കഴിച്ചിട്ടുള്ളവരിൽ പ്രകടമാണ്. അതിനാൽ മദ്യം കഴിച്ചിട്ടു സ്കൂളിലോ കോളജിലോ ഒക്കെ ചെന്നുകഴിഞ്ഞാൽ വളരെ എളുപ്പത്തിൽ പിടിവീഴും.
അതേസമയം, കഞ്ചാവ് ഉപയോഗിക്കുന്നവരിൽ എളുപ്പത്തിൽ തിരിച്ചറിയാവുന്ന ലക്ഷണങ്ങൾ ഉടനെ പ്രകടമാകാറില്ല. അതിനാൽ ഇതു നിർദോഷിയാണെന്നും ഉപയോഗിച്ചാൽതന്നെ ആരും തിരിച്ചറിയാൻ പോകുന്നില്ലെന്നുമുള്ള ചിന്തയാണ് അപക്വമായ പല കൗമാരമനസുകളെയും ഭരിക്കുന്നത്. മദ്യത്തേക്കാൾ എളുപ്പത്തിൽ കൈവശം വയ്ക്കാനും ഉപയോഗിക്കാനുമൊക്കെയുള്ള സൗകര്യങ്ങളും കൗമാരതലമുറയ്ക്കുമുന്നിൽ കഞ്ചാവ് ഒരു പ്രലോഭനമായി മാറാൻ ഇടയാക്കിയിട്ടുണ്ട്. കഞ്ചാവിനെ പുകഴ്ത്തുന്ന ചില സിനിമകളും തെറ്റായ കൂട്ടുകെട്ടുകളും കൂടിയാകുന്പോൾ ലഹരിയുടെ ഈ ഇരുണ്ട വഴിയിലേക്കു വഴുതിവീഴാൻ വലിയ സാധ്യതകളാണ് നമ്മുടെ കുട്ടികൾക്കു മുന്നിൽ പതിയിരിക്കുന്നത്.
കൗമാരവിപണി
കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വിപണി സ്കൂൾ- കോളജ് പരിസരങ്ങളും പ്രദേശങ്ങളുമാണെന്ന് എക്സൈസും പോലീസും ഒരേ സ്വരത്തിൽ പറയുന്നു. ഹൈസ്കൂൾതലം മുതൽ പ്രഫഷണൽ കോളജുകളിൽ വരെ ഇരകളെ കണ്ടെത്താൻ ഇത്തരം സംഘങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ടണ്‍ കണക്കിനു കഞ്ചാവ് ആണ് കൗമാരതലമുറയെ ലക്ഷ്യമിട്ടു കേരളത്തിലേക്കു കടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു പിടിയിലാകുന്നവരുടെ വാർത്തകളില്ലാതെ ഇന്നു ദിനപത്രങ്ങൾ പുറത്തിറങ്ങുന്നതുതന്നെ അപൂർവമായി മാറിയിരിക്കുന്നു. കിലോക്കണക്കിനു കഞ്ചാവ് ഓരോ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എക്സൈസും പോലീസും ചേർന്നു പിടിച്ചെടുക്കുന്നുണ്ട്.
2018ൽ ഇടുക്കി ജില്ലയിൽ മാത്രം 463 കഞ്ചാവ് കേസുകളാണ് എക്സൈസ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇടുക്കിയിൽ 117 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് എക്സൈസ് നൽകുന്ന കണക്കാണ്. പോലീസ് പിടിച്ചെടുത്തതു വേറെ. മുണ്ടക്കയത്തു മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അന്‍പതു കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തതെന്നു കണക്കുകൾ പറയുന്നു. മയക്കുമരുന്നു കേസുകളിൽ ആശങ്കാജനകമായ വർധനയാണ് കഴിഞ്ഞ വർഷങ്ങളിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. 2017ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 5944 കേസുകളാണ് എക്സൈസ് വിഭാഗം മാത്രം രജിസ്റ്റർ ചെയ്തത്. അതേസമയം, 2018ൽ ഇത് ഏഴായിരം കടന്നു. ഇതിൽ ബഹുഭൂരിപക്ഷവും കഞ്ചാവു കേസുകളാണ്. ഇന്നലെ തിരുവനന്തപുരം നേമത്തുനിന്ന് 80 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചതാണ് ഒടുവിലത്തെ സംഭവം. കാറിൽ കടത്തുകയായിരുന്നു ഇത്. കഞ്ചാവ് മലവെള്ളപ്പാച്ചിൽ പോലെ കേരളത്തിലേക്ക് ഒഴുകുകയാണെന്ന സൂചനയാണ് ഇവയൊക്കെ നൽകുന്നത്. എത്തുന്നതിൽ വളരെ ചെറിയൊരു അളവ് മാത്രമാണ് പിടിക്കപ്പെടുന്നത് എന്നതുകൂടി ചേർത്തു വായിക്കുന്പോഴാണ് കഞ്ചാവിന്റെ വ്യാപനം കേരളത്തിൽ എത്രത്തോളം ശക്തമാണെന്നു വ്യക്തമാകുന്നത്.
കൗമാരവിപണിയിൽ ഭീതിപ്പെടുത്തുന്ന ഒരു കരിന്തേൾ കണക്കെ ഇഴഞ്ഞുകയറുകയാണ് ഈ ലഹരിവസ്തു. ഉപയോഗിച്ചുതുടങ്ങുന്നവർ പിന്നീടു വിതരണക്കാരായും കച്ചവടക്കാരായും മാറേണ്ടി വരുന്നതാണ് കഞ്ചാവ് വിപണനത്തിന്റെ വലിയ അപകടങ്ങളിലൊന്ന്. (തുടരും).
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
Latest News
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top