തമിഴകത്ത് പിഎംകെ നച്ചത്തിരം
തമിഴകത്ത്  പിഎംകെ   നച്ചത്തിരം
കച്ചവടം ലാഭകരമാണെന്നുറപ്പുണ്ടെങ്കിൽ ആരായാലും അതിന് ഇറങ്ങിത്തിരിക്കും. കുതിരക്കച്ചവടമോ കഴുതക്കച്ചവടമോ എന്തുതന്നെയായാലും തരക്കടില്ല, ലാഭം കിട്ടണം. അതിന് എന്തു മുതൽമുടക്കിനും തയാർ. പാർലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ ഇപ്പോൾ സംസാരം ഇങ്ങനെ ഒരു ലാഭക്കച്ചവടത്തെക്കുറിച്ചാണ്.

ആരൊക്കെയായി എത്ര സീറ്റുകൾക്ക് ധാരണയിലെത്തിയാൽ ഭരണക്കസേരയിൽ എത്തിപ്പിടിക്കാം എന്ന് കണക്കുകൂട്ടലുകളും കിഴിക്കലുകളും നടക്കുന്ന കാലമാണ് ഇത്. അതുകൊണ്ടുതന്നെ വേരുറപ്പുള്ള മരങ്ങളെ കണ്ടെത്തി അവയെ സ്വന്തം ലാവണത്തിലെത്തിക്കാനുള്ള തിരക്കിലാണ് ദേശീയ പാർട്ടികൾ. കണക്കുകൂട്ടലുകൾ തെറ്റാൻ പാടില്ല. ഒരിക്കലും തെറ്റിക്കുന്നവരാകരുത് കൂടെയുള്ളവർ. അപ്പോൾപിന്നെ റിസൾട്ട് ഉറപ്പ്. ലാഭം നിശ്ചയം.

ചതിക്കാത്ത ചന്തുവിന്‍റെ മുഖമുള്ള പാർട്ടിയാണ് തമിഴകത്ത് പിഎംകെ അഥവാ പട്ടാളി മക്കൾകച്ചി. 30വർഷം മുന്പ് അൻപുമണി ദോസിനാൽ മെനഞ്ഞെടുക്കപ്പെട്ട പാർട്ടി . അന്നുമുതൽ ഇന്നുവരെ ഈ പാർട്ടിക്ക് ഉള്ള വേരുകൾ എന്നും നിലനിർത്തിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ.

മരം എങ്ങോട്ടു വളരുന്നുവോ അങ്ങോട്ട് വേരുകളും പോകുന്ന അവസ്ഥ. നട്ടുനനയ്ക്കപ്പെട്ട അന്നു മുതൽ ഇന്നു വരെ അങ്ങും ഇങ്ങും ചാഞ്ഞും ചരിഞ്ഞും വളർന്ന പാരന്പര്യമാണ് ഈ വണ്ണിയാർ പാർട്ടിക്കുള്ളതെങ്കിലും തമിഴകത്തിന്‍റെ വടക്കുഭാഗത്ത് പാഞ്ഞിരിക്കുന്ന വേരുകൾക്ക് ഒരു ഇളക്കവും ഒരിക്കലും ഉണ്ടാ‍ക്കിയിട്ടില്ല.

2014 ൽ‌ നടന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ കാവിപ്പുതപ്പ് എടുത്തിട്ട് മറ്റ് നാല് പാർട്ടികൾക്കൊപ്പം കളത്തിലിറങ്ങി‍യെങ്കിലും കാര്യമായ മെച്ചം ഉണ്ടായില്ല. മുന്നണിക്ക് രണ്ടു സീറ്റാണ് ലഭിച്ചത് . അതിൽ ഒന്ന് ബിജെപിക്കും അടുത്തത് പിഎംകെ യുടെ അധ്യക്ഷൻ അൻപുമണിദാസിനും.പക്ഷെ തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന വോട്ട് ശതമാനത്തിൽ ഒരു കുറവും ഉണ്ടായില്ല എന്നത് പാർട്ടിയുടെ ആത്മവിശ്വാസം വീണ്ടും കൂട്ടുന്നതായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആരേയും കൂടെക്കൂട്ടാതെ തമിഴ്നാട് ഭരണം പിടിച്ചെടുക്കുക എന്ന ആത്മവിശ്വാസവുമായി അങ്കക്കളത്തിലിറങ്ങി. ഡിഎംകെ, എഡിഎംകെ എന്നീ ദ്രാവിഡ പാർട്ടികളെ തോൽപ്പിച്ച് ഭരണത്തിലെത്താൻ ഏതാനും ചെറു കക്ഷികളെ കൂട്ടുപിടിച്ചായിരുന്നു മത്സരത്തിനിറങ്ങിയത്. പക്ഷെ കാര്യമുണ്ടായില്ല. വിജയക്കൊടി ഉയർന്നില്ലെങ്കിലും നാലിടത്ത് രണ്ടാമതെത്താൻ കഴിഞ്ഞതും 64 ഇടങ്ങളിൽ മൂന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞതും പാർട്ടിയുടെ ശക്തി ഗണ്യമായി വർദ്ധിച്ചതായി കണക്കുകൂട്ടാൻ പര്യാപ്തമായി.അത് ആത്മവിശ്വാസം വീണ്ടും കൂട്ടി.


ഇക്കുറി തങ്ങൾക്ക് പുറകേ ദേശീയ കക്ഷികൾ കറങ്ങി നടക്കുന്നതുകണ്ട് ആനന്ദക്കണ്ണീർ പൊഴിക്കുകയാണ് ഡോ.അൻപുമണിദോസ്. ആര് ഏറ്റവും നല്ല ഡീലുമായി എത്തുന്നുവോ അവരുമായി കൂട്ടുകൂടാൻ തന്‍റെ പാർട്ടി തയാറാണെന്ന് അദ്ദേഹം പണ്ടേ പറഞ്ഞുകഴിഞ്ഞതാണ്. സംഭവം ഒരിക്കലും നഷ്ടമാകാൻ പാടില്ല. അതുകൊണ്ട് ഏതുനിമിഷവും എന്തു തീരുമാനവും എടുക്കാനുള്ള പൂർണാധികാരം കഴിഞ്ഞമാസം കോയന്പത്തൂരിൽ നടന്ന പാർട്ടിയുടെ ജനറൽബോഡി പാർട്ടിയുടെ പരമാധികാരി അൻപുമണിദോസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ആ തീരുമാനം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. തങ്ങൾക്കൊപ്പം പിഎംകെയും വേണം എന്ന് അധികമായി ആഗ്രഹിക്കുന്നവരാണ് ബിജെപിയും കൂട്ടുകക്ഷികളും. സീറ്റുകളുടെ എണ്ണത്തിലും വിട്ടുവീഴ്ചയാകാം എന്ന നിലപാടുവരെ എടുത്തിട്ടുള്ളതായാണ് അറിവ് . എന്നിട്ടും ദാസിന് കുലുക്കമില്ല എന്നുമാത്രമല്ല ബിജെപി സർക്കാർ തമിഴ് നാടിനെ പ്രളയകാലത്ത് കാര്യമായി സഹായിച്ചില്ല എന്ന ആരോപണം ശക്തമായി ഉന്നയിക്കുകയുംചെയ്തു. കൂടാതെ സംസ്ഥാന സർക്കാരിന്‍റെ ചെന്നൈ-സേലം ഗ്രീൻഫീൽഡ് ഹൈവേക്കെതിരേ രംഗത്തുവരികയും അതിനെ എടപ്പാടി പ്രോജക്ട് എന്ന് വിശേഷിപ്പിക്കുകപോലുമുണ്ടാ‍യി. അപ്പോൾ പിന്നെ ഇത്തരക്കാരോടൊപ്പം എങ്ങനെ മുന്നോട്ടുപോകും എന്ന് പ്രവചിക്കാനാകില്ല. എങ്കിലും ലാഭമാണ് പ്രധാനപ്പെട്ടത് എന്നതിനാൽ എല്ലാം നിമിഷങ്ങൾക്കുള്ളിൽ മറക്കാനും സാധ്യതയില്ലായ്കയില്ല.

കോൺഗ്രസ് സഖ്യവും പിഎംകെയുടെ പിറകേ ഉണ്ടെങ്കിലും പ്രധാന സഖ്യകക്ഷിയായ ഡിഎംകെ അധികം താത്പര്യം കാണിക്കാത്തതിനാൽ അക്കാര്യം എങ്ങനെയാകുമെന്ന് പറയാനാകില്ല.തങ്ങൾക്കുകിട്ടാനുള്ള വിഹിതത്തിൽ കുറവുണ്ടാകുമോ എന്നാണ് ഡിഎംകെയുടെ ആശങ്ക. എന്തായാലും ഒരു സംഗതി സത്യമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും അറിയാം. സ്ഥിര വരുമാനമുള്ള (5-6 ശതമാനം വോട്ട്) പിഎംകെയുമായുള്ള കൂട്ടുകെട്ട് ഒരു നഷ്ടമാകില്ല, ലാഭം മാത്രമാകും നൽകുക. അതുകൊണ്ടുതന്നെ ഈ പട്ടാളിമക്കൾ കച്ചിയെ എങ്ങനെയും ഒപ്പം നിർത്താനാകും എല്ലാവരും ശ്രമിക്കുക.

ശരിക്കും ഒരു ദിശകാട്ടി നക്ഷത്രമാണ് പിഎംകെ. ചെറിയ വോട്ടുകൾ വിജയം വിട്ടുപോകുന്ന ഏറെ മണ്ഡലങ്ങളുള്ള തമിഴകത്ത് ഇത്രയും വോട്ട് നൽകാൻ കഴിയുന്ന പാർട്ടി നിർണായകം തന്നെ. പാർലമെന്‍റിൽ തമിഴകത്തുനിന്ന്, പ്രത്യേകിച്ച് വടക്കു തമിഴ്നാട്ടിൽനിന്ന് ആര് എത്തണം എന്നു തീരുമാനിക്കുന്നത് പിഎംകെയാകും.

ജോസി ജോസഫ്