Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാനഭംഗം, കൊലപാതകം
സ്ത്രീകൾ തനിച്ചു കഴിഞ്ഞിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ ലഭിച്ചതോടെ ക്രൂരകൃത്യം നടത്തിയ രണ്ടു പ്രതികൾക്കും രണ്ടു ഘട്ടമായി വധ ശിക്ഷ ലഭിച്ച അപൂർവ കേസായി വണ്ടിപ്പെരിയാർ ഇരട്ട കൊലപാതകക്കേസ്. ഏഴു മാസം മാത്രം പ്രായമായ കുഞ്ഞിന്റെ കണ്മുന്നിലാണ് അരും കൊല നടന്നതെന്നും കേസിന്റെ പ്രാധാന്യം വർധിപ്പിച്ചു. പ്രതികൾ സമൂഹത്തിനു തന്നെ ഭീഷണിയാകുമെന്ന് നിരീക്ഷിച്ചാണ് കോടതി രണ്ടാം പ്രതിക്കും വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്കു നേരത്തെ ഹൈക്കോടതിയാണ് വധശിക്ഷ വിധിച്ചത്.
വണ്ടിപ്പെരിയാർ 57-ാം മൈലിൽ 55കാരിയായ അമ്മയെയും 22കാരിയായ മകളെയും കൊലപ്പെടുത്തിയ കേസിലാണ് രണ്ടാം പ്രതി ജോമോന് തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.കെ. സുജാത വധശിക്ഷ വിധിച്ചത്. ഈ കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവലിൽ പുതുവൽതടത്തിൽ രാജേന്ദ്രനെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
കേസ് അപൂർവങ്ങളിൽ അപൂർവം
2007 ഡിസംബർ രണ്ടിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയേയും മകളെയും മാനഭംഗം ചെയ്യുകയും നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി ജോമോൻ ഇന്ത്യൻ ശിക്ഷാ നിയമം 449, 376, 302 എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. വിധി പ്രഖ്യാപിക്കുന്ന ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതി താൻ നിരപരാധിയാണെന്നും കേസിൽ തന്നെ വെറുതെ വിടണമെന്നും പ്രായമായ മാതാപിതാക്കളെ കൂടാതെ ഭാര്യയും മക്കളുമുണ്ടെന്നും ബോധിപ്പിച്ചു. എന്നാൽ പ്രതിക്ക് മരണശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കേസിന്റെ പട്ടികയിൽപെടുന്നതാണ് ഇതെന്നും നിരപരാധികളായ രണ്ട് സ്ത്രീകളെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനു മുന്നിൽ വച്ച് മൃഗീയമായി മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതി ഇരകൾക്കു മേൽ 26ൽ പരം മുറിവുകൾ ഏല്പിച്ചതിന്റെയും വാരിയെല്ലുകൾ ചവിട്ടിയൊടിച്ചശേഷവും മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കാര്യവും കോടതിയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ശരീരത്ത് 26 വെട്ടുകൾ ഉണ്ടായിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ രണ്ടാം പ്രതി ജോമോന് വധശിക്ഷ വിധിക്കുന്നതിന് കോടതി ചൂണ്ടിക്കാട്ടിയതും ഇതായിരുന്നു. നിരാലംബരായ സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയതു കൂടാതെ ഏഴു മാസം പ്രായമായ കുഞ്ഞിനു മുന്നിലാണ് ക്രൂരത അരങ്ങേറിയതെന്നതും പ്രതി സമൂഹത്തിനു ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കൊലപാതകം, മാനഭംഗം, അതിക്രമിച്ചു കയറൽ എന്നി വകുപ്പുകളാണ് പ്രതിക്കു മേൽ ചുമത്തിയിരിക്കുന്നത്.
സമാനതകളില്ലാത്ത ക്രൂരത
സംഭവ ദിവസം രാവിലെ മുതൽ മദ്യപിച്ച പ്രതികൾ ഇരുവരെയും മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് രാത്രി ഇവർ കഴിയുന്ന വീട്ടിലെത്തിയത്. പകൽ യുവതി കുളിക്കുന്നതിനു സമീപത്തും മറ്റും ഇവർ ചുറ്റിക്കറങ്ങിയിരുന്നു. രാത്രി 11നു ശേംഷം വീട്ടിലെത്തിയ ഇവർ യുവതിയുടെ സഹോദരനെ പേരു ചൊല്ലി വിളിച്ചു കതക് തുറക്കാൻ ആവശ്യപ്പെട്ടു. സഹോദരൻ വീട്ടിലില്ലെന്ന് പറഞ്ഞ് യുവതി കതക് തുറന്നില്ല. തുടർന്ന് പ്രതികൾ കല്ലു കൊണ്ട് വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു. അയയിൽ കിടന്ന തോർത്ത് ഉപയോഗിച്ച് കഴുത്തു മുറുക്കി ബോധരഹിതയാക്കിയ ശേഷം യുവതിയെ മാനഭംഗം ചെയ്തു. തുടർന്ന് കട്ടിലിൽ അസുഖം ബാധിച്ചു കിടന്ന യുവതിയുടെ അമ്മയെയും മാനഭംഗം ചെയ്തു. ഇതിനിടെ ബോധം തെളിഞ്ഞ യുവതി കന്പി വടിക്ക് രാജേന്ദ്രനെ അടിച്ചെങ്കിലും ഇതു പിടിച്ചു വാങ്ങി യുവതിയുടെ തലയ്ക്കടിച്ചു. പിന്നീട് വാക്കത്തിയും കന്പിവടി ഉപയോഗിച്ചും ഇരുവരെയും തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കാൽമുട്ടുകൾ കൊണ്ട് വാരിയെല്ലുകളും തകർത്തു. യുവതിയുടെ തിരിച്ചറിവില്ലാത്ത ഏഴു മാസം പ്രായമായ കുഞ്ഞിന്റെ മുന്നിലായിരുന്നു ക്രൂരത അരങ്ങേറിയത്.
കുഞ്ഞിന്റെ കരച്ചിൽ കൊടുംപാതകംപുറംലോകത്തെത്തിച്ചു
ഇരട്ടക്കൊലപാതകം നാടിനെ അറിയിച്ചത് അന്ന് ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞായിരുന്നു. വീടിനു സമീപത്തൂടെ പോയ അയൽവാസിയായ പെൺകുട്ടിയാണ് വിശന്നു കരയുന്ന കുഞ്ഞിന്റെ അടുക്കൽ ആദ്യമെത്തിയത്. രക്തത്തിലും ചാരത്തിലും പുരണ്ട നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ പെൺകുട്ടി വീട്ടിൽ കൊണ്ടുപോയി കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷം കുടുംബശ്രീ പ്രവർത്തകയായ തന്റെ മാതാവിനോട് വിവരം പറഞ്ഞു. തുടർന്ന് ഇവർ തന്നെ വണ്ടിപ്പെരിയാർ പോലീസിലും നാട്ടുകാരെയും വിവരം അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തി വീടിന്റെ വാതിൽ തുറന്ന് നോക്കുന്പോഴാണ് നാടിനെ നടുക്കിയ കൊടുംക്രൂരത പുറം ലോകം അറിയാനും ഇടം വന്നത്.
ആ കുരുന്നിന് ഇപ്പോൾ 11 വയസ്
അമ്മയുടെയും വല്ല്യമ്മയുടെയും ദാരുണ മരണത്തിനു ശേഷം കുഞ്ഞ് വല്ല്യമ്മയുടെ വീട്ടിൽ നിന്നാണ് വളരുന്നത്. ഇപ്പോൾ പ്രായം 11 ആയി. ഏഴുമാസം പ്രായത്തിൽ മാതാവിനെ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞിന്റെ നിലയ്ക്കാത്ത കരച്ചിൽ ആണ് നീണ്ട 11 വർഷത്തിനു ശേഷം നരാധമൻമാർക്ക് വധശിക്ഷ വിധിച്ച കോടതി വിധിയായി പുറത്തു വന്നിരിക്കുന്നത്.
ഒന്നാം പ്രതിക്ക് ഹൈക്കോടതി വിധിച്ചതും വധശിക്ഷ
ഒന്നാം പ്രതി രാജേന്ദ്രന് തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജിയായിരുന്ന ടി.യു. മാത്തുക്കുട്ടി 2012 ജൂണ്‍ 20ന് വധശിക്ഷ വിധിച്ചിരുന്നു. രാജേന്ദ്രൻ പിന്നീട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വധശിക്ഷ കോടതി ശരി വയ്ക്കുകയായിരുന്നു. കേസു നടക്കുന്നതിനിടയിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ജോമോനെ പിന്നീട് അടിമാലിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. മുട്ടം ജില്ലാ ജയിലിൽ പ്രവേശിപ്പിച്ച പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റും.
നിസാര തെളിവ് ജോമോനെ കുടുക്കി
വധശിക്ഷയ്ക്കു വിധിച്ച ജോമോൻ വിചാരണയ്ക്കിടെ മുങ്ങിയതിനു ശേഷം പിടിയിലാകുന്നത് അഞ്ചു വർഷത്തിനു ശേഷം. കൊലനടത്തിയതിനു പോലീസ് പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ജോമോൻ പിന്നീട് അറസ്റ്റിലാകുന്നത് അടിമാലി ചിന്നാറിനടുത്തുള്ള തേക്ക് പ്ലാന്റേഷനിൽ ഒളിവിൽ കഴിയുന്നതിനിടെ ആയിരുന്നു. ഒന്നാം പ്രതി രാജേന്ദ്രനോടൊപ്പം അമ്മയെയും കൊലപ്പെടുത്തിയ ജോമോൻ പിടിയിലാകാൻ പ്രധാന കാരണം ഇയാൾ വലിച്ച ശേഷം വലിച്ചെറിഞ്ഞ ബീഡിക്കുറ്റിയായിരുന്നു. സംഭവ സ്ഥലത്തു നിന്നു ശേഖരിച്ച ബീഡിക്കുറ്റി പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് അറസ്റ്റിലായ ജോമോന്റെ ഉമിനീരും രക്തവും ലാബിലയച്ചു നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇതു പ്രതി വലിച്ച ബീഡിയുടെ കുറ്റിയാണെന്ന് വ്യക്തമായി.
അറസ്റ്റ്വാറണ്ട് നില നിൽക്കെ പലപ്പോഴും ജോമോൻ വണ്ടിപ്പെരിയാർ ഉൾപ്പെടെയുള്ള മേഖലകളിലൂടെ ചുറ്റിക്കറങ്ങിയിരുന്നു. വണ്ടിപ്പെരിയാർ റാണിവേലിലെ ഭാര്യവീട്ടിൽ ഇയാൾ പതിവായി എത്തിയിരുന്നു. ചിന്നാറിനു സമീപം മാതാവിന്റെ വീട്ടിലും തൊടുപുഴ കാഞ്ഞിരമറ്റത്തെ മാതൃസഹോദരിയുടെ വീട്ടിലും ഉൾപ്പെടെ അഞ്ചു വർഷത്തോളമാണ് കേസ് നടക്കുന്നതിനിടയിൽ ഇയാൾ ഒളിവിൽ കഴിഞ്ഞത്.
കേസിലെ ഒന്നാം പ്രതി രാജേന്ദ്രനെ വധശിക്ഷയ്ക്ക് വിധിച്ച ദിവസം മദ്യം വാങ്ങാനായി പുറത്തിറങ്ങിയതും ജോമോന്റെ കുരുക്ക് മുറുകാൻ കാരണമായി. മുരിക്കാശേരിയിലെ വിദേശ മദ്യവിൽപ്പന ശാലയിൽ മദ്യം വാങ്ങാനായി ഇയാൾ ഓട്ടോയിൽ പോയിരുന്നു. പിറ്റേന്ന് രാജേന്ദ്രനെ വധശിക്ഷയ്ക്ക് വിധിച്ച പത്രവാർത്തയ്ക്കൊപ്പം ജോമോന്റെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. ചിത്രം കണ്ട മുരിക്കാശേരിയിലെ ഓട്ടോ ഡ്രൈവർമാരാണ് ഇയാളെ കുറിച്ച് മൂന്നാർ ഡിവൈഎസ്പിക്കു വിവരം നൽകിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയ്ക്കിടെ മുങ്ങിയ ജോമോൻ വിവിധ പാറമടകളിൽ ജോലി ചെയ്തു വരികയായിരുന്നു. അഞ്ചാം ക്ലാസ് വരെ പഠിച്ച ജോമോന് ട്രാക്ടർ ഓടിക്കലായിരുന്നു തൊഴിൽ.
ടി.പി. സന്തോഷ്കുമാർ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
Latest News
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top