വലിയ കാഴ്ചകളുമായി ഷമ്മു കുര്യാത്തി
വലിയ കാഴ്ചകളുമായി ഷമ്മു കുര്യാത്തി
ഷമ്മു കുര്യാത്തി ചെറിയ കുട്ടിയായിരിക്കെ കരയുന്പോൾ അമ്മ കൊണ്ടുപോയി വീട്ടിലുണ്ടായിരുന്ന വലിയ കാൻവാസിനരികെ കിടത്തുമായിരുന്നു. നിറങ്ങളും ചിത്രങ്ങളും നിറഞ്ഞ ആ കാൻവാസ് നോക്കി ആ കുഞ്ഞങ്ങനെ കിടന്നുകരഞ്ഞു. വളർന്നപ്പോൾ ആ നിറങ്ങളും ചിത്രങ്ങളും കാൻവാസുമെല്ലാം ആ കുട്ടിക്കൊപ്പം കൂടെക്കൂടി. തന്‍റെ കരച്ചിൽ മാറ്റിയ ആ നിറച്ചാർത്തുകളെ മാറ്റിനിർത്താൻ ഷമ്മുവിനായില്ല. അങ്ങനെ ഷമ്മു കുര്യാത്തി എന്ന കലാകാരൻ രൂപപ്പെട്ടു.

വലിയ കാഴ്ചകളോടാണ് ഷമ്മു കുര്യാത്തി എന്ന കലാകാരന് പ്രിയം. ചിത്രങ്ങളായാലും ശിൽപങ്ങളായാലും ഇമ്മിണി ബല്യ സംഗതികളാണ് ഷമ്മുവിന്‍റേത്. ചെറിയ വർക്കുകൾ കണ്ട് മറന്നുപോയേക്കാം പക്ഷേ വലിയ ശിൽപങ്ങളും ചിത്രങ്ങളും കണ്ടാൽ അത് പെട്ടെന്നൊന്നും മറക്കില്ല. അതങ്ങനെ മനസിൽ തങ്ങി നിൽക്കും. അതാണ് വലിയ കാഴ്ചകളോടിത്ര ഇഷ്ടം - ഷമ്മു കുര്യാത്തി മനസു തുറന്നു.

ഷമ്മുവിന്‍റെ കൈയൊപ്പു പതിഞ്ഞ പടുകൂറ്റൻ ശിൽപങ്ങൾ നിരവധിയാണ്. തിരുവനന്തപുരം ശ്രീചിത്രാ പുവർ ഹോമിൽ 18 അടി ഉയരത്തിൽ കാണുന്ന തവളയുടെ കൂറ്റൻ ശിൽപവും പാങ്ങോട് പട്ടാള ക്യാന്പിൽ 12 അടി ഉയരത്തിലുള്ള ഹനുമാൻ നെഞ്ചുപിളർക്കുന്ന ശിൽപവും അന്പലത്തറ മിൽമ ഫാമിൽ പാൽ ചുരത്തുന്ന പശുവിന്‍റെ കൂറ്റൻ ശിൽപവും ആറ്റുകാൽ പൊങ്കാല ഉത്സവത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത പൂതനാമോക്ഷവും സ്പോഞ്ചിൽ തീർത്ത കുംഭകർണവധവും ഇതിന്‍റെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. കനകക്കുന്നിൽ സൂര്യകാന്തി ഓഡിറ്റോറിയത്തിനു സമീപം പൂർണമായും സിമന്‍റു കൊണ്ട് നിർമിച്ച ചമ്രം പടിഞ്ഞിരിക്കുന്ന ശ്രീനാരായണ ഗുരുവിന്‍റെ നാലടി ഒരിഞ്ച് നീളമുള്ള പ്രതിമ ഷമ്മുവിന്‍റെ മാസ്റ്റർപീസുകളിൽ മറ്റൊന്നാണ്.

ശിൽപമെന്ന പോലെ ചിത്രകലയിലും ഷമ്മു കുര്യാത്തി വലിയ കാൻവാസിൽ വലിയ അദ്ഭുതങ്ങൾ തീർക്കുന്നു. ഇപ്പോൾ വരച്ചുകൊണ്ടിരിക്കുന്നത് എഴുത്തുകാരി ജസീന്ത മോറിസിന്‍റെ നാലടി നീളവും മൂന്നടി വീതിയുമുള്ള ചിത്രമാണ്.

സൂര്യ കൃഷ്ണമൂർത്തിയുടെ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സെറ്റ് വർക്കുകൾ ചെയ്ത് ഏറെ ശ്രദ്ധേയനായിട്ടുണ്ട് ഷമ്മു. വേലുത്തന്പി ദളവയുടെ ജീവചരിത്രം കാൻവാസിലേക്ക് പകർത്തി ഷമ്മു ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

ശ്രീനാരായണഗുരുവിന്‍റെ ജീവചരിത്രം കാൻവാസിലേക്ക് പകർത്തി ശിവഗിരിയിൽ പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷമ്മു കുര്യാത്തി.

ഉയരങ്ങളിലേക്ക് പറക്കുന്ന പക്ഷിയുടെ ചുണ്ടിൽ നിന്നും പെയിന്‍റിംഗ് ബ്രഷ് താഴേക്ക് വീഴുന്നതോടൊപ്പം തൂവൽ കൊഴിഞ്ഞുവീഴുന്ന ചിത്രം ഏറെ പ്രശസ്തമാണ്.

സ്വാതന്ത്ര്യത്തിന്‍റെ അന്പതാം വാർഷികത്തോടനുബന്ധിച്ച് ആർട്ടിസ്റ്റ് നന്പൂതിരിക്കൊപ്പം ഒരാഴ്ച പ്രവർത്തിക്കാൻ സാധിച്ചത് ഷമ്മുവിന് മറക്കാനാകാത്ത ഓർമയാണ്.


അച്ഛൻ കോലപ്പൻ ആചാരി പ്രശസ്തമായ കലാനിലയം നാടകവേദിയിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കലാരത്നം പുരസ്കാരം നേടിയ കലാകാരനാണ് ഷമ്മുവിന്‍റെ അച്ഛൻ. അച്ഛൻ വരയ്ക്കുന്നതു കണ്ടാണ് കൊച്ചു ഷമ്മു വളർന്നത്. അച്ഛൻ തന്നെയാണ് ആദ്യ ഗുരു. അക്കാദമികളുടെ ക്ലാസ് മുറികളിൽ നിന്നല്ല ഷമ്മു ചിത്രകലയും ശിൽപകലയും പഠിച്ചെടുത്തത്. സ്വന്തം ചുറ്റുപാടിൽ നിന്നുമാണ് ഷമ്മു കുര്യാത്തി തന്‍റെ ചിത്രശിൽപകലാ മികവിനെ തേച്ചുമിനുക്കി തിളക്കിയെടുത്തത്. ആരുടേയും ശൈലികൾ അനുകരിക്കാതെ തന്‍റേതായ രീതിയിൽ കലയുടെ വിശാലമായ ലോകത്ത് ഷമ്മു തലയുയർത്തി മേഞ്ഞുനടന്നു. വലിയ കാഴ്ചകളും വലിയ സ്വ്പനങ്ങളും മനസിൽ പേറി...

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുന്പ് ഒരു ശിൽപം സ്ഥാപിച്ചിരുന്നു - ദീപശിഖയേന്തിയ അത്‌ലറ്റിന്‍റെ ശിൽപം. അന്പതോളം വർഷം ആ ശിൽപം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഷമ്മുവിന്‍റെ അച്ഛൻ കോലപ്പൻ ആചാരി എന്ന കലാകാരനായിരുന്നു ആ പ്രതിമയുടെ ശിൽപി. ഷമ്മുവിന്‍റെ ജ്യേഷ്ഠൻ ത്യാഗരാജനും അറിയപ്പെടുന്ന കലാകാരനാണ്.

നിരവധി മലയാള സിനിമകൾക്കും പ്രഫഷണൽ നാടകങ്ങൾക്കും കലാസംവിധാനമൊരുക്കിയിട്ടുള്ള ഷമ്മു ഡൽഹിയിലെ ഇന്‍റർനാഷണൽ ട്രേഡ് ഫെസ്റ്റിവലിൽ ഫോറസ്റ്റ് സർവീസിനേയും പുരാവസ്തു വകുപ്പിനേയും പ്രതിനിധീകരിച്ച് എക്സിബിഷൻ പവലിയൻ ഒരുക്കാറുണ്ട്.
നിരവധി ക്ഷേത്രങ്ങൾക്ക് മുഖമണ്ഡപം നിർമിച്ചിട്ടുള്ള ഷമ്മു കിള്ളിപ്പാലം തിരുനാരായണപുരം ശിവക്ഷേത്രം, കരുമം നെല്ലിയോട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പണിത മുഖമണ്ഡപങ്ങൾ എടുത്തുപറയേണ്ടവയാണ്. ശ്രീചിത്രാ അവാർഡ്, ദേവസ്വം അവാർഡ് എന്നീ പുരസ്കാരങ്ങളും ഈ കലാകാരന് ലഭിച്ചിട്ടുണ്ട്. അവാർഡുകൾക്കപ്പുറം ജനങ്ങളുടെ അംഗീകാരമാണ് കൂടുതലായി ഷമ്മുവിനെ പ്രചോദിപ്പിക്കുന്നത്. ഷമ്മുവിന്‍റെ ശിൽപങ്ങളും ചിത്രങ്ങളും ആർക്കും മനസിലാകാതെ പോകുന്നില്ല.

ചിത്രശിൽപകലയുടെ ആധുനിക ദുരൂഹതകൾ ഷമ്മുവിന്‍റെ ചിത്രശിൽപങ്ങളെ ബാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഏതു സാധാരണക്കാരനും മനസു നിറഞ്ഞ് ഷമ്മുവിന്‍റെ കലാസൃഷ്ടികൾ മനസിലാക്കി ആസ്വദിച്ച് ഹൃദയത്തോടു ചേർക്കുന്നു. കൊച്ചുകുട്ടിക്കുപോലും മനസിലാകുന്നതാണ് ഷമ്മു കുര്യാത്തിയുടെ കലാസൃഷ്ടികൾ. കാൻവാസിൽ നോക്കി കരഞ്ഞുചിരിച്ചു വളർന്ന കുര്യാത്തിയിലെ ആ പഴയ കുട്ടിയുടെ കലാസൃഷ്ടികൾക്ക് അങ്ങനെയാകാനല്ലേ കഴിയൂ....

ഋഷി