പെരുകുന്ന ചൂതാട്ടം
പെരുകുന്ന ചൂതാട്ടം
ഏതാനും ദിവസം മുന്പാണു കൊച്ചി സിറ്റി പോലീസ് ശരിക്കും ഞെട്ടിയത്. അധോലോക ബന്ധം ഉൾപ്പെടെ വേരുകൾ തഴച്ചുവളരുന്ന കൊച്ചിയിൽ ആരാലും അറിയപ്പെടാത്ത ഒരു സംഘം പലിശ രാജാക്കന്മാരുടെ എണ്ണം പെരുകുന്നു. വീടുകളിലും സ്ഥാപനങ്ങളിലും എത്തി പണം നൽകുന്ന ബ്ലേഡ് മാഫിയ സംഘം സംസ്ഥാനത്ത് സജീവമെങ്കിലും പണംവച്ചുള്ള ചിട്ടുകളിക്ക് പലിശയ്ക്കു പണം നൽകുന്ന സംഘവും സജീവമാണെന്നാണു പോലീസ് തിരിച്ചറിഞ്ഞത്. എത്ര രൂപ വേണമെങ്കിലും ഈ സംഘം നൽകാൻ തയാറാണത്രേ. എന്തെങ്കിലും വസ്തുക്കൾ ഈട് നൽകിയാൽ പെരുത്ത് സന്തോഷമാകുന്ന സംഘം കൂടുതൽ പണം നൽകുവാനും മടികാട്ടാറില്ല. ലക്ഷങ്ങൾ മാറിമറിയുന്ന ചൂതാട്ടത്തിൽ പണം ഇറക്കുന്നതുവഴി പതിനായിരങ്ങളാണ് ഈ സംഘം തട്ടിയെടുക്കുന്നത്.

തമിഴ്‌ലോബിയുടെ വൻ കരങ്ങളാണു കൊച്ചിയിൽ ഉൾപ്പെടെയുള്ള ബ്ലേഡ് മാഫിയകളുടെ പ്രവർത്തനങ്ങൾക്കു പിന്നിൽ. തമിഴ്നാട് സ്വദേശി മഹാരാജയെന്ന ബ്ലേഡ് മാഫിയ സംഘ തലവനെ ഏതാനും മാസങ്ങൾക്കുമുന്പാണു കൊച്ചി സിറ്റി പോലീസ് പിടികൂടിയിരുന്നത്. സംസ്ഥാനത്താകമാനം കോടിക്കണക്കിനു രൂപ വട്ടിപ്പലിശയ്ക്കു നൽകിയ ഇയാളുടെ സംഘം തട്ടിയെടുത്ത വസ്തുക്കളുടെ പട്ടിക വലുതാണെന്ന് പോലീസ് പറയുന്നു. വന്പൻ ബിസിനസുകാർപോലും ഇയാളിൽനിന്ന് പണം പലിശയ്ക്കു വാങ്ങിയിരുന്നു. ഇതിനു പിന്നാലെ പോലീസ് പരിശോധന കർശനമാക്കിയപ്പോഴാണ് ചീട്ടുകളിക്കു പണം പലിശയ്ക്കു നൽകുന്ന സംഘത്തെപ്പറ്റി വിവരം ലഭിക്കുന്നത്.

വിവരങ്ങൾ ശേഖരിച്ച് പോലീസ്

പുതിയ രൂപത്തിലും ഭാവത്തിലുമാണ് ബ്ലേഡുകാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ചീട്ടുകളിക്കുപോലും പണം പലിശയ്ക്കു നൽകുന്ന സംഘത്തെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ വ്യകക്തമാക്കുന്പോഴും ആഴത്തിലേക്കുള്ള അന്വേഷണം ഉണ്ടാകുമോയെന്നാണു സംശയം. പലപ്പോഴും ബ്ലേഡ് മാഫിയ സംഘത്തിന്‍റെ വേരുകൾ ഇതര സംസ്ഥാനങ്ങളെ ചുറ്റിപ്പറിയാകും. അതിനാൽതന്നെ അന്വേഷണം പാതിവഴിയിൽ മുടങ്ങുവാനാണ് സാധ്യതയേറെയും.

സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയകളിൽ അധികവും നിയന്ത്രിക്കുന്നത് തമഴ്നാട്ടിൽനിന്നുള്ള സംഘമാണെന്നാണു പോലീസ് പറയുന്നത്. വീടും സ്ഥലവും ഈടായി വാങ്ങി ലക്ഷങ്ങൾ വായ്പ നൽകുന്ന ഇത്തരം സംഘം ആദ്യ സമയങ്ങളിൽ പുഞ്ചിരിക്കുകയും പിന്നീട് വിശ്വരൂപം പുറത്തെടുക്കുകയുമാണ് ചെയ്യുന്നത്. 15 ശതമാനം പലിശയാണ് പണം നൽകുന്പോൾ ബ്ലേഡ് മാഫിയ അവകാശപ്പെടുന്നതെങ്കിലും കണക്കുകൾ പരിശോധിച്ചാൽ 25 ശതമാനവും മുപ്പത് ശതമാനവുമൊക്കെ ഇവർ ഈടാക്കുന്നു. ലക്ഷങ്ങൾ വാങ്ങിയാൽ വർഷങ്ങൾക്കകം കോടികളാകും ഇക്കൂട്ടർ തിരികെ വാങ്ങിക്കുക. ഇത്തരം കൊള്ളപ്പലിശക്കാരെ കുടുക്കാൻ കർശന റെയ്ഡുകളുമായി പോലീസ് രംഗത്തെത്തിയ ചരിത്രമുണ്ടെങ്കിലും സംഘത്തിന്‍റെ പ്രവർത്തനങ്ങൾക്കു കുറവില്ലെന്നാണു വിവരം.

ചീട്ടുകളി വ്യാപകമായ കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ പിടിച്ചെടുത്ത സംഭവങ്ങൾ നടന്നിട്ടുണ്ട്. മുന്തിയ വാഹനങ്ങളും വീടുകൾവരെയും പന്തയംവച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടവരും ഏറെയായിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ഇത്തരത്തിൽ ലക്ഷങ്ങൾ ദിവസേന മറിയുന്നു. പോലീസിന്‍റെ വലയിൽ അകപ്പെടാതിരിക്കാൻ പല മാർഗങ്ങളിലൂടെയാണ് ചീട്ടുകളി സംഘത്തിന്‍റെ പ്രവർത്തനം. ഇവർക്കു പലിശയ്ക്ക് പണം നൽകുന്നവരാകട്ടെ ഇവയ്ക്ക് മറപിടിക്കുകയാണത്രേ. എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന സംഘവും സജീവം.

പിടിയിലാകുന്നത് ചെറിയ കണ്ണികൾ

പണിമുടക്ക്, ഹർത്താൽ ദിവസങ്ങളിൽ പലിശയ്ക്കു പണമെടുത്ത് ചീട്ട് കളിച്ച അഞ്ചംഗ സംഘം പിടിയിലായതോടെയാണു പുതിയ സംഘത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചത്. കൊച്ചി സിറ്റി ഷാഡോ പോലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊച്ചി കടവന്ത്ര സ്വദേശികളായ അഞ്ചുപേരെയാണു പോലീസ് പിടികൂടിയത്. ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിൽ നടത്തപ്പെടുന്ന ഇത്തരം ചീട്ടുകളിക്ക് ആവശ്യമായ പണം പലിശയ്ക്കു നൽകുന്ന സംഘവും ഇവർക്കിടയിൽ സജീവമായിരുന്നു.

തികച്ചും ദാരിദ്രാവസ്ഥയിലുള്ള, ദിവസകൂലിക്കാരെയാണ് ഈ സംഘം നോട്ടമിട്ടിരുന്നത്. തമിഴ് ബന്ധമുള്ള ബ്ലേഡ് മാഫിയയ്ക്കു പുറമേ നാട്ടിലുള്ള ചില സംഘങ്ങളും ഇത്തരക്കാർക്ക് പണം നൽകുന്നതിൽ മുന്നിലാണ്. കൊടുക്കുന്നതിന്‍റെ ഇരട്ടിവരെ തുക തിരികെവാങ്ങാമെന്നതിനാലാണ് നാടൻ സംഘങ്ങളും പണം കൂടുതലായും പലിശയ്ക്കു നൽകുന്നത്.


തുടർച്ചയായി ഉണ്ടായ ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിലുണ്ടായ തൊഴിൽ നഷ്ടം മൂലമുള്ള സാന്പത്തിക നഷ്ടം നികത്താനായിരുന്നു പാവപ്പെട്ടവർ കൂടുതലായും പലിശയ്ക്കു പണമെടുത്ത് ചീട്ടുകളികളിൽ ഏർപ്പെട്ടതെന്നാണ് അറിയാൻ കഴിഞ്ഞതെന്നു പോലീസ് പറയുന്നു. പിടിയിലായവർ എല്ലാം തന്നെ യാതൊരു വിധ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളവരല്ലെന്നും തികച്ചും സാന്പത്തിക ബുദ്ധിമുട്ടേറിയ ജീവിതാവസ്ഥയിൽ ഉള്ളവരുമാണെന്നു ക്രൈം ഡിറ്റാച്ച്മെന്‍റ് എസിപി ബിജി ജോർജ് പറഞ്ഞു. സാധാരണക്കാരെ ചതിയിൽപ്പെടുത്തി വിലസുന്ന പലിശയ്ക്കു പണം നൽകുന്നരെ എത്രയും വേഗം പിടികൂടാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും അധികൃതർ പറയുന്നു. ഇത്തരത്തിൽ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ വിവിധസംഘം പ്രവർത്തിക്കുന്നതായാണു വിവരം.

കാലം മാറി കളിയും മാറി

ആളൊഴിഞ്ഞ പറന്പുകളിലും കുറ്റിക്കാടുകളിലും പണംവച്ച് മുച്ചീട്ട് കളികളിൽ ഏർപ്പെട്ടിരുന്നതൊക്കെ പഴയകാലം. കാലം മാറിയതോടെ ഇത്തരക്കാരുടെ കോലവും മാറി. മുന്തിയ കാറുകളിലും എസി റൂമിലുമിരുന്ന് ചീട്ടുകളിയിൽ ഏർപ്പെടുന്ന സംഘങ്ങൾ നമ്മുടെ നാട്ടിൽ കുറവല്ല.
കുറച്ചുപേർ ഒരു മേശയ്ക്കു ചുറ്റും കൂടിയിയിരുന്ന് പുള്ളികളും അക്കങ്ങളും ചിത്രങ്ങളുമടങ്ങിയ കാർഡുകൾ എറിയുകയും എടുക്കുകയും ചെയ്യുന്പോൾ മിന്നിമറയുന്നത് പതിനായിരങ്ങളും ലക്ഷങ്ങളുമാണ്. പണമില്ലെങ്കിൽ തങ്ങളുടെ വാഹനങ്ങളും വസ്തുവകകളുംപന്തയം വയ്ക്കുന്നവരും കുറവല്ല. ലക്ഷങ്ങൾ മുടക്കി ലക്ഷങ്ങൾ വാരുന്ന ബിസിനസ് തന്ത്രങ്ങളെവരെ കവച്ചുവയ്ക്കുന്നതാണ് ചൂതാട്ടം.

ഹോട്ടലുകളിലും

വലിയ ബഹളങ്ങളൊന്നുമില്ലാതെ ഹോട്ടലുകളിലും എസി മുറികളിലും നടക്കുന്ന കളികളിൽ വേഷപ്പകർച്ചകളിലൂടെ മാത്രമേ കളിക്കളങ്ങളിലെത്തിപ്പെടാൻ പോലീസിനു കഴിയാറുള്ളൂ. പുറം സ്ഥലങ്ങളിലാണെങ്കിൽ കൂടുതൽ പരാതികൾ ഉയരുന്പോഴാകും പോലീസ് എത്തിപ്പെടുക. പോലീസാണെന്നറിയുന്പോൾ കളിക്കുന്നവർ നാലുപാടും ചിതറിയോടുക പതിവ്.
ഓട്ടത്തിനിടയിൽ ആർക്കെങ്കിലും അപകടം സംഭവിച്ചാൽ പിന്നീട് പോലീസിന് തലവേദനയാകും. അതിനാൽ, ഇത്തരക്കാരെ പിടികൂടാൻ പോലീസ് വൈമുഖ്യം കാട്ടുന്നതായും ആക്ഷേപമുണ്ട്.

കളികൾ പല പേരുകളിൽ

ചീട്ട് കളി അവ കളിക്കുന്ന രീതിയെയും അതിന്‍റെ നിയമാവലികളെയും അടിസ്ഥാനമാക്കി പല പേരുകളിൽ അറിയപ്പെടുന്നു. വിവിധതരം ചീട്ടുകളികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. അതിലൊന്നാണു റമ്മി. രണ്ടോ അതിലധികമോ ആളുകൾക്ക് കളിക്കാവുന്ന ഒരു ചീട്ടുകളിയാണു റമ്മി. തെക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു ചീട്ടുകളിയാണു കഴുത അല്ലെങ്കിൽ ആസ്. കുറഞ്ഞതു രണ്ടും കൂടിയത് 13 കളിക്കാർക്കും ഇതിൽ പങ്കെടുക്കാം. ഒരു പെട്ടിയിലുള്ള 52 കാർഡുകളും ഈ കളിയിൽ ഉപയോഗിക്കുന്നു.

തുറുപ്പ് അല്ലെങ്കിൽ ഗുലാൻ പരിശ് എന്നത് കേരളത്തിൽ പ്രചാരത്തിലുള്ള ഒരു കൂട്ടം പരസ്പരബന്ധമുള്ള ചീട്ടുകളികളുടെ പൊതുവായ പേരാണ്. ലേലം, തുറുപ്പ്, സ്ലാം എന്നിവ ഈ കളിയുടെ മറ്റു പേരുകളാണ്. ഏറ്റവും അടിസ്ഥാനപരമായ തുറുപ്പുകളിയാണ് ഇരുപത്തിയെട്ട്. നാലുപേരാണ് പൊതുവേ ഇത് കളിക്കാറുള്ളതെങ്കിലും രണ്ടോ മൂന്നോ ആറോ പേർക്കും കളിക്കാവുന്നതാണ്. ഇരുപത്തിയെട്ടിലെ ഏഴ് ചീട്ടുകൾക്കു പുറമേ ഓരോ ഗുലാൻ കൂടി ചേർത്താണ് നാൽപ്പത് കളിക്കുന്നത്. അതുകൊണ്ട് ആകെ 36 ചീട്ടുകളുണ്ടാകും. ആറുപേരാണ് സാധാരണ 40 കളിക്കുന്നത്. ആറു പേർ തന്നെയാണ് സാധാരണയായി അന്പത്താറും കളിക്കുന്നത്. ഇവിടേയും ലേലം വിളി എല്ലാ ചീട്ടിട്ടതിനുശേഷം ഒറ്റ ഘട്ടമായിത്തന്നെയാണ്. ഇവയെക്കൂടാതെ പുള്ളിവെട്ട്, മങ്കൂസ്, മുച്ചീട്ട്, പരൽ തുടങ്ങിയ പേരുകളിലും ചീട്ടുകളികൾ നമ്മുടെ നാട്ടിൽ നിലവിലുണ്ട്.

റോബിൻ ജോർജ്