Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അക്കർമാശിയിൽ നിന്ന് ദളിത് ബ്രാഹ്മണനിലേക്ക്
ഭോപ്പാലിൽ സ്ത്രീയെ ജീവനോടെ കത്തിച്ചു. ശിവഗംഗയിൽ മൂന്നുപേരെ വെട്ടിക്കൊന്നു. മഹാരാഷ്ട്രയിൽ മൂന്നു കുട്ടികളെ നഗ്നരാക്കി നടത്തിച്ചു. ഉയർന്ന ജാതിക്കാരനെപ്പോലെ വേഷം ധരിച്ചതിന് അഹമ്മദാബാദിനടുത്ത് പതിമൂന്നുകാരനെ അതി ക്രൂരമായി മർദ്ദിച്ചു. കടന്നുപോകുന്നത് പശുവിന്റെ പേരിലും ദൈവത്തിന്റെ പേരിലുമൊക്കെയായി നമ്മുടെ രാജ്യത്ത് ദളിത് വിഭാഗത്തിനെതിരേ അതിക്രൂരമായ കുറ്റകൃത്യങ്ങൾ നടന്ന വർഷം .
ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ ദളിതനു കുറഞ്ഞസ്ഥാനമാണത്രേ ഉള്ളത്. അതുകൊണ്ടുതന്നെ അവൻ എന്നും അവശനും അവഗണിക്കപ്പെട്ടവനുമായി തുടരണമത്രേ. അവനു പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ഉണ്ട്. അതു മാത്രമേ ചെയ്യാവൂ. അതിനപ്പുറം പോകാൻ പാടില്ല. എന്നു മാത്രമല്ല, സവർണഗണത്തിലുള്ളവർ അവനെ എന്തുചെയ്താലും സഹിച്ചുകൊള്ളുകയും വേണം. ഇത് ഇന്ത്യൻ ചാതുർവർണ്യ ഘടനയുടെ അലിഖിത നിയമം.
ലോകം പുരോഗതിയുടെ നെറുകയിൽ കയറി യാത്ര ചെയ്യുന്പോഴും ഇന്ത്യയിലെ ദളിത് വിഭാഗം ഇന്നും ദുരിതത്തിന്റെ പടുകുഴിയിലെ കാളവണ്ടിപ്പുറത്തുതന്നെ. അതിനു തെളിവാണ് ഈ വർഷം ദളിതർക്കുനേരേ നടന്നിട്ടിള്ള നിരവധിയായ അക്രമങ്ങൾ. ഇന്ത്യയിൽ ഓരോ പതിനഞ്ചു മിനിട്ടിലും ഒരു കുറ്റകൃത്യം എന്ന തോതിൽ അവർക്കെതിരേ നടക്കുന്നു എന്നാണ് പുതിയ കണക്കുകൾ.
മനുഷ്യൻ എന്ന പരിഗണന എല്ലാവർക്കും ഒരുപോലെ ലഭിക്കണം എന്ന വിശ്വാസക്കാരനാണ് 1956ൽ ദളിത് കുടുംബത്തിൽ ജനിച്ച പ്രമുഖ ദളിത് എഴുത്തുകാരനായ ശരണ്‍കുമാർ ലിംബാളെ. ഒാരോരുത്തർക്കും പരിഗണനയും സമത്വവും ലഭിക്കാൻ ജാതിയോ മതമോ ഒരിക്കലും അളവുകോലാകാൻ പാടില്ല എന്ന് ‘അക്കർമാശി’ എന്ന കയ്പ് നിറഞ്ഞ സ്വന്തം ജിവിതകഥയെഴുതി ദളിത് സാഹിത്യലോകത്ത് ശ്രദ്ധേയനായി തീർന്ന അദ്ദേഹം പറയുന്നു.1984 ൽ അക്കർമാശിക്ക് ശേഷം 44 പുസ്തകങ്ങൾ - ഔട്ട് കാസ്റ്റ്, ഹിന്ദു തുടങ്ങി ലോക ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകങ്ങൾ അദ്ദേഹം എഴുതി. താനുൾപ്പെടുന്ന ദളിത് ഭാഗത്ത് ശക്തമായി വർഷങ്ങളോളം നിലകൊണ്ടിട്ടും ഇന്നും കാര്യമായ മാറ്റം അവരുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടാകണം അദ്ദേഹം അതിശക്തമായ ഭാഷയുമായി വീണ്ടും രംഗത്തെത്തി ‘ദളിത് ബ്രഹ്മണനെ’ അവതരിപ്പിച്ചത്.
അവഗണനയും അപമാനവും പീഡനവും ഏറ്റുവാങ്ങി പട്ടിണിയിൽ നാളുകൾ തള്ളിനീക്കേണ്ടി വരിക എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മരണത ുല്യമാണ്. ബാല്യത്തിലേക്ക് ഇവ പെയ്തിറങ്ങുന്പോൾ, കൗമാരത്തെ പിടിച്ചുലയ്ക്കുന്പോൾ ആരായാലും സ്വത്വം തേടിയിറങ്ങിപ്പോകും. അതുമാത്രമേ ശരണ്‍കുമാർ ലിംബാളെയും തന്റെ ഇരുപത്തഞ്ചാം വയസിൽ ചെയ്തുള്ളൂ. അങ്ങനെയായിരുന്നു വിശ്വപ്രസിദ്ധമായ ഒരു കൃതിയുടെ പിറവി -‘അക്കർമാശി’.
ചവിട്ടിമെതിക്കപ്പെടുന്ന ദളിത് ജീവിതത്തിന്റെ നേർചിത്രമാണ് ഫ്രഞ്ച് അടക്കമുള്ള പ്രമുഖ ഭാഷകളിലേക്കെല്ലാം വിവർത്തനംചെയ്യപ്പെട്ടിട്ടുള്ള അക്കർമാശി എന്ന ആത്മകഥ. വരേണ്യവർഗ സാഹിത്യം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം ജീവിതാനുഭവങ്ങളുമായാണ് ലിംബാളെ കടന്നുവരുന്നത്. അതിൽ ഒരു ദളിത് ആക്ടിവിസ്റ്റിന്റെ സമരവീര്യം മുഴുവൻ ഉറഞ്ഞു കൂടിയിരിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ഒരിക്കൽ പറഞ്ഞു ‘എന്റെ വാക്കുകൾ വാക്കുകളല്ല, ആയുധമാണ്.’
അദ്ദേഹം പുസ്തകം എഴുതിയ മറാഠിയിൽ ‘അക്കർമാശി’ എന്നാൽ പതിനൊന്ന് ‘മാസ’(തൂക്കം). ഒരു തോലയ്ക്ക് ഒരു മാസ കുറവ്. ദളിതനും അങ്ങനെ പലതും നിഷേധിക്കപ്പെട്ടവനും അതുകൊണ്ടുതന്നെ അപൂർണനുമാണ് എന്ന അർത്ഥത്തിലാണ് അക്കർമാശി എന്ന തലക്കെട്ട് പിറക്കുന്നത്. ഒരു ദളിത് പോരാട്ട കഥയ്ക്കിടാവുന്ന ഏറ്റവും യോജിച്ച പേര്. അക്കർമാശി തന്റെ മാത്രം ആത്മകഥയല്ല മറിച്ച് ഒരു ബഹിഷ്കൃത സമൂഹത്തിന്റെ മുഴുവനും ആത്മകഥയാണ് എന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞുവച്ചു.
താൻ ആര് എന്ന വലിയ ചോദ്യത്തിന് ചെറിയ ഉത്തരമെങ്കിലും ലഭിക്കാനുള്ള യാത്രയാണ് ലിംബാളെ അക്കർമാശിയിൽ നടത്തുന്നത്. സ്കൂളിൽ നിലത്തിരുന്ന് പഠിക്കേണ്ടിയിരുന്ന അവസ്ഥ യും അന്പലത്തിൽ കയറ്റാത്തതും മുടി മുറിച്ചുതരാൻ മനസു കാട്ടാതെ ബാർബർഷോപ്പിൽനിന്ന് ആട്ടിയോടിക്കുന്നതുമായ അനുഭവങ്ങൾ ലിംബാളെയുടെ സത്യാന്വേഷണത്തിന് തീവ്രത കൂട്ടുന്നവയായിരുന്നു.
പട്ടിണി അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. ഭക്ഷണമുണ്ടാക്കേണ്ട ജോവാർ ധാന്യം തികയാതെ വരുന്പോൾ പശുക്കളുടെ ചാണകത്തിൽ ദഹിക്കാതെ കിടന്നിരുന്ന ധാന്യമണികൾ പെറുക്കി കഴുകിയെടുത്ത് തന്റെ അമ്മ ഭക്ഷണമുണ്ടാക്കി കഴിക്കുന്നത് ലിംബാളെയ്ക്ക് വളരെ വൈകിയാണ് മനസിലായത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിറവിന്റെ ഭക്ഷണ രുചികളൊന്നും അവർക്ക് പരിചിതമായിരുന്നില്ല. ഒരിക്കൽ സ്കൂളിൽ സവർണ ജാതിക്കാർ കൊണ്ടുവന്ന ഭക്ഷണത്തിന്റെ മിച്ചം ഭക്ഷിച്ച് അതിന്റെ രുചി അമ്മയോട് വിവരിക്കവെ, തനിക്ക് കുറച്ചെങ്കിലും കൊണ്ടുവരാമായിരുന്നില്ലേ എന്ന് കൊതിയോടെ ചോദിക്കുന്ന അമ്മയുടെ മുഖം ലിംബാളെ വേദനയോടെ പുസ്തകത്തിൽ വരച്ചിടുന്നുണ്ട്്.
ഇനി പുസ്തകത്തിൽ നിന്ന്:( സഹോദരിമാരെ കുറിച്ച് ) “അവർ ചന്തയിൽ തെണ്ടിനടന്ന് കിട്ടിയതൊക്കെ തിന്നും. അവർ മോഷ്ടിച്ചെടുക്കുന്ന സാധനങ്ങളെല്ലാം ഒരിടത്തിരുന്ന് ഞങ്ങൾ പങ്കിട്ടുതിന്നും. കക്കാൻ പാടില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.ഞങ്ങൾപിന്നെ വിശപ്പടക്കാനെന്തുചെയ്യും. ആരും ജനിക്കുന്പോൾതന്നെ കള്ളനായി ജനിക്കുന്നില്ല. വിശപ്പുകൊണ്ടാണ് ദരിദ്രർ മോഷ്ടിക്കുന്നത്.’’
“ഹിന്ദുക്കൾ പശുക്കളെ ദൈവത്തെപ്പോലെയാണ് കരുതുന്നത്. പശു ചത്താൽ അതിനെ ഒഴിവാക്കാൻ മഹാർ ജാതിക്കാർവേണം...കൂടുതൽ മൃഗങ്ങൾ ചാവുന്ന മാസം ഞങ്ങൾക്ക് കുശാലാണ്...കുട്ടിക്കാലത്ത് ഒരു ചത്ത മൃഗത്തെ കണ്ടാൽ ഞങ്ങൾ ഉത്തേജിതരാകുമായിരുന്നു.’’
അത് അവഗണിക്കപ്പെട്ട , അടിച്ചമർത്തപ്പെട്ട ഒരു ഭാരതീയ പൗരവിഭാഗത്തിന്റെ കണ്ണീരിന്റെ കഥ. 2018 ൽ അദ്ദേഹം "ദളിത് ബ്രാഹ്മണൻ' എഴുതുന്പോൾ അദ്ദേഹം ഉൾപ്പെടുന്ന സമൂഹത്തിന്റെ ജീവിത ചുറ്റുപാടുകൾക്കും ദുരിതങ്ങൾക്കും കുറേ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും ദൈവത്തിന്റെ പുസ്തകത്തിൽ കയറിപ്പറ്റാൻ ഇവരെ ചിലർ സമ്മതിക്കുന്നില്ല. അതിനെതിരേയുള്ള ശക്തമായ ഇടപെടലാണ് "ദളിത് ബ്രാഹ്മണൻ' എന്ന പുസ്തകം. ദളിതർക്കുവേണ്ടിയുള്ള തന്റെ പോരാട്ടങ്ങൾ ശരിക്കുള്ള ഫലങ്ങൾ പുറപ്പെടുവിച്ചിട്ടില്ല എന്ന് വിളിച്ചുപറയുന്നവയാണ് ഈ പുസ്തകത്തിലെ അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും.
ചവിട്ടിമെതിക്കപ്പെടുന്ന ദളിത് ജീവിതമാണ് ഈ പുസ്തകത്തിലെയും പ്രമേയം. 28 കഥകൾ ഉൾപ്പെടുന്ന പുസ്തകം. പുരോഗതിയുടെ പടവുകൾ അൽപ്പാൽപ്പം രുചിച്ചു തുടങ്ങിയ, വിദ്യാഭ്യാസം നേടിയ മധ്യവർഗ ദളിത് വിഭാഗത്തെ മുന്നിൽ കണ്ടുള്ളതാണ്. താൻ ഉൾക്കൊള്ളുന്ന സമൂഹത്തെ ഉൾക്കൊള്ളാൻ മടികാണിക്കുന്ന ചില കഥാപാത്രങ്ങൾ ഇവിടെ ജനിക്കുന്നു. അങ്ങനെ ഉയർന്ന- താഴ്ന്നവനായി നിലകൊള്ളുന്ന ഒരു വിഭാഗം പിറവിയെടുക്കുന്നു. അതിനാലാണ് ദളിത് ബ്രാഹ്മണൻ എന്ന് പേരുണ്ടാകാൻ കാരണം.
അക്കർമാശിയിൽ ദളിതൻ ദുരിതപർവ്വങ്ങളിൽ കയറിയിറങ്ങി ജീവിതം കരഞ്ഞു തൂർക്കുന്നവനാണെങ്കിൽ വർഷങ്ങൾ കടന്ന് ദളിത് ബ്രാഹ്മണൻ എത്തുന്പോൾ ഇക്കാര്യങ്ങളൊന്നും അംഗീകരിച്ചുകൊടുക്കാൻ അവൻ തയാറല്ല. ചോദ്യംചെയ്യാൻ അവൻ ഒരുക്കമാണ്. മനുഷ്യസ്നേഹികൾക്ക് സുഖദായകമായ മാറ്റത്തിന്റെ സന്തോഷ വർത്തമാനമാണിതെങ്കിലും സംഗതി അത്ര എളുപ്പമല്ല എന്ന് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
പിരിവുനടത്തി ജീവിതം സുഖപ്രദമാക്കുന്ന ദളിത് നേതാക്കൾ, മോഷണക്കേസിൽ ആരോപണ വിധേയനാകുന്പോൾ ആത്മഹത്യയിൽ അഭയംതേടുന്ന ഗ്രാമ കാവൽക്കാരൻ,ക്ഷേത്രാചാരങ്ങൾക്കിടയിലെ പരിതാപ മരണങ്ങൾക്കിടയിലും ദൈവദോഷം വരുമോ എന്നു മാത്രം ചിന്തിക്കുന്ന ജനത. ചിന്താശേഷിയിലേക്ക് ഉണരുന്ന ഒരു സമൂഹത്തെയാണ് കഥകളിൽ ലിംബാളെ അവതരിപ്പിക്കുന്നത്. നിരക്ഷരത, ആധുനികത,അന്ധവിശ്വാസം സ്നേഹം, അന്ധമായ ഭക്തി, അടിച്ചമർത്തൽ എന്നിവയെല്ലാം കഥകളുടെ കാതലാകുന്നു. സമത്വത്തിനുവേണ്ടിയുള്ള നീണ്ട പോരാട്ടങ്ങൾക്കു ശേഷവും മനോഭാവങ്ങൾ മാറുന്നില്ല എന്ന് പരിതപിച്ച,് ദളിത് എഴുത്തുകാരൻ എന്ന നിലയിൽ താൻ അവരുടെ മുറവിളിയുടെ മുൻനിരയിൽതന്നെയുണ്ട് എന്ന് ലിംബാളെ വീണ്ടും അടിവരയിടുന്നു.
ജോസി ജോസഫ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
Latest News
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top