Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിശ്വാസത്തിൽ നിറങ്ങൾ ചാലിച്ചവർ
തോൽക്കാൻ മനസില്ലാത്തവർ -4/ റിച്ചാർഡ് ജോസഫ്
മനസിലുറപ്പിച്ച വർണങ്ങൾ ചുണ്ടുകൾ കാൻവാസിലേക്കു പകർത്തുന്പോൾ സുനിതയുടെ മുഖത്തു തെളിയുന്നതു പ്രണയമാണ്. പ്രകൃതിയോടും പൂക്കളോടുമുള്ള അടങ്ങാത്ത പ്രണയം. അതിൽ കുന്നുകളും മലകളും മാടായിപ്പാറയിലെ കാക്കപ്പൂക്കളുമുണ്ട്. മനക്കരുത്തും ദൃഢനിശ്ചയവും ഒപ്പം തോൽക്കാൻ ഒരുക്കമല്ലാത്ത ഒരു മനസുമുണ്ടെങ്കിൽ ഏത് നേട്ടവും കൈപ്പിടിയിലാക്കാമെന്നു തെളിയിക്കുകയാണ് സുനിത തൃപ്പാണിക്കര എന്ന കലാകാരി.
ജീവിതപാഠങ്ങൾ
സങ്കടങ്ങളെല്ലാം കൈയിൽ കിട്ടുന്ന വർണപ്പെൻസിലുകൾ കൊണ്ട് വരച്ചു തീർക്കുന്ന ബാല്യമായിരുന്നു സുനിതയുടേത്. പത്താം ക്ലാസ് വരെ അമ്മ സുനിതയെ എടുത്തുകൊണ്ടുപോയി സ്കൂളിൽ വിട്ടു. അതിനുശേഷം ഓട്ടോറിക്ഷയിലായി യാത്ര. കാലുകളെ ബാധിച്ച തളർച്ച കൈകളിലേക്കും വ്യാപിക്കാൻ അധികനാൾ വേണ്ടിവന്നില്ല. പ്ലസ്ടു പഠനകാലത്ത് കൈകൾക്കും തളർച്ച ബാധിച്ചു. അതോടെ പെൻസിലുകൾ കൈപ്പിടിയിലൊതുങ്ങാതായി. ജീവിതത്തിൽ ചെറിയ സന്തോഷം തന്നിരുന്ന വർണക്കൂട്ടുകളും കൈവിട്ടുപോകുമെന്നു വന്നതോടെ സുനിതയുടെ മനസ് വേദനിച്ചു. എന്നാൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച സുനിത സ്കൂളിൽ പോയിത്തന്നെ പ്ലസ്ടു പഠനം പൂർത്തിയാക്കി. പിന്നീട് ബിരുദാനന്തര ബിരുദം വരെ നേടി. മസ്കുലാർ അട്രോഫി എന്ന അസുഖം ബാധിച്ച് കൈകാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടെങ്കിലും ഇച്ഛാശക്തികൊണ്ട് ജീവിതം തിരിച്ചുപിടിക്കുകയാണ് കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം കുണ്ടംകുളങ്ങരയിലെ തൃപ്പാണിക്കര വീട്ടിൽ പരേതനായ കണ്ണന്റെയും ജാനകിയുടെയും മകൾ സുനിത.
ചുണ്ടുകൾ വിരലുകളാക്കിയ കഥ
ജ്യേഷ്ഠൻ ഗണേഷ് കുമാറിനെക്കുറിച്ചും അമ്മ ജാനകിയെക്കുറിച്ചും പറയാതെ സുനിതയുടെ ജീവിതകഥ പറയാനാകില്ല. സുനിതയുടെ അതേ വെല്ലുവിളികൾ തന്നെയായണ് ഗണേഷിനും. ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുനിന്നപ്പോൾ സുനിതയെ കൈപിടിച്ചു ജീവിതത്തിലേക്കു കയറ്റിയതു ഗണേഷാണ്. ചുണ്ടുകളെ വിരലുകളാക്കുന്ന വിദ്യ സുനിതയ്ക്കു പറഞ്ഞു കൊടുത്തതു ഗണേഷ് തന്നെ. ഗണേഷിനു ജന്മനാ കാലുകൾക്ക് ഇതേ അസുഖം ബാധിച്ചു നടക്കാൻ സാധിക്കുമായിരുന്നില്ല. അരയ്ക്കു താഴെ തളർന്നിരുന്നെങ്കിലും ഗണേഷിനെ അമ്മ കൈവിട്ടില്ല. ഗണേഷിനെ തോളിലേറ്റി ആ അമ്മ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. പൂരപ്പറന്പുകളിലെ നിറവിസ്മയങ്ങളും തെയ്യങ്ങളുടെ വർണക്കാഴ്ചകളും കാട്ടിക്കൊടുത്തു. ആ കാഴ്ചകൾ ഗണേഷിന്റെ മനസിൽ ആഴത്തിൽ പതിഞ്ഞിരിക്കണം. അതുകൊണ്ടായിരിക്കാം ഗണേഷ് നിറങ്ങളുടെ ലോകത്തുതന്നെ എത്തിപ്പെട്ടത്. കുട്ടിക്കാലം മുതൽ ചിത്രരചനയിൽ താൽപര്യം കാട്ടിയ ഗണേഷിനുവേണ്ട പ്രോത്സാഹനം നൽകിയതു മാതാപിതാക്കൾതന്നെയായിരുന്നു. ചുമരുകളിലും നിലത്തും വെറുതേ വരച്ചുകൊണ്ടിരുന്ന ഗണേഷിനു വർണപ്പെൻസിലുകൾ വാങ്ങിനൽകിയതും അവർതന്നെ. എട്ടു വയസുള്ളപ്പോഴായിരുന്നു ഗണേഷിന്റെ കൈകൾക്കും ചെറിയ തളർച്ച അനുഭവപ്പെട്ടത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കൈകൾക്കു പെയിന്റിംഗ് ബ്രഷ് വഴങ്ങാതെയായി. ജീവിതത്തിനു പൂർണവിരാമമായി എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. അതിനിടെയാണ് ചുണ്ടുകൾ കൊണ്ട് ചിത്രം വരയ്ക്കുന്നവർ വിദേശ രാജ്യങ്ങളിൽ ഉണ്ടെന്ന അറിവ് ഗണേഷിനു കിട്ടുന്നത്. എങ്കിലും തനിക്കത് കഴിയുമോ എന്ന കാര്യത്തിൽ സംശയമായിരുന്നു. പിന്നീട് പതുക്കെപ്പതുക്കെ ഛായത്തിൽ മുക്കി ചുണ്ടോടടുപ്പിച്ച ബ്രഷ് കാൻവാസിനോടു ചേർത്തു. ആദ്യചിത്രം പൂർത്തിയാക്കാൻ ആഴ്ചകളെടുത്തു.
ചിത്രം വരയ്ക്കുന്ന ചുണ്ടുകൾ
ഒരു സുഹൃത്തുവഴിയായിരുന്നു ഗണേഷ് ചുണ്ടുകൊണ്ടു ചിത്രം വരയ്ക്കുന്നവർ വിദേശങ്ങളിലുണ്ടെന്ന് അറിയുന്നത്. അസോസിയേഷൻ ഫോർ മൗത്ത് ആൻഡ് ഫുട് പെയിന്റിംഗ് ആർട്ടിസ്റ്റ്സ് (എഎംഎഫ്പി) എന്ന പേരിൽ അവർക്കു സംഘടനയുമുണ്ട്. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ സ്വിറ്റ്സർലൻഡിൽ ഓഫീസുള്ള ആ സംഘടനയിൽ ഗണേഷ് അംഗമായി. ഈ സംഘടനയിൽ അംഗത്വം ലഭിക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ചിത്രകാരനായിരുന്നു ഗണേഷ് കുമാർ. ഇപ്പോൾ സുനിതയ്ക്കും ഈ സംഘടനയിൽ അംഗത്വമുണ്ട്. അത്ര എളുപ്പമല്ലെങ്കിലും എല്ലാ കാര്യത്തിലും താൻ സഞ്ചരിച്ച വഴിയിൽ അനുജത്തിയെയും കൈപിടിച്ചു നടത്തുകയാണ് ഗണേഷ്. സ്കൂളിൽ പോകാതെ സ്വയം പഠിച്ചു പത്താക്ലാസ് പാസായ ഗണേഷ് പിന്നീട് മലയാള സാഹിത്യത്തിൽ ബിരുദവും നേടി.
സുനിതയുടെയും ജ്യേഷ്ഠൻ ഗണേഷിന്റെയും ഏറ്റവും വലിയ ശക്തി എന്താണെന്നു ചോദിച്ചാൽ മറുപടിക്കു കാത്തു നിൽക്കേണ്ടി വരില്ല, അമ്മ ജാനകി തന്നെ. തളർന്നു പോകുമായിരുന്ന ഘട്ടങ്ങളിലെല്ലാം കൈപിടിച്ചുയർത്തിയത് അമ്മയാണ്. നിഴലായി എന്നും അമ്മ കൂടെയുണ്ട്. പിന്നെ ഇവർക്കൊപ്പം എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്നതു സുഹൃത്തുക്കളാണ്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താൽ നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച് ചിത്രപ്രദർശനം നടത്തുന്നതിനും ഇവർക്കു സാധിച്ചു.
ചിറകുമുളച്ച ചിന്തകൾ
സുനിതയുടെയും ജ്യേഷ്ഠന്റെയും വാർത്തകൾ നാട്ടിൽ പരന്നതോടെ വീട്ടിലും തിരക്കായി. കൂട്ടുകാരും നാട്ടുകാരും സ്നേഹവും പ്രോത്സാഹനവുമായി വീട്ടിലേക്കൊഴുകി. ഒപ്പം തങ്ങളെപ്പോലെ തന്നെ വെല്ലുവിളികളെ അതിജീവിച്ച് ചിത്രങ്ങൾ വരയ്ക്കുന്നവരും സർഗാത്മക രചനകൾ നടത്തുന്നവരുമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് തങ്ങൾക്ക് ഒരു സംഘടന വേണമെന്ന ചിന്ത ഇവർക്കുണ്ടാകുന്നത്. അങ്ങനെ ഫ്ളൈ എന്ന സംഘടന രൂപം കൊണ്ടു. വീൽചെയറുകളിൽ നിന്നും മനക്കരുത്തിലൂടെ ഉയരങ്ങളിലെത്തിയവരായിരുന്നു അംഗങ്ങളെല്ലാം. കഥകളും കവിതകളുമൊക്കെ എഴുതുന്ന സംഘടനയിലുള്ളവർക്കായി ചിറക് എന്ന പ്രസിദ്ധീകരണവും ആരംഭിച്ചു. വർഷങ്ങളോളം സുനിത തന്നെയായിരുന്നു ഇതിന്റെ എഡിറ്റർ. പിന്നീട് ഉത്തരവാദിത്തങ്ങൾ കൂടിയപ്പോൾ മറ്റൊരാൾ ഈ ചുമതല ഏറ്റെടുത്തു. ഇതിനു പുറമേ വീൽചെയറിൽ കഴിയുന്നവരെ അംഗങ്ങളാക്കിയുള്ള നാടകവും നൃത്തപരിപാടികളുടെ കോറിയോഗ്രാഫിയും നിർവഹിക്കുന്നുണ്ട്. അവധിക്കാലത്തു കുട്ടികളെ ചിത്രകല പഠിപ്പിക്കുന്ന സുനിത സങ്കടങ്ങളുമായി ഫോണിൽ വളിക്കുന്നവർക്കു പ്രത്യാശയുടെ ജീവിതപാഠങ്ങളും പറഞ്ഞു കൊടുക്കുന്നു.
സുവർണ നേട്ടങ്ങൾ
സുനിതയെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്നും ഒൗട്ട്സ്റ്റാൻഡിംഗ് ക്രിയേറ്റീവ് വുമണ്‍ വിത് ഡിസെബിലിറ്റി പുരസ്കാരം ലഭിച്ച സുനിതയ്ക്ക് സംസ്ഥാന സർക്കാരിന്റെ ശ്രേഷ്ഠവനിതാ പുരസ്കാരവും ലഭിച്ചു. 2016ൽ കേന്ദ്രസർക്കാരിന്റെ തന്പ് 16 അവാർഡും ലഭിച്ചു. ജനുവരിയിൽ ഗോവയിൽ നടക്കുന്ന മൗത്ത് പെയിന്റർമാരുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സുനിതയിപ്പോൾ.
മാടായിപ്പാറയും കാക്കപ്പൂക്കളും
സുനിതയുടെ വരകളിൽ തെളിയുന്നതിൽ അധികവും പ്രകൃതിയുടെ വർണ വിസ്മയങ്ങളാണ്. അതിൽ വീടിനു സമീപമുള്ള മാടായിപ്പാറയും അവിടത്തെ കാക്കപ്പൂക്കളുമുണ്ട്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്തുള്ള സംരക്ഷിത മേഖലയാണിത്. പാറയുടെ സൗന്ദര്യവും പൂക്കളുടെ മനോഹാരിതയുമെല്ലാം അതേപടി വിരിയുകയാണ് സുനിതയുടെ രചനകളിൽ. കൊത്തുപണിക്കാരനായിരുന്ന സുനിതയുടെ അച്ഛൻ കണ്ണൻ 15 വർഷം മുൻപാണ് മരിച്ചത്. സുനിതയും ഗണേഷും അടക്കം ആറു മക്കളാണ് കണ്ണൻ-ജാനകി ദന്പതികൾക്ക്. സഹോദരങ്ങളും ഇവർക്കു സഹായവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
കുഞ്ഞിമംഗലത്തെ കണ്ടംകുളങ്ങരയിൽ നിന്നും തിരിഞ്ഞുപോകുന്ന ചെറിയ ടാർവഴി ചെന്നവസാനിക്കുന്നത് നിറം എന്നുപേരിട്ട സുനിതയുടെ വീട്ടിലാണ്. ചുമരുകൾ നിറയെ ചിത്രങ്ങളും. ഇല്ലായ്മകളുടെ കഥപറയുന്ന പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെ ഇവർ ജീവനിൽ ചാലിക്കുന്ന ഈ വർണങ്ങൾ.
(അവസാനിച്ചു)
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top