ഇതാ ഒരു പാഠപുസ്തകം
ഇതാ ഒരു പാഠപുസ്തകം
തോൽക്കാൻ മനസില്ലാത്തവർ -3/ റിച്ചാർഡ് ജോസഫ്

ജനനസർട്ടിഫിക്കറ്റിനൊപ്പം മരണസർട്ടിഫിക്കറ്റും ലഭിച്ച ഒരാൾ. ഇരുകൈകളും കാലുകളുമില്ലാതെ ജനിച്ച ഷിഹാബിന് ഡോക്ടർമാർ വിധിച്ച പരമാവധി ആയുസ് മൂന്നു മാസം മാത്രം. എന്നാൽ വെല്ലുവിളികൾക്കു മുന്നിൽ മുട്ടുമടക്കാതെ പരിമിതികളെ കാറ്റിൽപറത്തി സമൂഹത്തിനു മുന്നിൽ പുതിയ ചരിത്രം കുറിക്കുകയാണ് ഷിഹാബ്. ജീവിക്കണമെന്ന വാശിയുണ്ടായിരുന്ന ഷിഹാബിനെ മുന്നോട്ടു നയിച്ചതു സ്വപ്നങ്ങളായിരുന്നു. കൂടുതൽ അടുത്തറിയുന്പോൾ ഒന്നു മനസിലാകും. പി.കെ.ഷിഹാബ് എന്ന ഷിഹാബുദ്ദീൻ പുക്കോട്ടൂർ ഒരു പാഠപുസ്തകമാണെന്ന്, നിരവധി പേർക്കു വെളിച്ചം പകരുന്ന ഒരു പാഠപുസ്തകം.

മലപ്പുറം പൂക്കോട്ടൂർ സ്വദേശി അബൂബക്കറിന്‍റെയും മെഹജാബിയുടെയും അഞ്ചാമത്തെ മകനായാണ് ഷിഹാബ് ജനിച്ചത്. ജന്മനാ കൈകാലുകളില്ലാതെ ജനിച്ച കുഞ്ഞുഷിഹാബിനെ കണ്ടപ്പോൾ ആ മാതാപിതാക്കൾ തളർന്നില്ല. പകർന്നു നൽകിയതു സ്നേഹത്തിന്‍റെ തണലും പ്രോത്സാഹനവും. അതു വെറുതെയായില്ലെന്നു കാലം തെളിയിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഷിഹാബ് ഇന്ന് മികച്ച ഒരു മോട്ടീവേറ്റീവ് പ്രസംഗകൻ കൂടിയാണ്. ചിത്രരചന, നൃത്തം, അഭിനയം, കീബോർഡ്, വയലിൻ തുടങ്ങിയവയിലെല്ലാം പ്രാവീണ്യമുള്ള ഷിഹാബ് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി ടെലിവിഷൻ ഷോകളും ചെയ്തിട്ടുണ്ട്. കൈകാലുകളില്ലാതെ ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന ഷിഹാബുദ്ദീനെ സുഹൃത്തുക്കൾ പോലും തെല്ലൊരു അന്പരപ്പോടെയാണ് നോക്കിക്കാണുന്നത്.

അമ്മയുടെ വാക്കുകൾ

ജനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും എഴുന്നേൽക്കാൻ സാധിക്കാതെ കിടക്കയിൽത്തന്നെ കിടക്കുന്പോൾ തന്‍റെ സഹോദരന്മാർ അമ്മയുടെ കൈപിടിച്ചു നടക്കുന്നത് ഷിഹാബ് അദ്ഭുതത്തോടെ നോക്കി നിന്നിരുന്നു. ഒരിക്കൽ ഷിഹാബ് അമ്മയോടു ചോദിച്ചു, എന്നാണ് എനിക്കും അവരെപ്പോലെ നടക്കാൻ സാധിക്കുക എന്ന്. എന്നാൽ ഉമ്മയുടെ മറുപടി മറ്റൊന്നായിരുന്നു. കാലുകൾ ഉള്ള സഹോദരന്മാർ നടക്കുന്പോഴല്ല, ഇല്ലാത്ത കാലുകൾ കൊണ്ട് നീ നടക്കുന്പോൾ ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന അമ്മ താനായിരിക്കുമെന്നായിരുന്നു ആ അമ്മയുടെ മറുപടി. അന്നു മുതലായിരുന്നു ഇല്ലാത്ത കാലുകൾകൊണ്ട് ഷിഹാബ് നടക്കാനുള്ള പരിശ്രമം ആരംഭിച്ചത്.

അഞ്ചാമൻ

അച്ഛനും അമ്മയ്ക്കും ഏഴുമക്കളിൽ അഞ്ചാമനായാണ് ഷിഹാബ് ജനിക്കുന്നത്. എന്നാൽ മറ്റുകുട്ടികൾക്കു നൽകുന്ന എല്ലാ സന്തോഷവും സൗഭാഗ്യവും തന്നാണ് അവർ എന്നെ വളർത്തിയത്. നമുക്കൊരു സ്വപ്നമുണ്ടെങ്കിൽ, ആ സ്വപ്നത്തിനു വേണ്ടി നാം പ്രവർത്തിക്കുന്നുണ്ടെങ്കിൽ വിജയം ഉറപ്പാണ്. ആ സ്വപ്നങ്ങളായിരുന്നു തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതെന്നു ഷിഹാബുദ്ദീൻ പറയുന്നു.

കട്ടെടുത്തു പഠിച്ച പുസ്തകങ്ങൾ

ഷിഹാബിനെ കുട്ടിക്കാലത്ത് സ്കൂളിൽ വിട്ടു പഠിപ്പിക്കാൻ ആ മാതാപിതാക്കൾക്കു സൗകര്യമുണ്ടായിരുന്നില്ല. എന്നാൽ പഠിക്കണമെന്നും അറിവ് നേടണമെന്നുമുള്ള ആഗ്രഹമായിരുന്നു ഷിഹാബിന്‍റെ മനസുനിറയെ. സഹോദരങ്ങളുടെ പാഠപുസ്തകൾ കട്ടെടുത്തായിരുന്നു ഷിഹാബ് പഠനം ആരംഭിച്ചത്. ജ്യേഷ്ഠന്മാർ പഠിച്ചിട്ടു വയ്ക്കുന്ന പുസ്തകത്താളുകളിൽ നിന്നും ലഭിച്ച അറിവിന്‍റെ ആദ്യാക്ഷരങ്ങൾ എന്നും ഷിഹാബിനു കൗതുകമായിരുന്നു. പഠിക്കാനുള്ള ഷിഹാബിന്‍റെ ആഗ്രഹം മനസിലാക്കിയ മാതാപിതാക്കൾ എട്ടാം ക്ലാസ് മുതലാണ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കാൻ ആരംഭിച്ചത്. ഹൈസ്കൂളിൽ പഠിക്കുന്നതിനായി ചേരുന്നതിനുള്ള പ്രവേശന പരീക്ഷയും വിജയിച്ചിരുന്നു ഷിഹാബ്. പിന്നെ ദിവസവും അച്ഛൻ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടുവിട്ടു പഠിപ്പിച്ചു. പഠിക്കാൻ ഒട്ടും മോശമായിരുന്നില്ല ഷിഹാബ്. ഒടുവിൽ 96 ശതമാനം മാർക്ക് നേടിയാണ് ഷിഹാബ് പത്താം ക്ലാസ് വിജയിച്ചത്.


പ്രസന്നമായ ചിന്തകൾ

ജീവിതത്തിന്‍റെ ഒാരോ നിമിഷവും എങ്ങനെ സന്തോഷപ്രദമാക്കാം എന്ന ചിന്തമാത്രമാണ് ഷിഹാബിന്‍റെ മനസിലുള്ളത്. അധികംപേർക്ക് ലഭിക്കാത്ത ഒരു അവസരമാണ് തന്‍റെ കുറവുകളിലൂടെ തനിക്കു ലഭിച്ചിരിക്കുന്നത്. ആ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. സമൂഹത്തിലെ ഭിന്നശേഷിക്കാരായവർക്കു മുഖ്യധാരയിലേക്കെത്തുന്നതിന് തനിക്ക് ചെയ്യാൻ കഴിയുന്നതു ചെയ്യണം.

ചിത്രരചനയിലേക്ക്

ചെറുപ്പം മുതൽ ഷിഹാബിന്‍റെ മനസിൽ കയറിക്കൂടിയ ഒന്നാണ് ചിത്രരചന. ബ്രഷ് കടിച്ചുപിടിച്ച് ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കുമോ എന്നാണ് ആദ്യം പരീക്ഷിച്ചത്. പിന്നീട് കൈയുടെ ഭാഗങ്ങൾ കൊണ്ടും ചിത്രം വരയ്ക്കുന്നതിനായി ബ്രഷ് പിടിക്കാനാകുമോ എന്നു നോക്കി. ഇന്ന് ബ്രഷ് കടിച്ചുപിടിച്ചും കൈയുടെ ഭാഗങ്ങൾകൊണ്ടും ചിത്രം വരയ്ക്കുന്നുണ്ട് ഷിഹാബ്. വരച്ച ചിത്രങ്ങൾ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർക്കു കൊടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.

അംഗീകാരങ്ങൾ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഷിഹാബ് 2012ൽ മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല ചിത്രകാരനുള്ള സംഘമിത്രയുടെ പുരസ്കാരവും നേടിയിട്ടുണ്ട്. ഒരു വർഷത്തോളം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റിൽ എംപവർ എന്ന പ്രോഗ്രാമിന്‍റെ അവതാരകനായി. സ്നേഹമാണ് ഏറ്റവും വലിയ മാജിക് എന്ന പാഠം താൻ പഠിച്ചത് മുതുകാടിൽ നിന്നാണെന്ന് ഷിഹാബ് പറയുന്നു. മാതാപിതാക്കൾ കഴിഞ്ഞാൽ സുഹൃത്തുക്കളാണ് തനിക്ക് ഏറ്റവുമധികം പ്രോത്സാഹനം നൽകുന്നതെന്നു ഷിഹാബ് പറയുന്നു.

നമുക്കും വരയ്ക്കാം

പൊരുതിനേടിയ വിജയത്തിന്‍റെ പ്രചോദനവുമായാണ് ഷിഹാബുദ്ദീൻ സമൂഹത്തിൽ നിലകൊള്ളുന്നത്. സ്വന്തം ഇടത്തിലിരുന്ന് മറ്റുള്ളവരോടു സംസാരിക്കുന്ന ഷിഹാബിനു പറയാനുള്ളത് ഇതാണ്. തന്‍റെ ജീവിതംകൊണ്ട് ഒരാൾക്ക് സന്തോഷം പകർന്നു നൽകുന്നതിനു സാധിച്ചാൽ അതാണ് ലോകത്തിൽ ഏറ്റവും വലിയ കാര്യം. ദൈവം തന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുക. തരാൻ മറന്നതിനെക്കുറിച്ച് ഓർമിക്കരുത്. സ്വപ്നങ്ങൾ കാണണം. ജീവിതമാകുന്ന കാൻവാസിൽ നാം ചിത്രങ്ങൾ വരയ്ക്കണം- പകർത്തി വരയ്ക്കുന്നതിനു മറ്റുള്ളവർക്കു പ്രചോദനമാകുന്ന ചിത്രങ്ങൾ.

കൈപിടിച്ച് ഷഹന ഫാത്തിമ

ടെലിവിഷൻ ഷോകളിലും മറ്റും നിറഞ്ഞുനിൽക്കുന്ന സമയത്താണ് ഷിഹാബിന്‍റെ ജീവിതത്തിലേക്കു പുതിയൊരു അതിഥിയെത്തുന്നത്. കോട്ടയം സ്വദേശിനി ഷഹന ഫാത്തിമ. ടെലിവിഷൻ ഷോകളിലൂടെ മാത്രം കണ്ടിട്ടുള്ള ഷിഹാബിനെ ആദ്യം വിളിച്ചത് ഷഹന തന്നെ. ആ സൗഹൃദം വളർന്നു. എങ്കിലും പിജി പഠനത്തിനിടെ ഇടയ്ക്കു കുറച്ച് നാൾ വലിയ ഫോണ്‍വിളിയൊന്നും ഉണ്ടായിരുന്നില്ലെന്നു ഷിഹാബ് പറയുന്നു. പിന്നീട് ഷിഹാബ് തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇവർ തമ്മിൽ ആദ്യമായി കാണുന്നത്. ഷിഹാബിന്‍റെ ഒരു സ്റ്റേജ് പ്രോഗ്രാം കാണുന്നതിനായി ഷഹാന മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അവിടെ വച്ചാണ് ഇവർ കൂടുതലായി സംസാരിക്കുന്നതും വിവാഹം കഴിക്കുന്നതിനു തീരുമാനിക്കുന്നതും. പിന്നീട് വീട്ടുകാർ തന്നെ ആലോചിച്ച് വിവാഹം നടത്തുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 15നാണ് ഷഹന ഷിഹാബിന്‍റെ സ്വന്തമായത്.
(തുടരും)