ചിറകുവിരിച്ച മനക്കരുത്ത്‌
ചിറകുവിരിച്ച മനക്കരുത്ത്‌
തോൽക്കാൻ മനസില്ലാത്തവർ -1/ റിച്ചാർഡ് ജോസഫ്

സഹോദരിമാരായ ജിമിയും സുമിയും നല്ല കൂട്ടുകാരായിരുന്നു. വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതാണ് പ്രധാന വിനോദം. ഓട്ടവും വീഴ്ചയും വീണ്ടും എഴുന്നേറ്റുള്ള കളികളുമെല്ലാം സ്ഥിരം കാഴ്ച. എന്നാൽ അഞ്ചു വയസായപ്പോൾ മൂത്തയാൾ ജിമിക്ക് വീഴുന്പോൾ എഴുന്നേൽക്കാൻ പറ്റാതായി. അച്ഛനും അമ്മയും പിടിച്ചെഴുന്നേൽപിക്കും. എങ്കിലും വീണ്ടും വീഴും. പിന്നീട് എഴുന്നേറ്റു നിൽക്കാൻ തന്നെ സാധിക്കാതെയായി. മകൾക്ക് എന്തുപറ്റിയെന്നറിയാൻ കൂലിപ്പണിക്കാരനായ ജോണും ഭാര്യ മേരിയും ആശുപത്രിയിലേക്ക് ഓടി. നീണ്ട നാളത്തെ പരിശോധനകൾക്കും ചികിത്സകൾക്കും ശേഷമാണ് ഒരു കാര്യം മനസിലായത്. ജിമിക്ക് പേശികളെ ബാധിക്കുന്ന മാസ്കുലാർ ഡിസ്ട്രോപി എന്ന പ്രത്യേക അസുഖമാണ്. ഡോക്ടർമാർ ഒന്നു കൂടി പറഞ്ഞു, സഹോദരിക്കും ഇതേ അസുഖം വരാൻ സാധ്യതയുണ്ട്, ശ്രദ്ധിക്കണം. ഡോക്ടർമാരുടെ കണ്ടെത്തൽ പിഴച്ചില്ല. പതിമൂന്നാം വയസിൽ സുമിക്കും രോഗലക്ഷണങ്ങൾ ആരംഭിച്ചു. അതോടെ പഠനവും പ്രതിസന്ധിയിലായി. എന്നാലും പ്രത്യാശ കൈവിട്ടില്ല. ഉണ്ടായിരുന്ന സ്ഥലമൊക്കെ വിറ്റു കുട്ടികളുടെ ചികിത്സയ്ക്കായി ചെലവഴിച്ചു. എങ്കിലും അസുഖത്തിന് യാതൊരു കുറവുമുണ്ടായില്ല. അങ്ങനെ അഞ്ചാം വയസിൽ ജിമിയുടെയും 13-ാം വയസിൽ സുമിയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥിയായി വീൽ ചെയർ എത്തി. ദുരിതം വേട്ടയാടുന്പോഴും പഠിച്ചുമുന്നേറാനുള്ള മോഹം ഇരുവരും ഉപേക്ഷിച്ചില്ല. വയനാട് കബനിഗിരി പാന്പനാനിക്കൽ ജോണി-മേരി ദന്പതികളുടെ മക്കളാണ് ജിമിയും സുമിയും.

വയനാടൻ ചുരവും കടന്ന്

പതിറ്റാണ്ടുകൾക്കു മുൻപ് കോട്ടയത്തു നിന്നും വയനാട്ടിലേക്കു കുടിയേറിയവരായിരുന്നു മേരിയും ജോണും. കൃഷിയായിരുന്നു പ്രധാന വരുമാനമാർഗം. കഠിനാധ്വാനികളായിരുന്ന ഇരുവരും എല്ലുമുറിയെ പണിയെടുത്തു ജീവിച്ചു. ആഗ്രഹിച്ചതുപോലെ രണ്ടു പെണ്‍കുട്ടികൾ പിറന്നപ്പോൾ ഏറെ സന്തോഷത്തിലായിരുന്നു ഇവർ. മൂത്തയാൾ ജിമി. രണ്ടാമത്തെയാൾ സുമി. ജിമിക്ക് അഞ്ചാം വയസിലാണ് അസുഖം വരുന്നത്. അതുകൊണ്ടുതന്നെ സ്കൂളിന്‍റെ പടി ചവിട്ടാനായില്ല. കുട്ടികൾ സ്കൂളിൽ പോകുന്നതു കാണുന്പോൾ ജിമിയുടെ കണ്ണു നിറയും. അനുജത്തി സുമിക്ക് ചെറുപ്പത്തിൽ രോഗലക്ഷണങ്ങളില്ലാതിരുന്നതിനാൽ ഏഴാം ക്ലാസ് വരെ സ്കൂളിൽ പോയി പഠിക്കാനായി. സുമി സ്കൂൾ വിട്ടു വരുന്പോൾ സ്കൂളിലെ വിശേഷങ്ങളെല്ലാം ദിവസവും ചോദിക്കും.

സ്കൂളിൽ പോയില്ലെങ്കിലും ജിമി വീട്ടിലിരുന്നും സുമി സ്കൂളിൽ പോയും പഠനം തുടർന്നു. ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് സുമിക്കും സമാനമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കയറ്റം കയറാനോ പടികൾ കയറാനോ വയ്യാതായി. പിന്നീട് തെന്നിവീഴുന്നതും പതിവായി. എഴുന്നേൽക്കാനാകാതെ വന്നതോടെ മാതാപിതാക്കൾ വേദനയോടെ മനസിലാക്കി, സുമിയും വീൽചെയറിലേക്കുള്ള യാത്രയിലാണ്. എങ്കിലും ആ അച്ഛൻ തളർന്നില്ല. സുമിയെ വീട്ടിൽ നിന്നു എടുത്തുകൊണ്ടുപോയി സ്കൂളിൽ വിടാൻ തുടങ്ങി. പഠനം മുടങ്ങിയില്ല. അങ്ങനെ മൂന്നു വർഷങ്ങൾ... ഹൈസ്കൂൾ പഠനം ആരംഭിച്ചപ്പോൾ മുതൽ സ്കൂളിൽ നിന്നും ചില അധ്യാപകർ വീട്ടിലെത്തി അത്യാവശ്യ വിഷയങ്ങൾ പഠിപ്പിച്ചു. സ്കൂളിൽ നിന്നും ഇരുവർക്കും നല്ല പിന്തുണയും പ്രോത്സാഹനവും ലഭിച്ചു. പരീക്ഷയായപ്പോൾ ഇരുവരും കബനിഗിരി നിർമല സ്കൂളിലെത്തി പരീക്ഷയെഴുതി. വീട്ടിലിരുന്നാണ് പഠിച്ചതെങ്കിലും എസ്എസ്എൽസിക്കു ജിമി നേടിയത് 90 ശതമാനം മാർക്ക്. സുമിയും 80 ശതമാനത്തിലധികം മാർക്കോടെ പത്താം ക്ലാസിൽ വിജയം നേടി
.
ജീവിതമെന്ന പാഠഭാഗം

വീട്ടിലിരുത്തിയാണെങ്കിലും കുട്ടികളെ പ്ലസ്ടുവിനു പഠിപ്പിക്കണമെന്നു ജോണും മേരിയും തീരുമാനിച്ചിരുന്നു. സയൻസ് ഗ്രൂപ്പെടുത്തു പഠിക്കണമെന്നായിരുന്നു സുമിയുടെയും ജിമിയുടെയും ആഗ്രഹം. എന്നാൽ സാന്പത്തിക ബുദ്ധിമുട്ടുമൂലം അതുസാധിക്കില്ലെന്ന് അവർക്കു തോന്നി. തന്നെയുമല്ല പ്രാക്ടിക്കലിനും മറ്റുമായി ലാബിൽ പോകുന്നതിനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഹ്യൂമാനിറ്റീസ് എടുത്തു പഠിക്കാൻ തീരുമാനിച്ചു. ജോണും മേരിയും പാഠഭാഗങ്ങൾ പറഞ്ഞുകൊടുത്തു. 80 ശതമാനത്തോളം മാർക്കോടെയാണ് ഇരുവരും പ്ലസ്ടുവിന് വിജയം നേടിയത്. എങ്കിലും വീൽചെയറിൽ വീടിന്‍റെ നാലു ചുവരുകൾക്കുള്ളിൽ ജീവിതം തളച്ചിടപ്പെട്ട നാളുകളായിരുന്നു പിന്നീട്. എന്നാൽ തോൽക്കാൻ ഈ കുട്ടികൾ തയ്യാറായിരുന്നില്ല, ഇവരുടെ മാതാപിതാക്കളും.

ബിരുദം എന്ന കടന്പ

നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ഇരുവരും പ്ലസ്ടു വരെയെത്തിയതെങ്കിലും അതിനേക്കാൾ വലിയ വെല്ലുവിളികളായിരുന്നു ഇരുവരെയും കാത്തിരുന്നത്. ബിരുദത്തിന് പ്രവേശനം നേടുകയെന്നതായിരുന്നു അത്. ഇതിനായി പല വാതിലുകളിലും മുട്ടിയെങ്കിലും ഒന്നും തുറക്കപ്പെട്ടില്ല. ഒടുവിൽ പുൽപ്പള്ളിക്കു സമീപത്തെ ഒരു കോളജിൽ ജിമിക്ക് പ്രവേശനം ലഭിച്ചെങ്കിലും അവിടെയും പഠിക്കാൻ സാധിച്ചില്ല. ദിവസവും ക്ലാസിൽ വന്നു പഠിക്കമെന്നു കോളജ് അധികൃതർ വാശിപിടിച്ചതോടെ ആ വഴിയും അടയുകയായിരുന്നു. പിന്നീട് പ്രൈവറ്റായി ജിമി ബിരുദ പഠനം ആരംഭിച്ചെങ്കിലും പല തടസങ്ങളും വന്നുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും സുമിയും പ്ലസ് ടു പാസായി. പിന്നെ ഇരുവരും ചേർന്നായിരുന്നു ഉപരിപഠനത്തിനുള്ള ശ്രമങ്ങൾ.


അക്ഷര വെളിച്ചവുമായി

പഠനമെല്ലാം പാതിവഴിയിൽ മുടങ്ങി സ്വപ്നങ്ങൾ അസ്തമിച്ചപ്പോൾ തങ്ങൾക്കു അക്ഷര വെളിച്ചം പകർന്നതു കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം കോളജാണെന്നു ജിമിയും സുമിയും പറയുന്നു. ജെഡിടി വൈസ് പ്രസിഡന്‍റ് തോട്ടത്തിൽ റഷീദായിരുന്നു ഇവർക്കു വേണ്ട എല്ലാ സഹായവും നൽകിയത്. ജെഡിടിയിൽ സൗജന്യമായി പഠനവും താമസവും അദ്ദേഹം ഒരുക്കി. ഇഷ്ടപ്പെട്ട കോഴ്സ് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകി. ബാച്ചിലർ ഓഫ് മൾട്ടി മീഡിയ ആൻഡ് കമ്യൂണിക്കേഷൻ(ബിഎംഎംസി) കോഴ്സായിരുന്നു ഇവരുവരും തെരഞ്ഞെടുത്തത്. അതുവരെ ഉപയോഗിച്ചിരുന്ന വീൽചെയർ മാറ്റി ബാറ്ററി ഘടിപ്പിച്ച സ്വയം നിയന്ത്രിക്കാവുന്ന വീൽചെയറുകളും ഇരുവർക്കും നൽകി. കാന്പസ് മുഴുവൻ ഇവർക്കു വീൽ ചെയറിൽ അനായാസം സഞ്ചരിക്കാവുന്ന തരത്തിൽ സജ്ജീകരിച്ചു. തീർന്നില്ല, മേരിക്ക് കോളജ് ഹോസ്റ്റലിലെ വാർഡനായി ജോലിയും നൽകി. അമ്മ കൂട്ടിനില്ലാതെ ജിമിക്കും സുമിക്കും ഒരു ദിവസം പോലും കഴിയാനാകുമായിരുന്നില്ല. ജെഡിടി മാനേജിംഗ് ഡയറക്ടർ സി.പി.കുഞ്ഞുമുഹമ്മദും പൂർണ സഹായം വാഗ്ദാനം ചെയ്തു. അതോടെ നഷ്ടപ്പെട്ട സ്വപ്നങ്ങൾ ഇവർ തിരിച്ചുപിടിക്കുകയായിരുന്നു. പിന്നെ ബിരുദ ക്ലാസിലേക്ക്. ജിമി ആദ്യമായായിരുന്നു ഒരു ക്ലാസ്മുറിയുടെ അന്തരീക്ഷത്തിൽ പഠിക്കാനെത്തുന്നത്. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇവർക്കു നല്ല പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നു.

പഠനവും ജോലിയും

മൂന്നു വർഷം പെട്ടന്നു കടന്നുപോയി. ബിരുദപഠനം പൂർത്തിയായി. ഫൈനൽ പരീക്ഷയായി. ഫലം വന്നപ്പോൾ ഒന്നാം റാങ്കോടെയാണ് ജിമി വിജയിച്ചത്. സുമിക്കാകട്ടെ ഫസ്റ്റ് ക്ലാസ്. ബിരുദ പഠനം പൂർത്തിയായെങ്കിലും ജെഡിടി കോളജ് അധികൃതർ ഇവരെ ഇവിടെ നിന്നും പറഞ്ഞയയ്ക്കാൻ തയ്യാറായിരുന്നില്ല. എംഎ മൾട്ടി മീഡിയ കോഴ്സിന് ഇവർക്ക് ഇവിടെത്തന്നെ അഡ്മിഷൻ നൽകി. ബിരുദാനന്തര ബിരുദത്തിനും ഉയർന്ന മാർക്കോടെ ഇവർ വിജയിച്ചു. അതോടെ ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇവർക്കു അധ്യാപകരായി ജോലിയും നൽകി.
ചെറുപ്പം മുതൽ തങ്ങൾക്ക് ജീവിക്കാനുള്ള ഉൗർജം പകർന്നു നൽകുന്നത് അമ്മയാണെന്ന് ജിമിയും സുമിയും പറയുന്നു. ഒന്നിനും സാധിക്കാതെ ജീവിതത്തിൽ പകച്ചു നിന്നപ്പോഴൊക്കെ ജീവിതത്തിന് ശക്തിയും പ്രചോദനവും നൽകിയത് അമ്മയാണ്. ഒപ്പം എല്ലാത്തിനും തണലായി അച്ഛനും. എന്നാൽ അസുഖബാധിതനായ ജോണിക്ക് ഇപ്പോൾ ജോലിക്കു പോകാനാകുന്നില്ല. മേരിക്കാകട്ടെ ഒരു ശസ്ത്രക്രിയ കഴിഞ്ഞതിന്‍റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ഇരുവരും ജിമിയുടെയും സുമിയുടെയും കാര്യങ്ങൾക്ക് ഒരു കുറവും വരുത്തുന്നില്ല.

സ്വപ്നങ്ങൾ

മീഡിയ ആൻഡ് കമ്യൂണിക്കേഷൻ വിഷയത്തിൽ പഠിച്ചു പിഎച്ച്ഡി നേടുകയാണ് ഇരുവരുടെയും സ്വപ്നം. സമാനമായ അസുഖങ്ങൾ ബാധിച്ചവർക്കു വേണ്ടിയുള്ള ഗവേഷണങ്ങളും പഠനങ്ങളും നടത്തണം. അത് സമൂഹത്തിന് മുതൽക്കൂട്ടാകുന്ന തരത്തിൽ ചെയ്യാൻ സാധിക്കണം. ഒരു സർക്കാർ ജോലി നേടുകയെന്നതും സ്വപ്നമാണ്. അതിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ ജിമിയും സുമിയും. വിധിയുടെ മുന്നിൽ പകച്ചുനിൽക്കാതെ എല്ലാം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്ന ഇവർക്ക് ഈസ്റ്റേണ്‍ ഭൂമിക അവാർഡ്, യെസ് ബാങ്ക് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
ചിരിച്ചുകളിച്ചു നടന്ന ബാല്യമോർക്കുന്പോൾ ജിമിക്കും സുമിക്കും കണ്ണു നിറയുന്നുണ്ട്. എന്നാൽ ജീവിതത്തോടു ചേർത്ത വീൽചെയറിലിരുന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കുന്പോൾ മുഖത്തു നിറഞ്ഞുനിൽക്കുന്നത് ദൃഢനിശ്ചയം മാത്രം. (തുടരും)