പ്രളയാനന്തരം ബിനാലെ
പ്രളയാനന്തരം  ബിനാലെ
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന വിശേഷണമുള്ള കൊച്ചി ബിനാലെയ്ക്ക് കൊടിയേറാൻ ഇനി ഒരു ദിനം കൂടി മാത്രം. അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം വൈവിധ്യം കൊണ്ടും പ്രമേയം കൊണ്ടും വേറിട്ടു നിൽക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. 12 ന് തുടങ്ങുന്ന കൊച്ചി ബിനാലെ 112 ദിവസത്തിനുശേഷം 2019 മാർച്ച് 29 നാണ് അവസാനിക്കുക. പത്തു വേദികളിലായി നടക്കുന്ന പ്രദർശനത്തിൽ 100 കലാകാരൻമാർ പങ്കെടുക്കും. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം ദർബാർ ഹാൾ എന്നിവിടങ്ങളിലാണു പ്രധാനവേദികൾ. പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമാണത്തിന് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ടായിരിക്കും ബിനാലെ അരങ്ങേറുന്നത്.

ലോകത്തിന്‍റെ വിവിധ ഭൂഖണ്ഡങ്ങളിലൂടെ യാത്ര ചെയ്താണ് അനിത ദുബെ കൊച്ചി ബിനാലെയ്ക്കായുള്ള പ്രതിഷ്ഠാപനങ്ങൾ കണ്ടെത്തിയത്. ലോകത്തിലെ സൂപ്പർ പവർ രാജ്യങ്ങളിൽനിന്നുള്ള പ്രാതിനിധ്യം കുറിച്ച് ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, പൂർവേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ കലാകാരന്മാരെയാണു ബിനാലെയ്ക്കായി തെരഞ്ഞെടുത്തത്. ബിനാലെയിൽ പങ്കെടുക്കുന്നതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന പ്രത്യേകതയും നാലാം ലക്കത്തിനുണ്ട്.

ബിനാലെ പവിലിയൻ

ബിനാലെ പവിലിയൻ വിജ്ഞാനത്തിന്‍റെ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കാം. ബിനാലെ പ്രദർശനങ്ങൾ ജനങ്ങൾക്ക് വിവരിച്ചു നൽകുന്നതിനുവേണ്ടി 20 ആർട്ട് മീഡിയേറ്റർമാരെ ബിനാലെ ഫൗണ്ടേഷൻ തയാറാക്കുന്നുണ്ട്. ഫൗണ്ടേഷന്‍റെ പരിശീലന പരിപാടിയിലൂടെ ബിനാലെ പ്രദർശനങ്ങളിലൂടെ സൗജന്യമായി ഗൈഡഡ് ടൂറുകൾ സംഘടിപ്പിക്കുന്നതിനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.

ആസ്പിൻവാൾ ഹൗസ്, ദർബാർ ഹാൾ, പെപ്പർ ഹൗസ്, കബ്രാൾ യാർഡ് (ബിനാലെ പവിലിയൻ), ഡേവിഡ് ഹാൾ, കാശി ടൗണ്‍ ഹൗസ്, ഉരു ആർട്ട് ഹാർബർ, ഡച്ച് വെയർ ഹൗസ്, ആനന്ദ് വെയർ ഹൗസ്, ടികെഎം വെയർ ഹൗസ് എന്നിവയാണ് ബിനാലെ നാലാം ലക്കത്തിന്‍റെ പത്ത് വേദികൾ. ലെറ്റ്സ് ടോക്ക് സംഭാഷണ പരന്പരകൾ, ആർട്ടിസ്റ്റ്സ് സിനിമ, ത്രീ സീസ് പ്രോജക്ട്, സംഗീത വിരുന്ന് എന്നിവയെല്ലാം ബിനാലെയ്ക്ക് മിഴിവേറ്റും.

പെപ്പർ ഹൗസ് റെസിഡൻസിയുടെ ഭാഗമായുള്ള ഗ്രാഫിറ്റി പരിപാടി കഴിഞ്ഞ ഒരു മാസമായി തുടർന്നു വരികയാണ്. 15ന് ഇതവസാനിക്കും. കൊച്ചിയുടെ സാംസ്കാരികവും പൈതൃകവും സാമൂഹികവുമായ പ്രത്യേകതകളെ റെസിഡൻസി പരിപാടിയിലൂടെ എത്തുന്ന കലാകാരൻമാർ തങ്ങളുടെ സൃഷ്ടിയിലേക്കു സ്വാംശീകരിക്കുന്ന പ്രദർശനം ബിനാലെയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. ഗറില്ല ഗേൾസ്, ബ്രാച്ച എറ്റിംഗർ, ഓട്ടോലിത്ത് ഗ്രൂപ്പ് എന്നീ കലാകാരൻമാരുടെ പ്രഭാഷണങ്ങളും പ്രദർശനങ്ങളും ബിനാലെയുടെ ആദ്യ വാരത്തിലുണ്ടാകും.

പവിലിയൻ പൊളിക്കുന്പോൾ 12 വീടുകളുയരും

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ പവിലിയൻ പൊളിച്ചുകിട്ടുന്ന സാധനങ്ങൾ ഉപയോഗപ്പെടുത്തി 12 വീടുകൾ നിർമിച്ചു നൽകാനാണ് അധികൃതരുടെ തീരുമാനം. ഫോർട്ട്കൊച്ചി കബ്രാൾയാർഡിലാണു ബിനാലെ പവിലിയൻ ഒരുങ്ങുന്നത്. ഇത് പൊളിക്കുന്പോൾ ലഭിക്കുന്ന ഉത്പന്നങ്ങൾ കൊണ്ട് 600 ചതുരശ്ര അടി വിസ്തീർണമുള്ള 12 വീടുകൾ നിർമിച്ച് നൽകാനാണു പദ്ധതി. പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമാണത്തിനായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ കലാസൃഷ്ടികളുടെ ലേലം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ബിനാലെയ്ക്കുശേഷം പവിലിയൻ പൊളിച്ച് വീടുകൾ നിർമിക്കാനുള്ള പദ്ധതി. നാല്പതിൽ പരം കലാകാരൻമാരുടെ തെരഞ്ഞെടുത്ത ചിത്രങ്ങൾ, പ്രതിമകൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയാണ് ലേലത്തിനു വയ്ക്കാൻ ബിനാലെ ഫൗണ്ടേഷൻ തീരുമാനിച്ചിട്ടുള്ളത്. ബിനാലെ നാലാം ലക്കത്തിന്‍റെ കാലയളവിൽ 2019 ജനുവരി 18 നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്.


കബ്രാൾ യാർഡ്

ബിനാലെയുടെ തുടക്കം മുതൽ കൗതുകമുണർത്തുന്ന പ്രതിഷ്ഠാപനങ്ങൾ കൊണ്ട് സന്ദർശകരുടെയും നഗരവാസികളുടെയും മനസിൽ തങ്ങി നിൽക്കുന്ന ഇടമായി ഫോർട്ട്കൊച്ചി കബ്രാൾ യാർഡ് മാറിക്കഴിഞ്ഞു. 12 ന് തുടങ്ങുന്ന ബിനാലെ നാലാം ലക്കത്തിൽ വിജ്ഞാന പരീക്ഷണശാലയാകും കബ്രാൾ യാർഡ്. പ്രധാന ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസിന് തൊട്ടടുത്താണ് കബ്രാൾയാർഡ് വളപ്പ്. ഇക്കുറി ബിനാലെയോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണങ്ങൾ, പരിശീലന കളരികൾ, ആർട്ട് ബൈ ചിൽഡ്രൻ പദ്ധതി എന്നിവ കബ്രാൾ യാർഡിലായിരിക്കും സജ്ജമാക്കുന്നത്. ബിനാലെ ഒന്നും രണ്ടും ലക്കങ്ങളിൽ പവിലിയൻ ഉണ്ടാക്കിയത് പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിൽ തന്നെയായിരുന്നു. എന്നാൽ മൂന്നാം ലക്കത്തിൽ ക്യൂറേറ്റർ സുദർശൻ ഷെട്ടിയാണു പ്രധാനവേദിയിൽ നിന്നു മാറി പവിലിയൻ ഉണ്ടാക്കാൻ തീരുമാനിച്ചത്.

ഇക്കുറി കബ്രാൾ യാർഡ് പവിലിയനോടനുബന്ധിച്ച് രണ്ട് ഭക്ഷണശാലകളും ഉണ്ടാകും. കുടുംബശ്രീ പ്രവർത്തകരുടെ ഭക്ഷണശാലയും എഡിബിൾ ആർക്കൈവ്സിന്‍റെ ഇൻഫ്രാ പ്രോജക്ടും ഇവിടെ ഒരുങ്ങും.

ഇതിനു പുറമെ ബിനാലെയിൽ പങ്കെടുക്കുന്ന സ്വിസ് ആർട്ടിസ്റ്റായ തോമസ് ഹെർഷ്ഹോം ദിവസം ആറുമണിക്കൂർവച്ച് 30 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന കളരിയും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.

മലയാളി കലാകാരന്മാരുടെ ശ്രദ്ധേയ സാന്നിധ്യം

ബിനാലെ നാലാം ലക്കത്തിൽ മലയാളി കലാകാരൻമാരുടെ ശ്രദ്ധേയ സാന്നിധ്യമാണുള്ളത്. പതിനൊന്ന് മലയാളി കലാകാരന്മാരുടെ പ്രതിഷ്ഠാപനങ്ങളാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിൽ ഒരുങ്ങുന്നത്. ഇന്ത്യൻ കലാ വിപ്ലവത്തിന്‍റെ റാഡിക്കൽ ഗ്രൂപ്പിന്‍റെ നായകത്വം വഹിച്ച അന്തരിച്ച കെ.പി. കൃഷ്ണകുമാറിന്‍റെ സൃഷ്ടികളിൽനിന്ന് തെരഞ്ഞെടുത്തതടക്കമുള്ള സൃഷ്ടികളാണ് ബിനാലെ നാലാം ലക്കത്തിൽ പ്രദർശിപ്പിക്കുന്നത്.

2012 ലെ ആദ്യ ബിനാലെയിലും കെ.പി. കൃഷ്ണകുമാറിന്‍റെ സൃഷ്ടി ഉൾപ്പെടുത്തിയിരുന്നു. ജിതിഷ് കല്ലാട്ട്, കെ.പി. ജയശങ്കർ, ആര്യകൃഷ്ണൻ രാമകൃഷ്ണൻ, പി.ആർ. മോച്ചു സതീഷ്, വി.വി. വിനു, ഉൗരാളി, വിപിൻ ധനുർധരൻ, ശാന്ത, വേദ തൊഴൂർ കൊല്ലേരി എന്നിവരാണു ബിനാലെ നാലാം ലക്കത്തിൽ പങ്കെടുക്കുന്ന മറ്റു മലയാളികൾ. കേരളത്തിലെ കലാകാരൻമാർക്ക് അന്താരാഷ്ട്ര വേദിയിലേക്കുള്ള അവസരം കൂടിയാണ് ബിനാലെ. നാടകം, കല, സംഗീതം എന്നിവയുടെ മിശ്രണമാണ് ഉൗരാളി സംഗീത ബാൻഡ്. ശ്രോതാക്കളെ അവർക്കിഷ്ടമുള്ള രീതിയിൽ സംഗീതം ആസ്വദിക്കാൻ അനുവദിക്കുന്നതാണ് മലയാളി സാന്നിധ്യമായ ഉൗരാളി സംഗീത ബാൻഡിന്‍റെ രീതി. ലാറ്റിൻ അമേരിക്കയിൽനിന്നു കാജോണ്‍, വോംബോ ഡ്രം, ആഫ്രിക്കയിൽനിന്നു ഡിജെംബെ, മെഡിറ്ററേനിയൻ മരുഭൂമിയിൽനിന്നു ബൗക്ക എന്നിവയെ കേരളത്തിലെ ശ്രോതാക്കളിലേക്ക് ഉൗരാളി എത്തിച്ചു. ആദ്യ ബിനാലെ മുതൽ ബിനാലെ ഫൗണ്ടേഷനുമായി ചേർന്നു പ്രവർത്തിക്കുന്ന വിപിൻ ധനുർധരനാണു മറ്റൊരു മലയാളി സാന്നിധ്യം.

റോബിൻ ജോർജ്