Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജീവനുവേണ്ടി പോരടിച്ച്
കണ്ണീരുണങ്ങാതെ....2
എസ്. രാജേന്ദ്രകുമാര്‍
രാവിലെ എട്ടോടെ കടൽ കൂടുതൽ കലുഷിതമായി. അപകടം തിരിച്ചറിഞ്ഞ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ തീരത്തേക്കടുപ്പിക്കാൻ വട്ടം കൂട്ടി. പക്ഷെ കോട്ട പോലെ പുകമഞ്ഞ് ഇവരുടെ കണ്ണുകളെ മറച്ചു. തൊട്ടടുത്തു നിൽക്കുന്നവരെ പോലും കാണാൻ പറ്റാത്ത അവസ്ഥ വന്നതോടെ ജി.പി.എസിന്റെ സഹായത്തോടെ ദിശയറിഞ്ഞ് വള്ളം തീരത്തേക്ക് തിരിച്ചുവിട്ടു. എന്നാൽ ഈ സമയം ഉൾക്കടൽ സംഹാരരൂപിണിയായിക്കഴിഞ്ഞിരുന്നു. ചുഴറ്റി വീശിയ ചുഴലിയിൽ തിരമാലകൾ ആകാശം മുട്ടെ ഉയർന്നു പൊങ്ങി. സംഹാര താണ്ഡവമാടി ആർത്തലച്ച് വന്ന തിരകൾ കടലിന്റെ മക്കളെ അപ്പാടെ വിഴുങ്ങി. കുതറിപ്പായാൻ ശ്രമിച്ചവരെ നാലു വശത്തു നിന്നുമായി ആക്രമിച്ചു. ചുഴിയിൽപ്പെട്ട വള്ളങ്ങൾ നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങും പാഞ്ഞു. കലികയറിയ തിരകൾ വള്ളത്തെയും വള്ളക്കാരെയും ദൂരെയ്ക്ക് വലിച്ചെറിഞ്ഞ് ശക്തി തെളിയിച്ചു. പിടിവിട്ട് താഴേക്ക് പതിച്ചവരെ ഒന്ന് നിലവിളിക്കാൻ പോലും അവസരം നൽകാതെ ആഴങ്ങളിലേക്ക് വലിച്ച് താഴ്ത്തി. തൊട്ടു മുൻപും തങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് പണിയെടുത്തിരുന്നവര് കാണാമറയത്താകുന്നത് നിസഹായതയോടെ മറ്റുള്ളവർ നോക്കി നിന്നു.
വായ് പിളർന്നു പാഞ്ഞടുക്കുന്ന കൂറ്റൻ തിരമാലകൾ ഏതു നിമിഷവും തങ്ങളെയും വിഴുങ്ങുമെന്ന ഭയം കടലിന്റെ മക്കളുടെ മനസിനെ പിടിച്ചുകുലുക്കി . മാതാപിതാക്കളെയും ബന്ധുക്കളെയും ഭാര്യയെയും മക്കളെയും ഓർത്ത് അവർ കരഞ്ഞു. പുലർച്ചെയും തലേ ദിവസവുമായി വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയ തങ്ങൾക്ക് ഇനി തീരമണയാൻ പറ്റില്ലെന്ന ആശങ്ക എല്ലാവരെയും തളർത്തി. രാവിലെ പതിനൊന്നോടെ സർവ്വ ശക്തിയും പുറത്തെടുത്ത കടലമ്മ ഉഗ്രനാശത്തിന്റെ അവസാന വാക്കായി മാറി. മരണത്തെ മുഖാമുഖം കണ്ട് എങ്ങോട്ടെന്നില്ലാതെ കൂട്ടം തെറ്റിപ്പിരിഞ്ഞവരെ കനിവില്ലാതെ കടലെടുത്തു. ചുഴിയിൽപ്പെട്ട വള്ളങ്ങളെ തകർത്ത് തരിപ്പണമാക്കി ആരും രക്ഷപ്പെടാതിരിക്കാനുള്ള കെണിയൊരുക്കി. അങ്ങനെ കണ്ണെന്ന് പേരായ ഓഖി ചുഴലിക്കാറ്റ് കണ്ണിൽ ചോരയില്ലാത്ത കളി നടത്തി. കടലിനെ തല്ലിത്തകർത്ത ശേഷം കരയിലേക്ക് കയറിയ കാറ്റിന്റെ ശക്തി വൈകിയെങ്കിലും ജനം അറിഞ്ഞു. കൂറ്റൻ മരങ്ങളെ പിഴുതെറിഞ്ഞും വൈദ്യുത വാർത്താവിനിമയ സംവിധാനങ്ങളെ തച്ചുടച്ചും കണ്ണിൽ കണ്ടതിനെയൊക്കെ തകർത്തും മുന്നേറിയ കാറ്റ് കേരളക്കരയ്ക്ക് വൻ നാശം വരുത്തി. ഉച്ചയോടെ കടൽ പൂർണ്ണമായി ഇരുളിൽ മൂടി. അപകടം മനസിലാക്കിയ തീരദേശ വാസികൾ ഉറ്റവരെയും ഉടയവരെയും തങ്ങളാൽ കഴിയുന്ന സംവിധാനങ്ങളുപയോഗിച്ച് ബന്ധപ്പെടാൻ ശ്രമിച്ചു. പലർക്കും മറുപടിയില്ലാതായി. അപ്രതീക്ഷിതമായി വിളി കേട്ടവരോട് രക്ഷയ്ക്കായി കേണു. ഇതോടെ തീരദേശത്ത് നിലവിളി ഉയർന്നു. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും രക്ഷിക്കണമെന്ന അപേക്ഷയുമായി വിഴിഞ്ഞത്തെ സേനാ വിഭാഗങ്ങളുടെ ഓഫീസ് പടിക്കലേക്ക് ജനം ഓടി. കാര്യമറിയാതെ ഇറങ്ങിപ്പുറപ്പെട്ട മറൈൻ എൻഫോഴ്സ്മെൻറിന്റെ ബോട്ടിനെയും രക്ഷാപ്രവർത്തകരെയും മണിക്കൂറുകളോളം വെള്ളം കുടിപ്പിച്ചു. പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട് അലഞ്ഞ സംഘം ഒടുവിൽ ആലപ്പുഴ തീരത്ത് കയറി രക്ഷപ്പെട്ടു. പിന്നെയങ്ങോട്ട് സംഹാര നൃത്തമാടുന്ന കടലിനോട് മല്ലിടാൻ ശേഷിയില്ലെന്ന് കാണിച്ച് സേനാ വിഭാഗങ്ങൾ കൈമലർത്തി. ഇതോടെ നെഞ്ച് പൊട്ടിയ വേദനയോടെ ജനം രക്ഷാപ്രവർത്തകരെ തേടിയലഞ്ഞു. പക്ഷെ ആരെയും അങ്ങോട്ട് അടുപ്പിക്കാൻ കൂട്ടാക്കാത്ത കടൽ മൂന്ന് ദിവസത്തോളം കലങ്ങി മറിഞ്ഞു. അതിനിടയിൽ നിരവധി മനുഷ്യ ജീവനുകള്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.
സംഹാരമാടിയ കടലും കാറ്റും എല്ലാം തല്ലിത്തകർത്ത് തരിപ്പണമാക്കിയ ശേഷം 30 ന്ഉച്ചയോടെ അധികൃതരുടെ വക മുന്നറിയിപ്പെത്തി. ശക്തമായ കാറ്റ് വീശുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നൊക്കെയുള്ള അറിയിപ്പെത്തുന്നതിന് മുൻപ് തന്നെ നിരവധി പേർ ഈ ലോകത്ത് നിന്ന് വിട പറഞ്ഞു. ഇതെല്ലാം വരുത്തി വച്ച വിനയാണെന്നന്ന് ആരും പറഞ്ഞില്ല. മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ്, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന മുന്നറിയിപ്പുകളായിരുന്നു മത്സ്യത്തൊഴിലാളികൾക്ക് നൽകിയത്. എന്നാൽ 2017 നവംബർ 30 ന് മുൻപ് വരെ ഒരറിയിപ്പും നൽകാതെ ഉറങ്ങിയ അധികൃതർ ഉറക്കമുണർന്നത് ഓർക്കാൻ പറ്റാത്ത വൻവിപത്തിന് ശേഷമായിരുന്നു.
അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയ അധികൃതർ രക്ഷാദൗത്യവുമായി പുറപ്പെട്ടു. പക്ഷെ മരണത്തിന്റെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്നതിന് മുൻപേ ജീവിതത്തിലേക്ക് തിരിച്ച് വരാൻ കൊതിച്ചവർക്ക് സമീപമെത്താന്‍ രക്ഷാപ്രവർത്തകരും വൈകി. കോരിച്ചൊരിയുന്ന മഴയോടും അലറിയടിക്കുന്ന തിരമാലകളോടും വീശിയടിക്കുന്ന കാറ്റിനോടും മല്ലിട്ട് രണ്ടും മൂന്നും ദിവസം വരെ ചിലര്‍ നിസ്സഹായതയോടെ കാത്തുകിടന്നു. ക്രമേണ പലരും രക്ഷാപ്രവർത്തകരെ കാത്തു നിൽക്കാതെ ആഴങ്ങളിലേക്ക് താഴ്ന്നു. കടലൊന്നടങ്ങിയപ്പോൾ ജീവന്റെ തുടിപ്പു തേടിപ്പോയവർക്കും നിരവധി പേരെ കണ്ടെത്താനായില്ല. കണ്ടെത്തിയ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ച ശേഷം തിരച്ചിലും നിർത്തി അധികൃതർ മടങ്ങി. കുടുംബം പോറ്റാൻ ഇറങ്ങിപ്പുറപ്പെട്ട തങ്ങളുടെ പ്രീയപ്പെട്ടവർ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഒരു മാസത്തോളം ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരും നിറകണ്ണുകളോടെ വീടുകളിലേക്ക് തിരിച്ചു. എവിടെ മീൻ പിടിക്കാൻ പോയാലും പുതുവർഷ നാളിൽ കൂടണയുന്നവരാണ് കടലിന്റെ മക്കള്‍. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ തിരിച്ച് വരാത്ത സാഹചര്യത്തില്‍ കാണാതായ എല്ലാവരുടെയും മോക്ഷപ്രാപ്തിക്കായി പള്ളികളിൽ കൂട്ടപ്രാർത്ഥന നടത്തി. ബന്ധുക്കളെ ആശ്വസിപ്പിച്ചു. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഇനിയും തിരിച്ച് വരുമെന്ന പ്രതീക്ഷ കൈവിടാതെയുള്ള കാത്തിരിപ്പ് തുടരുകയാണ് തീരദേശത്തെ പല കുടുംബങ്ങളും.
ഓഖിയെന്ന മഹാദുരന്തത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല കരിമ്പള്ളിക്കര സ്വദേശി സഹായത്തിന്. തൊട്ട് മുൻപ് വരെ സംസാരിച്ചിരുന്ന സഹപ്രവർത്തകരായ രണ്ട് പേർ ജീവന് വേണ്ടി യാചിച്ച് കടലാഴങ്ങളിലേയ്ക്ക് താഴുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നതിന്റെ ദു:ഖം ഇപ്പോഴും ബാക്കി. ആകാശം മുട്ടെ ഉയർന്നു പൊങ്ങുന്ന തിരമാലകളോട് മല്ലിട്ട് മൂന്ന് ദിവസം പിടിച്ചുനിന്ന സഹായത്തെയും സുഹൃത്ത് ജോസിനെയും ദൈവദൂതരായെത്തിയ നേവി ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. 30 ന് പുലർച്ചെ നാലോടെയാണ് സഹായവും സഹപ്രവർത്തകരായ ജോസ്, സൈറസ്, രാജു എന്നിവർ വിഴിഞ്ഞത്തുനിന്ന് വള്ളമിറക്കിയത്. ചെറിയ കാറ്റും ചാറ്റൽ മഴയും ഉണ്ടായിരുന്നെങ്കിലും കാര്യമാക്കിയില്ല. 35 കിലോമീറ്റർ താണ്ടിയതോടെ കാറ്റിന്റെ ശക്തി വര്‍ധിച്ചു. പെട്ടെന്ന് ആകാശം ഇരുളിൽ മുടി. തൊട്ടടുത്ത് മറ്റ് അഞ്ച് വള്ളങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും കാണാൻ പറ്റാതായി. ജി.പി.എസിന്റെ സഹായത്തോടെ ദിശ മനസിലാക്കി തീരത്തേക്ക് വള്ളമോടിച്ചു. പക്ഷെ തിരച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ വള്ളത്തിൽ നിന്ന് രാജുവും സയറസും തെറിച്ചുവീണു. ഓരോ കന്നാസുകളിൽ പിടിമുറുക്കിയിരുന്നതിനാൽ ഏതെങ്കിലും രീതിയിൽ രക്ഷപ്പെടുമെന്ന് കരുതിയെങ്കിലും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ധൈര്യം കൈവിടരുതെന്ന് വള്ളത്തിലുള്ളവർ വിളിച്ചു പറയുന്നതിനിടയിൽ വേഗത്തിലെത്തിയ തിരകൾ ഇരുവരെയും വിഴുങ്ങി. ഗതിയില്ലാതെ അലഞ്ഞ സഹായത്തിന്റെയും ജോസിന്റെയും വള്ളത്തെ രാത്രി പന്ത്രണ്ടോടെ തിരകൾ കമിഴ്ത്തിയടിച്ചു. വള്ളത്തിൽ പിടിമുറുക്കിയ ഇരുവരും കൈയിൽ കരുതിയ കയർ ഉപയോഗിച്ച് ശരീരത്തെ വള്ളവുമായി ബന്ധിച്ചു. ഒറ്റയ്ക്കായാൽ പേടിച്ച് മരിക്കുന്ന ഭയാനക അവസ്ഥ... പരസ്പരം ധൈര്യം പകർന്ന് മൂന്ന് നാൾ പിടിച്ച് കിടന്നു.
(തുടരും)
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
കണ്ണൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പിടികൂടി
തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് ബിനോയ് വിശ്വം
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
Latest News
കണ്ണൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പിടികൂടി
തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് ബിനോയ് വിശ്വം
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top