Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെള്ളത്തിലോടും മെട്രോ
മെട്രോ റെയിലിനു പിന്നാലെ കൊച്ചിയിൽ ജല മെട്രോയും ആരംഭിക്കുകയാണ്. മെട്രോ എത്താത്ത ദൂരസ്ഥലങ്ങളിലേക്കും അത്യാധുനികമായ യാത്രാസൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെതന്നെ ആദ്യത്തെ ജലമെട്രോയാണു കൊച്ചിയിൽ ഒരുങ്ങുന്നത്. നഗരത്തോട് ചേർന്നു കിടക്കുന്ന പത്തു ദ്വീപുകളെ ബന്ധിപ്പിച്ച് 15 റൂട്ടുകളിലേക്കു ബോട്ട് സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതി കൊച്ചിയുടെ ടൂറിസം വികസനത്തിന് കുതിപ്പേകുമെന്നാണു കരുതുന്നത്. ജല മെട്രോയിൽ 78 ബോട്ടുകളാകും സർവീസ് നടത്തുക. 76 കിലോമീറ്റർ ദൂരമാണു ബോട്ടുകൾ വഴി ബന്ധിപ്പിക്കുന്നത്. ഇതിനായി 45 ബോട്ടുജെട്ടികളും നിർമിക്കും. കര മാർഗത്തേക്കാൾ വേഗം വിവിധ പ്രദേശങ്ങളിൽ ഇതുവഴി എത്തിച്ചേരാൻ സാധിക്കും.
ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ വായ്പയോടെയാണു പൂർത്തിയാക്കുക. 747 കോടി രൂപയാണു പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. എയ്കോം കണ്‍സോർഷ്യത്തെ ജലഗതാഗത പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്റായി തെരഞ്ഞെടുത്ത് സംസ്ഥാന സർക്കാർ നേരത്തേതന്നെ ഉത്തരവിറക്കിയിരുന്നു. അടുത്ത വർഷം സെപ്റ്റംബറിൽ തുടക്കംകുറിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണു നടന്നുവരുന്നത്. ഈ വർഷം അവസാനത്തോടെ എല്ലാ വിധത്തിലുമുള്ള കരാറുകൾ നൽകി ഉടൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
സർവീസിന് ന്യൂജെൻ ബോട്ടുകൾ
ജലമെട്രോയുടെ ഭാഗമായി സർവീസ് നടത്തുന്ന ബോട്ടുകളെല്ലാം അത്യാധുനിക സൗകര്യങ്ങളുള്ളവയായിരിക്കും. എസിയും വൈ-ഫൈയും അടക്കം എല്ലാവിധ സൗകര്യങ്ങളും ബോട്ടുകളിലുണ്ടാകും. അംഗപരിമിതർക്ക് എളുപ്പം കയറാവുന്ന തരത്തിലായിരിക്കും ബോട്ടിന്റെ രൂപകല്പന. വൈദ്യുതിയും ഡീസലും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഹൈബ്രിഡ് എൻജിനായിരിക്കും ബോട്ടിന്. വളരെ കുറവ് സമയം മാത്രമാണു ഡീസൽ ഉപയോഗിക്കുക. മണിക്കൂറിൽ 12 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാകും. ശരാശരി വേഗം എട്ട് നോട്ടിക്കൽ മൈലാണ്. 78 ബോട്ടുകളാണു സർവീസ് നടത്തുക. ഇതിൽ 23 ബോട്ടുകൾ 100 പേർക്ക് വീതം യാത്ര ചെയ്യാവുന്നതും 55 ബോട്ടുകൾ 50 പേർക്ക് വീതം യാത്രചെയ്യാവുന്നവയുമാണ്. ബോട്ടിലിരുന്നു തടസമില്ലാതെ കായൽക്കാഴ്ചകൾ ആസ്വദിക്കാനാകും. ഇതിലൂടെ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ബോട്ടുകളെ നിയന്ത്രിക്കുന്നതിന് ഓപ്പറേഷൻ കണ്ട്രോൾ സെന്റർ (ഒസിസി) ഉണ്ടാകും. ബോട്ടുകൾ ജെട്ടിയിലേക്ക് എത്തുന്ന സമയവും അവയുടെ യാത്രയുമെല്ലാം യാത്രക്കാർക്കു കൊച്ചി വണ്‍ ആപ്പിലൂടെ മൊബൈലിൽ അറിയാനാകും. ഇതിലൂടെ കാത്തിരിപ്പിനായുള്ള സമയം ലാഭിക്കാൻ സാധിക്കും.
ബോട്ട് നിർമാണത്തിനുള്ള ടെൻഡർ ഈ വർഷം ഡിസംബറിനകം നൽകും. നിർമാണത്തിനുള്ള ടെൻഡർ നേരത്തേ വിളിച്ചിരുന്നു. ഇതിൽ പങ്കെടുത്ത എട്ട് കന്പനികളിൽ ഏറ്റവും കുറവ് തുക അറിയിച്ചിട്ടുള്ള കന്പനിക്കാകും കരാർ നൽകുക. രക്ഷാപ്രവർത്തനം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി നാലു ബോട്ടുകൾകൂടി നിർമിക്കുന്നുണ്ട്. ഇതിന്റെ ടെൻഡർ ഈ മാസം അവസാനം വിളിക്കാനാണു തീരുമാനം.
ബോട്ടുജെട്ടികളുടെ മാതൃക തയാറാക്കുന്നത് അന്തിമ ഘട്ടത്തിലാണ്. വൈറ്റില, എരൂർ, കാക്കനാട്, ബോൾഗാട്ടി, ഹൈക്കോടതി, വൈപ്പിൻ, മട്ടാഞ്ചേരി ജെട്ടികളാണ് ആദ്യം രൂപകല്പന ചെയ്യുന്നത്. ഇവയ്ക്കുള്ള ടെൻഡറും ഉടനുണ്ടാകും. ബോട്ടുജെട്ടികളുടെ ഡിസൈൻ കിറ്റ്കോയുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. ഫ്ളോട്ടിംഗ് ജെട്ടികളുടെ നിർമാണത്തിനു ടെൻഡർ വിളിച്ചിട്ടുണ്ട്. ഈ മാസം ഇതിൽ തീരുമാനമാകും. ജലമെട്രോയ്ക്കായി നിർമിക്കുന്നതെല്ലാം ഫ്ളോട്ടിംഗ് ജെട്ടികളാണ്. അതായത് വെള്ളത്തിൽ പൊന്തിക്കിടക്കുന്ന ചങ്ങാടം പോലെയുള്ളവ. ഇതിന്റെ നിർമാണ ഏജൻസിയെ തെരഞ്ഞെടുക്കാൻ ടെൻഡർ നടപടിക്രമം തുടങ്ങിയിട്ടുണ്ട്. ജല മെട്രോയുടെ ഭാഗമായി രക്ഷാപ്രവർത്തനത്തിനും അടിയന്തര സാഹചര്യങ്ങളിലും ഉപയോഗിക്കാൻ നാലു ബോട്ടുകളുണ്ടാകും. ഇതിൽ രണ്ട് വർക്ക് ബോട്ടുകളുടെ ടെൻഡർ നവംബർ പകുതിയോടെ വിളിക്കും.
വൈറ്റില ഹബ്ബിനകത്താണു ജലമെട്രോയുടെ ഒരു ബോട്ടു ജെട്ടി. നിലവിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടി ഇവിടെയുണ്ട്. ഇതിൽനിന്ന് തെക്കോട്ട്, സിൽവർ സാൻഡ് ഐലൻഡിന്റ ഭാഗത്തേക്കു നീങ്ങിയായിരിക്കും ജലമെട്രോയ്ക്കായി നിർമിക്കുന്ന ബോട്ടുജെട്ടി. ചിറ്റേത്തുകരയിലുള്ള സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടിയിൽനിന്നു കിഴക്കുഭാഗത്തേക്കു മാറിയാണു ജലമെട്രോയുടെ മറ്റൊരു ബോട്ടുജെട്ടി. ചിത്രപ്പുഴ പാലത്തിനു താഴെയായാണ് ഇത് നിർമിക്കുക. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടിയോട് ചേർന്നായിരിക്കും ജലമെട്രോ ബോട്ടുജെട്ടി. മെട്രോ സ്റ്റേഷനിലെ പോലെയുള്ള സൗകര്യങ്ങളാണു ബോട്ട് ജെട്ടിയിലുണ്ടാവുക.
പഠനങ്ങളും സർവേയും പൂർത്തിയായി
ജലമെട്രോയ്ക്ക് ആവശ്യമായ പഠനങ്ങളും സർവേയും ഉൾപ്പെടെ പലതും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പദ്ധതിക്കായി 8.67 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരിക. ഇതിൽ 5.3 ഹെക്ടർ സ്ഥലം വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമാണ്. 3.37 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കണം. ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഇതനുസരിച്ചുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പദ്ധതിക്കായി പാരിസ്ഥിതികാഘാത പഠനം നടത്തിയിരുന്നു. ഇതിന്റെ അനുമതി അന്തിമഘട്ടത്തിലാണ്. താമസിയാതെ അധികൃതരുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ജലമെട്രോ ആദ്യം ഓടിയെത്തുക വൈറ്റില-എരൂർ-കാക്കനാട് റൂട്ടിലാകും. ഇതിനുള്ള നീക്കങ്ങളാണു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ലക്ഷ്യമിടുന്നത്. ഈ മൂന്നുസ്ഥലങ്ങളിലെ ബോട്ടുജെട്ടി ടെർമിനൽ നിർമാണത്തിന് അടുത്ത ദിവസം ടെൻഡർ വിളിക്കും. രണ്ടാംഘട്ടമായി ഹൈക്കോടതി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ, ബോൾഗാട്ടി ഭാഗങ്ങളിലേക്കു സർവീസ് നീട്ടും. ഈ ഭാഗങ്ങളിലെ ബോട്ടുജെട്ടികളുടെ മാതൃക തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കാക്കനാട് അവസാനിക്കുന്ന സർവീസ് പിന്നീട് ഇൻഫോ പാർക്കിലേക്കും നീട്ടും. ഇൻഫോ പാർക്ക്, സ്മാർട്ട്സിറ്റി ഭാഗത്തേക്കുള്ള സർവീസ് 2021 ഓടെ യാഥാർഥ്യമാകൂ.
കണ്‍നിറയെ കാഴ്ചകൾ ആസ്വദിക്കാം
കൊച്ചിയുടെയും സമീപപ്രദേശങ്ങളിലെയും മനോഹര കാഴ്ചകൾ കണ് നിറയെ ആസ്വദിക്കാം എന്നതാണ് ജലമെട്രോയുടെ പ്രധാന ആകർഷണീയത. കുറഞ്ഞ ചെലവിൽ യാത്രകൾ നടത്താനായേക്കും. സ്്റ്റേഷനുകൾ മെട്രോ സ്റ്റേഷനുകളേപ്പോലെ മനോഹരമാക്കും. കാണാനെത്തുന്നവർക്ക് അണ് പെയ്ഡ് ഏരിയവരെ മാത്രമായിരിക്കും പ്രവേശനം. കോഫിഷോപ്പ് ഉൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളും ബോട്ടുജെട്ടിയിലുണ്ടാകും. ബോട്ടുജെട്ടിയിൽനിന്നുള്ള തുടർയാത്രയ്ക്കു ഫീഡർ സർവീസ് ഏർപ്പെടുത്തും. ഇലക്ട്രിക് ഓട്ടോയും സൈക്കിളുകളുമെല്ലാം ലഭ്യമാക്കും. യാത്രയിലെ ഇടത്താവളം എന്നതിലുപരിയായി സൗകര്യങ്ങൾ ജലമെട്രോയുടെ ബോട്ടുജെട്ടികളിലുണ്ടാകും.
ചെറിയൊരു കൂട്ടായ്മയോ സൗഹൃദസദസുകളോ ബോട്ടുജെട്ടിയിൽ സംഘടിപ്പിക്കാനാകും. ഇതിനാവശ്യമായ സൗകര്യങ്ങൾ ജെട്ടിയിൽ ഒരുക്കുന്നുണ്ട്. ഓരോ ബോട്ടുജെട്ടിയിലും ലഭ്യമായ സ്ഥലത്തിന്റെ അടിസ്ഥാനത്തിലാണു സൗകര്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ചിലയിടത്ത് വായനാമുറികൾ, മറ്റു ചിലയിടങ്ങളിൽ ചെറിയ നടപ്പാതയും ഇരിപ്പിടങ്ങളുമെല്ലാം വിഭാവനം ചെയ്തിട്ടുണ്ട്. 2016 ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമെട്രോയുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. അടുത്ത വർഷം ജലമെട്രോകൂടി സർവീസ് ആരംഭിക്കുന്നതോടെ കൊച്ചിയുടെ പ്രശക്തി മറ്റൊരു തലത്തിലേക്ക് ഉയരുമെന്നുള്ള കാര്യം ഉറപ്പ്. കൊച്ചിക്കു പുറമേ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽകൂട്ടാകുന്ന ഒന്നാകും ജലമെട്രോ.
റോബിൻ ജോർജ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
Latest News
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top