പ്രതാപത്തിലേക്ക് തിരിച്ചെത്താൻ പള്ളിപ്പുറം കോട്ട
പ്രതാപത്തിലേക്ക് തിരിച്ചെത്താൻ  പള്ളിപ്പുറം കോട്ട
ടിപ്പുവിന്‍റെ പടയോട്ട കാലത്ത് നാടിനെ രക്ഷിച്ച പള്ളിപ്പുറം കോട്ടയുടെ (വൈപ്പിൻകോട്ട) തലവരമാറുകയാണ്. പുരാവസ്തു വകുപ്പ് ഏറ്റെടുത്തശേഷം ആരും തിരിഞ്ഞുനോക്കാനില്ലാതെ അവഗണനയുടെ പടുകുഴിയിലാണ്ട ഇന്ത്യയിലെ പഴക്കമേറിയ യൂറോപ്യൻ ചരിത്രസ്മാരകം പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കോട്ടയുടെ മിനിക്കുപണികൾ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. സഞ്ചാരികളെയും ചരിത്ര വിദ്യാർഥികളെയും ഇങ്ങോട്ടേക്ക് ആകർഷിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പുരാവസ്തുവകുപ്പ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

കോട്ടയുടെ ചരിത്രം

1503 സെപ്റ്റംബർ 26ന് മാനുവൽ ഫോർട്ട് എന്ന പോർച്ചുഗീസ് രാജാവാണ് കോട്ടയുടെ ശിലാസ്ഥാപനം നടത്തിയതെന്നാണ് ചരിത്രം പറയുന്നത്. വടക്കുനിന്നു കായൽ വഴി വരുന്ന ശത്രുക്കളെ പ്രതിരോധിക്കുകയായിരുന്നു പ്രധാനലക്ഷ്യം. 1909 ൽ കോട്ട പുരാവസ്തുവായി പ്രഖ്യാപിച്ച് തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു. കേരള സംസ്ഥാനം രൂപംകൊണ്ടതോടെ കോട്ട പുരാവസ്തുവകുപ്പിന്‍റെ കൈയിലായി. പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയ്ക്കു വടക്കുമാറി മുനന്പം പോലീസ് സ്റ്റേഷനു തൊട്ടു വടക്കായാണ് കോട്ട സ്ഥിതിചെയ്യുന്നത്.

പീരങ്കിയെ ചെറുക്കുന്ന കോട്ട

ഷഡ്കോണാകൃതിയിൽ നിർമിച്ചിട്ടുള്ള കോട്ടയുടെ ഉയരം 34 അടിയാണ്. ചെങ്കല്ലും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു നിർമാണം. പഴയകാലത്ത് അണക്കെട്ടുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ശർക്കരയും കുമ്മായവും കൂട്ടിച്ചേർത്തുണ്ടാക്കിയ സുർക്കി മിശ്രിതമാണ് കല്ലുകൾ കെട്ടിപ്പൊക്കാനും പുറംതേക്കാനും ഉപയോഗിച്ചിരിക്കുന്നത്. പശിമ കൂട്ടാൻ കുന്നിക്കുരുവും അരച്ചുചേർത്തിട്ടുണ്ടത്രേ.

പീരങ്കിയുണ്ടയെ വരെ ചെറുക്കാനാവുന്ന തരത്തിൽ ഏഴടി കനത്തിലാണ് ഭിത്തി നിർമിച്ചിട്ടുള്ളത്. ചുവരുകളിൽ പീരങ്കികൾ സ്ഥാപിക്കുന്നതിനായി ആറരയടി നീളവും അഞ്ചടി വീതിയുമുള്ള ജാലകങ്ങളും കാണാം. കോട്ടയ്ക്കകത്ത് കിഴക്കുഭാഗത്തായി മൂന്ന് അടി സമചതുരാകൃതിയിൽ 16 അടി ആഴമുള്ള കിണറുമുണ്ട്. കോട്ടയ്ക്കുള്ളിൽ നിന്നും പുറത്തേക്ക് കൊടുങ്ങല്ലൂർ കോട്ടപ്പുറം കൃഷ്ണൻ കോട്ടയിലേക്ക് തുരങ്ക പാതയുണ്ടെന്നാണ് പറയപ്പെടുന്നത്. പിൽക്കാലത്ത് ഇത് മൂടപ്പെട്ടതാണെന്നും പറയപ്പെടുന്നു. എന്നാൽ വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിനുള്ള അറയാണ് തുരങ്കത്തിന്‍റെ കവാടമായി തെറ്റിദ്ധരിക്കപ്പെട്ടതെന്നും പറയുന്നുണ്ട്.

കോട്ട പുത്തനുടുപ്പണിയുന്നു


39 ലക്ഷം രൂപ ചെലവിൽ പുരാവസ്തു വകുപ്പാണ് സംരക്ഷണ പ്രവൃത്തികളും മോടിപിടിപ്പിക്കലും നടത്തുന്നത്. സവിശേഷമായ നിർമാണരീതി കൊണ്ട് അഞ്ചു നൂറ്റാണ്ടുകളായി നിലനിന്ന സ്മാരകം തകർച്ചയുടെ വക്കിലെത്തിയതോടെയാണ് പുനർനിർമാണം നടത്താൻ പുരാവസ്തു വകുപ്പ് മുന്നോട്ട് വന്നത്. കോട്ടയുടെ ഭിത്തിയിൽ വളർന്ന് നിന്നിരുന്ന വൃക്ഷങ്ങൾ പിഴുതുമാറ്റി. ഭിത്തിയിൽ തേപ്പ് അടർന്ന് കേടുപാടു പറ്റിയ ഭാഗത്തെല്ലാം അറ്റുകുറ്റപ്പണികൾ നടത്തി. കോട്ടയ്ക്ക് ചുറ്റും നടന്ന് കാണാൻ പടിഞ്ഞാറെ ഗേറ്റിൽ നിന്നു തന്നെ രണ്ട് അടി വീതിയിൽ ഗ്രാനൈറ്റ് വിരിച്ചു സുന്ദരമാക്കി. കോന്പൗണ്ടിന്‍റെ മുന്നിലായി ഓഫീസ് മുറിയും പിന്നിൽ ടോയ്‌ലറ്റ് ബ്ലോക്കും നിർമിച്ചു. ഏതാണ്ട് 80 ശതമാനത്തോളം പണികളും പൂർത്തിയായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് സമീപത്തുള്ള വലിയ ഒരു കുളത്തിന്‍റെ സരംക്ഷണഭിത്തിയുടെയും പടവുകളുടെയും നിർമാണമാണ്. കിഴക്ക് കായലോരത്ത് ബോട്ടിലെത്തുന്ന സന്ദർശകർക്ക് ബോട്ടുകൾ അടുപ്പിക്കാനായി ഒരു ബോട്ട് ജെട്ടി നിർമിക്കേണ്ടതുണ്ട്. കോട്ട മുസിരിസ് മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇത് മുസിരിസ് പദ്ധതിയിൽ പെടുത്തി നിർമിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഇനിയും വേണം മോടി

കോട്ടയുടെ മുൻഭാഗത്ത് കായലിനോട് ചേർന്നുള്ള ഭാഗം സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ മോടിപിടിപ്പിക്കേണ്ടതുണ്ട്. കൂടാതെ ചരിത്ര പഠനവുമായെത്തുന്ന വിദ്യാർഥികൾക്കും വിദേശികൾക്കും തങ്ങാൻ ഒരു ഗസ്റ്റ് ഹൗസും ആവശ്യമാണ്. ചരിത്ര പഠന വിദ്യാർഥികളെ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു റഫറൻസ് ലൈബ്രറിയും ഇവിടെ സ്ഥാപിക്കേണ്ടതുണ്ട്.

നിർദിഷ്ട ബോട്ട് ജെട്ടിയുടെ മുകളിൽ തന്നെ താമസത്തിനുള്ള സൗകര്യവും ലൈബ്രറിയും സ്ഥാപിച്ചാൽ സ്ഥലം ലാഭിക്കാനാകുമെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു. മുസിരിസ് മേഖലയായതിനാൽ ഇതിനെല്ലാം മുസിരിസ് പദ്ധതിയിൽ നിന്നും ഫണ്ട് ലഭ്യമാകുമെന്ന് ഉറപ്പാണ്. മാത്രമല്ല ചരിത്രം ഉറങ്ങുന്ന ഈ സ്മാരകം ഇവിടെയുണ്ടെന്ന് അറിയാൻ ഒരു ചൂണ്ടു പലക പോലും ജില്ലയുടെ ഒരുഭാഗത്തും ഇല്ല. ആകെയുള്ളത് പള്ളിപ്പുറം-വൈപ്പിൻ സംസ്ഥാനപാതയിൽ കോട്ട സ്ഥിതി ചെയ്യുന്ന ഭാഗത്തുള്ള ഒരു ബോർഡ് മാത്രമാണ്. അതും തെളിയാതെ അവ്യക്തമായി കിടക്കുകയാണ്.

ഹരുണി സുരേഷ്