മുട്ടുവേദനയും മർമചികിത്സയും
മുട്ടുവേദനയും മർമചികിത്സയും
നമ്മുടെ ശരീരഭാരം മുഴുവൻ താങ്ങുന്നത് കാൽമുട്ടുകളാണ്. പാരന്പര്യഘടകങ്ങളും ആധുനിക ജീവിതശൈലിയും മൂലം ശരീരഭാരം വർധിക്കുന്നതും തൊഴിൽജന്യമായി മുട്ടിനു ലഭിക്കുന്ന ആഘാതങ്ങളും കാൽമുട്ടുകളിലെ തരുണാസ്ഥികളിൽ ക്ഷതം ഏൽപ്പിക്കുന്നു. ക്രമേണയുണ്ടാകുന്ന തേയ്മാനവും വേദനയും നാം അവഗണിക്കുന്നു.

കാൽമുട്ടുകൾക്കു മുകളിലും താഴെയുമുള്ള അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആന്‍റീരിയർ ക്രൂഷ്യേറ്റ് ലിഗമെന്‍റ് (എസിഎൽ), പോസ്റ്റീരിയൽ ക്രൂഷ്യേറ്റ് ലിഗമെന്‍റ് (പിസിഎൽ), ഇരുവശങ്ങളിലുമുള്ള മീഡിയലും ലാറ്ററലായുമുള്ള കൊളാറ്ററൽ ലിഗമെന്‍റ് ഇവകൾക്കുണ്ടാകുന്ന
ക്ഷതങ്ങളും മുട്ടുവേദനയുടെ കാരണങ്ങളാണ്.

ടെന്‍റിനൈറ്റിസ്, ബർസൈറ്റിസ്, ഗൗട്ട്, കോണ്‍ട്രോ മലേസിയ പേറ്റെല്ലാ, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിങ്ങനെ പല കാരണങ്ങൾകൊണ്ടും മുട്ടുവേദനയുണ്ടാകാം.

കാൽമുട്ടുവേദനയും ക്ഷതങ്ങളും ചികിത്സ ചെയ്യാതെ അവഗണിച്ചാൽ കാലക്രമേണ കാൽമുട്ടുകളിലെ അസ്ഥികളുടെ ആവരണമായ തരുണാസ്ഥികൾക്കും മെനിസ്കസിനും തേയ്മാനം സംഭവിക്കുകയും അസ്ഥികൾ തമ്മിൽ ഉരസുന്ന അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യുന്നു.
ഈ അവസ്ഥയിലെത്തി മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്കു വിധേയനാകുന്നതിനു മുന്പു ശാസ്ത്രീയമായ ആയുർവേദ ചികിത്സയും മർമചികിത്സയും ചെയ്താൽ ശസ്ത്രക്രിയ ഒഴിവാക്കാൻ കഴിഞ്ഞേക്കാം.

ആവശ്യമായ വ്യായാമങ്ങളും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും മുട്ടുവേദനയുടെ ആധിക്യം കുറയ്ക്കും. കാൽമുട്ടുകളിലെ പേശികൾക്കു ബലം ലഭിക്കുകയും ചെയ്യും.


കാരണങ്ങൾക്കനുസരിച്ച് ചികിത്സയ്ക്കും മാറ്റങ്ങൾ ഉണ്ട്. താരതമ്യേന വേദനയ്ക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കുന്ന ചികിത്സാരീതിയാണ് മർമചികിത്സ. ആയുർവേദത്തിൽ 107-ഉം തമിഴിൽ 108-ഉം മർമങ്ങൾ പ്രതിപാദിക്കുന്നുണ്ട്. മുട്ടുവേദനയുമായി ബന്ധപ്പെടുത്തി ഒൻപതോളം മർമസ്ഥാനങ്ങൾ ശാസ്ത്രത്തിൽ പറയുന്നു. ഇതിന്‍റെ പ്രയോഗങ്ങൾ ഒന്നുംതന്നെ വേദനാജനകം അല്ല.

മറിച്ച് രോഗിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ വേദനയ്ക്ക് ആശ്വാസം പകരുന്നതുമാണ്.
ഡീജനറേറ്റീവ് അവസ്ഥയിൽ അസ്ഥി, മജ്ജ ധാതുക്കളെ രോഗം ബാധിക്കുന്നു. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുംമുന്പ് ആറു മാസം മുതൽ ഒരു വർഷംവരെ നീണ്ടുനിൽക്കുന്ന ആയുർവേദ മർമ ചികിത്സാരീതികൾകൊണ്ട് രോഗത്തിന്
ആശ്വാസം ലഭിക്കുന്നു.

വിവിധതരം കഷായങ്ങൾ, ഗുളികകൾ, ചൂർണങ്ങൾ, ഘൃതങ്ങൾ എന്നീ ഒൗഷധങ്ങൾ ഉള്ളിൽ കൊടുക്കുന്നതോടൊപ്പം അവസ്ഥാനുസരണം പ്രയോഗിക്കുന്ന
ധാര, കിഴി, പിഴിച്ചിൽ, ഞവരക്കിഴി, ഔഷധക്കൂട്ടുകൾ അരച്ചു ലേപനം ചെയ്യൽ, വസ്തിപ്രയോഗങ്ങൾ എന്നിവയും രോഗത്തിനാശ്വാസം നല്കുന്നു. മർമചികിത്സയിൽ പ്രാവീണ്യമുള്ള ഒരു വിദഗ്ധ ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ ചെയ്യുക.

ഡോ. ജി. ആനന്ദൻ
ജിവിഎം ഹോസ്പിറ്റൽ & ശാരദ ആയുർവേദ
സ്പെഷ്യാലിറ്റി സെന്‍റർ കലഞ്ഞൂർ, പത്തനംതിട്ട.
ഫോണ്‍: 8921689761, 04734- 270970