തലശേരിയിൽ നിന്നും പറവൂരിലേക്ക് ഒരു സ്നേഹയാത്ര
തലശേരിയിൽ നിന്നും പറവൂരിലേക്ക്  ഒരു സ്നേഹയാത്ര
വലിയൊരു ദുരന്തത്തെ കേരളം ഒറ്റക്കെട്ടായ് നേരിടുകയാണ്. പ്രളയത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്താൻ എല്ലാവരും കൈകോർത്തിരിക്കുന്നു. പ്രളയബാധിത പ്രദേശങ്ങൾ പൂർവസ്ഥിതിയിലായിവരുന്നു. നഷ്ടങ്ങളുടെ കണക്കുകൾ യാഥാർഥ്യത്തേക്കാൾ വലുതാണ്. വീടും സ്വത്തും നഷ്ടപ്പെട്ടവർ അയൽക്കാരന്‍റെ സ്നേഹം തിരിച്ചറിഞ്ഞുതുടങ്ങി. ഉണ്ണാനും ഉറങ്ങാനും ഇടമൊരുക്കി എല്ലാവരും നല്ല അയൽക്കാരായി. ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള മലയാളികളും സഹോദരങ്ങളുടെ ദുരിതത്തിന് കൈത്താങ്ങായി. സഹായങ്ങൾ പണമായും വസ്ത്രങ്ങളായും ഭക്ഷണമായും ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കഥയാണ് തലശേരിയിൽ നിന്നും കേട്ടത്. ഒരു സ്കൂൾ മറ്റൊരു സ്കൂളിനെ ദത്തെടുത്ത കഥ. പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശം നേരിട്ട വടക്കന്‍ പറവൂരിലെ വാവക്കാട് ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിനെയാണ് തലശേരി ഗവണ്‍മെന്‍റ് ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൈപിടിച്ച് കരകയറ്റിയത്. വാവക്കാട് സ്കൂളിലെ 65 വിദ്യാർഥികളേയും അവരുടെ കുടുംബാംഗങ്ങളേയും സഹോദരങ്ങളേയും സഹായിച്ചു കൊണ്ടാണ് തലശേരി ബ്രണ്ണൻ പുതിയൊരു ചരിത്രമെഴുതിയത്. നീണ്ടദിവസങ്ങളുടെ ആലോചനകൾക്ക് ശേഷം നടന്നൊരു രക്ഷാദൗത്യമൊന്നുമല്ല അത്. വെറും ഒറ്റ രാത്രിയുടെ ഇടവേളയിൽ ഉരുത്തിരിഞ്ഞ ആശയവും സംഘാടനവുമാണ് ബ്രണ്ണന്‍റെ പുതുവഴിക്ക് പിന്നിൽ. എന്തിനാണ് കണ്ണൂർ ജില്ലയിലെ തലശേരിയിലെ ഒരു സ്കൂൾ എറണാകുളം പറവൂരിലെ ഒരു സ്കൂളിനെ സഹോദര സ്ഥാപനമായി ഏറ്റെടുത്തത്. അതിനു പിന്നിലൊരു കഥയുണ്ട്.

തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ മുരളീധരന്‍ പറവൂര്‍ സ്വദേശിയാണ്. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന മുരളീധരന്‍ പ്രമോഷനോടെയാണ് ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്രിന്‍സിപ്പലായി ഈ അധ്യായന വര്‍ഷത്തിലെത്തിയത്. പ്രളയക്കെടുതി പ്രിന്‍സിപ്പലിന്‍റെ പറവൂരിലെ വീടിനേയും വെള്ളത്തിനടിയിലാക്കി.
ഈ വിവരങ്ങള്‍ അറിഞ്ഞ ഹൈസ്‌കൂള്‍ വിഭാഗത്തിലെ മുതിര്‍ന്ന അധ്യാപകന്‍ സതീശന്‍റെ മനസിലാണ് പറവൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിനെ സഹോദര വിദ്യാലയമായി ഏറ്റെടുക്കുക എന്ന ആശയം ഉടലെടുത്തത്. വിവരം പിടിഎ-എസ്എംസി ഭാരവാഹികളോടും സഹ അധ്യാപകരോടും പങ്കുവച്ച സതീശനെ അവരെല്ലാം ഒറ്റക്കെട്ടായി പിന്തുണ അറിയിച്ചു. പിന്നീട് കാര്യങ്ങള്‍ ദ്രുതഗതിയിലാണ് നടന്നത്.

ഏത് സ്‌കൂളിനെ ഏറ്റെടുക്കണമെന്നതായിരുന്നു അടുത്ത ചോദ്യം. പ്രിന്‍സിപ്പാള്‍ മുരളീധരന്‍ വഴി പറവൂര്‍ എഇഒ യേയും ഡിഇഒ യേയും വിവരമറിയിച്ചു. അങ്ങനെയാണ് ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ചത് വാവക്കാട് ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളാണെന്ന് വ്യക്തമാകുന്നത്. ഉടന്‍ തന്നെ സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടേയും രക്ഷിതാക്കളുടെ ഫോണ്‍ നമ്പറുകള്‍ സംഘടിപ്പിച്ചു.
ആദ്യ ഘട്ടത്തില്‍ കുട്ടികളുടെ വീട്ടിലേക്ക് ബ്രണ്ണന്‍ സ്‌കൂളിലെ അധ്യാപകരുടെ സ്നേഹാന്വേഷണവുമായി ഫോണ്‍ കോളെത്തി. ആദ്യം കുട്ടിയോടും പിന്നെ മാതാപിതാക്കളോടും തുടര്‍ന്ന് സ്‌കൂള്‍ അധികൃതരോടും സംസാരിച്ചു. പ്രളയക്കെടുതിയില്‍ കുട്ടികള്‍ക്കും കുടുംബത്തിനും സ്‌കൂളിനും നഷ്ടപ്പെട്ടതെന്തൊക്കെയാണെന്ന് ചോദിച്ചറിഞ്ഞു. അമ്മ തയ്യല്‍ ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്, തയ്യല്‍ മെഷീന്‍ വെള്ളം കൊണ്ടു പോയി, ഒരു തയ്യല്‍ മെഷീന്‍ വാങ്ങി തരൂമോ എന്നായിരുന്നു ഒരു കുട്ടിയുടെ ചോദ്യം. ഒരു വീട്ടമ്മ ചോദിച്ചത് കഞ്ഞി വെക്കാന്‍ ഒരു കലം വാങ്ങി തരുമോ എന്നായിരുന്നു. ചീനച്ചട്ടിയും കിടക്കയും പായയുമെല്ലാം അവര്‍ക്കാവശ്യമായിരുന്നു. പെന്‍സില്‍ മുതല്‍ സ്‌കൂള്‍ ബാഗ് വരെയുള്ള സാധനങ്ങള്‍ കുട്ടികള്‍ക്ക് വേണമായിരുന്നു. അലമാരയും ഗ്യാസ് അടുപ്പും മോട്ടോറുമെല്ലാം സ്‌കൂളിനും വേണമായിരുന്നു. അങ്ങനെ കുട്ടികള്‍ക്കും കുടുംബത്തിനും സ്‌കൂളിനും നഷ്ടപ്പെട്ടതിന്‍റെയെല്ലാം കണക്കുകള്‍ അധ്യാപകര്‍ ശേഖരിച്ചു.

വാവക്കാട്ടെ നമ്മുടെ സഹോദരങ്ങള്‍ക്ക് ഇത്രയും സാധനങ്ങള്‍ വേണമെന്ന ആവശ്യം സംഘാടകര്‍ ബ്രണ്ണൻ സ്കൂളിലെ കുട്ടികളുടേയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും മുന്നില്‍ വെച്ചു. പിറ്റേ ദിവസം പെന്‍സില്‍ മുതല്‍ അലമാര വരെയുള്ള സാധനങ്ങള്‍ വിദ്യാലയത്തിലേക്ക് ഒഴുകിയെത്തി. ഈ സാധനങ്ങള്‍ എങ്ങനെ പറവൂരിലെത്തിക്കും എന്നാലോചിക്കുമ്പോഴാണ് പൊന്ന്യത്തു നിന്നും ഇ -മാര്‍ക്കറ്റിംഗ് എന്ന ഇലക്ട്രിക് കടയില്‍ നിന്നും സ്റ്റാന്‍ലിയുടെ ഫോണ്‍ കോള്‍ സ്‌കൂളിലെത്തുന്നത്. സാധനങ്ങളെല്ലാം ഇ മാര്‍ക്കറ്റിംഗിന്‍റെ വാഹനത്തില്‍ സൗജന്യമായി പറവൂരില്‍ എത്തിക്കുമെന്നായിരുന്നു സ്റ്റാന്‍ലിയുടെ ഉറപ്പ്. അങ്ങനെ നിറയെ സാധനങ്ങളുമായി സ്റ്റാന്‍ലിയുടെ വാഹനം റെഡിയായി നില്‍ക്കുമ്പോള്‍ ഫാദില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് കെഎസ്എ തന്‍റെ കാറില്‍ വാവക്കാട് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുള്ള പുതപ്പുകളുമായി സ്ഥലത്തെത്തി. കൂടാതെ മലബാര്‍ കാന്‍സര്‍ സെന്‍ററിലെ ജീവകാരുണ്യ സംഘടന പാത്രങ്ങളുമായിട്ടും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ഡോ. സജീവ് കൂട്ടികള്‍ക്കുള്ള ബാഗുമായും എത്തി. ഇതിനിടയില്‍ കൂത്തുപറമ്പ് പാച്ചപ്പൊയ്കയില്‍ നിന്നും നമാസ്‌കോയുടെ വാഹനം ഉടമ നമാസ്‌കോ നൗഫലിന്‍റെ നിര്‍ദ്ദേശ പ്രകാരം വെള്ളവുമായി എത്തി. അങ്ങനെ വാഹനം നിറയെ സാധനങ്ങളുമായി സ്റ്റാന്‍ലിയുടെ ടെമ്പോ ട്രാവലര്‍ നഗരപിതാവ് സി.കെ രമേശന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ ബ്രണ്ണന്‍റെ സ്‌നേഹസമ്മാനവുമായി സ്റ്റാന്‍ലി പറവൂരിലേക്ക് പറന്നു. കൂടെ സ്വന്തം ചെലവില്‍ ബസ് വാടകയ്ക്കെടുത്ത് ബ്രണ്ണന്‍ സ്‌കൂളിലെ വിദ്യർഥികളും രക്ഷിതാക്കളും പിടിഎ അംഗങ്ങളും വാവക്കാട് സ്‌കൂളിലെത്തി.


പിന്നെ വാവക്കാട് നടന്നത് ഒരു ഉല്‍സവം തന്നെയായിരുന്നു. ദുരന്തം മറന്ന് അവര്‍ ആഘോഷിച്ചു. പായസവും പപ്പടവുമുള്‍പ്പെടെ വിഭവ സമൃദ്ധമായ സദ്യയും ബ്രണ്ണന്‍റെ വകയായി വാവക്കാട്ടെ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമായി ഒരുക്കിയിരുന്നു. ആഘോഷത്തിന് മിഴിവേകാന്‍ ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമാ താരങ്ങളും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും എത്തിയതോടെ വാവക്കാട് ഉല്‍സവ ലഹരിയിലായി. സ്‌കൂളിന്‍റെ ചുമരുകളില്‍ ബ്രണ്ണനിലെ ജോളി ടീച്ചറുടെ നേതൃത്വത്തില്‍ ചിത്രങ്ങള്‍ വരച്ചു. ഒരു ഭാഗത്ത് പാട്ടും മേളവുമായി കെ.പി. രാമകൃഷ്ണന്‍ മാസ്റ്ററും കുട്ടികളും ഒത്തുചേര്‍ന്നപ്പോള്‍ മറുഭാഗത്ത് ഇരു സ്‌കൂളിലേയും രക്ഷിതാക്കളും അധ്യാപകരും സൗഹൃദം പങ്കുവച്ചു. സ്ഥലം എംഎല്‍എ വി.ഡി. സതീശനും കണ്ണൂരിലെ മുന്‍ പോലീസ് ചീഫും വടകര സ്വദേശിയുമായ ഇപ്പോഴത്തെ ആലുവ റൂറൽ എസ്പി രാഹുല്‍ ആര്‍. നായരും കണ്ണൂര്‍ ജില്ലയില്‍ ദീര്‍ഘ കാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഇപ്പോഴത്തെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി കെ.എം. ആന്‍റണിയും ഒപ്പം സിനിമ -സീരിയല്‍ താരവും എറണാകുളം കേന്ദ്രീകരിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിനി സാധിക വേണുഗോപാലും സംഘവും എത്തി.

കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിലെ ഡോക്ടര്‍ ശ്രീനി എടക്ലോണിന്‍റെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി ഐ കെയര്‍ സെന്‍ററില്‍ നിന്നും ഡോ.ശശികുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധ സംഘം സ്‌കൂളിലെത്തുകയും കുട്ടികളുടേയും രക്ഷിതാക്കളുടേയും നേത്ര പരിശോധന നടത്തുകയും ആവശ്യമുള്ളവര്‍ക്ക് കണ്ണടയും ചികില്‍സയുമുള്‍പ്പെടെ സൗജന്യമായി നല്‍കാനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. അതു പോലെ തന്നെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം തലവന്‍ ഡോ.സജീവിന്‍റെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ നിന്നും ഡോ. അനൂപ് വിന്‍സന്‍റ്, ഡോ.അശോക് ആന്‍റണി എന്നിവരുടെ നേതൃത്വത്തിലുള്ള മനഃശാസ്ത്ര വിദഗ്ധര്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും മാനസീകാരോഗ്യ നില വിലയിരുത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഒടുവില്‍ തങ്ങള്‍ കൊണ്ടുവന്ന സ്‌നേഹ സമ്മാനം ഓരോ കുട്ടികള്‍ക്കും സ്‌കൂളിനും നല്‍കിയ ശേഷമാണ് ബ്രണ്ണന്‍റെ കുട്ടികള്‍ വാവക്കാടിന്‍റെ പടിയിറങ്ങിയത്. സ്വാഗതമോ അധ്യക്ഷനോ ഉദ്ഘാടകനോ ഇല്ലാതെ എല്ലാവരും ഒത്തു ചേര്‍ന്നപ്പോള്‍ ബ്രണ്ണന്‍റെ സ്‌നേഹാക്ഷരം അക്ഷരാര്‍ത്ഥത്തില്‍ വാവക്കാടിന് പുത്തന്‍ അനുഭവമായി.

ബ്രണ്ണന്‍റെ മക്കള്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയുമായി എംഎല്‍എ എ.എന്‍. ഷംസീറും രംഗത്തുണ്ടായിരുന്നു. തിരക്കുകള്‍ കാരണം പറവൂരില്‍ എത്താന്‍ സാധിക്കാതിരുന്ന എംഎല്‍എ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‍റെ അസംബ്ലിയിലേക്ക് കടന്നു വരുകയും കുട്ടികളെ നേരില്‍ കണ്ട് അഭിനന്ദനമറിയിക്കുകയും ചെയ്തു. ബ്രണ്ണന്‍ നടത്തിയ മാതൃകാപരമായ ഈ പ്രവര്‍ത്തനം മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഷംസീര്‍ വ്യക്തമാക്കി.

രണ്ടാം ഘട്ട സഹായഹസ്തവുമായി ബ്രണ്ണനിലെ പൂർവ വിദ്യര്‍ഥികളും കഴിഞ്ഞ ദിവസം പറവൂര്‍ വാവക്കാട് ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിലെത്തി. മുഴുവന്‍ കുട്ടികള്‍ക്കും പുതപ്പും വാട്ടര്‍ബോട്ടിലും ഉള്‍പ്പെടെയുള്ള സാധനങ്ങളുമായിട്ടാണ് ബുഹാരിയുടേയും സിയാദിന്‍റേയും നേതൃത്വത്തിലുള്ള പൂര്‍വ്വ വിദ്യർഥി സംഘം വാവക്കാട്ടെത്തിയത്.

ഇങ്ങനെ ഒരു സ്കൂളിനെ കൈപിടിച്ചുയർത്തിയതിലൂടെ ഒരു നാടിനെയാണ്, ഒരു തലമുറയെയാണ് ബ്രണ്ണൻ പുതുക്കിപ്പണിതത്. ഈ പ്രവർത്തനം വരുംനാളുകളിൽ ഏവർക്കും അനുകരിക്കാൻ മാതൃകയായി നമ്മുടെ ചരിത്രത്താളുകളിൽ നിറഞ്ഞുനിൽക്കും.

നവാസ് മേത്തര്‍