Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തലശേരിയിൽ നിന്നും പറവൂരിലേക്ക് ഒരു സ്നേഹയാത്ര
വലിയൊരു ദുരന്തത്തെ കേരളം ഒറ്റക്കെട്ടായ് നേരിടുകയാണ്. പ്രളയത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്താൻ എല്ലാവരും കൈകോർത്തിരിക്കുന്നു. പ്രളയബാധിത പ്രദേശങ്ങൾ പൂർവസ്ഥിതിയിലായിവരുന്നു. നഷ്ടങ്ങളുടെ കണക്കുകൾ യാഥാർഥ്യത്തേക്കാൾ വലുതാണ്. വീടും സ്വത്തും നഷ്ടപ്പെട്ടവർ അയൽക്കാരന്റെ സ്നേഹം തിരിച്ചറിഞ്ഞുതുടങ്ങി. ഉണ്ണാനും ഉറങ്ങാനും ഇടമൊരുക്കി എല്ലാവരും നല്ല അയൽക്കാരായി. ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികളും സഹോദരങ്ങളുടെ ദുരിതത്തിന് കൈത്താങ്ങായി. സഹായങ്ങൾ പണമായും വസ്ത്രങ്ങളായും ഭക്ഷണമായും ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കഥയാണ് തലശേരിയിൽ നിന്നും കേട്ടത്. ഒരു സ്കൂൾ മറ്റൊരു സ്കൂളിനെ ദത്തെടുത്ത കഥ. പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശം നേരിട്ട വടക്കന്‍ പറവൂരിലെ വാവക്കാട് ഗവണ്മെന്റ് എല്‍പി സ്കൂളിനെയാണ് തലശേരി ഗവണ്മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൈപിടിച്ച് കരകയറ്റിയത്. വാവക്കാട് സ്കൂളിലെ 65 വിദ്യാർഥികളേയും അവരുടെ കുടുംബാംഗങ്ങളേയും സഹോദരങ്ങളേയും സഹായിച്ചു കൊണ്ടാണ് തലശേരി ബ്രണ്ണൻ പുതിയൊരു ചരിത്രമെഴുതിയത്. നീണ്ടദിവസങ്ങളുടെ ആലോചനകൾക്ക് ശേഷം നടന്നൊരു രക്ഷാദൗത്യമൊന്നുമല്ല അത്. വെറും ഒറ്റ രാത്രിയുടെ ഇടവേളയിൽ ഉരുത്തിരിഞ്ഞ ആശയവും സംഘാടനവുമാണ് ബ്രണ്ണന്റെ പുതുവഴിക്ക് പിന്നിൽ. എന്തിനാണ് കണ്ണൂർ ജില്ലയിലെ തലശേരിയിലെ ഒരു സ്കൂൾ എറണാകുളം പറവൂരിലെ ഒരു സ്കൂളിനെ സഹോദര സ്ഥാപനമായി ഏറ്റെടുത്തത്. അതിനു പിന്നിലൊരു കഥയുണ്ട്.
തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ മുരളീധരന് പറവൂര്‍ സ്വദേശിയാണ്. ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന മുരളീധരന് പ്രമോഷനോടെയാണ് ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്രിന്‍സിപ്പലായി ഈ അധ്യായന വര്‍ഷത്തിലെത്തിയത്. പ്രളയക്കെടുതി പ്രിന്‍സിപ്പലിന്റെ പറവൂരിലെ വീടിനേയും വെള്ളത്തിനടിയിലാക്കി.
ഈ വിവരങ്ങള്‍ അറിഞ്ഞ ഹൈസ്കൂള്‍ വിഭാഗത്തിലെ മുതിര്‍ന്ന അധ്യാപകന് സതീശന്റെ മനസിലാണ് പറവൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളിനെ സഹോദര വിദ്യാലയമായി ഏറ്റെടുക്കുക എന്ന ആശയം ഉടലെടുത്തത്. വിവരം പിടിഎ-എസ്എംസി ഭാരവാഹികളോടും സഹ അധ്യാപകരോടും പങ്കുവച്ച സതീശനെ അവരെല്ലാം ഒറ്റക്കെട്ടായി പിന്തുണ അറിയിച്ചു. പിന്നീട് കാര്യങ്ങള്‍ ദ്രുതഗതിയിലാണ് നടന്നത്.
ഏത് സ്കൂളിനെ ഏറ്റെടുക്കണമെന്നതായിരുന്നു അടുത്ത ചോദ്യം. പ്രിന്‍സിപ്പാള്‍ മുരളീധരന് വഴി പറവൂര്‍ എഇഒ യേയും ഡിഇഒ യേയും വിവരമറിയിച്ചു. അങ്ങനെയാണ് ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ചത് വാവക്കാട് ഗവണ്മെന്റ് എല്‍പി സ്കൂളാണെന്ന് വ്യക്തമാകുന്നത്. ഉടന്‍ തന്നെ സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും രക്ഷിതാക്കളുടെ ഫോണ്‍ നമ്പറുകള്‍ സംഘടിപ്പിച്ചു.
ആദ്യ ഘട്ടത്തില്‍ കുട്ടികളുടെ വീട്ടിലേക്ക് ബ്രണ്ണന്‍ സ്കൂളിലെ അധ്യാപകരുടെ സ്നേഹാന്വേഷണവുമായി ഫോണ്‍ കോളെത്തി. ആദ്യം കുട്ടിയോടും പിന്നെ മാതാപിതാക്കളോടും തുടര്‍ന്ന് സ്കൂള്‍ അധികൃതരോടും സംസാരിച്ചു. പ്രളയക്കെടുതിയില്‍ കുട്ടികള്‍ക്കും കുടുംബത്തിനും സ്കൂളിനും നഷ്ടപ്പെട്ടതെന്തൊക്കെയാണെന്ന് ചോദിച്ചറിഞ്ഞു. അമ്മ തയ്യല്‍ ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്, തയ്യല്‍ മെഷീന് വെള്ളം കൊണ്ടു പോയി, ഒരു തയ്യല്‍ മെഷീന് വാങ്ങി തരൂമോ എന്നായിരുന്നു ഒരു കുട്ടിയുടെ ചോദ്യം. ഒരു വീട്ടമ്മ ചോദിച്ചത് കഞ്ഞി വെക്കാന്‍ ഒരു കലം വാങ്ങി തരുമോ എന്നായിരുന്നു. ചീനച്ചട്ടിയും കിടക്കയും പായയുമെല്ലാം അവര്‍ക്കാവശ്യമായിരുന്നു. പെന്‍സില്‍ മുതല്‍ സ്കൂള്‍ ബാഗ് വരെയുള്ള സാധനങ്ങള്‍ കുട്ടികള്‍ക്ക് വേണമായിരുന്നു. അലമാരയും ഗ്യാസ് അടുപ്പും മോട്ടോറുമെല്ലാം സ്കൂളിനും വേണമായിരുന്നു. അങ്ങനെ കുട്ടികള്‍ക്കും കുടുംബത്തിനും സ്കൂളിനും നഷ്ടപ്പെട്ടതിന്റെയെല്ലാം കണക്കുകള്‍ അധ്യാപകര്‍ ശേഖരിച്ചു.
വാവക്കാട്ടെ നമ്മുടെ സഹോദരങ്ങള്‍ക്ക് ഇത്രയും സാധനങ്ങള്‍ വേണമെന്ന ആവശ്യം സംഘാടകര്‍ ബ്രണ്ണൻ സ്കൂളിലെ കുട്ടികളുടേയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും മുന്നില്‍ വെച്ചു. പിറ്റേ ദിവസം പെന്‍സില്‍ മുതല്‍ അലമാര വരെയുള്ള സാധനങ്ങള്‍ വിദ്യാലയത്തിലേക്ക് ഒഴുകിയെത്തി. ഈ സാധനങ്ങള്‍ എങ്ങനെ പറവൂരിലെത്തിക്കും എന്നാലോചിക്കുമ്പോഴാണ് പൊന്ന്യത്തു നിന്നും ഇ -മാര്‍ക്കറ്റിംഗ് എന്ന ഇലക്ട്രിക് കടയില്‍ നിന്നും സ്റ്റാന്‍ലിയുടെ ഫോണ്‍ കോള്‍ സ്കൂളിലെത്തുന്നത്. സാധനങ്ങളെല്ലാം ഇ മാര്‍ക്കറ്റിംഗിന്റെ വാഹനത്തില്‍ സൗജന്യമായി പറവൂരില്‍ എത്തിക്കുമെന്നായിരുന്നു സ്റ്റാന്‍ലിയുടെ ഉറപ്പ്. അങ്ങനെ നിറയെ സാധനങ്ങളുമായി സ്റ്റാന്‍ലിയുടെ വാഹനം റെഡിയായി നില്ക്കുമ്പോള് ഫാദില്‍ ഗ്രൂപ്പ് ചെയര്മാന് അബ്ദുള്‍ ലത്തീഫ് കെഎസ്എ തന്റെ കാറില്‍ വാവക്കാട് സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുള്ള പുതപ്പുകളുമായി സ്ഥലത്തെത്തി. കൂടാതെ മലബാര്‍ കാന്‍സര്‍ സെന്ററിലെ ജീവകാരുണ്യ സംഘടന പാത്രങ്ങളുമായിട്ടും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ഡോ. സജീവ് കൂട്ടികള്‍ക്കുള്ള ബാഗുമായും എത്തി. ഇതിനിടയില്‍ കൂത്തുപറമ്പ് പാച്ചപ്പൊയ്കയില്‍ നിന്നും നമാസ്കോയുടെ വാഹനം ഉടമ നമാസ്കോ നൗഫലിന്റെ നിര്‍ദ്ദേശ പ്രകാരം വെള്ളവുമായി എത്തി. അങ്ങനെ വാഹനം നിറയെ സാധനങ്ങളുമായി സ്റ്റാന്‍ലിയുടെ ടെമ്പോ ട്രാവലര്‍ നഗരപിതാവ് സി.കെ രമേശന് ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ ബ്രണ്ണന്റെ സ്നേഹസമ്മാനവുമായി സ്റ്റാന്‍ലി പറവൂരിലേക്ക് പറന്നു. കൂടെ സ്വന്തം ചെലവില്‍ ബസ് വാടകയ്ക്കെടുത്ത് ബ്രണ്ണന്‍ സ്കൂളിലെ വിദ്യർഥികളും രക്ഷിതാക്കളും പിടിഎ അംഗങ്ങളും വാവക്കാട് സ്കൂളിലെത്തി.
പിന്നെ വാവക്കാട് നടന്നത് ഒരു ഉല്‍സവം തന്നെയായിരുന്നു. ദുരന്തം മറന്ന് അവര്‍ ആഘോഷിച്ചു. പായസവും പപ്പടവുമുള്പ്പെടെ വിഭവ സമൃദ്ധമായ സദ്യയും ബ്രണ്ണന്റെ വകയായി വാവക്കാട്ടെ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമായി ഒരുക്കിയിരുന്നു. ആഘോഷത്തിന് മിഴിവേകാന്‍ ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമാ താരങ്ങളും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും എത്തിയതോടെ വാവക്കാട് ഉല്‍സവ ലഹരിയിലായി. സ്കൂളിന്റെ ചുമരുകളില്‍ ബ്രണ്ണനിലെ ജോളി ടീച്ചറുടെ നേതൃത്വത്തില്‍ ചിത്രങ്ങള്‍ വരച്ചു. ഒരു ഭാഗത്ത് പാട്ടും മേളവുമായി കെ.പി. രാമകൃഷ്ണന് മാസ്റ്ററും കുട്ടികളും ഒത്തുചേര്‍ന്നപ്പോള്‍ മറുഭാഗത്ത് ഇരു സ്കൂളിലേയും രക്ഷിതാക്കളും അധ്യാപകരും സൗഹൃദം പങ്കുവച്ചു. സ്ഥലം എംഎല്‍എ വി.ഡി. സതീശനും കണ്ണൂരിലെ മുന്‍ പോലീസ് ചീഫും വടകര സ്വദേശിയുമായ ഇപ്പോഴത്തെ ആലുവ റൂറൽ എസ്പി രാഹുല്‍ ആര്. നായരും കണ്ണൂര്‍ ജില്ലയില്‍ ദീര്‍ഘ കാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഇപ്പോഴത്തെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി കെ.എം. ആന്റണിയും ഒപ്പം സിനിമ -സീരിയല്‍ താരവും എറണാകുളം കേന്ദ്രീകരിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിനി സാധിക വേണുഗോപാലും സംഘവും എത്തി.
കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിലെ ഡോക്ടര്‍ ശ്രീനി എടക്ലോണിന്റെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി ഐ കെയര്‍ സെന്ററില്‍ നിന്നും ഡോ.ശശികുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധ സംഘം സ്കൂളിലെത്തുകയും കുട്ടികളുടേയും രക്ഷിതാക്കളുടേയും നേത്ര പരിശോധന നടത്തുകയും ആവശ്യമുള്ളവര്‍ക്ക് കണ്ണടയും ചികില്‍സയുമുള്‍പ്പെടെ സൗജന്യമായി നല്‍കാനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. അതു പോലെ തന്നെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം തലവന്‍ ഡോ.സജീവിന്റെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ നിന്നും ഡോ. അനൂപ് വിന്‍സന്റ്, ഡോ.അശോക് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള മനഃശാസ്ത്ര വിദഗ്ധര്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും മാനസീകാരോഗ്യ നില വിലയിരുത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഒടുവില്‍ തങ്ങള്‍ കൊണ്ടുവന്ന സ്നേഹ സമ്മാനം ഓരോ കുട്ടികള്‍ക്കും സ്കൂളിനും നല്കിയ ശേഷമാണ് ബ്രണ്ണന്റെ കുട്ടികള്‍ വാവക്കാടിന്റെ പടിയിറങ്ങിയത്. സ്വാഗതമോ അധ്യക്ഷനോ ഉദ്ഘാടകനോ ഇല്ലാതെ എല്ലാവരും ഒത്തു ചേര്‍ന്നപ്പോള്‍ ബ്രണ്ണന്റെ സ്നേഹാക്ഷരം അക്ഷരാര്‍ത്ഥത്തില്‍ വാവക്കാടിന് പുത്തന്‍ അനുഭവമായി.
ബ്രണ്ണന്റെ മക്കള്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയുമായി എംഎല്‍എ എ.എന്‍. ഷംസീറും രംഗത്തുണ്ടായിരുന്നു. തിരക്കുകള്‍ കാരണം പറവൂരില്‍ എത്താന്‍ സാധിക്കാതിരുന്ന എംഎല്‍എ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ അസംബ്ലിയിലേക്ക് കടന്നു വരുകയും കുട്ടികളെ നേരില്‍ കണ്ട് അഭിനന്ദനമറിയിക്കുകയും ചെയ്തു. ബ്രണ്ണന്‍ നടത്തിയ മാതൃകാപരമായ ഈ പ്രവര്‍ത്തനം മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഷംസീര്‍ വ്യക്തമാക്കി.
രണ്ടാം ഘട്ട സഹായഹസ്തവുമായി ബ്രണ്ണനിലെ പൂർവ വിദ്യര്‍ഥികളും കഴിഞ്ഞ ദിവസം പറവൂര്‍ വാവക്കാട് ഗവണ്മെന്റ് എല്‍പി സ്കൂളിലെത്തി. മുഴുവന്‍ കുട്ടികള്‍ക്കും പുതപ്പും വാട്ടര്‍ബോട്ടിലും ഉള്‍പ്പെടെയുള്ള സാധനങ്ങളുമായിട്ടാണ് ബുഹാരിയുടേയും സിയാദിന്റേയും നേതൃത്വത്തിലുള്ള പൂര്‍വ്വ വിദ്യർഥി സംഘം വാവക്കാട്ടെത്തിയത്.
ഇങ്ങനെ ഒരു സ്കൂളിനെ കൈപിടിച്ചുയർത്തിയതിലൂടെ ഒരു നാടിനെയാണ്, ഒരു തലമുറയെയാണ് ബ്രണ്ണൻ പുതുക്കിപ്പണിതത്. ഈ പ്രവർത്തനം വരുംനാളുകളിൽ ഏവർക്കും അനുകരിക്കാൻ മാതൃകയായി നമ്മുടെ ചരിത്രത്താളുകളിൽ നിറഞ്ഞുനിൽക്കും.
നവാസ് മേത്തര്‍
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
Latest News
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top