മരുന്നു തുറന്നുവച്ചാല്‍ വിഷമയം
മരുന്നു തുറന്നുവച്ചാല്‍ വിഷമയം
അലോപ്പതി മരുന്നുകളേറെയും രാസപദാർഥങ്ങളുടെ കൂട്ടാണെന്നിരിക്കെ മരുന്നിനെ ഉപയോഗപ്രദമായ വിഷമെന്നു നിർവചിക്കുന്നവരുണ്ട്. ഉൗഷ്മാവ് മാറുന്പോൾ രാസപ്രക്രിയകളിലൂടെ മരുന്നുകൾ വിഷവസ്തുക്കളായി മാറാനിടയുണ്ട്.

ഏറെ ആന്‍റിബയോട്ടിക്കുകളും 10 മുതൽ 25 ഡിഗ്രി ഉൗഷ്മാവിലാണ് സൂക്ഷിച്ചുവയ്ക്കേണ്ടത്. വേനൽക്കാലത്ത് കേരളത്തിൽ ചൂടും ഈർപ്പവും നാൽപത് ഡിഗ്രിയിൽ എത്തുന്ന ഇക്കാലത്ത് മരുന്നുകളുടെ ഗുണമേന്മ കുറയുന്നുണ്ടെന്നും ചില മരുന്നുകൾ വിഷാംശ സ്വഭാവമുള്ളതായി മാറുമെന്നും ഫാർമസി വിദഗ്ധർ വ്യക്തമാക്കി.

ഉദാഹരണത്തിന് ഇൻസുലിൻ സൂക്ഷിക്കേണ്ടത് രണ്ടു ഡിഗ്രി മുതൽ എട്ടു ഡിഗ്രി വരെ താപനിലയിലാണ്. നിശ്ചിത താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഗുണമേന്മ നഷ്ടപ്പെടും. പോളിയോ വാക്സിനും ഇത്തരത്തിൽ സൂക്ഷിക്കേണ്ടതാണ്. ഉൗഷ്മാവിൽ വ്യതിയാനം സംഭവിച്ചാൽ പാരസെറ്റാമോൾ അടക്കമുള്ള ഗുളികകൾ കഴിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ല. മാത്രവുമല്ല ഇത്തരം മരുന്നുകൾ ശരീരത്തിന് ദോഷമുണ്ടാക്കുകയും ചെയ്യും.

സർക്കാർ ആശുപത്രികളിൽ മരുന്നു സൂക്ഷിക്കാൻ ശീതീകരിച്ച മുറികൾ ഉണ്ടായിരിക്കണമെന്നും ഇതിനായി കെട്ടിടം പണിയണമെന്നും കഴിഞ്ഞ വർഷം ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആവർത്തിച്ചു നിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രികളിൽ 40 ശതമാനം മരുന്നുകൾ മാത്രമാണ് ശീതീകരിച്ച മുറിയിൽ സൂക്ഷിക്കുന്നതെന്നാണ് ഡ്രഗ്സ് കണ്‍ട്രോൾ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

ഡൽഹി ഫാർമസ്യൂട്ടിക്കൽ ട്രസ്റ്റ് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ മരുന്നുകളുടെ പ്രയോഗക്ഷമത, സൂക്ഷിക്കുന്ന രീതിയുടെ അപര്യാപ്തത കൊണ്ടുമാത്രം നാലുശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു.

വില്പനശാലകളിൽ മാത്രമല്ല, രോഗികൾ വീടുകളിലും മരുന്നുകൾ സൂക്ഷിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. കൂൾ, കോൾഡ് തുടങ്ങി മരുന്നിന്‍റെ കവറിൽ എഴുതിയത് എത്ര താപനില ഉദ്ദേശിച്ചാണെന്ന് സാധാരണക്കാർക്ക് അറിയില്ല. എട്ടു ഡിഗ്രി സെൽഷ്യസിൽ അധികരിക്കാത്ത താപനിലയാണ് കോൾഡ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂൾ എന്ന വാക്ക് ഉദ്ദേശിക്കുന്നത് എട്ടു മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയും. സാധാരണ വീടുകളിലെ പകൽ താപനില 30 ഡിഗ്രി മുതൽ 40 ഡിഗ്രിവരെയാണ്. വേനലിൽ ശരാശരി 35 ഡിഗ്രി സെൽഷ്യസോ അതിനുമുകളിലോ വരുന്ന കേരളത്തിൽ മരുന്നുകൾക്ക് ഉദ്ദേശിച്ച ഗുണം ലഭിക്കുന്നുണ്ടോ എന്നതിൽ ഇന്നേ വരെ പഠനം നടന്നിട്ടില്ല. മിക്ക ഫാർമസികളിലും ഒന്നോ രണ്ടോ റഫ്രിജറേറ്ററുകളിൽ കോൾഡ് ഇനത്തിൽപെട്ട മരുന്ന് സൂക്ഷിക്കുന്നതൊഴിച്ചാൽ മറ്റെല്ലാം അനുവദനീയമായതിലും ഉയർന്ന താപനിലയിലാണ് വാരിവലിച്ചിടുന്നത്. അടിസ്ഥാന യോഗ്യതകളൊന്നുമില്ലാത്ത ജോലിക്കാർ മരുന്നുകൂടിന്‍റെയും കുപ്പിയുടെയും ഗുളികക്കടലാസിന്‍റെയും അടയാളം നോക്കി മരുന്നെടുത്തു കൊടുക്കുന്നു.

ഫാക്ടറികളിൽ നിന്ന് വ്യാപാരശാലകളിലേക്കും ചില്ലറ വില്പനശാലകളിലേക്കും മരുന്ന് എത്തിക്കുന്നതും അശാസ്ത്രീയമായ രീതിയിലാണ്. പഴവും പച്ചക്കറിയും അരിയും കൊണ്ടുവരുന്ന അതേരീതിയിലാണ് ഫാക്ടറികളിൽ നിന്ന് ട്രക്കുകളിൽ മരുന്നു കിലോമീറ്ററുകൾക്കിപ്പുറത്തുള്ള മൊത്തവ്യാപാരശാലകളിലെത്തിക്കുന്നത്. അവിടെ നിന്ന് ബസുകളിലും മറ്റും മണിക്കൂറുകൾ സഞ്ചരിച്ചാണ് ഗ്രാമങ്ങളിലെ മരുന്നുകടകളിൽ ഇവയെത്തുന്നത്.

സംസ്ഥാന ത്തെ ഡ്രഗ് അനലിറ്റിക്കൽ ലാബുകളിൽ ആയിരക്കണക്കിന് സാന്പിളുകൾ പരിശോധന നടത്താനാകാതെ കെട്ടിക്കിടക്കുന്നതിനാൽ പുതിയ സാന്പിളുകൾ ശേഖരിക്കാനാവാത്ത സ്ഥിതിയാണുള്ളത്. ഗുണനിലവാര പരിശോധന ഫലം പുറത്ത് വരാൻ വർഷങ്ങളുടെ കാലതാമസം നേരിടുന്നു. സൗകര്യം കുറവായതിനാൽ 12 മുതൽ 16 വരെ സാന്പിളുകൾ മാത്രമാണ് തിരുവനന്തപുരത്തെ ലാബിൽ ഒരു മാസം പരിശോധിക്കാനാവുന്നത്.


അലോപ്പതിയിൽ ഇതാണ് സ്ഥിതിയെങ്കിൽ ആയുർവേദത്തിൽ നില ഇതിലും പരിതാപകരമാണ്. ആയുർവേദ മരുന്നു നിർമാണത്തിൽ ലൈസൻസ് ലഭിക്കാനുണ്ടാകുന്ന കാലതാമസമാണ് പ്രശ്നമായിരിക്കുന്നത്. കേരളത്തിലെ സാഹചര്യം നിലവിൽ മുതലെടുക്കുന്നത് ഉത്തരേന്ത്യൻ ആയുർവേദ മരുന്ന് നിർമാതാക്കളാണ്. അവിടെ ലൈസൻസ് ലഭിക്കാൻ കാലതാമസമില്ല. ഈ സാഹചര്യത്തിൽ കേരളത്തിലെ വൻകിട ആയുർവേദ മരുന്ന് നിർമാതാക്കൾവരെ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കു ചേക്കേറിക്കൊണ്ടിരിക്കുന്നു. അവിടെ ലൈസൻസും പേറ്റന്‍റും പെട്ടെന്ന് ലഭിക്കും.

മരുന്നിന്‍റെ സ്രോതസും അതിലെ ഘടകങ്ങളും സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ മരുന്നു കയറ്റുമതിക്കു വേണ്ടതുണ്ട്. കേരളത്തിൽ ഇതു വൈകുന്നതായി ആയുർവേദ സ്ഥാപനങ്ങൾ വ്യക്തമാക്കി. കാലങ്ങളുടെയും തലമുറകളുടെയും ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ മരുന്നുകൾക്ക് നാലു വർഷമായി കേരളത്തിൽ ലൈസൻസ് കിട്ടാത്ത സ്ഥിതിയുമുണ്ട്. അയൽ സംസ്ഥാനങ്ങളിൽ മാസങ്ങൾക്കുള്ളിൽ ലൈസൻസ് ലഭിക്കുകയും ചെയ്യും. 1100 ആയുർവേദ മരുന്ന് നിർമാണ യൂണിറ്റുകളുണ്ടായിരുന്ന കേരളത്തിൽ നിലവിൽ സ്ഥാപനങ്ങൾ 660 ആയി കുറഞ്ഞിരിക്കുന്നു. പുതിയ സംരംഭകർക്ക് ലൈസൻസ് ലഭിക്കുന്നുമില്ല. ലൈസൻസി മരിച്ചാൽ കുടുംബത്തിലെ മറ്റൊരാളുടെ പേരിലേക്ക് ഒരു മാസത്തിനകം ലൈസൻസ് മാറ്റണമെന്നുണ്ട്. അതും നടക്കാത്തതിനാൽ ഉത്പാദനം നിലച്ചുപോകുന്നു. ആയുർവേദം നാടുകടത്തപ്പെടുകയും ചെയ്യുന്നു.
ഉത്തേജനത്തിനും ഉണർവിനും ആരോഗ്യത്തിനും ബുദ്ധിക്കുമൊക്കെയായി എത്രയെത്ര മരുന്നുകൾ. ജനത്തെ പ്രലോഭിപ്പിക്കുന്ന പരസ്യവാചകങ്ങളിലൂടെ ഇവയൊക്കെയും വിപണിയിൽ വിൽപനയ്ക്കെത്തുന്നു. മരുന്ന് എന്ന പേരിൽ എത്തിക്കുന്ന ഈ ഉത്പന്നങ്ങളുടെ ഉള്ളടക്കം എന്ത്, കഴിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതം എന്ത് എന്നതൊന്നും ആർക്കും അറിയില്ല. വിലയും നിലയും നോക്കാതെ ഇവയൊക്കെയും വാങ്ങി കഴിക്കുന്നവരാണ് ജനം. ഫാർമസി, ഗവേഷണകേന്ദ്രം, ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളുടെ മറവിൽ ഇന്ന് ഉത്പാദിപ്പിച്ച് മനോഹരമായ കുപ്പികളിലാക്കി വിറ്റഴിക്കുന്ന വിപണിയിൽ ആരുടെയും കടിഞ്ഞാണില്ല. മെഡിക്കൽ പ്രാക്ടീഷണറുടെ കുറിപ്പോ അനുമതിയോ ഇല്ലാതെ, യാതൊരുവിധ പരിശോധനകളും നടത്താതെ, പരസ്യങ്ങളുടെ അവകാശപിൻബലത്തിൽ ഇവയൊക്കെയും വിറ്റഴിക്കപ്പെടുന്നു. മരുന്ന് എന്നാണ് പേരെങ്കിലും ഇവയേറെയും മരുന്നിന്‍റെ ഗണത്തിലും ഉള്ളടക്കത്തിലും പെടാത്തതിനാൽ ഡ്രഗ്സ് കണ്‍ട്രോൾ വിഭാഗത്തിന് പരിശോധന നടപ്പാക്കാനാകില്ല.

വിറ്റഴിയുന്നത് ടണ്‍ കണക്കിന് മരുന്നുകൾ. വിൽക്കാനുള്ളതും വിറ്റുതിന്നതുമായ മരുന്നുകളെക്കുറിച്ച് പഠിക്കാനുള്ള ആളും സംവിധാനവും തികച്ചും അപര്യാപ്തം. വികസിത രാജ്യങ്ങൾ നിരോധിച്ച മരുന്നുകൾ വരെ ഇന്ത്യ എന്ന വികസ്വര കന്പോളത്തിൽ വിറ്റയഴിയുന്നു. ഇതിനൊപ്പം വിദേശത്തും സ്വദേശത്തും നിന്ന് ഓണ്‍ലൈനിലും മരുന്നുകളുടെ പ്രവാഹം. വലിയൊരു മരുന്നുചന്ത മാത്രമല്ല മരുന്നു പരീക്ഷണത്തിനുള്ള ഇരകളുടെ നാടുകൂടിയാണ് കേരളമിന്ന്.
(അവസാനിച്ചു)

റെജി ജോസഫ്