Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
എന്റെ പൊന്നേ... 100 കിലോ സ്വർണമോ ?
സ്വർണം കള്ളക്കടത്തുക്കാരുടെ ഇഷ്ട താവളങ്ങളായി കേരളത്തിലെ വിമാനത്താവളങ്ങൾ മാറുന്നു. 2018-19 സാന്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂലൈവരെയുള്ള ആദ്യ നാലു മാസത്തിനിടെമാത്രം വിമാനത്താവളങ്ങളിൽനിന്നു കസ്റ്റംസ് അധികൃതർ പിടികൂടിയത് 100 കിലോയിലധികം സ്വർണം. മുൻ വർഷങ്ങളിലെ മുഴുവൻ കണക്കുകൾ പരിശോധിച്ചാലും ഈ സാന്പത്തിക വർഷത്തെ നാലുമാസത്തിലെ കണക്കുകൾ ഉയർന്നുതന്നെ നിൽക്കും. തിരുവനന്തപുരം, നെടുന്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്നുമാണ് ഇത്രയധികം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഏപ്രിൽ ഒന്നു മുതൽ ജൂലൈ 25വരെയുള്ള കാലയളവിൽ 113 കിലോ ഗ്രാം സ്വർണമാണു പിടികൂടിയത്. 318 കേസുകളിലായാണ് ഇത്രയധികം സ്വർണം പിടിച്ചെടുത്തത്.
നാലു മാസത്തിനിടെയാണ് ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയം. ഇതിൽ കഴിഞ്ഞ ജൂലൈ മാസത്തിലാണു ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്തത്്. 2017-18 സാന്പത്തിക വർഷം ആകെ രജിസ്റ്റർ ചെയ്തത് 286 കേസുകൾ മാത്രമാണ്. പിടിച്ചെടുത്തതാകട്ടെ 106 കിലോ സ്വർണവും. കഴിഞ്ഞ വർഷത്തിൽനിന്നു വ്യത്യസ്തമായി ഈ സാന്പത്തിക വർഷം സ്വർണക്കടത്ത് കൂടുകയാണെന്നാണു കസ്റ്റംസ് അധികൃതർ പറയുന്നത്. തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ കടത്ത് അഞ്ചിരട്ടിയോളമാണു വർധിച്ചിട്ടുള്ളത്. ഈ സാന്പത്തിക വർഷത്തെ ആദ്യ നാലു മാസങ്ങളിൽ രണ്ട് വിമാനത്താവളങ്ങളിനിന്നുമായി 68 കിലോ സ്വർണമാണ് കസ്റ്റംസസ് പിടികൂടിയത്. കഴിഞ്ഞ വർഷം 32 കേസുകൾമാത്രം രജിസ്റ്റർ ചെയ്തിരുന്ന സ്ഥലത്ത് ഈ ജൂലൈയിൽമാത്രം രണ്ടിടങ്ങളിലുമായി രജിസ്റ്റർ ചെയ്തത് 191 കേസുകളാണ്. ഇതിൽ 70 കേസുകളും കരിപ്പൂരിൽനിന്നുമാത്രം.
നെടുന്പാശേരിയാണ് ഏറ്റവുമധികം സ്വർണക്കടത്ത് പിടികൂടുന്ന വിമാനത്താവളം. ഈ സാന്പത്തിക വർഷം 127 കേസുകൾ റിപ്പോർട്ട് ചെയ്യുകയും 45.12 കിലോഗ്രാം സ്വർണം പിടികൂടുകയും ചെയ്തു. കഴിഞ്ഞ വർഷം 254 കേസുകളിൽനിന്നായി 87 കിലോ ഗ്രാം സ്വർണമാണു നെടുന്പാശേരിയിൽനിന്നും കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നത്. വിമാനത്താവളങ്ങളിൽ കസ്റ്റംസ്, റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജാഗരൂകരാണെങ്കിലും സർവ വലകളും പൊട്ടിച്ച് സ്വർണക്കടത്തുകാർ കളംനിറയുന്ന കാഴ്ചയാണു കാണാൻ കഴിയുക. സ്വർണവില രാജ്യത്ത് ഉയർന്നു നിൽക്കുന്നതാണു കേരളത്തിലേക്കു വിദേശത്തു നിന്നുള്ള സ്വർണം കള്ളക്കടത്തു വർധിക്കാൻ കാരണമായി അധികൃതർ പറയുന്നത്്. വിമാനത്താവളങ്ങളിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണ സാമർഥ്യത്തെയും പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമതയെയും വെല്ലുവിളിച്ചാണു സ്വർണക്കടത്തുകാരുടെ തേരോട്ടം.
കണ്ണുതുറന്നിരുന്നിട്ടും കടത്ത് കൂടുന്നു
വിമാനത്താവളങ്ങളിൽ കസ്റ്റംസ് അധികൃതർ അതീവ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വർണക്കടത്തു കൂടുകയാണ്. 500 ഗ്രാം മുതൽ 1.5 കിലോഗ്രാം വരെയുള്ള ചെറിയ അളവുകളിൽ കൊണ്ടുവരുന്നതാണ് അടുത്തിടെ വ്യാപകമായി കാണുന്നത്. ഒരു കിലോഗ്രാം സ്വർണത്തിന് 31 ലക്ഷം രൂപയാണ് ഏകദേശ വിപണിവില. ഒരു കോടി രൂപ വരെ വിലവരുന്ന സ്വർണം പിടികൂടിയാലും സ്വർണം കണ്ടുകെട്ടുമെന്നല്ലാതെ കൊണ്ടുവരുന്നയാൾക്കു ജാമ്യത്തിൽ പോകാമെന്നതിനാലാണു കടത്തുകാർ കൊടുത്തുവിടുന്ന സ്വർണത്തിന്റെ അളവു കുറച്ചതെന്നാണ് അധികൃതർ കരുതുന്നത്. വിദേശത്തുനിന്നു ജോലി മതിയാക്കിയും ജോലി നഷ്ടപ്പെട്ടും മടങ്ങുന്നവരും പ്രഫഷനൽ കടത്തുകാരുമെല്ലാം ഇതിലുൾപ്പെടും. സ്വർണക്കടത്തിനു പിന്നിൽ വിമാനത്താളത്തിലെ ചില ജീവനക്കാർക്കു നേരത്തേ പങ്കുണ്ടായിരുന്നെങ്കിലും നിലവിൽ കുറഞ്ഞതായാണ് അധികൃതർ പറയുന്നത്. വിദേശത്തുനിന്നു കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിനു പുറത്തേക്കു കടത്തിയിരുന്നത് ചില ജീവനക്കാരുടെ സഹായത്തോടെയായിരുന്നു. ഇത്തരത്തിൽ തിരിമറി നടത്തിയ നിരവധി ജീവനക്കാർ നേരത്തേ പിടിയിലായിട്ടുണ്ട്.
വിദേശത്തുനിന്നെത്തുന്ന യാത്രക്കാരൻ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്ന ജീവനക്കാരന് ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾക്കു മുന്‍പു ബാഗ് കൈമാറുകയും പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങുന്പോൾ ബാഗ് തിരികെ നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള അടവുകളാണ് ചിലർ പയറ്റിയിരുന്നത്. വിമാനത്തിൽനിന്നു യാത്രക്കാരെ ടെർമിനലിലെത്തിക്കുന്ന ബസിൽ ജീവനക്കാരനു വൻ തോതിൽ സ്വർണം കൈമാറുന്നതു പതിവായിരുന്നു. വിമാനത്തിന്റെ സീറ്റിനടിയിലും ടോയ്ലറ്റിലും ഒളിപ്പിക്കുന്ന സ്വർണം ശുചീകരണ ജീവനക്കാരും വിമാന ജീവനക്കാരും തന്നെ കടത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. വിമാനത്തിൽ നിശ്ചിത ഭാഗത്ത് ഒളിപ്പിക്കുന്ന സ്വർണം ഇതേ വിമാനത്തിൽ ആഭ്യന്തര തുടർയാത്രയിൽ പങ്കു ചേരുന്നയാൾ കടത്തുന്ന സംഭവങ്ങളും പതിവായിരുന്നു.
അടവുകൾ മാറ്റി
സ്വർണക്കടത്തിനു കള്ളക്കടത്തുകാർ അവലംബിക്കുന്നതു വിചിത്രമെന്നു തോന്നാവുന്ന വിവിധ മാർഗങ്ങളാണ്. സ്വർണം മെഷീനിൽ അരച്ചു ഗ്രീസ് പോലുള്ള പദാർഥങ്ങളിൽ ചേർത്തു പൗച്ച് രൂപത്തിലാക്കി വ്യാപകമായി കൊണ്ടുവരുന്നവരുണ്ട്. പുരുഷൻമാർ അടിവസ്ത്രത്തിനിടയിൽ ഒളിപ്പിച്ചു കൊണ്ടുവരുന്നതാണു പ്രധാനമായും കണ്ടിട്ടുള്ളത്
സ്വർണം നീളം കുറഞ്ഞ ദണ്ഡുകളാക്കി ബാഗുകളുടെ ബീഡിംഗിനിടയിൽ തയ്ച്ചു പിടിപ്പിക്കും. ട്രോളി ബാഗുകളുടെ ഹാൻഡിലുകൾക്കുള്ളിൽ ഒളിപ്പിച്ചും ഇത്തരത്തിൽ സ്വർണം കൊണ്ടുവരുന്നുണ്ട്. വിദേശത്തുനിന്നു സ്വർണം കടത്തുന്ന പരന്പരാഗത മാർഗമാണു സ്വർണ ബിസ്കറ്റുകൾ. വലിയ അളവിൽ സ്വർണം കൊണ്ടു വരുന്നുണ്ടെങ്കിൽ ആണ് ഈ മാർഗം ഉപയോഗിക്കുക. ബാഗിലും ഷൂവിലും ചെരിപ്പിലും തുടങ്ങി ബിസ്കറ്റുകൾ എല്ലായിടത്തും ഒളിപ്പിക്കുന്നുണ്ട്. ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞു വിഴുങ്ങിയും ചെറിയ ബിസ്കറ്റുകൾ കൊണ്ടുവരുന്നു.
സ്വർണം ഉരുക്കി പുതിയ പാത്രങ്ങളിൽ ഒഴിച്ചു കടത്തുന്നതും പതിവാണ്. ഇവിടെയെത്തുന്പോൾ പാത്രം പൊളിച്ചു സ്വർണം എടുക്കും. സ്വർണം പേപ്പർ രൂപത്തിലാക്കി അധികം വിലയില്ലാത്ത സമ്മാനങ്ങൾ പൊതിഞ്ഞ് അതിനു മേൽ സാധാരണ സമ്മാനപ്പേപ്പർ പൊതിഞ്ഞ് ഒളിപ്പിച്ചു സ്വർണം കടത്തുന്നവരുണ്ട്. സ്വർണം തരിയോ, പൊടിയോ രൂപത്തിലാക്കി മരുന്നിന്റെ രൂപത്തിലും പെർഫ്യൂം കുപ്പികളിലും മറ്റും ഒളിപ്പിച്ചും കടത്തുന്നതും വിമാനത്താവളങ്ങളിൽനിന്നു പിടികൂടിയിട്ടുണ്ട്.
സ്വർണം ചെറിയ ഷീറ്റുകളാക്കി ബാഗുകളുടെയും മറ്റും ഉള്ളിൽ തയ്ച്ച് കടത്തുന്നുണ്ട്. പുരുഷൻമാരുടെയും വനിതകളുടേയും പാന്റ്സിന്റെ വെയ്സ്റ്റ് ബാൻഡുകൾക്കുള്ളിൽ തയ്ച്ചും കടത്തുന്നുണ്ട്. പ്രഷർ കുക്കറുകളുടെ റബർ ബുഷുകൾക്കുള്ളിൽ അതേ ആകൃതിയിലുണ്ടാക്കുന്ന സ്വർണവളയങ്ങൾവഴിയും സ്വർണം ഒളിപ്പിച്ചു കടത്തുന്നു. മിക്സി, ഫാൻ, തേപ്പുപെട്ടി തുടങ്ങിയവയ് ക്കുള്ളിൽ കോയിലുകളായും വയറുകളായും സ്വർണം കടത്തുന്നുണ്ട്. ഇതും പരന്പരാഗത രീതിയാണ്. താഴുകളുടെ ഉള്ളിൽ സ്വർണം ഉരുക്കി നിറച്ചും അതിന്റെ താക്കോലുകൾ സ്വർണം കൊണ്ടുണ്ടാക്കി അവ സ്റ്റീൽ നിറത്തിലുള്ള പെയിന്റടിച്ചും സ്വർണം കടത്തുന്നു.
ചെരിപ്പുകളുടെയും ഷൂവിന്റെയും അടിഭാഗത്തു സ്വർണക്കട്ടികളോ ബിസ്കറ്റുകളോ ഒളിപ്പിച്ചു വ്യാപകമായി സ്വർണം കടത്തുന്നുണ്ട്. ഫാനുകളുടെ മോട്ടോറിനുള്ളിലും പുറത്തും സ്വർണക്കന്പികൾ കോയിലുകൾ ചുറ്റുന്നതു പോലെ ചുറ്റി ഫൈബർ അടപ്പുകൾവച്ച് അടച്ച് സ്വർണം കടത്തുന്നുണ്ട്. അനുവദനീയമായ അളവിലും കൂടുതൽ ആഭരണങ്ങൾ അണിഞ്ഞ് അവ പർദ പോലെ ശരീരം മുഴുവൻ മൂടിക്കിടക്കുന്ന വസ്ത്രങ്ങൾ കൊണ്ടു മറച്ചു കടത്തുന്ന വിരുതൻമാരും കുറവല്ല.
കണ്ണ് ലാഭത്തിൽ മാത്രം
ഒരു കിലോ സ്വർണം കടത്തിയാൽ കിട്ടുന്ന ലാഭം എന്നു പറയുന്നത് ലക്ഷങ്ങളാണ്. കേരളത്തിലേക്കു ഗൾഫിൽനിന്നു വൻ തോതിൽ സ്വർണം കടത്തിക്കൊണ്ടുവരുന്നതിന് പിന്നിലെ സാന്പത്തിക ശാസ്ത്രം ഇതാണ്. ഈ പണം മുന്നിൽ കണ്ടുകൊണ്ടാണ് ഇവിടേക്കുള്ള സ്വർണക്കടത്ത്. സ്വർണ വിലയിൽ വ്യതിയാനം ഉണ്ടായാലും ലാഭത്തിൽ കാര്യമായ വ്യത്യാസം സംഭവിക്കില്ല. വിമാനത്താവളത്തിൽ ചില "വിശ്വസ്തർ’ ഉള്ളത് ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ വ്യാപിക്കാൻ കാരണമാകുന്നതായാണ് അധികൃതർ പറയുന്നത്. ഇത്തരത്തിൽ കള്ളക്കടത്തുക്കാരെ സഹായിക്കുന്നവരെ കണ്ടെത്താൻ കസ്റ്റംസിന് സാധിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്. ഒരു കാരണവശാലും പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളപ്പോൾ മാത്രമാണ് അധികം സ്വർണം കടത്തിക്കൊണ്ടുവരിക. ആരെങ്കിലും ഒറ്റുന്പോൾ മാത്രമാണു കള്ളക്കടത്തു പിടിക്കപ്പെടുന്നത്. കള്ളക്കടത്തിന് പുതുമുഖങ്ങളെ ഉൾപ്പെടെ സംഘം പരീക്ഷിക്കുന്നുണ്ട്.
ഇത്തരത്തിൽ പുതുമുഖങ്ങളെ പരീക്ഷിക്കുന്പോൾ കുറവ് തൂക്കം സ്വർണം മാത്രമേ കൈവശം കൊടുത്തുവിടൂ. പയറ്റിത്തെളിഞ്ഞാൽ എട്ട് കിലോ വരെ കൊടുത്തുവിടും. സ്വർണക്കടത്തിനൊപ്പം കുഴൽപ്പണം ഇടപാട് കൂടി ആകുന്പോൾ സംഘത്തിന്റെ ലാഭം പിന്നെയും വർധിക്കും. നാട്ടിലെത്തി സ്വർണം വിറ്റ് കിട്ടുന്ന പണം കുഴൽപ്പണമായി വിതരണം ചെയ്യും. കൂടാതെ, കള്ളപ്പണം വെളുപ്പിക്കാനും സംഘം ശ്രമിക്കുന്നതായാണു കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നത്. വിവിധ തരത്തിൽ സ്വർണം കടത്തുന്ന ത്രസിപ്പിക്കുന്ന കാഴ്ചകളാണ് കസ്റ്റംസുകാർ ദിനംപ്രതി കാണുന്നത്.
റോബിൻ ജോർജ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top