എത്ര കാതം പിന്നിട്ടുപിന്നെയും
ഓട്ടമിന്നും തുടരുന്നുവാർജ്ജമായ്,
ഉത്തുംഗശൃംഗമേറിയീയാത്രയിൽ!
പിന്നിലേക്കു വലിച്ചവരൊക്കെയും
പിന്നിൽനിന്നിന്നെത്തിനോക്കീടുകിൽ,
ഏറെ ദൂരങ്ങൾ പിന്നിലായ്പ്പോയവർ!.

നല്ലെതെന്നു നിനച്ചവരൊക്കെയും
നന്ദികേടിൻ കൊടുമുടി താണ്ടിയോ?!
പാത ദുർഘടമെത്രയെന്നാകിലും
പാദമുണ്ടോ നിനക്കു ചരിക്കുവാൻ?
ആത്മമാജ്ഞ കൊടുക്കുകിലൊട്ടുമെ,
പിന്നിലേക്കു വലിയില്ലൊരിക്കലും!

നല്ല മിത്രങ്ങളെന്നുമൊരത്താണി,
നല്ല സ്വന്തമോ മനോധൈര്യം നൽകുന്നു!
നീറി നീറിപ്പുകയുന്ന വേളയിൽ,
നല്ല ചൊല്ലുകൾ നല്കിത്തണുപ്പിക്കു

മവിടെയാളിടുമൂർജ്ജത്തിന്നുത്ഭവം!

വീണതല്ലിവിടെനിൻ വീഴ്ചകൾ,
വീണ്ടുമോട്ടം തുടരാതിരിക്കുകിൽ,
പെട്ടുനീയിടവഴിയിലെ കാഴ്ചയായ്!!

നൊന്തുപെറ്റോരമ്മയെ ഓർത്തിടാം!
പറക്കമുറ്റുംവരെ പാലിച്ച
പറക്കപറ്റാൻ ചിറകുകൾനല്കിയൊ
രച്ഛനെയോർത്തിടാം!
കൂടെനിൻ താങ്ങും തണലായും നിന്ന,
സർവ്വരും തുണയായ് ഓട്ടം തികയ്ക്കുവാൻ!

എത്തിയ ദൂരത്തുനിന്നെത്തി നോക്കീടുകിൽ,
പിന്നിട്ടതെല്ലാം നിസാരമായ് തോന്നിടും!
ക്ളേശങ്ങളൊട്ടും സഹിക്കാതെ യേവർക്കും,
ഓട്ടം തികയ്ക്കാൻ കഴിയില്ലൊരിക്കലും!!