പണം കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങി
Friday, April 26, 2019 3:13 PM IST
ഏറ്റവും സുരക്ഷിതമായ യാത്ര എന്ന നിലയിലാണ് പണം കൂടുതൽ കൊടുത്തു സ്വകാര്യവോൾവോയിൽ യാത്ര ചെയ്യുന്നത്. പക്ഷേ, കൂട്ടിലടയ്ക്കപ്പെട്ട കിളികളെ പോലെയാണ് തങ്ങളെന്നു തിരിച്ചറിയാൻ വൈകിപ്പോകുകയാണ്. ഇവർക്കെതിരേ ശബ്ദിക്കാൻ പോലും കഴിയില്ല. ഇതു പറയുന്നതു വോൾവോ ബസിൽ യാത്ര ചെയ്യപ്പെട്ട് അപമാനിതനായ ഒരു യാത്രക്കാരൻ. കോട്ടയം സ്വദേശിയായ യുവാവ് പഠനത്തിനായി ബംഗളൂരിലേക്കു പോയത് സ്വകാര്യ വോൾവോ ബസിലാണ്. ബസ് വൈകിയാൽ പോലും ചോദിക്കാൻ പറ്റില്ല. സംഘടിതമായി അപമാനിക്കും. തിരിച്ച് ഒരക്ഷരം പോലും പറയാൻ കഴിയില്ല. പുറത്തേക്ക് ഇറങ്ങുന്പോൾ ശരീരത്തിൽ ഇടിച്ചും ഭീഷണിപ്പെടുത്തിയും സംഘം കൂടെക്കാണും. ഇറങ്ങുന്പോൾ ബാഗെടുത്ത് പുറത്തേക്ക് എറിയുന്ന സ്വഭാവം. ഓരോ യാത്രക്കാരും പല സ്ഥലങ്ങളിൽ ഇറങ്ങുന്നതു കൊണ്ട് ആരും കൂടെ കാണില്ല. ചോദ്യം ചെയ്യുന്നവരെ മര്യാദ പഠിപ്പിക്കുന്ന രീതി. പോക്കറ്റിലെ പണം കൊടുത്തു വോൾവോ ബസുകളിൽ യാത്ര ചെയ്യുന്നവർ സുരക്ഷിതരാണോ? അല്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഇവർ സംഘടിതരാണ്. ഒരാളെ കൊന്നിട്ടു വന്നാലും മുതലാളി നോക്കിക്കൊള്ളുമെന്ന സ്ഥിതിയാണുള്ളത്. ഇതിന്‍റെ തന്‍റേടമാണ് ഇവർ പ്രകടിപ്പിക്കുന്നത്. സ്ത്രീകളുടെ ശരീരത്തിൽ തട്ടുന്ന സ്വഭാവം. സ്ത്രീകളെ അപമാനിക്കുന്ന സ്വഭാവം. ഇതിനെതിരേ ആരും ഒന്നും പറയാറില്ല. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്കു ഈ ബസുകളൊന്നും സുരക്ഷിതമല്ല. കൂടെയുള്ള യാത്രക്കാർ പോലും കൂടെ കാണില്ല. ഓരോ ലക്ഷ്യങ്ങളുമായി പോകുന്നവർക്കു സമയതടസമുണ്ടാകുമെന്ന ഭയമാണ്. പെണ്‍കുട്ടികൾ പഠനാവശ്യത്തിനോ പരീക്ഷയ്ക്കോ ഇന്‍റർവ്യൂവിനോ പോകുന്നവരാണ്. പോലീസ് സ്റ്റേഷനിലേക്കു പോകണമെന്നു പറഞ്ഞാൽ ഒരു പരിചയവുമില്ലാത്ത സ്ഥലത്തു ഇറക്കി വിടുമെന്ന് ഭീഷണിയും. ഞങ്ങളുടെ കൈയിൽ നിന്നു പണം വാങ്ങുന്ന പോലീസൊന്നും ഞങ്ങളെ ഒന്നും ചെയ്യില്ല. തിരിച്ച് എന്തെങ്കിലും പറയുന്ന പെണ്‍കുട്ടികളുടെ ചെവിക്കരികിലെത്തി ഭീഷണിപ്പെടുത്തുന്നവരാണ് ഈ കാട്ടാളൻമാരെന്നും യാത്രക്കാർ പറയുന്നു. മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്ന സംഘമാണ് ഇക്കൂട്ടത്തിൽ കൂടുതലും. ഇവർ വിശ്രമത്തിനു സ്ത്രീകളുടെ സമീപമുള്ള സീറ്റിൽ വരെ വന്നിരിക്കും. കൂടെ പുരുഷൻമാർ ഉണ്ടെങ്കിൽ മാത്രമേ രക്ഷയുള്ളൂവെന്നു കോട്ടയം സ്വദേശി രാജൻ വെളിപ്പെടുത്തുന്നു.

പെർമിറ്റില്ലാതെ ഓട്ടം

ദീർഘദൂര പാതകളിലും അന്തർ സംസ്ഥാന റൂട്ടുകളിലും പെർമിറ്റില്ലാതെ ഓടുന്ന ബസുകൾക്കെതിരേ ബന്ധപ്പെട്ട വകുപ്പുകളിൽ നടപടിയുണ്ടാകാറില്ല. സംസ്ഥാനത്തിന്‍റെ വിവിധ ടൗണുകളിൽ നിന്നു സർവീസ് ആരംഭിച്ച് ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. വോൾവോ ബസുകളാണ് അന്തർസംസ്ഥാന സർവീസ് നടത്തുന്നത്. ഇത്തരം ബസുകളിൽ നികുതി വെട്ടിച്ച് ഉൽപന്നങ്ങൾ സംസ്ഥാനത്തേക്കു എത്തിക്കുന്നതു കണ്ടെത്തിയെങ്കിലും നടപടിയുണ്ടാകാറില്ല. ടൂറിസ്റ്റ് പെർമിറ്റിൽ രജിസ്റ്റർ ചെയ്തശേഷമാണ് ഇത്തരത്തിൽ അനധികൃതസർവീസ് നടത്തുന്നത്. മലയോര ജില്ലയിൽ നിന്നും തിരുവനന്തപുരത്തേക്കു സർവീസ് നടത്തുന്ന ഇത്തരം ബസുകൾക്കെതിരേ ഒരു നടപടിയും ഒരു മോട്ടോർവെഹിക്കിൾ വകുപ്പും സ്വീകരിക്കാറില്ല. ഇവർ വേണമെങ്കിൽ ബസിനു കാവൽവരെ നിൽക്കും. കിന്പളമാണ് ഇവരുടെ ലക്ഷ്യം. 350 രൂപയാണ് ഇവർ വാങ്ങുന്നത്. ഒരു ടിക്കറ്റ് പോലും കൊടുക്കാറില്ല. ചോദിക്കാൻ പേടിയുമാണ്.


മായാ മാധവൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ

കല്ലടയുടെ പുതിയ വാർത്ത കണ്ട പ്പോൾ നമ്മുടെ അനുഭവം ഓർമ വന്നു....അതിഭീകരമായിരുന്നു. രാത്രി11 മണിക്ക് ചെന്നൈയിൽ നിന്ന് എത്തിച്ചേരേണ്ട വണ്ടി 12 മണിക്കു എത്തുമെന്ന് പറഞ്ഞു ഞങ്ങളെ അവരുടെ ഓഫീസിൽ ഇരുത്തിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ബസ് എപ്പോൾ എത്തും എന്ന് ഒരു അറിയിപ്പും കിട്ടിയില്ല. ഒരുമണി ഒക്കെ ആയപ്പോൾ ഓഫീസ് അടച്ചിട്ട് ഞങ്ങളെ ബസ് സ്റ്റോപ്പിൽ കൊണ്ടു നിർത്തിയിട്ട് സ്റ്റാഫ് മുങ്ങി. ഞാനും മകളും പിന്നെ രണ്ടുമൂന്ന് പുരുഷന്മാരും ആണ് ഉണ്ടായിരുന്നത്. ഒരു പരിചയവും ഇല്ലാത്ത ആ ഉൾനാടൻ തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ ഞങ്ങൾ...വല്ലാതെ ഭയപ്പെട്ട് പോയിരുന്നു. മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞുനടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവ്. ആർത്തവാവസ്ഥയിൽ ഇത് എത്രത്തോളം ഭീകരം എന്ന് പറയേണ്ട ല്ലോ....കല്ലടയുടെ എന്ന് പറയപ്പെടുന്ന ഒരു മാനേജർ അവിടെ ഉണ്ടായിരുന്നു. പല പ്രാവശ്യം അവരോട് ഓഫീസ് എങ്കിലും തുറന്ന് ഞങ്ങളെ അകത്തിരുത്താൻ പറഞ്ഞെങ്കിലും അയാൾ ’ബസ് ,ദാ എത്തി’ എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു. അവസാനം വെളുപ്പിന് അഞ്ച് മണിയോടടുത്ത് ഒരു ബസ് വന്നു.

വന്ന ബസിന്‍റെ സ്റ്റാഫിന് തീരെ താല്പര്യം ഇല്ലാതെയാണ് ഞങ്ങളെ അകത്ത് കയറ്റി വിട്ടത്. അവർക്ക് ഓടേണ്ട സമയം കഴിഞ്ഞു എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അന്നേരം മുതൽ അതിന്‍റെ ദേഷ്യം അവർ യാത്രക്കാരോട് തീർത്തുകൊണ്ടിരുന്നു. ഭക്ഷണത്തിനോ പ്രഥമികാവശ്യങ്ങൾക്കോ നിർത്താൻ ആവശ്യപ്പെട്ടാൽ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു വയോധികൻ അദ്ദേഹത്തിന് എന്തൊക്കെയോ അസുഖങ്ങൾ ഉള്ളത് കാരണം കൃത്യസമയത്തു ഭക്ഷണം കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാൻ എന്ന് പറഞ്ഞതിന് അദ്ദേഹത്തോടായി പിന്നെ....

ഒരു റിട്ടയേർഡ് അധ്യാപകൻ ആയ അദ്ദേഹം അതേ ഭാഷയിൽ മറുപടി പറയാനാവാതെ വിഷമിക്കുന്നത് കണ്ടു. ഈ ആവശ്യം പറഞ്ഞതിന്‍റെ പേരിൽ ’എന്നാൽ ഇനി ഒരിടത്തേക്കും പോകണ്ട ....ബസ് ഇവിടെ കിടക്കട്ടെ.....പിന്നെ നിങ്ങൾ എന്ത് ചെയ്യും എന്ന് കാണട്ടെ....’എന്ന് ആക്രോശിച്ചു കൊണ്ടു ഗുണ്ടകൾ എന്ന് തന്നെ വിളിക്കാവുന്ന അതിലെ സ്റ്റാഫ് ബസ് വഴിയിൽ ഒതുക്കിയിട്ടു. രാവിലെ 7 മണിക്കെങ്കിലും തിരുവനന്തപുരം എത്തേണ്ട ബസിൽ പിറ്റേ ദിവസം ഉച്ചയോടെയാണീ സംഭവം എന്നോർക്കണം. നേരെ ഭക്ഷണം പോലുമില്ലാതെ, കുളിക്കാതെ ബസിലും പുറത്തുമായി ഏകദേശം 13 മണിക്കൂർ കഴിഞ്ഞിരുന്നു അപ്പോൾ.

അവശതയും ഭയവും വല്ലാതെ അലട്ടിയ ഞങ്ങൾ അവരുടെ കൈയും കാലും പിടിച്ചു മാപ്പ് പറഞ്ഞിട്ടാണ് ആ ഓണംകേറാമൂലയിൽ നിന്ന് ബസ് എടുക്കാമെന്ന് അവർ സമ്മതിച്ചത്. അങ്ങനെ രാവിലെ ആറു മണിക്ക് എത്തേണ്ട ബസ് വൈകിട്ട് ആറു മണിക്ക് എത്തി...അല്ല, എത്തിച്ചു എന്ന് പറയേണ്ടി വരും . ഈ സംഭവം അന്ന് ബസിലിരുന്ന് മാളു ഇട്ട പോസ്റ്റ് താഴെ കൊടുക്കുന്നു. അത് വായിച്ചിട്ട് ചില സുഹൃത്തുക്കൾ തിരിച്ചെത്തിയ ഉടനെ ഉപഭോക്തൃകോടതിയെ സമീപിക്കണം എന്ന് ഉപദേശിച്ചെങ്കിലും,ഒരു സാദാ മലയാളിയെപ്പോലെ ‘വയ്യാവേലിക്കൊന്നും പോകാൻ എനിക്ക് നേരമില്ലേ...’ എന്ന തീരുമാനം കൈക്കൊണ്ടതിൽ ഇന്ന് ഖേദിക്കുന്നു. കല്ലടയ്ക്ക് എതിരേയുള്ള എന്ത് പോരാട്ടത്തിനും എന്‍റെ ഐക്യദാർഢ്യം..(തുടരും)

സൂര്യനാരായണൻ