‘കർതാർ കൗർ സംഘ സുഖമായിരിക്കട്ടെ’
Friday, March 8, 2019 3:11 PM IST
ലോക വനിതാ ദിനമായ ഇന്ന് (മാര്‍ച്ച് 8) നമുക്ക് ഒന്നിച്ച് പ്രാർഥിക്കാം. കർതാർ കൗർ സംഘ സുഖമായിരിക്കട്ടെയെന്ന്.

118 വയസുള്ള കർതാർ ഗിന്നസ് ബുക്കിൽ ഇടം നേടുകയാണ്. എന്തിന്‍റെ പേരിലാ ണെന്നല്ലേ. ശസ്ത്രക്രിയയ്ക്ക വിധേയയായ ലോകത്തിലെ ഏറ്റവും പ്രായം കൂടിയയാൾ എന്ന നിലയ്ക്ക്.
പഞ്ചാബ് ലുധിയാനയിലെ സത്ഗുരു പ്രതാപ് സിംഗ് അപ്പോളോ ആശുപത്രിയിലാണ് കർതാറിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഹൃദയമിടിപ്പ് കുറഞ്ഞുപോയതിനെത്തുടർന്ന് ഫെബ്രുവരി 24നാണ് അഡ്മിറ്റായത്.

മിനിട്ടിൽ 22-24 ആയിരുന്നു കർതാറി ന്‍റെ ഹൃദയമിടിപ്പ് നില. ഹൃദയത്തിന്‍റെ പ്രവർത്തനം ശരിയായ രീതിയിലാകാൻ ശസ്ത്രക്രിയ നടത്തി ഹൃദയത്തോട് ചേർത്ത് പേസ്മേക്കർ സ്ഥാപിച്ചിരിക്കു കയാണ് ഡോക്‌‌ടർമാർ ഇപ്പോൾ.

ഇത്രയും പ്രായമുള്ളൊരാൾക്ക് പേസ്മേക്കർ ഘടിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എങ്കിലും വിജയിക്കാനായി. കർതാർ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു-ഡോക്ടർമാർ പറയുന്നു.

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിലും ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും കർതാർ ഇതോടെ ഇടം നേടുകയാണ്. നിലവിൽ 107കാരന്‍റെ റെക്കോർഡ് ആണ് കർതാർ തകർത്തിരിക്കുന്നത്.

ഞങ്ങൾ ആത്മവിശ്വാസത്തിലാണ്. കർതാറിന് ഇനിയും കുറേക്കാലം കൂടി ജീവിക്കാനാവും. കർതാറിനെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. കരുത്തള്ളവളാണ് കർതാർ- കർതാറിന്‍റെ ബന്ധുക്കൾ പറഞ്ഞു.

ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആളാണ് കർതാർ കൗർ സംഘ. ജപ്പാനിലെ 116 വയസുള്ള കാനേ തനകയുടെ റെക്കോർഡ് ആണ് കർതാർ തകർത്തിരിക്കുന്നത്.
ഇതാദ്യമായിട്ടാണ് കർതാർ ആശുപത്രിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നവുമായി ചികിത്സ തേടിയിരിക്കുന്നതെന്ന് കർതാറിന്‍റെ 90വയസുള്ള മകൾ ബൽജിന്ദർ കൗർ പറയുന്നു. ജീവിതത്തിലുടനീളം ആരോഗ്യപ്രശ്നങ്ങളൊന്നും കാര്യമായ രീതിയിൽ അമ്മയെ ഉപദ്രവിച്ചിട്ടില്ലെന്നാണ് മകളുടെ വാദം. കുടുംബത്തിലെ അഞ്ചു തലമുറയെ ഇതുവരെ കാണാൻ അമ്മയ്ക്കു ഭാഗ്യമുണ്ടായിെന്നും മകൾ പറയുന്നു.
തയാറാക്കിയത്: നിയാസ് മുസ്തഫ

വനിതാ ദിനം പറയുന്നത് പോരാട്ടങ്ങളുടെ കഥ

ലോകമെന്പാടും ഇന്ന് വനിതാ ദിനം ആചരിക്കുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാന്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ വിവിധ മേഖലകളിലെ സ്ത്രീ മുന്നേറ്റത്തിന്‍റെ ഓർമപ്പെടുത്തലാണ് ഈ ദിനം. സ്ത്രീകൾക്കായി അന്താരാഷ്ട്ര തലത്തിൽ ഇങ്ങനെയൊരു ദിവസം ആഘോഷിക്കപ്പെടുന്നതിന് പിന്നിൽ നിരവധിപ്പേരുടെ പരിശ്രമത്തിന്‍റെ കഥയുണ്ട്.
അമേരിക്കയിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909ൽ അമേരിക്കയിൽ ഉടനീളം ഫെബ്രുവരി 28 ദേശീയ വനിതാ ദിനമായി ആചരിച്ചു. അമേരിക്കയിൽ ഉടലെടുത്ത സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുടെയും സ്ത്രീകൾക്ക് തൊഴിലവകാശവും വോട്ടവകാശവും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളുടെയും സ്വാധീനത്തിലാണ് ഇത്തരമൊരു ദിനാഘോഷം സംഘടിപ്പിക്കപ്പെട്ടത്. പിന്നീട് ലോകത്തിന്‍റെ പല ഭാഗത്തും വിവിധ തീയതികളിൽ വനിതാ ദിനങ്ങൾ ആഘോഷിച്ചു തുടങ്ങി.


1917ൽ ഒന്നാം ലോകമഹായുദ്ധത്തോട് അനുബന്ധിച്ച് റഷ്യയിൽ സാർ ഭരണകൂടത്തിനെതിരേ സ്ത്രീകൾ തെരുവിൽ ഇറങ്ങി പ്രക്ഷോഭം ആരംഭിച്ചു. മാർച്ച് എട്ടിനു നടന്ന ധർണയിൽ പതിനായിരക്കണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീകൾ തങ്ങൾക്ക് ഭക്ഷണവും സമാധാനവും തരൂ എന്ന മുദ്രാവാക്യം മുഴക്കി. ഒടുവിൽ അവരുടെ പ്രക്ഷോഭങ്ങൾക്ക് മുന്പിൽ സാർ ചക്രവർത്തിക്ക് കീഴടങ്ങേണ്ടി വന്നു. ഇതേത്തുടർന്ന് റഷ്യയിൽ സ്ത്രീകൾക്ക് വോട്ടവകാശവും ലഭിച്ചു.

1975 മുതലാണ് ഐക്യരാഷ്ട്ര സംഘടന വനിതാ ദിനം ആചരിച്ചു തുടങ്ങിയത്. ഇതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മാർച്ച് എട്ട് വനിതാ ദിനമായി.
തയാറാക്കിയത്: ഓമന ജേക്കബ്

മഞ്ഞ മിമോസയും ചുവന്ന റോസാപ്പൂക്കളും

സ്ത്രീകൾക്കുവേണ്ടി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചാണ് നമ്മുടെ രാജ്യത്ത് വനിതാ ദിനം കൊണ്ടാടുന്നത്. അഫ്ഗാനിസ്ഥാൻ അടക്കമുള്ള പല രാജ്യങ്ങളിലും അന്താരാഷ്ട്ര വനിതാ ദിനം പൊതു അവധി ദിനമാണ്.

റൊമാനിയയിലും ബൾഗേറിയയിലും വനിതാ ദിനം മാതൃദിനമായാണ് ആഘോഷിക്കുന്നത്. അന്നേ ദിവസം ഇവിടത്തെ കുട്ടികൾ തങ്ങളുടെ അമ്മയ്ക്ക് പ്രത്യേകമായി സമ്മാനങ്ങൾ വാങ്ങി നൽകും. വനിതാദിനം ബൃഹത്തായി ആഘോഷിക്കുന്ന ഒരു രാജ്യമാണ് ഇറ്റലി. വനിതാ ദിനത്തിൽ ഇവിടത്തെ പുരുഷൻമാർ തങ്ങൾക്ക് പ്രിയപ്പെട്ട സ്ത്രീകൾക്ക് മിമോസ പുഷ്പങ്ങൾ നൽകും. കരുത്തിന്‍റെയും ബോധശക്തിയുടെയും സംവേദന ക്ഷമതയുടെയും അടയാളമാണ് ഈ മഞ്ഞ പുഷ്പങ്ങൾ. ഇറ്റലിയുടെ താഴ്‌വാരങ്ങളിൽ വസന്തത്തിന്‍റെ വരവറിയിച്ച് ആദ്യം വിരിയുന്നത് മിമോസ പുഷ്പങ്ങളാണ്. 1917ലെ സ്ത്രീകളുടെ പ്രക്ഷോഭത്തെ അനുസ്മരിച്ച് റഷ്യയിലും വൻ വനിതാ ദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. അന്ന് റഷ്യയിലെ പുരുഷൻമാർ തങ്ങൾക്ക് പ്രിയപ്പെട്ട സ്ത്രീകൾക്ക് റോസാപ്പുഷ്പങ്ങളാണ് നൽകുന്നത്. റഷ്യക്കാർക്ക് സമാധാനത്തിന്‍റെ പ്രതീകമാണ് റോസാപ്പൂക്കൾ. പ്രക്ഷോഭത്തിൽ സ്ത്രീകൾ ആവശ്യപ്പെട്ടതും സമാധാനമായിരുന്നു.