വിശപ്പിന്റെ ചൂളംവിളിക്ക് ട്രെയിന്‍മേറ്റ്‌സിന്റെ റെഡ് സിഗ്‌നല്‍
Friday, March 1, 2019 12:34 PM IST
ട്രെയിൻ യാത്രക്കാർക്ക് ഇവിടെന്തു കാര്യം. ആരും ചോദിച്ചുപോകുന്ന ചോദ്യം. ദിവസവും ട്രെയിനിന്‍റെ ചൂളം വിളി കേട്ട് യാത്ര ചെയ്യുന്നവരുടെ ട്രാക്ക് മാറിയുള്ള യാത്ര. വിശപ്പിന്‍റെ ചൂളം വിളി അവസാനിപ്പിക്കാനുള്ള യാത്ര.

ദിവസവും ജോലിക്കായുള്ള നെട്ടോട്ടത്തിൽ ഒഴിവു കിട്ടുന്ന ഞായറാഴ്ച വീട്ടിൽ കിടന്നുറങ്ങാമെന്നാണ് ഒട്ടുമിക്കവരും ചിന്തിക്കുക. എന്നാൽ ഈ ട്രെയിൻ മേറ്റ്സ് കൂട്ടായ്മ വേറിട്ട വഴിയിലൂടെ യാത്ര ചെയ്യുന്നവരാണ്. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് പന്ത്രണ്ടാകുന്പോൾ ഇവർ ഒട്ടിയ വയറുമായി തങ്ങളെ കാത്തിരിക്കുന്നവരുടെ അടുത്തെത്തും. ഭക്ഷണപ്പൊതി വാങ്ങി ആർത്തിയോടെ അത് കഴിക്കുന്നതു കാണുന്പോൾ മനസിൽ എന്തെന്നില്ലാത്ത ഒരു സുഖം. അതാണ് വിശ്രമം ഒഴിവാക്കി പൊതിച്ചോറുമായി ഇറങ്ങാൻ ഇവരെ പ്രേരിപ്പിക്കുന്നത്.

തുടക്കം 20 പൊതിച്ചോറുമായി...

ട്രെയിൻ യാത്രയിൽ നാട്ടിലെ മുതൽ ആഗോളതലത്തിലെ കാര്യങ്ങൾ വരെയാണ്ചർച്ച ചെയ്യുക. അതിനിടയിൽ സാധാരണക്കാരുടെ കാര്യങ്ങളിലേക്ക് അധികം ശ്രദ്ധ കൊടുക്കാറില്ല. പക്ഷേ ഈ കൂട്ടായ്മ സാധാരണക്കാരിലും അടിത്തട്ടിലുള്ളവരുടെ കാര്യങ്ങളിലേക്ക് കടന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ചർച്ചകൾക്കിടയിൽ വിശപ്പിന്‍റെ വിളി ഇവർ കേട്ടു. അങ്ങനെ ഒട്ടിയ വയറുമായി തൃശൂർ നഗരത്തിലും പരിസരത്തും അലയുന്നവർക്ക് ഒരു നേരത്തെ ആഹാരമെങ്കിലും കൊടുത്താലോ എന്ന ആലോചന, പിന്നീട് പ്രാവർത്തികമായി.

2016 ജൂലൈയിലാണ് അതിന് തുടക്കം കുറിച്ചത്. 20 പൊതിച്ചോറുമായി നഗരത്തിലെത്തിയ ട്രെയിൻ മേറ്റ്സ് യാത്രക്കാർക്ക് ഒരു കാര്യം ബോധ്യമായി. ഒരു നേരത്തെ ആഹാരത്തിനായി കാത്തിരിക്കുന്നവർ ഒന്നും രണ്ടുമല്ല, നൂറുകണക്കിന് പേരാണ്. അങ്ങനെ കൂട്ടായ്മ കൂടുതൽ പേർക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചു. നൂറും ഇരുന്നൂറും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിട്ടും ഇനിയും കിട്ടാത്തവരുണ്ടെന്നത് ഇവരെ ഇപ്പോഴും അലോസരപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ഇവരെ കാണുന്പോൾ ദൈവങ്ങളായാണ് ഭക്ഷണപ്പൊതിക്കായി കാത്തിരിക്കുന്നവർ കരുതുന്നത്. ചിലർ ചിരിച്ചുകൊണ്ടാകും ഭക്ഷണപ്പൊതി വാങ്ങുക. മറ്റു ചിലർക്ക് ഒരു ഭാവവ്യത്യാസവുമുണ്ടാകില്ല. ചിലർക്ക് എഴുന്നേറ്റു വന്ന് ഭക്ഷണം വാങ്ങാനുള്ള ആരോഗ്യമുണ്ടാകില്ല. എല്ലാവരുടെയും അടുത്തെത്തി ഭക്ഷണം വിതരണം ചെയ്ത് മടങ്ങുന്പോൾ മനസ് അറിയാതെ നന്ദി പറയും, ദൈവത്തോട്.

ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ അലയുന്നവരുടെ നാട്ടിലാണല്ലോ ജീവിക്കുന്നത്. ഇത്രയും സൗകര്യങ്ങളൊക്കെ കിട്ടുന്പോൾ ഇവരെ സഹായിക്കാനുള്ള മനസ് തന്നതിന്.

ട്രെയിൻമേറ്റ്സിന്‍റെ തുടക്കം 2004ൽ

ഒരുമിച്ചു യാത്ര ചെയ്തിരുന്ന അഞ്ചു പേർ ചേർന്നാണ് യാത്രക്കാരുടെ ഒരു സംഘടനയ്ക്ക് രൂപം നൽകാമെന്ന് തീരുമാനിച്ചത്. സ്ഥിരം യാത്രക്കാരായ കെ.ചന്ദ്രൻ, കെ.ജി.ബാലകൃഷ്ണൻ, എം.വി.ധർമൻ, കെ.നന്ദനൻ, ടി.എ.അച്ചുക്കുട്ടൻ എന്നിവരാണ് ഒത്തുകൂടിയത്. 2004ലെ ഓണക്കാലത്തായിരുന്നു അത്. സിഎംഎസ് സ്കൂളിൽ ഒത്തുകൂടിയ ഇവർ സംഘടനയ്ക്ക് പേരിട്ടു, ട്രെയിൻ മേറ്റ്സ്.

യാത്രക്കാരുടെ സൗകര്യങ്ങൾക്കുവേണ്ടി വാദിക്കാനും പ്രശ്നങ്ങളിലിടപെട്ട് പരിഹാരമുണ്ടാക്കാനുമായിരുന്നു ശ്രദ്ധ മുഴുവനും. ട്രെയിനുകൾ വൈകുന്നതിനെതിരെ അധികാരികളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുക, കൂടുതൽ ട്രെയിനുകൾ ഓടിക്കാനുള്ള സമ്മർദ്ദം ചെലുത്തുക തുടങ്ങിയവയായിരുന്നു തുടക്കത്തിൽ. സംഘടന പിന്നീട് അഞ്ചിൽ നിന്ന് വളർന്ന് ഇപ്പോൾ അന്പതിലെത്തി. ട്രെയിൻ യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളുമൊക്കെ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് ട്രാക്ക് മാറി. ഇപ്പോൾ പ്രധാന ശ്രദ്ധ ഇത്തരം കാര്യങ്ങളിലാണെന്നു വേണമെങ്കിൽ പറയാം.

ഭക്ഷണം പാകം ചെയ്യുന്നത് കൂട്ടായ്മ

തുടക്കത്തിൽ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ സ്വീകരിച്ചാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ അത് സമയത്ത് ഭക്ഷണപ്പൊതികൾ കിട്ടാതായപ്പോൾ സ്വന്തമായി ഭക്ഷണം പാകം ചെയ്താൽ എന്താണെന്ന് ചർച്ച ചെയ്തു. അങ്ങനെ ഒടുവിൽ സംഘടന തന്നെ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് പൊതികളാക്കി വിതരണം ചെയ്യാൻ തീരുമാനിച്ചു.


തിരുവന്പാടി ക്ഷേത്രത്തിനു സമീപമുള്ള ട്രെയിൻ മേറ്റ്സിന്‍റെ ഓഫീസിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഞായറാഴ്ച രാവിലെ ഏഴരയോടെ എല്ലാവരും ഇവിടെയെത്തും. ഭക്ഷണം പാകം ചെയ്ത് പൊതികളാക്കും. തുടർന്ന് വിതരണത്തിനായി ഇറങ്ങും. നെഹ്റു പാർക്കിൽ നിന്ന് തുടങ്ങി റോഡ് അരികിലും തേക്കിൻകാടിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവോരത്ത് ഇരിക്കുന്നവരുടെ കൈകളിലേക്ക് ഭക്ഷണപ്പൊതികൾ എത്തിക്കും.

ചെലവ് അയ്യായിരം

ചോറും സാന്പാറും ഉപ്പേരിയും മോരുമാണ് ഭക്ഷണപ്പൊതി. 200 ഭക്ഷണപ്പൊതികൾ തയാറാക്കാൻ അയ്യായിരം രൂപയാണ് ചെലവ് വരുന്നതെന്ന് ട്രെയിൻ മേറ്റ്സ് പ്രസിഡന്‍റ് കെ.ചന്ദ്രൻമേനോൻ പറഞ്ഞു. ഇത് പലരുടെയും സംഭാവനകളായിട്ടാണ് ലഭിക്കുന്നത്. ആത്മാർഥമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന വിവരം അറിയുന്നതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നു വരെ ഇവർക്ക് സഹായങ്ങൾ ലഭിക്കുന്നുണ്ട്. ചെലവും പ്രവർത്തനങ്ങളുമൊക്കെ കൃത്യമായി നടത്തുന്നതിനാൽ സഹായങ്ങൾ നൽകാൻ പലരും മുന്പോട്ടു വരുന്നുണ്ടെന്ന് ട്രെയിൻ മേറ്റ്സ് ഭാരവാഹികൾ പറയുന്നു.

പൊതിച്ചോർ മറിച്ചു വിൽക്കുന്നവരും ഭക്ഷണം ഉണ്ടാക്കുന്നതു പോലെ അർഹരായവർക്ക് ഈ പൊതികൾ നൽകുകയെന്നതും വിഷമം പിടിച്ച പണിയാണെന്ന് രംഗത്തിറങ്ങിയപ്പോഴാണ് മനസിലായത്. അർഹരല്ലാത്തവർ പലരും ഭക്ഷണപ്പൊതികൾ വാങ്ങി മറിച്ചു വിൽക്കുന്നവരെയും ഇവർ കണ്ടെത്തിയിട്ടുണ്ട്. സൗജന്യമായി ശേഖരിക്കുന്ന ഭക്ഷണപ്പൊതികൾ ഇത്തരക്കാർ മുപ്പതും നാൽപതും രൂപയ്ക്കുമൊക്കെയാണ് മറിച്ചു വിൽക്കുന്നതത്രേ. ഇത്തരക്കാരെ സംഘടന കണ്ടെത്തുകയും ചെയ്തു. അതോടെ വിശപ്പിന്‍റെ യഥാർഥ വിളിയുള്ളവരെ കണ്ടെത്താനുള്ള നടപടികളും ഇവർ നടത്തി.

രഹസ്യമായി നിരീക്ഷിച്ചും മറ്റും യഥാർഥമായി ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റും ഇവർ ഉണ്ടാക്കി. സ്ഥിരം ഭക്ഷണം നൽകേണ്ട നൂറുപേരുടെ ലിസ്റ്റ് ഇവരുടെ പക്കലുണ്ട്. ബാക്കി അർഹതപ്പെട്ടവരെ കണ്ടെത്തി നൽകും. പ്രളയത്തിനുശേഷം ഭക്ഷണം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടത്രേ.

പൊതിച്ചോർ മാത്രമല്ല

പൊതിച്ചോർ വിതരണം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഒരു ഭാഗം മാത്രമാണ്. നിരവധി സഹായങ്ങളാണ് പല സംഘടനകൾക്കും പാവങ്ങൾക്കുമൊക്കെ നൽകിവരുന്നത്.
2007ലാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് സംഘടന തിരിഞ്ഞത്. അർഹരായവരെ കണ്ടെത്തി സഹായങ്ങൾ നൽകി. ഡോ. ഭാനുമതി നടത്തുന്ന ഓട്ടിസം ബാധിച്ച കുട്ടികൾക്കുവേണ്ടിയുള്ള അംഹ ഹെൽത്ത് സെന്‍ററിന്‍റെ പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപയോളമാണ് സമാഹരിച്ചു നൽകിയത്. പെണ്‍കുട്ടികൾക്കുവേണ്ടി നടത്തുന്ന കനാട്ടുകര സേവാസദനം അനാഥാലയത്തിലെ ലൈബ്രറിക്കായി മൂവായിരം പുസ്തകങ്ങൾ നൽകി.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ട്രെയിൻമേറ്റ്സ് മുന്നിലായിരുന്നു. ആറു ലക്ഷം രൂപയാണ് സമാഹരിച്ചു നൽകിയത്. ഇരിങ്ങാലക്കുടയിലെ കാക്കാതുരുത്ത് ഗ്രാമത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പും സൗജന്യ കിറ്റ് വിതരണവും നടത്തിയിരുന്നു.

വെള്ളമില്ലാത്തതിന് കുഴൽക്കിണറും

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഭക്ഷണവും സഹായങ്ങളും മാത്രമല്ല, കുഴൽക്കിണർ നിർമാണവും നടത്തിക്കൊടുക്കാമെന്ന് ട്രെയിൻ മേറ്റ്സ് കാണിച്ചുകൊടുത്തു. നെടുപുഴയിലെ കസ്തൂർബ വൃദ്ധസദനത്തിലെ അന്പതോളം വരുന്ന അമ്മമാർ പൂന്തോട്ടം വേണമെന്നാവശ്യപ്പെട്ടു. ഇതു വാങ്ങിക്കൊടുക്കാൻ തന്നെ ട്രെയിൻ മേറ്റ്സ് തീരുമാനിച്ചു.

അങ്ങനെ ചെടികളുമായി ചെന്നപ്പോഴാണ് നനയ്ക്കാൻ വെള്ളമില്ലെന്നറിഞ്ഞത്. വർഷങ്ങളായി ജലക്ഷാമം അനുഭവപ്പെടുകയായിരുന്നു. ട്രെയിൻമേറ്റ്സ് തീരുമാനമെടുത്ത് ഒരു കുഴൽ ക്കിണർ നിർമിച്ചു കൊടുത്തു. ഇത്തരത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ എന്നും മുന്നിലെത്തും. പ്രസിഡന്‍റ് ചന്ദ്രന്‍മേനോന്‍ ഫോൺ: 9495132070.

പോൾ മാത്യു