കൈകളില്ല... മുഹമ്മദ് ആസിമിന് പഠിക്കണം
Saturday, February 16, 2019 5:05 PM IST
ഭാവിയില്‍ ആരാകണമെന്ന ചോദ്യത്തിന് കുട്ടികള്‍ക്ക് പലപ്പോഴും വലിയ ഉത്തരങ്ങളാകും ഉണ്ടാകുക. ഡോക്ടര്‍, എന്‍ജിനിയര്‍, അല്ലെങ്കില്‍ ഐഎഎസുകാരന്‍... കാലം മാറുമ്പോഴും ഈ ഉത്തരങ്ങള്‍ക്ക് വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, കോഴിക്കോട് വെളിമണ്ണക്കാരന്‍ മുഹമ്മദ് ആസിമിന് ആ ചോദ്യത്തോട് ഒറ്റ ഉത്തരമേയുള്ളൂ. തന്നെപ്പോലെ പരസഹായം ആവശ്യമുള്ള നിരവധി പേരുടെ കണ്ണീര്‍ തുടയ്ക്കാന്‍ കഴിയുന്ന സാമൂഹ്യ പ്രവര്‍ത്തകനാവണം. അതിനായി ആദ്യം തന്‍റെ പഠിക്കാനായുള്ള പോരാട്ടത്തിന് ഫലം കാണണം.

ഈ കൊച്ചുമിടുക്കന്‍ ഇന്നലെ ആ യാത്ര ആരംഭിച്ചു. വീല്‍ചെയറില്‍ തിരുവനന്തപുരംവരെ ഒരു യാത്ര. ജീവിതപോരാട്ടത്തിനും അവകാശത്തിനുമായുള്ള യാത്ര. തൊണ്ണൂറ് ശതമാനവും അംഗവൈകല്യം അനുഭവിക്കുന്ന ആസിമിനെ ഒരു പക്ഷെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ജന്‍മനാ ഇരുകൈകളും ഇല്ല. പക്ഷെ പഠനം കൊണ്ട് എല്ലാം കാല്‍ക്കീഴിലാക്കുമെന്ന് ഉറച്ച തീരുമാനമെടുത്ത ഉജ്ജ്വലബാല്യം. വീല്‍ചെയറില്‍സെക്രട്ടേറിയറ്റില്‍ എത്തി മുഖ്യമന്ത്രിയോട് തന്‍റെ അവസ്ഥ വിശദീകരിച്ചശേഷമേ ആസിം ഇനി വിശ്രമിക്കൂ. യാത്രയിലുടനീളം ഒപ്പുശേഖരിച്ച് നിവേദനമായി മുഖ്യമന്ത്രിക്ക് നല്‍കും.

കഥ ഇങ്ങനെ...

നാലാം ക്ലാസില്‍ നിന്ന് തന്‍റെ പഠനം മുടങ്ങിയത് മുതലാണ് ആസിം പോരാട്ടത്തിന്‍റെ പ്രതീകമായി മാറിയത്. തുടര്‍ന്നു പഠിക്കാന്‍ താന്‍ പഠിച്ച ഗവ.വെളിമണ്ണ മാപ്പിള യുപി സ്‌കൂളിനെ ഹൈസ്‌കൂള്‍ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഈ കുട്ടിയും രക്ഷിതാക്കളും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും മുട്ടാത്ത വാതിലുകളില്ല.2014 ഡിസംബറില്‍ കാല്‍ കൊണ്ടെഴുതിയ അപേക്ഷയുമായി ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യെയും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെയും സമീപിച്ചു. എല്‍പി സ്‌കൂള്‍ യുപി ആക്കണം, ഇതായിരുന്നു ആവശ്യം.

ആസിമിന്‍റെ പഠനത്തിലുള്ള മിടുക്കും ശാരീരിക ദൗര്‍ബല്യവും കണ്ടറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്വേഷണത്തിന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.അങ്ങനെ എല്‍പി ആയിരുന്ന വെളിമണ്ണ സ്‌കൂള്‍ 2015 ഓഗസ്റ്റ് നാലിന് യുപി ആക്കി അപ്‌ഗ്രേഡ് ചെയ്തു.ആസിം കൂട്ടുകാരോടൊപ്പം ഏഴാം ക്ലാസ്സ് വരെ പഠനം തുടര്‍ന്നു.

1924 ല്‍ സ്ഥാപിതമായ ജിഎംയുപി സ്‌കൂളില്‍ മികച്ച അക്കാദമിക ഭൗതിക പശ്ചാത്തലവും ഹൈസ്‌കൂള്‍ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. 508 കുട്ടികള്‍ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് വെളിമണ്ണ ജിഎംയുപി സ്‌കൂള്‍. സാമൂഹ്യ-സാമ്പത്തിക- വിദ്യാഭ്യാസ മേഖലകളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന അവികസിത പ്രദേശമായ വെളിമണ്ണ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. ഹൈസ്‌കൂളാക്കി ഉയര്‍ത്തിയാല്‍ ഉപരിപഠനത്തിന് വിദൂരത്തുള്ള വിദ്യാലയങ്ങളെ ആശ്രയിക്കുന്ന പരിസര പ്രദേശങ്ങളിലുള്ള 10 വാര്‍ഡുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുമെന്ന് പ്രദേശവാസികളും പറയുന്നു.

ഈ മനുഷ്യമതില്‍ ആസിമിനായി

ആസിമിനായി ഒരു ജനത ഒന്നടങ്കം മനുഷ്യമതില്‍ തീര്‍ത്തകഥയും ഈ പ്രദേശത്തിന് പറയാനുണ്ട്. തുടര്‍പഠനാര്‍ത്ഥം വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2017 ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും പൊതു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അടക്കമുള്ള മന്ത്രിമാര്‍ക്കും ആസിം കാല്‍ കൊണ്ടെഴുതിയ നിവേദനം നല്‍കി. അന്വേഷണത്തിന് വന്ന കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വെളിമണ്ണ ജിഎംയുപി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശയും നല്‍കി. പ്രസ്തുത ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നുള്ള മറുപടിയാണ് സര്‍ക്കാരില്‍ നിന്നും 2018 ജനുവരി 19ന് ലഭിച്ചത്.


2018 മാര്‍ച്ചില്‍ ആസിം ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി. കരഞ്ഞു കലങ്ങിയ കണ്ണുമായി പിതാവിന്‍റെ തോളിലേറി ആസിം വീട്ടിലേക്കു മടങ്ങി. ആസിമിന്‍റെ തുടര്‍ പഠനം ഇതോടെ വഴിമുട്ടി. തന്‍റെയും നാടിന്‍റെയും വിദ്യാഭ്യാസ അവകാശത്തിനായി ആസിം പോരാട്ടത്തിനിറങ്ങി. ഒരു നാട് മുഴുവന്‍ ആസിമിന് പിന്നില്‍ അണിനിരന്നു. ഒപ്പം സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകരും വിവിധ സന്നദ്ധ സംഘടനകളും അണിചേര്‍ന്നു. 2018 മാര്‍ച്ച് 26ന് സ്‌കൂള്‍ പരിസരത്ത് നാട്ടുകാര്‍ ഒരു കിലോമീറ്റര്‍ ബഹുജന മനുഷ്യമതില്‍തീര്‍ത്ത് ചരിത്രം രചിച്ചു. തുടര്‍ന്ന് ജനകീയ ഒപ്പുശേഖരണ കാമ്പയിന്‍സംഘടിപ്പിച്ചു.ഏപ്രില്‍ 12 ന് കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

134 ഹര്‍ജികളില്‍ 133 ഉം തള്ളി, പക്ഷെ..

തന്‍റെ പ്രതീക്ഷകളുടെ ചിറകൊടിയുന്നു എന്ന മനസിലായതോടെ ആസിം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ഏപ്രില്‍ രണ്ടിന് കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ വിധി നടപ്പാക്കിയില്ല. തുടര്‍ന്ന് നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. മുഹമ്മദ് ആസിമിന് അതെ സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ തുടര്‍ന്ന് പഠിക്കാനും സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാനും രണ്ടാഴ്ചക്കുള്ളില്‍ സൗകര്യമൊരുക്കണമെന്ന് 2018 ജൂണ്‍ 11ന് ഹൈക്കോടതി ഉത്തരവിട്ടു. വിവിധ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 134 ഹര്‍ജികളില്‍ 133 ഹര്‍ജികളും തള്ളിയപ്പോള്‍ ആസിമിനായുള്ള ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടായി.

വിധി പകര്‍പ്പുമായി ജൂണ്‍ 21ന് പൊതു വിദ്യാഭ്യാസ സെക്രട്ടറിയെ സമീപിച്ചപ്പോള്‍ അനുകൂല സമീപനമുണ്ടായി. ഉത്തരവിടാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പിന്നീട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അപ്പീലിന് പോകില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ജൂലായ് 10ന് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഇതോടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. സ്റ്റേ നീക്കി കിട്ടാന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപേക്ഷയും നല്‍കി. വിദ്യാര്‍ഥികള്‍ക്കു വേണ്ടി രക്ഷിതാക്കളും കേസില്‍ കക്ഷിചേര്‍ന്നു. കേസ് നടപടികള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ വിധി ഇതുവരെയും ആയില്ല.

ആസിം ഇപ്പോള്‍ ഒരു വര്‍ഷമായി പഠനമൊന്നും ഇല്ലാതെ വീട്ടില്‍ കഴിയുകയാണ്. സര്‍ക്കാര്‍ തന്നെ കൈവിടില്ലെന്ന ഉറച്ച വിശ്വാസമുണ്ട് ആസിമിന്. ഒപ്പം പ്രതീക്ഷയും.. എന്നെങ്കിലും കരുണയുടെ, നീതിയുടെ... വാതിലുകള്‍ തനിക്കു മുന്നില്‍ തുറക്കുമെന്ന്.

തയാറാക്കിയത്: ഇ. അനീഷ്