അതിർത്തി തുറന്നുകിടക്കുന്നിടത്തോളം കാലം ക്ഷയം വന്നുകൊണ്ടിരിക്കും
Friday, December 28, 2018 4:00 PM IST
അതിർത്തി അടയ്ക്കാത്തിടത്തോളം കാലം ബംഗ്ലാദേശിൽനിന്ന് ക്ഷയരോഗികൾ ഇവിടേക്കു വന്നുകൊണ്ടിരിക്കും. പശ്ചിമബംഗാളും ആസാമും കടന്നുകിട്ടേണ്ട താമസം ഇവർ ആറു സംസ്ഥാനം പിന്നിട്ട് കേരളത്തിലേക്കു വണ്ടികയറുകയായി. അങ്ങനെ ബംഗ്ലാദേശിയിൽനിന്നു കേരളത്തിലേക്കു തൊഴിലാളികളും ക്ഷയവും ഓരോ വർഷവും കുടിയേറുകയാണ്.

കഴിഞ്ഞ വർഷം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തൊഴിലാളി ക്യാന്പുകളിൽ പാർക്കുന്ന ബംഗ്ലാദേശികളായ രോഗികളെ കണ്ടെത്തി ഡോട്സ് മരുന്നുകൊടുക്കാൻ ആരോഗ്യവകുപ്പിനായില്ല. ആരോഗ്യകേരളം പദ്ധതി, ആരോഗ്യ വകുപ്പ് ഡോട്സ്, ഇ-ഹെൽത്ത് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ 78,000 സന്നദ്ധപ്രവർത്തകർ കേരളത്തിലെ 78 ലക്ഷത്തോളം വീടുകൾ സന്ദർശിച്ച് കേരളത്തിൽ ക്ഷയരോഗസർവേ പൂർത്തിയാക്കിയിരിക്കുകയാണ്. 2020ൽ ക്ഷയം പൂർണായി നിർമാർജനം ചെയ്യാനുള്ള ഈ യജ്ഞം വിജയിക്കുമോ എന്നതാണ് ആശങ്ക.

ക്ഷയം കണ്ടെത്തിയ തൊഴിലാളികളിൽ പകുതിയിലേറെപ്പേർ ബംഗ്ലാദേശികളാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മരുന്നു കഴിക്കാനോ തിരികെ മടങ്ങാനോ ഇവർ തയാറാത്തിടത്തോളം കാലം ഇവർ രോഗാണുവാഹകരായി ഇവിടെ കഴിയും. ഒരു ക്ഷയരോഗി അഞ്ചു വർഷം ലേബർ ക്യാന്പിൽ കഴിഞ്ഞാൽ ഒപ്പം കഴിയുന്ന ഏറെപ്പേരും രോഗബാധിതരാകും എന്നതിൽ സംശയം വേണ്ട. ലേബർ ക്യാന്പുകളിൽ മാത്രം ക്ഷയരോഗ പരിശോധനയ്ക്കായി സർക്കാർ വൈകാതെ പദ്ധതി ആവിഷ്കരിക്കുകയാണ്.

ബംഗ്ളാദേശും ഇന്ത്യയും തമ്മിൽ 4,156 കിലോമീറ്ററാണ് അതിർത്തി. ഇവ തുറന്നു കിടക്കുന്നിടത്തോളം ക്ഷയബാധിതരുടെ കുടിയേറ്റം തുടരും. സംസ്ഥാനത്തെ 26 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളിൽ നാലു ലക്ഷത്തോളം പേർ ബംഗാളികൾ എന്ന ലേബലുള്ള ബംഗ്ലാദേശികളായിരിക്കെ രോഗസാധ്യത ഏറെ അപകടകരമായ തോതിലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുനൽകുന്നു.

എട്ട് ഇന്ത്യൻ സംസ്ഥാനങ്ങൾ അതിരിടുന്ന ബംഗ്ലാദേശിൽ നിന്നും പശ്ചിമ ബംഗാളും ആസാമും കടന്ന് വ്യാജതിരിച്ചറിയൽ രേഖകളും ഹെൽത്ത് കാർഡുകളും കരസ്ഥമാക്കിയാണ് തൊഴിലാളികൾ കേരളത്തിലെത്തുന്നത്.



അഭയാർഥി പ്രശ്നം രൂക്ഷമായതോടെ അസം അതിർത്തി കടന്നു ബംഗ്ലാദേശികളുടെ വരവ് ഈയിടെയായി വർധിച്ചുവരുകയാണ്. തിങ്ങിനിറഞ്ഞ തൊഴിലാളി ക്യാന്പുകളിൽ കഴിയുന്ന രോഗികളിൽനിന്ന് മറ്റ് തൊഴിലാളികൾക്കും രോഗം ബാധിക്കുന്നു. ഭക്ഷണം, പാത്രം, ടോയ്‌ലറ്റ് തുടങ്ങി എല്ലാം പൊതുവായിരിക്കെ രോഗസാധ്യതയേറെ. തീരുന്നില്ല, മദ്യപാനവും പുകവലിയും ചുമയും ഒരുമിച്ചുതന്നെ. ലോകത്തിൽതന്നെ ഏറ്റവമധികം ക്ഷയരോഗികളുള്ള ബംഗ്ലാദേശിൽനിന്ന് ഓരോ മാസവും ആയിരത്തിലേറെ തൊഴിലാളികളാണ് പുതുതായി ജോലി തേടി കേരളത്തിലെത്തുന്നത്.

രോഗബാധിതർ ഒരിക്കൽപോലും മെഡിക്കൽ ക്യാന്പുകളിൽ പങ്കെടുക്കാറില്ലാത്തതിനാൽ രോഗം കണ്ടെത്തുക ദുഷ്കരമാണ്. ഓരോ വർഷവും ഇവർ വിവിധ ക്യാന്പുകളിലേക്കു മാറി ജീവിക്കുന്നതിനാൽ ഇവരെ തെരഞ്ഞു കണ്ടെത്തുക ദുഷ്കരമാണ്. ആലുവ, പെരുന്പാവൂർ, കാലടി മേഖലയിൽ മാത്രം പതിനായിരത്തിലേറെ ബംഗ്ലാദേശികൾ അനധികൃതമായി കഴിയുന്നുണ്ടത്രെ. ഇവരുടെ കൈവശമുള്ള തിരിച്ചറിയൽ കാർഡുകളേറെയും വ്യാജവും.


4,156 കിലോമീറ്ററാണ് ഇന്ത്യയും ബംഗ്ളാദേശും അതിർത്തി ദൂരം. അതായത് അതിർത്തി ദൂരത്തിൽ ലോകത്തിൽതന്നെ അഞ്ചാം സ്ഥാനം. പശ്ചിമബംഗാളുമായിമാത്രം 2,217 കിലോമീറ്ററാണ് ബംഗ്ലാദേശിന് അതിർത്തിയുള്ളത്. ആസാമുമായി 262 കിലോമീറ്ററും ത്രിപുരയുമായി 856 കിലോമീറ്ററും മിസോറാമുമായി 180 കിലോമീറ്റററും മേഘാലയവുമായി 443 കിലോമീറ്ററും അതിർത്തി പങ്കിടുന്നു. അതിർത്തി കടന്ന് ഇന്ത്യയിലെത്തുന്ന തൊഴിലാളികൾ വ്യാജരേഖകൾ നേടി ട്രെയിൻകയറി കേരളത്തിലെത്തുന്നു. ബംഗ്ലാദേശിലെ ചിറ്റഗോംഗ്, സിൽഹെറ്റ്, രംഗ്പൂർ, ഖുൽന, മൈമൻസിംഗ് ഡിവിഷനുകളിലൂടെയാണ് നുഴഞ്ഞുകയറ്റം.

ദീർഘകാലത്തെ ശ്രമഫലമായി പിടിച്ചുകെട്ടിയ ക്ഷയം കേരളത്തിലെ നഗരങ്ങളിൽ മടങ്ങിവരാൻ കാരണം കുടിയേറ്റംതന്നെ. കേരളത്തിൽ രണ്ടുവർഷം മുൻപത്തെക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ 18.6 ശതമാനം വർധനയാണുണ്ടായതെന്നാണ് അവസാനവട്ട കണക്ക്. 2020ൽ രോഗം പൂർണമായി നിർമാർജനം ചെയ്യാൻ ആരോഗ്യവകുപ്പ് പ്രവർത്തനം ഉൗർജിതമാക്കി വീടുകയറി സർവേയും പരിശോധനയും നടത്തിവരുന്പോഴാണ് അയൽരാജ്യത്തുനിന്നും രോഗബാധികരുടെ അനിയന്ത്രിതമായ വരവ്.

2018ൽ കേരളത്തിൽ ശരാശരി 19,553 ക്ഷയരോഗികളുള്ളതായാണ് ഒൗദ്യോഗിക കണക്ക്. ഇതിൽ 10,011 പേർ പുതിയ രോഗികളാണ്. ഈ വർധനയുടെ പ്രധാന പങ്ക് ബംഗ്ലാദേശിൽനിന്നാണെന്ന് ടിബി സെൽ അധികൃതർ പറയുന്നത്.

തൊഴിലാളി ക്യാന്പുകളിലെ പരിശോധന എങ്ങുമെത്തുന്നില്ല. ലേബർ ക്യാന്പിൽ പരിശോധനയ്ക്കെത്തുന്പോൾ അവരേറെയും പണിയിടത്തിലായിരിക്കും. മടങ്ങിവരുന്നതാവട്ടെ രാത്രി വൈകിയും. അവധി ദിനങ്ങളിൽ ക്യാന്പുകളിലും മാർക്കറ്റുകളിലും ആരോഗ്യകേരളം പ്രവർത്തകർ നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് 460 ഇതര സംസ്ഥാന തൊഴിലാളികളിൽ ക്ഷയബാധ കണ്ടെത്തിയിട്ടുണ്ട്.

വിവിധ ജില്ലകളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം ഇങ്ങനെ: തിരുവനന്തപുരം148, കൊല്ലം118, പത്തനംതിട്ട 59, ആലപ്പുഴ 101, കോട്ടയം 143, ഇടുക്കി 44, എറണാകുളം 177, തൃശൂർ 143, മലപ്പുറം 175, കോഴിക്കോട് 63, വയനാട് 44, കണ്ണൂർ 111, കാസർഗോഡ് 49.

ഡോട്സ് മരുന്ന് ഇതര സംസ്ഥാനക്കാരിലും ബംഗ്ലാദേശികളും നൽകുന്നതിലെ പരിമിതിയാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്. പലരും മരുന്ന് കൃത്യമായി കഴിക്കില്ല. പലരും ക്യാന്പുകൾ മാറിമാറി ജോലി ചെയ്യും. രോഗമുള്ളതായി സ്ഥിരീകരിക്കപ്പെട്ടാൽ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ചിലർ മറ്റിടങ്ങളിലേക്കു മാറിത്താമസക്കുകയും ചെയ്യും.

റെജി ജോസഫ്