അനി‌യന്ത്രിത രക്തസ്രാവം തുടർന്നാൽ...
Friday, February 3, 2023 7:08 PM IST
ഡോ. ലക്ഷ്മി അമ്മാൾ
ആര്‍ത്തവം തുടങ്ങിയിട്ടുള്ള ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ പിറ്റിയൂട്ടറി ഗ്രന്ഥിയും ഹൈപ്പോതലാമസും പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടാവുകയില്ല. അങ്ങനെ വരുമ്പോള്‍ ഒരു മാസം ആർത്തവം വന്നു കഴിഞ്ഞാല്‍ ചിലപ്പോള്‍ മാസങ്ങളോളം ചിലപ്പോള്‍ ആർത്തവം വരില്ല.

മാസമുറ 45 - 60 ദിവസം വരെ വൈകി ആയിരിക്കും വരുന്നത്. ഇത്തരത്തില്‍ വൈകി വരുമ്പോഴുണ്ടാകുന്ന രക്തസ്രാവം ചിലപ്പോള്‍ വളരെ കൂടുതല്‍ ആയിരിക്കാം, അല്ലെങ്കില്‍ സാധാരണ ഗതിയിലോ താരതമ്യേന കുറവോ ആയിരിക്കാം. ക്രമം തെറ്റി വരുന്ന മാസമുറയില്‍ രക്തസ്രാവം കൂടുതലല്ലാ എന്നുണ്ടെങ്കില്‍ അതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല.

വിളർച്ചയും ശാരീരിക പ്രശ്നങ്ങളും

പക്ഷേ, ചില പെണ്‍കുട്ടികള്‍ക്ക് നിയന്ത്രിക്കാനാകാത്ത വിധം രക്തസ്രാവം ഉണ്ടായെന്നിരിക്കാം. അങ്ങനെ വരികയാണെങ്കില്‍ അവര്‍ക്ക് രക്തസ്രാവം കൊണ്ടുണ്ടാകുന്ന വിളര്‍ച്ച വരാനുള്ള സാധ്യതയുണ്ട്.

വളരുന്ന കുട്ടികളില്‍ വിളര്‍ച്ച വന്നു കഴിഞ്ഞാല്‍ അത് പലവിധ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പഠിത്തത്തില്‍ ഉത്സാഹമില്ലായ്മ, എപ്പോഴും ഉറങ്ങണം എന്ന് തോന്നിക്കൊണ്ടിരിക്കുക, ദേഷ്യം വരിക, ചില ആഹാര സാധനങ്ങളോട് അമിതമായ ഇഷ്ടം കാണിക്കുക, ഓടുമ്പോഴോ പടി കയറുമ്പോഴോ പെട്ടെന്ന് കിതയ്ക്കുക, ശ്വാസംമുട്ടൽ വരിക എന്നിവ ഇതിന്‍റെ ലക്ഷണങ്ങളാണ്. ഇതൊക്കെ കണ്ടിരുന്നാലും ചിലപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഇത് വിളര്‍ച്ചയുടെ ലക്ഷണമാണെന്ന് മനസിലായെന്നു വരില്ല.


ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് എപ്പോൾ?

അമിത രക്തസ്രാവം തടയാനും വിളര്‍ച്ച മാറ്റാനുമുള്ള മരുന്നുകള്‍ ഗൈനക്കോളജിസ്റ്റിന് നിര്‍ദേശിക്കാന്‍ സാധിക്കും. മാത്രവുമല്ല വളരെ വിരളമായി വരുന്ന അണ്ഡാശയത്തിലെ ചില മുഴകളോ അല്ലെങ്കില്‍ ഗര്‍ഭാശയത്തിന് അകത്തു വരുന്ന ചില കുഴപ്പങ്ങളോ കണ്ടുപിടിക്കാന്‍ സ്‌കാന്‍ ചെയ്യാനും  വിളര്‍ച്ച എത്രത്തോളം ഉണ്ടെന്ന് കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള ടെസ്റ്റുകള്‍ നിർദേശി ക്കാനും ഗൈനക്കോളജിസ്റ്റിന് സാധിക്കും.

ആര്‍ത്തവ ചക്രം തുടങ്ങി കഴിഞ്ഞ് ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ വരുന്ന മേല്‍പ്പറഞ്ഞ ആര്‍ത്തവ ക്രമക്കേടുകള്‍ ശാരീരിക വളര്‍ച്ചയുടെ ഭാഗമായി വരുന്നതാണ്. അതുകൊണ്ട് മാതാപിതാക്കളോ കുട്ടികളോ വ്യാകുലപ്പെടേണ്ടതില്ല. രക്തസ്രാവം കൂടുതലാണെങ്കില്‍ തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കണ്ട് അതിനുള്ള പ്രതിവിധി തേടേണ്ടതാണ്.
(തുടരും)

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ് എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.