സ്ട്രോക് സാധ്യത കൂട്ടുന്ന രോഗങ്ങൾ ചികിത്സിക്കാം
Saturday, May 21, 2022 3:34 PM IST
ഡോ. അരുൺ ഉമ്മൻ
പക്ഷാഘാതസാധ്യത കുറയ്ക്കുന്നതിനു വ്യായാമം സഹായകം.

വ്യായാമം ചെയ്താൽ...

രക്തസമ്മർദം കുറയ്ക്കാനും ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിന്‍റെ തോത് വർധിപ്പിക്കാനും രക്തക്കുഴലുകളുടെയും ഹൃദയത്തിന്‍റെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സമ്മർദം കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുക

ഭക്ഷണക്രമം, വ്യായാമം, ഭാരം നിയന്ത്രിക്കൽ, മരുന്ന് എന്നിവ ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാൻ കഴിയും.

മദ്യപാനികളിൽ....

അമിത മദ്യപാനം ഉയർന്ന രക്തസമ്മർദം, ഇസ്കെമിക് സ്ട്രോക്കുകൾ, ഹെമറാജിക് സ്ട്രോക്കുകൾ എന്നിവയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കുന്നു.

ആസക്തി മരുന്നുകൾ ഒഴിവാക്കുക

കൊക്കെയ്ൻ, മെത്താംഫെറ്റാമൈനുകൾ പോലുള്ള ചില മരുന്നുകൾ Transient Ischaemic Attacks (TIA) അല്ലെങ്കിൽ പക്ഷാഘാതത്തിനോ കാരണമാകുന്ന ഘടകങ്ങളാണ്.

സ്ട്രോക് സാധ്യത കൂട്ടുന്ന രോഗങ്ങൾ

ഉയർന്ന കൊളസ്ട്രോൾ, കാർഡിയാക് ആർട്ടറി രോഗങ്ങൾ, (Carotid Artery Disease), പെരിഫറൽ ആർട്ടീരി‌യൽ രോഗം(Peripheral Arterial Disease), ഏട്രിയൽ ഫിബ്രിലേഷൻ (AF), ഹൃദ്രോഗം, സിക്കിൾ സെൽ രോഗം (Sickle Cell Disease) എന്നീ മെഡിക്കൽ അവസ്ഥകൾ ചികിത്സിക്കുക. ഈ രോഗങ്ങൾ സ്‌ട്രോക്ക് സാധ്യത വർധിപ്പിക്കുന്നു.


ചികിത്സ വൈകിയാൽ

സമയബന്ധിതമായ ചികിത്സ കൊണ്ടു മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്‌ട്രോക്ക്. വായയുടെ കോണിന്‍റെ വ്യതിയാനം (വായ് കോട്ടം), കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സംശയിക്കാം.

രോഗ ലക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ, ഒരു വിദഗ്ധ കേന്ദ്രത്തിലെ കൃത്യമായ ചികിത്സ നാലര മണിക്കൂറിനുള്ളിൽ ആരംഭിക്കണം. അപ്പോൾ മാത്രമേ മികച്ച ഫലം ലഭിക്കൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകാം. ചിലപ്പോള്‍, മരണം തന്നെയും സംഭവിക്കാം.

സ്ട്രോക് അതിജീവനം

സ്ട്രോക്ക് അതിജീവനം വെല്ലുവിളി നിറഞ്ഞ സമയമാണ്. പ്രചോദിതരായി തുടരുക, സ്ട്രോക്കിന് ശേഷം നിങ്ങൾ ശക്തരാകും. സ്ട്രോക്ക് നിങ്ങളുടെ ആരോഗ്യകരമായ ജീവിതം ഇല്ലാതാക്കാൻ ഒരിക്കലും അനുവദിക്കരുത്. നിങ്ങളുടെ ശരീരത്തെ പരിപാലിക്കുക. നിങ്ങൾക്ക് താമസിക്കാനുള്ള ഒരേയൊരിടമാണിത്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]