കരളിനായി അല്പം കരുതൽ
Monday, January 11, 2021 3:26 PM IST
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രോഗാണുബാധ ഉള്ളവരിൽ നിന്നും രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, രോഗാണുബാധ ഉള്ളവർക്ക് ഉപയോഗീച്ച സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കുക എന്നിവയിലൂടെയാണ് ബാധിക്കാറുള്ളത്. രോഗാണുബാധയുള്ള സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികൾക്ക് മഞ്ഞപ്പിത്തം കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, ബാധിക്കുന്നവരിൽ അത് നീണ്ട കാലം നിലനിൽക്കുന്ന ഒരൂ ആരോഗ്യ പ്രശ്നമായി മാറാവുന്നതാണ്. അതിനും പുറമെ കരൾവീക്കം, മഹോദരം, കരളിനെ ബാധിക്കുന്ന കാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും.

അശാസ്ത്രീയ ചികിത്സ ഒഴിവാക്കാം

സ്വന്തം ആരോഗ്യം നല്ല നിലയിൽ സൂക്ഷിക്കുന്നതിനും നന്നായി നിലനിർത്താനും കരളിന് സ്വന്തമായി തന്നെ കഴിവുണ്ട്. ഒരുപാട് രോഗങ്ങൾ കരളിനെ ബാധിക്കുന്നതാണ് പ്രശ്നമാകുന്നത്. ഈ പ്രശ്നങ്ങൾ നിസ്സാരമായും അശാസ്ത്രീയമായും കൈകാര്യം ചെയ്യുമ്പോഴാണ് സങ്കീർണതകളും ഗുരുതരാവസ്ഥകളും ഉണ്ടാകുന്നത്. ഇതിന്‍റെ ഫലമായി മരണം വരെ സംഭവിക്കാവുന്നതാണ്. അതുകൊണ്ടാണ് കരളിനെ സംരക്ഷിക്കുന്ന കാര്യത്തിൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം എന്ന് പറയുന്നത്.

കരൾ സംരക്ഷണത്തിന്

• മദ്യപാനം ഉള്ളവർ അത് ഉപേക്ഷിക്കണം. എപ്പോഴെങ്കിലും മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളവർ മദ്യം കാണാൻ പോലും പാടില്ല എന്നാണ്‌ വൈദ്യശാസ്ത്ര മേഖലയിൽ ഉള്ളവർ പറയാറുള്ളത്.
• വൃത്തിയില്ലാത്ത ആഹാരം, ജ്യൂസുകൾ, വെള്ളം എന്നിവ കഴിക്കരുത്.
• പഴങ്ങൾ, പച്ചക്കറികൾ എന്നിവ നന്നായി നല്ല വെള്ളത്തിൽ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. വഴിയരികിൽ തുറന്ന് വെച്ച് വിൽപന നടത്തുന്ന ആഹാരങ്ങളും പാനീയങ്ങളും കഴിക്കാതിരിക്കുക.

• സമീകൃതാഹാരം ശീലമാക്കുക. ശരീരത്തിന് ആവശ്യമായ പോഷകാംശങ്ങൾ വേണ്ട അളവിൽ ലഭിക്കാൻ അത് സഹായിക്കും.
• മരുന്നുകൾ കഴിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ അത് യോഗ്യത നേടിയിട്ടുള്ള ഡോക്ടറുടെ ഉപദേശം അനുസരിച്ച് മാത്രം കഴിക്കുക. മരുന്നുകൾ ഡോക്ടർ പറയുന്ന അളവിലും സമയങ്ങളിലും കഴിക്കുകയും വേണം. മരുന്നുകൾ കഴിക്കുന്നത് അശാസ്ത്രീയമായ രീതിയിലായാൽ അതിന്‍റെ ഫലമായി കരളിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകാവുന്നതാണ്.
• രോഗാണുവിമുക്തമാക്കാത്ത സിറിഞ്ച്, സൂചി എന്നിവ
ഉപയോഗിക്കാതിരിക്കണം.
• എപ്പോഴെങ്കിലും രക്തം സ്വീകരിക്കേണ്ടി വരികയാണെങ്കിൽ രക്തദാനം ചെയ്യുന്ന വ്യക്തിയുടെ രക്തം അണുബാധ ഇല്ലാത്തതാണെന്ന് ഉറപ്പുവരുത്തണം.
• അതിരുകളില്ലാത്ത ലൈംഗിക ബന്ധങ്ങൾ നല്ലതല്ല എന്നറിയണം.
* പുകയിലയുടെ എല്ലാ രീതിയിലൂള്ള ഉപയോഗവും ഉപേക്ഷിക്കാൻ തയ്യാറാകണം.
• അന്തരീക്ഷ മലിനീകരണം ഉള്ള സഥലങ്ങളിൽ പോകുന്നതും താമസിക്കുന്നതും ഒഴിവാക്കുക.

കരളിനെ നല്ല ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്.. മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മോചനം നേടാനും കൂടി ഇതെല്ലാം സഹായിക്കും. കരൾ ആരോഗ്യം ഉള്ളതാണ് എങ്കിൽ അതിന്‍റെ ഉടമസ്ഥനും ആരോഗ്യം ഉണ്ടാകുന്നതാണ്, ഒപ്പം നല്ല ഉന്മേഷവും ഊർജവും.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393