മൈഗ്രേൻതലവേദനയെ പ്രതിരോധിക്കുന്ന ഭക്ഷണം
Thursday, October 19, 2017 4:25 AM IST
മൈഗ്രേൻ ഡയറ്റ്

തവിട് കളയാത്ത ചോറ്
വേവിച്ച പച്ചക്കറികൾ (ബ്രോക്കോലി, സ്പിനാച്ച് തുടങ്ങിയവ)
വേവിച്ച കാരറ്റ്, മധുരക്കിഴങ്ങ്
ജീവകങ്ങൾ (റൈബോഫ്ളാവിൻ(വിറ്റാമിൻ ബി), ഒമേഗ-3 ദിവസേന 400 മില്ലിഗ്രാം)
ഫാറ്റി ആസിഡ്, കെ-ക്യു-പത്ത്

ധാതുലവണങ്ങൾ (മൈഗ്രേനുള്ള 40 ശതമാനം രോഗികൾക്കും മഗ്നീഷ്യത്തിന്‍റെ അപര്യാപ്തതയുണ്ട്. അതുകൊണ്ട് മഗ്നീഷ്യം 400 മില്ലി ഗ്രാം ദിവസേന ഭക്ഷണത്തോടൊപ്പം കഴിക്കണം)

പുരാതന ഗ്രീക്കുകാർ മൈഗ്രേൻ ചികിത്സയ്ക്കായി വേവിച്ച ഒൗഷധച്ചെടിയാണ് ഫീവർഫ്യൂ. ഇത് പ്രാഥമികമായി പനിക്കുള്ള ചികിത്സയ്ക്കായി കണ്ടുപിടിച്ചതാണെങ്കിലും ഇതുപയോഗിച്ച് ഭൂരിഭാഗം രോഗികൾക്കും അദ്ഭുതകരമായി മൈഗ്രേൻ ഉ·ൂലനം ചെയ്യാൻ സാധിച്ചു. 250 മില്ലിഗ്രാം അടങ്ങുന്ന കാപ്സ്യൂളുകൾ വിപണിയിൽ ലഭിക്കും.

തലവേദനയെ പ്രതിരോധിക്കുന്ന ഭക്ഷണഘടകങ്ങൾ:

ഫൂവർഫ്യൂ 250 മില്ലിഗ്രാം ദിവസേന.
ദിവസവും ഇഞ്ചിനീര് 1/2-1 ടീസ്പൂണ്‍
മഗ്നീഷ്യം 400-700 മില്ലിഗ്രാം ദിവസവും.
കാൽസ്യം (1-2 ഗ്രാം), വിറ്റമിൻ - ഡി 5 മൈക്രോഗ്രാം.
കരിക്കിൻവെള്ളം.
ഒമേഗ-3-ഫാറ്റി അമ്ലം (കടൽമത്സ്യം)

കൊഎൻസൈം-ക്യൂ - പത്ത് അഥവാ ക്യുബിക്യുനോണ്‍, ജീവകങ്ങളോടു സാദൃശ്യമുള്ള ഒരു കൊ എൻസൈമാണ്. മൈഗ്രേനുള്ള 35 ശതമാനം രോഗികളിലും ഇതിന്‍റെ അപര്യാപ്തതയുണ്ട്. ദിവസേന 200 മില്ലിഗ്രാം ക്യുബിക്യുനോണ്‍ മൈഗ്രേൻ തടയും.

മൈഗ്രേൻ തടയാൻ തീർച്ചയായും കഴിക്കേണ്ട വിഭവങ്ങൾ:

സ്പിനാച്ച്, മധുരക്കിഴങ്ങ്, തവിടുള്ള അരി, ധാന്യങ്ങൾ (ഇവയിലെല്ലാം ധാരാളം മഗ്നീഷ്യമുണ്ട്).
ബ്രൊക്കോളി, കൊഴുപ്പില്ലാത്ത പാല്, ധാന്യങ്ങൾ, കൂണ്, കൊഴുപ്പില്ലാത്ത് ബീഫ് (റിബോഫ്ളാവിൻ ധാരാമുള്ളവ. കുറഞ്ഞത് 400 മില്ലിഗ്രാം റിബോഫ്ളാവിൻ കഴിക്കണം).
കടൽമത്സ്യം (മത്തി), ഒലിവ് എണ്ണ, മുട്ട (ഒമേഗ-3-ഫാറ്റി അമ്ലങ്ങൾ അടങ്ങിയവ).
ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം മൈഗ്രേൻ ഉണ്ടാക്കും. 12 ഗ്ലാസ് വെള്ളം. നോർമൽ ചായ, കൊഴുപ്പുകളഞ്ഞ പാൽ.

മൈഗ്രേന്‍റെ ലക്ഷണങ്ങൾ

ലക്ഷണങ്ങളും സവിശേഷതകളും കാഠിന്യവുമനുസരിച്ച് മൈഗ്രേൻ പലതായി തരംതിരിച്ചിട്ടുണ്ട്. തലവേദന വന്നതിനു മണിക്കൂറുകളോ ദിവസങ്ങളോ മുന്പ് 60 ശതമാനം പേർക്കും പെട്ടെന്നുള്ള ഭാവമാറ്റങ്ങൾ അതായത് പ്രോഡ്രോം ഉണ്ടാകാറുണ്ട്. വിഷാദം, വിഭ്രാന്തി, ഉത്കണ്ഠ, ഭക്ഷണത്തോടുള്ള ആർത്തി, തളർച്ച, മലബന്ധം, അമിതദാഹം, മൂത്രശങ്ക ഇവയെല്ലാം പ്രോഡ്രോമുകളാണ്.


മൈഗ്രേന്‍റെ രണ്ടാമത്തെ സവിശേഷ പൂർവലക്ഷണം ഓറയാണ്. തലവേദനയ്ക്കു മുന്പ് 5-20 മിനിറ്റിൽ തുടങ്ങി ഒരുമണിക്കൂറോളം നീണ്ടുനിൽക്കുന്ന സവിശേഷതരം പരിവേഷങ്ങളും തേജോവലയങ്ങളുമാണ് ഓറ. കാഴ്ചയുമായി ബന്ധപ്പെട്ട വ്യതിയാനങ്ങൾ: പ്രകാശവലയം, കറുത്തപൊട്ട്, കന്പികൾപോലുള്ള തിളക്കം, മങ്ങുന്ന കാഴ്ചശക്തി, നിറഭേദങ്ങൾ കൂടാതെ ഒരുവശത്തു ശക്തികുറയുക, തരിപ്പുണ്ടാകുക ഇവയെല്ലാം ഓറകളാണ്. ഈ പൂർവലക്ഷണങ്ങൾക്കു ശക്തി കുറയുന്പോൾ മൈഗ്രേൻ ശക്തിപ്രാപിക്കുന്നു.

ഓറയോടുകൂടിയതാണ് ക്ലാസിക് മൈഗ്രേൻ. മണിക്കൂറുകളോളം (1-72 മണിക്കൂറുകൾ) നീണ്ടുനിൽക്കുന്നു. ചിലപ്പോൾ തലതല്ലിത്തകർക്കാൻ തോന്നും. അധികംപേർക്കും ഓറയില്ലാത്ത മൈഗ്രേനാണ് ഉണ്ടാകുന്നത് (4-72 മണിക്കൂറുകൾ). സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു. ഒപ്പം ഓക്കാനം, പ്രകാശത്തോടുള്ള വിരക്തി തുടങ്ങിയവ അനുഭവപ്പെടുന്നു. പുരുഷ·ാരെ അപേക്ഷിച്ച് സ്ത്രീകൾക്കു കൂടുതലായി തലവേദനയുടെ പരാധീനതകൾ ഉണ്ടാകുന്നു. ആർത്തവവുമായി ബ

ന്ധപ്പെട്ടും ഋതുവിരാമത്തിനു ശേഷവും ഗർഭനിരോധന ഗുളികകൾ സേവിക്കുന്പോഴും മൈഗ്രേൻ ഉണ്ടാകും.

മൈഗ്രേന്‍റെ ചികിത്സ

ജീവിതശൈലിയും കൃത്യമായ ഭക്ഷണക്രമീകരണവും സന്തുലിതമാകുന്നതോടൊപ്പം ഡോക്ടറുടെ നിർദേശങ്ങളും കർശനമായി പാലിക്കണം. പാരസെറ്റാമോൾ എപ്പോഴും കഴിക്കുകയല്ല വേണ്ടത്. ഇത് വൃക്കപരാജയത്തിനു കാരണമാകും. സുമിട്രിപ്റ്റാൻ ചികിത്സയിലെ പ്രധാന മരുന്നാണ് (ട്രിപ്റ്റാൻസ്). കൂടാതെ പ്രൊപ്രാനോളാൻ, അമിട്രിപ്റ്റയിൻ, ടോപ്രാമെറ്റ്, സോഡിയം വാൽപ്രോവേറ്റ് എന്നിവയും പ്രതിരോധത്തിനു ചികിത്സയ്ക്കുമായി നൽകപ്പെടുന്നു.

സ്ഥിരമായി മൈഗ്രേനുള്ളവർ ഒരു ഹെഡ്എയ്ക് കലണ്ടർ തയാറാക്കി മൈഗ്രേനുണ്ടാകുന്ന ദിവസങ്ങൾ അതിൽ രേഖപ്പെടുത്തണം. കൃത്യ കാലയളവിൽ വൈദ്യസഹായം തേടുകയും ഡോക്ടർ നിർദേശിക്കുന്ന പ്രോഫിലാക്ടിക് ഒൗഷധങ്ങൾ കഴിക്കുകയും വേണം.

ഡോ. ശുഭ ജോർജ് തയ്യിൽ
സ്പെഷലിസ്റ്റ് ഇൻ ഹെഡ് എയ്ക് കെയർ, ഹെഡ്എയ്ക് കെയർ
സെന്‍റർ, എറണാകുളം