വില്ലൻ ഹൃദ്രോഗം..! രാജ്യത്തെ മരണങ്ങളിൽ 28 ശതമാനവും ഹൃദ്രോഗം മൂലം
Tuesday, September 19, 2017 11:26 PM IST
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം പേർ മരിക്കുന്നതു ഹൃദ്രോഗബാധയെത്തുടർന്ന്. കഴിഞ്ഞ വർഷം രാജ്യത്തെ ആകെ മരണങ്ങളിൽ 28 ശതമാനവും ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നുവെന്നാണു പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഹൃദ്രോഗത്തെത്തുടർന്നു മരിക്കുന്ന യുവാക്കളുടെ എണ്ണവും വർധിക്കുന്നതായി ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം മരിച്ച 98 ലക്ഷം പേരിൽ 28 ലക്ഷത്തോളം പേർക്കും ഹൃദയ സംബന്ധമായ പ്രശ്നങ്ങളായിരുന്നു. മൂന്നു പതിറ്റാണ്ട് മുൻപുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പകർച്ചവ്യാധികൾ, പോഷകക്കുറവ്, അമ്മയുടെ ആരോഗ്യസംബന്ധമായ കാരണങ്ങൾ എന്നിവ മൂലമുള്ള മരണങ്ങൾ കുറയുകയും ജീവിത ശൈലീ രോഗങ്ങൾ മൂലമുള്ള മരണങ്ങൾ ഉയരുകയും ചെയ്യുന്നതായി പഠനത്തിൽ പങ്കാളിയായ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എപ്പിഡെമിയോളജി വിഭാഗം അസോസിയറ്റ് പ്രഫസർ ഡോ. ജീമോൻ പന്ന്യംമാക്കൽ ദീപികയോടു പറഞ്ഞു.

ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉയരുന്നതു ലാഘവത്തോടെ കാണരുതെന്ന് ഡോ. ജീമോൻ പറഞ്ഞു. പ്രായംകുറഞ്ഞവരിൽ ഹൃദയാഘാതം കൂടിവരുന്നത് അധ്വാനക്ഷമമായ ജീവിതവർഷങ്ങളാണു നഷ്ടപ്പെടുത്തുന്നത്. ഇപ്പോഴും ഹൃദയാഘാതം പോലുള്ള രോഗങ്ങളെ തടയാൻ കഴിയുന്ന മരുന്നു ലഭ്യമല്ല. ഇത്തരം കാരണങ്ങളാൽ രോഗത്തിന്‍റെ അവസ്ഥ മൂർച്ഛിക്കുകയും മരണത്തോത് വർധിക്കുകയും ചെയ്യും. സംസ്ഥാന സർക്കാരിന്‍റെ പുതിയ പദ്ധതികളായ കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നതെന്നും അദ്ദേഹം പറയുന്നു.

മരണം ഇങ്ങനെ

2016 മുന്പുള്ള ശരാശരി മരണസംഖ്യ ലക്ഷത്തിൽ

ഹൃദയാഘാതം 17.0
ശ്വാസകോശ രോഗങ്ങൾ 8.5

അതിസാരം മൂലമുള്ളവ 7.8
പക്ഷാഘാതം 6.9
ശ്വാസകോശത്തിലെ അണുബാധ 5.0
ക്ഷയരോഗം 3.9
പ്രമേഹം 5.5

10 പ്രധാന മരണ കാരണങ്ങൾ

2016 ലെ മരണസംഖ്യ ലക്ഷത്തിൽ

ഉയർന്ന രക്തസമ്മർദം 16.3
അന്തരീക്ഷ മലിനീകരണം 10.3
രക്തത്തിൽ അമിത പഞ്ചസാര 10.2
വീട്ടിലെ വായു മലിനീകരണം 7.8
പുകയില ഉപയോഗം 7.2
രക്തത്തിൽ അമിത കൊഴുപ്പ് 7.0
മലിനജല ഉപയോഗം 5.5
അമിത ശരീരഭാരം 4.8
വൃക്ക രോഗം 4.3
വിറ്റാമിൻ സി കുറവ് 4.7

സാംക്രമിക രോഗങ്ങളിൽനിന്നു ജീവിതശൈലീ രോഗങ്ങളിലേക്ക്

1970 കളെ അപേക്ഷിച്ച്, 2016ൽ ജീവിതശൈലീ രോഗങ്ങളിൽ വൻ വർധനയാണെന്നാണു പഠന ഫലം വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ മാറ്റം സാംക്രമിക രോഗങ്ങളിൽനിന്നു ജീവിതശൈലീ രോഗങ്ങളിലേക്കുള്ള പരിവർത്തനമാണെന്ന് ഡോ. ജീമോൻ പന്ന്യംമാക്കൽ ഓർമപ്പെടുത്തി. ആഹാരക്രമത്തിലുള്ള മാറ്റവും വ്യായാമക്കുറവും പുകയിലയുടെയും മദ്യത്തിന്‍റെയും ഉപയോഗവും ഇതിന് പ്രധാന കാരണമാണ്.



പ്രമേഹം മൂലമുള്ള മരണങ്ങൾ 252 ശതമാനവും ഹൃദയാഘാതം മൂലമുള്ളവ 136 ശതമാനവും പക്ഷാഘാതം മൂലമുള്ളവ 60 ശതമാനത്തിലേറെയും ശ്വാസകോശ രോഗങ്ങൾ മൂലമുള്ള മരണങ്ങളും പരിക്കുകൾ മൂലമുള്ള മരണങ്ങളും ആത്മഹത്യകളും വീഴ്ചയിലൂടെയുള്ള മരണങ്ങളും വർധിക്കുന്നതായും പറയുന്നു.

രക്തസമ്മർദമാണു മരണത്തിലേക്ക് നയിക്കുന്നഘടകങ്ങളിൽ മുന്നിൽ. രക്തസമ്മർദം മൂലം ഏകദേശം 16.3 ലക്ഷം പേർ മരണമടയുന്നു. 1970 നെ അപേക്ഷിച്ച് ഇത് 108 ശതമാനം കൂടുതലാണ്. പത്തു ലക്ഷത്തോളം വീതം മരണങ്ങൾ വായുമലിനീകരണം മൂലവും പ്രമേഹം മൂലവും ഉണ്ടാകുന്നു.

പ്രമേഹമരണങ്ങൾ 1970 നേക്കാൾ 163 ശതമാനവും ഉയർന്ന ശരീരഭാരം മൂലമുള്ള മരണങ്ങൾ മൂന്നു മടങ്ങും രക്തത്തിലെ ഉയർന്ന കൊഴുപ്പുമൂലമുള്ളവ 130 ശതമാനവും ഉയർന്നു.