വരൂ, സുന്ദരിയാകാം
Tuesday, April 12, 2016 4:46 AM IST
എഴുപതുകളുടെ തുടക്കം... ചേർത്തലയിലെ പ്രമുഖ കോളജിലെ ഹോസ്റ്റലിലാണ് സംഭവം... ക്ലാസിലേക്കു പോകാനായി തയാറെടുക്കുന്ന തരുണീമണികൾ...പുരികമെഴുതിത്തരൂ... മുടി കെട്ടിത്തരൂവെന്നു പറഞ്ഞ് കുറേപ്പേർ ഒരു യുവതിയുടെ പിറകേ തന്നെയാണ്... ഒടുവിൽ എല്ലാവരുടെയും ആഗ്രഹപൂർത്തീകരണത്തിനു ശേഷം സർവരും കോളജിലേക്കു യാത്രയുമായി.

വർഷങ്ങൾ പിന്നിട്ടു. അന്നത്തെ ആ യുവതി വിവാഹിതയായി, മൂന്നുമിടുക്കികളുടെ അമ്മയുമായി. ഭർത്താവിനും കുട്ടികൾക്കുമായി നീക്കിവച്ചതിനു ശേഷമുള്ള ഒഴിവുവേള എങ്ങനെ ചെലവഴിക്കുമെന്നാലോചിച്ചപ്പോൾ പഴയ ഈ രംഗം മനസിലേക്കോടിയെത്തി. ഭർതൃസമക്ഷം ആഗ്രഹമുണർത്തിച്ചപ്പോൾ പൂർണപിന്തുണ. താമസിച്ചില്ല കോട്ടയത്തെ പ്രമുഖ ബ്യൂട്ടിപാർലറിൽ സൗന്ദര്യസംരക്ഷണ പാഠങ്ങൾ അഭ്യസിച്ചുതുടങ്ങി. 1985–ൽ തുടങ്ങിയ ഈ അഭ്യസനം 86–ൽ ഡൽഹിയിലെ ഷെഹനാസിന്റെ വുമൺസ് വേൾഡ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു ചുവടുമാറി. കോഴ്സിനു ശേഷം കിഴക്കിന്റെ വെനീസിൽ മടങ്ങിയെത്തി വനിതകളുടെ സൗന്ദര്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധകൊടുത്തു.

<യ> വുമൺസ് ഇന്നൊവേഷന്റെ പിറവി

ആലപ്പുഴ മുനിസിപ്പൽ ഓഫീസിനു സമീപം പേരോത്ത് വീട്ടിൽ ശ്യാമളാദേവിയെ ഇന്ന് ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല. കോളജ് ഹോസ്റ്റലിൽ കൂട്ടുകാരികളുടെ സൗന്ദര്യസ്വപ്നങ്ങളെ വളർത്തിയ ശ്യാമളാദേവി ഇന്ന് ’വുമൺസ് ഇന്നൊവേഷൻ’ എന്ന സ്‌ഥാപനത്തിലൂടെ ആലപ്പുഴയുടെയെന്നു മാത്രമല്ല കേരളത്തിന്റെ തന്നെ സൗന്ദര്യസങ്കല്പങ്ങളെ പരിപാലിക്കുകയാണ്. 1985–ൽ കോട്ടയം കാന്തി ബ്യൂട്ടിപാർലറിൽ സജിനി ജേക്കബിന്റെ കീഴിലുള്ള അഭ്യസനത്തിനും 86–ൽ ഡൽഹിയിലെ ഷെഹനാസ് ഹുസൈന്റെ കീഴിലുള്ള ഉപരിപഠനത്തിനും ശേഷം 87–ലാണു ശ്യാമളാദേവി ആലപ്പുഴയിൽ വുമൺസ് ഷെഹനാസ് ഹെർബൽ ബ്യൂട്ടി ക്ലിനിക്ക് ആരംഭിക്കുന്നത്. പിന്നീട് 2011 സെപ്റ്റംബർ ഒന്നിന് വുമൺസ് ഇന്നൊവേഷൻ എന്ന പേരിൽ നവീന സജ്‌ജീകരണങ്ങളോടെയുള്ള സ്‌ഥാപനത്തിനു തുടക്കമിട്ടു. കിഴക്കിന്റെ വെനീസിലെ അറിയപ്പെടുന്ന ഈ സൗന്ദര്യസംരക്ഷണ കേന്ദ്രം അമ്പലപ്പുഴയിൽ ആദ്യ ശാഖയും തുടങ്ങിക്കഴിഞ്ഞു.

വൈദേശികമാതൃകയിൽ ദേശീയപാതയോരത്തു തലയുയർത്തി നിൽക്കുന്ന വുമൺസ് ഇന്നൊവേഷനിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ പുഞ്ചിരിയുമായി കവാടത്തിൽ ശ്യാമളാദേവിയുണ്ടാകും. ഓരോ ഉപയോക്‌താവിന്റെയും ഇംഗിതമറിഞ്ഞ് അവർക്കുവേണ്ട സൗന്ദര്യസംരക്ഷണോപാധികൾ ഒരുക്കുന്നു.

ഗൃഹാന്തരീക്ഷത്തിലുള്ള കേന്ദ്രത്തിലിരുന്ന് അവർ മനസുതുറന്നു: ഒഴിവുനേരത്തെ എങ്ങനെ പ്രയോജനകരമാക്കാമെന്ന ചിന്തയാണ് ഇന്നീ നിലയിലേക്കു എന്നെ വളർത്തിയത്. കോട്ടയത്തെയും ഡൽഹിയിലെയും പഠനശേഷം ചെന്നൈയിൽ നജ്മ ഹുസൈന്റെ കീഴിൽ ഹെയർകട്ടും സ്റ്റൈലും പഠിച്ചു. മുംബൈ ആറ്റിറ്റ്യൂഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു മേക്ക് അപ്പീലും ഉപരിപഠനം നടത്തി. ഇപ്പോഴും മഹാരാഷ്ര്‌ടയിലെ നാസിക്കിലുള്ള രാഹുൽ ഫട്ടേ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ഞമവൗഹ ജവമേലേ) റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം തുടർന്നുകൊണ്ടേയിരിക്കുന്നു.

ചുരുങ്ങിയ ചെലവിൽ ഉപയോക്‌താവിനു പരാമവധി സംതൃപ്തി നല്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായാണ് പ്രവർത്തനം. പരിചയസമ്പന്നരായ ഒരു ടീം തന്നെ ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നു. എനിക്കൊപ്പം മക്കളിലൊരാളായ ലീനയും സഹായത്തിനുണ്ട്. ഗുണമേന്മയുടെ കാര്യത്തിൽ ഒത്തുതീർപ്പിനില്ലാത്തതിനാൽ മേന്മയേറിയ ഉല്പന്നങ്ങളാണ് ഉപയോഗിക്കുന്നതും.ഷ്വാർസ്കോപ്ഫ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(രെവംമൃ ്വസീുള) എന്ന ജർമൻ ഉല്പന്നങ്ങളാണ് ഇവിടെ ഹെയർ ട്രീറ്റ്മെന്റിനായി ഉപയോഗിക്കുന്നതെന്നതു തന്നെ ഇതിനു തെളിവാണ്.

<ശാഴ െൃര=/ളലമേൗൃല/്യീൗബ2016മുൃശഹ12്യമ3.ഷുഴ മഹശഴി=ഹലളേ>

<യ> സുന്ദരിയാകാൻ ടെംപ്ടു എയർ ബ്രഷ് മേക്കപ്പ്

നൂതനമായ പല സങ്കേതങ്ങളും ആലപ്പുഴയ്ക്കെന്നല്ല കേരളത്തിനു തന്നെയും ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്, പരിചയപ്പെടുത്തുന്നുമുണ്ട്. ടെംപ്ടു എയർ ബ്രഷ് മേക്കപ്പ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഠലാുേൗ അശൃ ആൃൗവെ ങമസലൗു)വുമൺസ് ഇന്നൊവേഷൻസിനെ മറ്റു സൗന്ദര്യസംരക്ഷണ കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഇതാണ്. മേക്കപ്പ് രംഗത്തെ ഏറ്റവും നൂതനസങ്കേതം കൂടിയാണിത്. ഫേഷ്യൽ രംഗത്തു തന്നെ ഏറെ മാറ്റങ്ങൾ വരുത്തിയ ഈ രീതി ശ്യാമളയെ കൂടാതെ നാലുപേർ മാത്രമേ കേരളത്തിൽ ഉപയോഗിക്കുന്നുള്ളൂ. മുഖത്തുള്ള കുഴികളും പാടുകളും എല്ലാം കവർ ചെയ്യാൻപറ്റുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കൂടാതെ നാച്വറൽ ലുക്കും കിട്ടും. വിയർത്താലും ഒലിച്ചുപോകുകയുമില്ല.


24 മണിക്കൂർ സംരക്ഷണം കിട്ടും. വധുവിന് ഏറെ ആത്മസംതൃപ്തി നല്കുന്ന ഒരു മേക്കപ്പ് കൂടിയാണിത്. ലുക്ക് തന്നെ മാറ്റിയെടുക്കാൻ ഇതേറെ സഹായിക്കും. ഈ മേക്ക്ഓവർ കഴിയുമ്പോൾ മുഖം ഓവൽ ഷേപ്പിലാക്കിയെടുക്കാനുമാകും. കൂടുതൽ പൂർണത ഇതുമൂലം ലഭിക്കുമെന്നതാണ് സവിശേഷത. ഫേഷ്യൽ കഴിയുന്നതോടെ ഞാൻ തന്നെയോ ഇതെന്നു ചെയ്തവർക്കു പോലും തോന്നിപ്പോകും. ബ്രൈഡൽ മേക്കപ്പിനായി എത്തുന്നവർ പലരും ഇതു തെരഞ്ഞെടുക്കുന്നുണ്ട്. ഈ മേക്ക് ഓവറിന് ധാരാളം ബുക്കിംഗും ലഭിക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.

ചർമത്തിനായുള്ള പല ട്രീറ്റ്മെന്റുകളും രാഹുൽ ഫട്ടേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടു കൂടി വിജയപ്രദമായി നടത്തുന്നുണ്ട്. സോറിയാസിസ് പോലുള്ള മാറാരോഗങ്ങളും ആറുമാസത്തെ ട്രീറ്റ്മെന്റിലൂടെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ശ്യാമള അവകാശപ്പെടുന്നു. സോറിയാസിസ് രോഗികളിലെ മൃതകോശങ്ങളെ കൂടുതൽ ആക്ടിവ് ആക്കുകയാണു ചികിത്സയിലൂടെ ചെയ്യുന്നത്. ഒട്ടുമിക്ക ത്വക് സംബന്ധിയായ പ്രശ്നങ്ങൾക്കും അതിന്റേതായ പ്രത്യേക ട്രീറ്റ്മെന്റുകൾ ഇവിടെ ലഭ്യമാണ്. ഫേഷ്യലുകളും ഇവിടെ ചെയ്തു കൊടുക്കുന്നുണ്ട്.

<യ> പിന്തുണയേകി കുടുംബം

കുടുംബത്തിന്റെ പിന്തുണയാണ് തന്റെ സ്‌ഥാപനത്തിന്റെ വളർച്ചയ്ക്കു പിന്നിലെന്ന് ശ്യാമള പറയുന്നു. വിവാഹശേഷം ഭർത്താവ് ബിസിനസുകാരനായ ശ്രീധറിന്റെ ഫുൾസപ്പോർട്ട് ശ്യാമളയ്ക്കുണ്ട്. ഇപ്പോൾ സ്‌ഥാപനത്തിന്റെ മുകൾ നിലയിൽ സ്റ്റിച്ചിംഗ് യൂണിറ്റുമായി അദ്ദേഹവും സജീവമാണ്. മക്കളിൽ മൂത്തയാൾ ഡോ. ശ്രീജി ആയുർവേദ ഡോക്ടറാണ്. രണ്ടാമത്തെ മകൾ ലീന അമ്മയ്ക്കൊപ്പം പ്രവർത്തിക്കുന്നു. മൂന്നാമത്തെയാൾ നീതു ഫാഷൻ ടെക്നോളജിൽ ബിരുദാനന്തര ബിരുദധാരിയാണ്. അച്ഛന്റെ സ്റ്റിച്ചിംഗ് സെന്ററിൽ മൂന്നാമത്തെ മകളുടെ സഹായവും ലഭ്യമാണ്. മൂന്നുപേരും വിവാഹിതരുമാണ്.

<യ> വേനൽക്കാലത്തെ ആരോഗ്യപരിപാലനം

വേനൽക്കാലത്ത് ഏറെ ശ്രദ്ധ ചെലുത്തേണ്ടവയാണ് മനുഷ്യശരീരത്തിലെ ത്വക്കും മുടിയും. വേനൽ ഏറെ ദോഷം ചെയ്യുന്നതും ഇവയ്ക്കാണ്. ഇവയ്ക്കുണ്ടാകുന്ന കേടുകൾ ശരീരത്തെ ഒന്നാകെ ബാധിക്കും. വേനൽ കാലയളവിൽ ഇവയ്ക്കു നല്കുന്ന പരിപാലനം ശരീരത്തിന്റെ ആരോഗ്യത്തിനു തന്നെ ഗുണകരമാകും.

* ഓരോരുത്തരുടെയും ത്വക്കിനെയും കാലാവസ്‌ഥയെയും ആധാരമാക്കിയാകണം സൗന്ദര്യസംരക്ഷണം നടത്തേണ്ടത്. കടുത്ത വേനലിൽ സൂര്യരശ്മികൾ മൂലം ത്വക്കിലെ പ്രോട്ടോണുകൾക്ക് ഏറെ ദോഷമുണ്ടാകും. വൃത്താകൃതിയിൽ തൊലിപ്പുറമേ പല കലകളും ഇതുണ്ടാക്കും. ബി–കോംപ്ലക്സ്, വൈറ്റമിൻ സി, ഇ തുടങ്ങിയവ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

* ശരീരത്തിൽ വിയർപ്പ് അധികരിക്കുന്ന കാലം കൂടിയാണിത്. അതുമൂലം ചൊറിച്ചിൽ, തൊലിയിൽ ചുവന്ന പാടുകൾ എന്നിവയുമുണ്ടാകും. ഫംഗൽ ഇൻഫെക്ഷനുകളും വർധിക്കും. ഇതിൽ നിന്നു രക്ഷനേടാൻ ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം മൂന്നുനേരവും വെയിലിൽ നിന്നും രക്ഷനേടാനുള്ള സൺസ്ക്രീനുകൾ ഉപയോഗിക്കണം. ശരീരത്തെ തണുപ്പിക്കാനുതകുന്ന ക്രീമുകളും, മോയിസ്ചറൈസുകളും ഉപയോഗിക്കുന്നതും നല്ലതാണ്.

* വേനൽക്കാലത്ത് ഭക്ഷണരീതിയിലും മാറ്റങ്ങൾ വരുത്തണം. ചിക്കൻ, ബീഫ് പോലുള്ള നോൺവെജിറ്റബിൾ ഭക്ഷണരീതി പരമാവധി ഒഴിവാക്കണം. ശരീരത്തെ കൂടുതൽ ചൂടാക്കാനേ ഇതേ ഉപകരിക്കൂ. അതിനാൽ വെജിറ്റബിൾ ഭക്ഷണരീതിയായിരിക്കും കൂടുതൽ അഭികാമ്യം. ധാരാളം വെള്ളം കുടിക്കണം. ഒപ്പം തണുപ്പു നല്കുന്ന പഴവർഗങ്ങളും മെനുവിൽ ഉൾപ്പെടുത്തുക.

* മുടി കൊഴിയുന്നതിനൊപ്പം താരന്റെ ശല്യവും ഈ കാലത്ത് വർധിക്കും. ചെറിയ ബാക്ടീരിയ മൂലമുണ്ടാകുന്ന ഫംഗൽ പ്രശ്നങ്ങളെ ശരിയാംവണ്ണം മറികടന്നില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് അവ നയിക്കും. തലയിൽ താരന്റെ ശല്യം വർധിക്കുമ്പോൾ ചൊറിച്ചിലുമുണ്ടാകും. കറുത്തകുരുക്കളായി മുഖത്തേക്കും വ്യാപിക്കാനിടയുണ്ട്. ഇത്തരം അവസരങ്ങളിൽ ഇവയ്ക്കാവശ്യമായ ട്രീറ്റ്മെന്റ് എടുത്തേ മതിയാകൂ. താരൻ മാറ്റിയതിനു ശേഷമേ ഫേസിനുള്ള ട്രീറ്റ്മെന്റ് നടത്താവൂ. ചൂടു കൂടുമ്പോൾ ശരീരത്തിലെ മെലാനിൻ ഉല്പാദനം വർധിക്കും. അതുകുറയ്ക്കാനും വേണ്ട തുടർനടപടികൾ ചെയ്യേണ്ടതുണ്ട്.

<യ> വി.എസ്. ഉമേഷ്
ഫോട്ടോ: പി. മോഹനൻ

വിവരങ്ങൾക്ക് കടപ്പാട്:

<യ> ശ്യാമളാദേവി
വുമൺസ് ഇന്നൊവേഷൻ
സൗത്ത് ഓഫ് ടി.ഡി. സ്കൂൾ,
എ.എൻ.പുരം,
എൻ.എച്ച്. റോഡ്, ആലപ്പുഴ.