രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍...
Tuesday, October 22, 2024 12:52 PM IST
രക്തചംക്രമണവ്യൂഹത്തിനുള്ളിലെ സമ്മര്‍ദത്തിന്‍റെ അളവാണ് രക്തസമ്മര്‍ദം എന്നു പറയാം. രക്തസമ്മര്‍ദം ധമനികളുടെ മതിലുകള്‍ വികസിപ്പിക്കാന്‍ കാരണമാകുമ്പോഴാണ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം സംഭവിക്കുന്നത്.

രക്തസമ്മര്‍ദം രക്തക്കുഴലുകള്‍ക്കു കേടുപാടുകള്‍ വരുത്തുകയും ഹൃദ്രോഗം, സ്‌ട്രോക്ക് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമുണ്ടാകുന്ന ഹൃദയ തകരാറുകള്‍ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങളുടെ ഉപയോഗത്തിലൂടെ ഒരു പരിധിവരെ സാധിക്കും.

അത്തരം ഭക്ഷണങ്ങളെ കുറിച്ച്...

ഓട്‌സ്

ഹൃദയാരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഓട്‌സ്. 1995ലാണ് ദി ക്വാക്കര്‍ ഓട്‌സ് കമ്പനിയുടെ ഹൃദയ സംരക്ഷണ അവകാശവാദത്തിന് എഫ്ഡിഎ ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.

വിപണനം ചെയ്യുന്ന ഒരു ഉല്‍പ്പന്നത്തിന്‍റെ പായ്ക്കറ്റില്‍ എഫ്ഡിഎ അംഗീകരിച്ച ആദ്യത്തെ ഭക്ഷ്യ അധിഷ്ഠിത ആരോഗ്യ അവകാശവാദമാണത്.

ഉയര്‍ന്ന ഫൈബര്‍, കുറഞ്ഞ കൊഴുപ്പ്, കുറഞ്ഞ സോഡിയം എന്നിവ നല്‍കാനുള്ള ഓട്‌സിന്‍റെ കഴിവ് ഹൃദയത്തിന് ആരോഗ്യകരമായ ഗുണങ്ങള്‍ നല്‍കുന്നു.

വാഴപ്പഴം, ഉരുളക്കിഴങ്ങ്

വാഴപ്പഴത്തില്‍ വിറ്റാമിന്‍ സി, ബി-6 തുടങ്ങിയ അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, ഫൈബര്‍, മഗ്‌നീഷ്യം എന്നിവ നല്‍കാന്‍ ഇതു സഹായകമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്‍റെ ഉറവിടമാണ്.

ഉപ്പിന്‍റെ പ്രതികൂല ഫലങ്ങള്‍ സന്തുലിതമാക്കുന്നതിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ പൊട്ടാസ്യം സഹായിക്കും. ഉപ്പ് വെള്ളം നിലനിര്‍ത്തുന്നു, നിങ്ങളുടെ വൃക്കകള്‍ക്ക് അത് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇത് പ്രശ്‌നമാകും.


നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ദ്രാവകം ഉണ്ടെങ്കില്‍ നിങ്ങളുടെ രക്തസമ്മര്‍ദം ഉയര്‍ന്നതാകും. വാഴപ്പഴം പോലെ പൊട്ടാസ്യം ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷണപദാര്‍ഥമാണ് ഉരുളക്കിഴങ്ങ്.

ഒരു ഉരുളക്കിഴങ്ങില്‍ ഏകദേശം 897 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഫ്രഞ്ച് ഫ്രൈ രൂപത്തില്‍ ഉപ്പോടുകൂടി ഉരുളക്കിഴങ്ങു കഴിക്കുന്നത് ഗുണമല്ല, ദോഷമായിരിക്കും ചെയ്യുക എന്നതും വിസ്മരിക്കാതിരിക്കുക.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റിന് ഹൃദയത്തിന് ആരോഗ്യകരമായ നിരവധി ഗുണങ്ങളുണ്ട്. 70-85 % കൊക്കോ ഉള്ള 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റ് ബാറില്‍ ഫൈബര്‍, ഇരുമ്പ്, മഗ്‌നീഷ്യം, ചെമ്പ്, മാംഗനീസ്, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം എന്നിവ അടങ്ങിയിരിക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. 2015ലെ ഒരു പഠനത്തില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി.

പ്രതിദിനം 100 ഗ്രാം വരെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സിവിഡിയുടെ അപകടസാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

ബറീസ്

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ സരസഫലങ്ങള്‍ പോളിഫെനോളുകള്‍, മൈക്രോ ന്യൂട്രിയന്‍റുകള്‍, ഫൈബര്‍ എന്നിവയുടെ ഉറവിടമാണ്. ഓട്‌സിനൊപ്പം ഇവ കഴിക്കുന്നത് ഇരട്ടഫലപ്രദമാണ്.