ഇന്നുതന്നെ പഞ്ചസാര ഉപേക്ഷിക്കൂ; നേടൂ ഈ അദ്ഭുതകരമായ മാറ്റങ്ങള്‍...
Friday, June 28, 2024 2:25 PM IST
പഞ്ചസാരയുടെ ഉപഭോഗം കുറച്ചാല്‍ നമുക്ക് അദ്ഭുതകരമായ മാറ്റങ്ങള്‍ സ്വന്തമാക്കാമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചസാര പല ഭക്ഷണങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ലളിതമായ കാര്‍ബോഹൈഡ്രേറ്റാണ്.

ഇത് പെട്ടെന്നുള്ള ഊര്‍ജ സ്രോതസ് നല്‍കുന്നുണ്ടെങ്കിലും അവശ്യ പോഷകങ്ങളുടെ അഭാവമുണ്ട്. പഞ്ചസാര ഉപേക്ഷിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. പഞ്ചസാര ഉപേക്ഷിച്ചാല്‍ ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം, ദന്താരോഗ്യം തുടങ്ങിയവ മെച്ചപ്പെടുത്താനും സാധിക്കും.

പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന ചില ഗുണങ്ങള്‍ ഇവയാണ്...

ശരീരഭാരം കുറയ്ക്കാം.. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം

പഞ്ചസാര ഉപേക്ഷിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കും. ശരീരഭാരം കുറയുന്നത് ഹൃദ്രോഗം, പ്രമേഹം, ചില അര്‍ബുദങ്ങള്‍ തുടങ്ങിയ അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗസാധ്യത കുറയ്ക്കും.

മാത്രമല്ല, പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ട്രൈഗ്ലിസറൈഡിന്‍റെ അളവ്, രക്തസമ്മര്‍ദം, വീക്കം എന്നിവ കുറയ്ക്കും. ഇവയെല്ലാം ഹൃദ്രോഗത്തിലേക്ക് നമ്മെ എത്തിക്കുന്ന ഘടകങ്ങളാണ്.

പഞ്ചസാര ഉപേക്ഷിക്കാന്‍ ശീലിച്ചാല്‍, ശരീരം രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് സ്ഥിരതയോടെ നിലനിര്‍ത്തും. ഇത് പഞ്ചസാര ഉപഭോഗവുമായി ബന്ധപ്പെട്ട ഊര്‍ജ്ജ തകരാറുകള്‍ തടയുന്നു.

പ്രമേഹം, പല്ലുകളുടെ ആരോഗ്യം

പഞ്ചസാര കുറയ്ക്കുന്നത് ഇന്‍സുലിന്‍ ഉത്പാദനവും സംവേദനക്ഷമതയും നിയന്ത്രിക്കാനും പാന്‍ക്രിയാസിലെ സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. ടൈപ്പ് 2 പ്രമേഹം, നാഡി ക്ഷതം, വൃക്കരോഗം തുടങ്ങിയ അനുബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇതോടെ കുറയും.

മാത്രമല്ല, മോണ രോഗങ്ങള്‍ക്കും ദന്തക്ഷയത്തിനും കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളുടെ പ്രാഥമിക ഭക്ഷണ സ്രോതസാണ് പഞ്ചസാര. മെച്ചപ്പെട്ട ദന്താരോഗ്യം പല്ലുവേദന, മോണരോഗം, മറ്റ് വായിലെ അണുബാധകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.

ചര്‍മ ആരോഗ്യം, ഏകാഗ്രത

പഞ്ചസാര കൂടുതല്‍ ഉപയോഗിച്ചാല്‍ ഇന്‍സുലിന്‍, ആന്‍ഡ്രോജന്‍ എന്നിവയുടെ ഉത്പാദനം വര്‍ധിക്കാന്‍ കാരണമാകും. ഇത് മുഖക്കുരുവിനും മറ്റ് ചര്‍മ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മുഖക്കുരു, വീക്കം, അകാല വാര്‍ധക്യം എന്നിവ കുറയ്ക്കാനും പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ സാധിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി ഇരുന്നാല്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടും. അതോടെ വൈജ്ഞാനിക പ്രവര്‍ത്തനവും മെച്ചപ്പെടും. മികച്ച ഏകാഗ്രത, വൈജ്ഞാനിക പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടാനും ഇതിലൂടെ സാധിക്കും.

കാന്‍സര്‍, ദഹനം, ഉത്കണ്ഠ ഒഴിവാക്കാം

അമിതമായ പഞ്ചസാര കുടല്‍ ബാക്ടീരിയയുടെ സന്തുലിതാവസ്ഥ തകര്‍ക്കും. അതോടെ വീക്കം, താളംതെറ്റുന്ന മലവിസര്‍ജനം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ആരോഗ്യകരമായ കുടല്‍ മൈക്രോബയോം ദഹനം, പോഷകങ്ങള്‍ ആഗിരണം, മൊത്തത്തിലുള്ള കുടല്‍ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും.

ഹോര്‍മോണ്‍ ഉത്പാദനത്തില്‍ പഞ്ചസാര സ്വാധീനിക്കാറുണ്ട്. ഉത്കണ്ഠ വര്‍ധിപ്പിക്കാനും പഞ്ചസാരയുടെ അളവ് കൂടുന്നത് കാരണമാകും. ഉയര്‍ന്ന പഞ്ചസാര ഉപഭോഗം ചില അര്‍ബുദങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കും.

പഞ്ചസാര ഉപേക്ഷിക്കുന്നത് സ്തനം, വന്‍കുടല്‍, പാന്‍ക്രിയാറ്റിക് തുടങ്ങിയ അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു.