വായ് വരണ്ടിരിക്കുന്ന അവസ്ഥ - സിറോസ്റ്റോമിയ
Saturday, November 24, 2018 2:27 PM IST
സിറോസ്റ്റോമിയ എന്നു പറയുന്നത് വായ് വരണ്ടിരിക്കുന്ന അവസ്ഥയാണ്. ഉമിനീർഗ്രന്ഥിയുടെ പ്രവർത്തനക്കുറവ് മൂലമാണ് ഈ അവസ്ഥ സാധാരണമായി കാണപ്പെടുന്നത്. ഒരാളുടെ ദന്താരോഗ്യത്തെയും ജീവിതനിലവാരത്തെയും ബാധിക്കുന്ന ഒന്നാണ് സിറോസ്റ്റോമിയ.

വായ് വരണ്ടിരിക്കുന്നത് പലപ്പോഴും അനാരോഗ്യത്തിന്‍റെ ലക്ഷണങ്ങൾ ആവാം. ഈ രോഗമുള്ള ആളുകളുടെ പ്രധാന പ്രശ്നം ആഹാരം ചവയ്ക്കുന്നതിലും ഇറക്കുന്നതിലും പിന്നെ സംസ്കരിക്കുന്നതിലുമുള്ള ബുദ്ധിമുട്ടാണ്. ഈ അസുഖത്തിന്‍റെ കാരണങ്ങൾക്കനുസരിച്ചാണ് ഇതിന്‍റെ ചികിത്സാരീതിയും. ഒരാളുടെ പൊതു ആരോഗ്യത്തെയും ദന്താരോഗ്യത്തെയും പരിപാലിക്കുന്നതിൽ ഉമിനീര് വളരെ സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. ഉമിനീരിന്‍റെ ഉത്പാദനം കുറയുന്പോഴാണ് ആളുകൾ ഈ രോഗാവസ്ഥയെക്കുറിച്ച് മനസിലാക്കിത്തുടങ്ങുന്നത്. ഇതുമൂലം ആളുകളുടെ ജീവിതനിലവാരം കുറയാൻ സാധ്യതയുണ്ട്.

ഉമിനീരിൽ 99 ശതമാനം വെള്ളവും ബാക്കിവരുന്ന ഒരു ശതമാനം ഓർഗാനിക്, ഇൻ ഓർഗാനിക് വസ്തുക്കൾ ആണ് ഉള്ളത്. ഉമിനീരിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളാണ് ഉമിനീരിന് രോഗനിവാരകം, രോഗനിർണയം, രോഗപ്രതിരോധം എന്നീ സവിശേഷതകൾ നൽകുന്നത്. ഓറൽ കാവിറ്റിയുടെ സാധാരണമായ പ്രവർത്തനത്തെ നിലനിർത്തുന്നതിൽ ഉമിനീരിന് വളരെ വലിയ സ്ഥാനമുണ്ട്. പ്രധാനമായും മൂന്ന് ഉമിനീർ ഗ്രന്ഥികളാണുള്ളത്.

കൂടാതെ നൂറുകണക്കിന് ചെറിയ ഉമിനീർ ഗ്രന്ഥികളും നമ്മുടെ വായിലുണ്ട്. ഉമിനീരിന്‍റെ അളവിനനുസരിച്ചാണ് ഉമിനീർഗ്രന്ഥിയുടെ പ്രവർത്തനത്തെപ്പറ്റി നമുക്ക് അറിയാൻ സാധിക്കുന്നത്.
ഉമിനീർഗ്രന്ഥിയുടെ പ്രവർത്തനത്തെപ്പറ്റി അറിയാൻ ഒരുപാട് മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും ഉചിതമായത് സിലോമെറ്റി ആണ്. സാധാരണയുള്ള ഉമിനീരിന്‍റെ അളവും ആഹാരം കഴിക്കുന്പോഴുള്ള ഉമിനീരിന്‍റെ അളവും ഇതുവഴി നമുക്ക് അറിയാൻ സാധിക്കും. സാധാരണ ആളുകളിൽ ദിവസേന 1.5 ലി. ഉമിനീരാണ് ഉണ്ടാകുന്നത്.

സിറോസ്റ്റോമിയയുടെ കാരണങ്ങൾ
രണ്ടായി തരംതിരിക്കാം - നേരിട്ടുള്ളവയും പരോക്ഷമായവയും.

നേരിട്ടുള്ളവ

ഉമിനീർഗ്രന്ഥിയെ നേരിട്ട് ബാധിക്കുന്ന കാരണങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതുമൂലം ഉമിനീരിന്‍റെ അളവ് കുറയുന്നു. sjogrens സിൻഡ്രമിനോട് ബന്ധപ്പെട്ടാണ് xerostomia ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇത് sjogrensഗ്രന്ഥികളുടെ വീക്കത്തിനു കാരണമാകുന്നു. പ്രൈമറി sjogrens സിൻഡ്രമിൽ കണ്ണും വായും സംബന്ധമായ രോഗലക്ഷണങ്ങൾ ആണ് കാണുന്നത്. sjogrens സിൻഡ്രമിൽ ചെറുതും വലുതുമായ ഉമിനീർഗ്രന്ഥിയുടെ ഉത്പാദനക്ഷമത കുറയുകയും അതുവഴി ഉമിനീരിന്‍റെ ഉത്പാദനം കുറയുകയും ചെയ്യുന്നു.

പരോക്ഷമായ കാരണങ്ങൾ

സിറോസ്റ്റോമിയ ഒരു പാർശ്വഫലമായി വരുന്ന അവസ്ഥകളെയാണ് പരോക്ഷമായ കാരണങ്ങൾ എന്നുപറയുന്നത്. പോഷകാഹാരത്തിന്‍റെ കുറവ്, മരുന്നിന്‍റെ പാർശ്വഫലങ്ങൾ, റേഡിയേഷൻ ട്രീറ്റ്മെന്‍റുകൾ, ഹോർമോണ്‍ വ്യതിയാനങ്ങൾ എന്നിവയാണ് പരോക്ഷമായ കാരണങ്ങൾ.


ദന്തസംബന്ധമായ വ്യതിയാനങ്ങൾ

വായിലെ കോശങ്ങൾ വളരെ മൃദുവായതും എളുപ്പത്തിൽ നശിച്ചുപോകാൻ സാധ്യതയുള്ളതുമാണ്. അതിനാൽ ഈ രോഗികളിൽ എരിച്ചിൽ, രുചിയിൽ വ്യത്യാസം, വായ്നാറ്റം എന്നിവ ഉണ്ടാകുന്നു. റേഡിയേഷൻ ട്രീറ്റ്മെന്‍റുകൾ കാരണം ഉണ്ടാകുന്ന കോശ വരൾച്ചയുടെ ഫലമായി വായ്പ്പുണ്ണുകൾ രൂപപ്പെടുകയും ചെയ്യുന്നു.

കൃത്രിമ പല്ല് വച്ചിട്ടുള്ള രോഗികളിൽ വായ്പ്പുണ്ണുകളും പൂപ്പൽബാധകളും വരാൻ സാധ്യത കൂടുതലാണ്. അതുമൂലം കൃത്രിമ പല്ല് വയ്ക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

സിറോസ്റ്റോമിയ രോഗികളുടെ ദന്തക്ഷയത്തിനും ഇനാമലിന്‍റെ തേയ്മാനത്തിനും മോണരോഗത്തിനും കാരണമാകുന്നു. റേഡിയേഷൻ മൂലമുണ്ടാകുന്ന ദന്തക്ഷയം സാധാരണമായി തലയിലും കഴുത്തിലും റേഡിയേഷൻ തെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന രോഗികളിലാണ് കണ്ടുവരുന്നത്.

ഉമിനീർഗ്രന്ഥിയുടെ തീവ്രമായ പ്രവർത്തനക്കുറവ് മൂലമാണ് വായിൽ പൂപ്പൽബാധയും ഉമിനീർ ഗ്രന്ഥിയുടെ വീക്കവും കാണപ്പെടുന്നത്. കൃത്രിമ പല്ല് വയ്ക്കുന്നവരിലും പുകവലി, മദ്യപാനം എന്നീ ദുശീലങ്ങൾ ഉള്ളവരിലുമാണ് സിറോസ്റ്റോമിയയുടെ അനുബന്ധമായ പൂപ്പൽബാധ ഉണ്ടാകുന്നത്.

ഈ രോഗമുള്ള രോഗികളിൽ ചുണ്ടുകളുടെ കോണുകളിലും നാക്കിലും വിള്ളലുകൾ കാണപ്പെടുന്നു. ഈ രോഗംമൂലമുണ്ടാകുന്ന ഈ വിള്ളലുകളും മുറിവുകളും കാരണം ആഹാരം കഴിക്കുന്പോഴും സംസാരിക്കുന്പോഴും വേദന അനുഭവപ്പെടുന്നു.

* വായ് വരണ്ടുപോകുന്നതിന്‍റെ യഥാർഥ കാരണം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വൃത്തിയില്ലായ്മ ഒരു പ്രധാനപ്പെട്ട കാരണമാണ്. അതുവഴി ഉമിനീരിന്‍റെ ഉത്പാദനം കുറയുന്നു.
* വെള്ളം ധാരാളം കുടിക്കാൻ ശ്രമിക്കുക, നിർജലീകരണം സംഭവിക്കുന്നത് പലപ്പോഴും വരണ്ടതാകാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇടയ്ക്കിടയ്ക്ക് വായ് കഴുകുന്നത് പലപ്പോഴും വരണ്ട അവസ്ഥയ്ക്ക് പരിഹാരമാണ്. ഇതിനായി മൗത്ത് വാഷ് ഉപയോഗിക്കാം. നല്ലൊരു ഡോക്ടറെ കണ്ടു വേണം മൗത്ത് വാഷ് ഉപയോഗിക്കാൻ.
* ച്യൂയിംഗ് ഗം ചവയ്ക്കുന്നത് വരണ്ട വായ്ക്ക് പ്രതിവിധിയാണ്. ഇത് ഉമിനീരിന്‍റെ ഉത്പാദനത്തെ വർധിപ്പിക്കുന്നു. എന്നാൽ, ഒരിക്കലും ആർട്ടിഫിഷ്യൽ സ്വീറ്റ്നർ ഉപയോഗിച്ചുള്ള ച്യൂയിംഗ് ഗം ഉപയോഗിക്കരുത്.
* ശ്വാസോഛ്വാസം ചെയ്യുന്നത് മൂക്കിലൂടെ മാത്രം ആയിരിക്കണം. വായിലൂടെ ശ്വാസോച്ഛ്വാസം ചെയ്യുന്നത് പലതരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
* ഫ്രൂട്ട് ജ്യൂസുകൾ ധാരാളം കഴിക്കാവുന്നതാണ്. പ്രത്യേകിച്ചു വിറ്റാമിൻ ഡി അടങ്ങിയ ജ്യൂസുകൾ .ഇത് വായിലെ വരൾച്ച ഇല്ലാതാക്കുന്നു. ഇത് വായിലെ ഉമിനീരിന്‍റെ ഉത്പാദനം വർധിപ്പിക്കുന്നു.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
ഫോണ്‍ 9447219903
[email protected]
www.dentalmulamoottil.com