നിങ്ങൾ മാറാൻ തയ്യാറാണോ? മാറ്റാൻ വഴികളുണ്ട്
Thursday, October 25, 2018 2:10 PM IST
ഗണിത പഠനവൈകല്യങ്ങൾ മാറ്റാനുള്ള ചില വഴികൾ പറയാം

1. വിരലുപയോഗിച്ചും എഴുതി കൂട്ടിയും കണക്കു പഠനം തുടരുക.
2. ക്ളാസിലെ കൂട്ടുകാരുടെ സഹായം തേടുക. ചിലപ്പോൾ കൂടുതൽ നന്നായി മനസിലാകുന്ന രീതിയിൽ അവർക്കു പറഞ്ഞു തരാൻ കഴിഞ്ഞേക്കും. ഗുണന പട്ടികകളും സൂത്രവാക്യങ്ങളും മറ്റും താളത്തിൽ പാടി പഠിക്കുക. അങ്ങനെ പഠിക്കുന്പോൾ അതു രേഖപ്പെടുത്തുന്നത് തലച്ചോറിന്‍റെ വലത്തു ഭാഗത്താകയാൽ ഓർമിക്കാനുള്ള സാധ്യത കൂടുന്നു.
3. കംപ്യൂട്ടറുകളെയും ഇന്‍റർനെറ്റിനെയും ആശ്രയിച്ച് പാരന്പര്യ രീതികളിൽ നിന്നും മാറി പഠിക്കാൻ ശ്രമിച്ചു നോക്കുക.
4. വേദിക് മാത്തമാറ്റിക്സ്, അബാക്കസ് രീതികൾ പഠിച്ച് ആ വഴിയിൽ ശ്രമിച്ചു നോക്കുക.
5. സംഖ്യകളെ മാതൃഭാഷയിലേക്കു മാറ്റുക എന്നതാണു
മറ്റൊരു വഴി.
ഓരോ സംഖ്യക്കും അനുയോജ്യമായ ഒരു അക്ഷരം കണ്ടെത്തുക. ആ അക്ഷരം ചേർത്തുള്ള വാക്കുകൾ സംഖ്യകൾക്കു പകരമായി ഉപയോഗിക്കുക. ഉദാഹരണത്തിനു 1 എന്നതിനു ന്ന എന്ന അക്ഷരമാണു നിങ്ങൾ ഓർക്കാൻ പഠിക്കുന്നതെങ്കിൽ കുന്ന്, പന്നി എന്നതിലൊക്കെ ഒന്ന് കാണാൻ കഴിയും. 6 എന്നതിനു റ എന്ന അക്ഷരവും 4 എന്നതിനു ല എന്നും ആണെങ്കിൽ ’ കുന്നും പുറത്തൊരെലി’’ എന്നോർത്താൽ 164 എന്ന സംഖ്യയായി . ഇനി അതുമായി ബന്ധപ്പെട്ട കാര്യം ഓർക്കാമല്ലോ.
6. ഒന്നുമുതൽ പത്തിന്‍റെ വരെ ഗുണനപ്പട്ടികയാണു സംഖ്യാഗണിതത്തിൽ ഏറ്റവും പ്രധാനമായി നാം പഠിച്ചിരിക്കേണ്ടത്. അതിൽ തന്നെ ഒന്നിന്‍റെ പട്ടികയും പത്തിന്‍റെ പട്ടികയും പഠിക്കതെ തന്നെ മനസിലാവും. രണ്ടിന്‍റേതും അഞ്ചിന്‍റേതുമാണെങ്കിൽ വളരെ ലളിതവും. പിന്നെ ആകെ ആറു സംഖ്യകളുടെ, പത്തുവരെയുള്ള ഗുണനപ്പട്ടിക പഠിച്ചാൽ ജീവിതകാലം മുഴുവനുള്ള സംഖ്യാഗണിതത്തിന്‍റെ അടിത്തറയായി. ഒരുദിവസം ഒരു സംഖ്യയുടെ പട്ടിക വച്ചു പഠിച്ചിരുന്നെങ്കിൽ ആറു ദിവസം കൊണ്ടു തീരുമായിരുന്ന സാധനമാണു നമ്മിൽ പലരും ജീവിതാവസാനം വരെ പഠിക്കൻ മെനക്കെടാതിരിക്കുന്നത്.


ഭൂഗോളത്തിന്‍റെ ഓരോ സ്പന്ദനവും കണക്കിലാണെന്ന് ആടുതോമയോട് ചാക്കൊ മാഷ് സ്ഫടികത്തിൽ പറയുന്നതു പോലെ ഭീകരനൊന്നുമല്ല കണക്ക്.

ജുറാസ്സിക് പാർക്കും ഇ.റ്റി.യും. ജോസും മറ്റും നിർമ്മിച്ച് വിശ്വ പ്രശസ്തനായ സ്റ്റീഫൻ സ്പിൽ ബർഗ് ഈ പഠനവൈകല്യമുള്ള ആളായിരുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട പല കണ്ടുപിടുത്തങ്ങളും നടത്തിയ ലൈറ്റ്നിങ്ങ് റോഡും, ഫ്രാങ്ക്ളിൻ സ്റ്റൗവും മറ്റും കണ്ടുപിടിച്ച ബഞ്ചമിൻ ഫ്രങ്ക്ളിൻ, കംപ്യൂട്ടർ ചക്രവർത്തി ബിൽ ഗേറ്റ്സ്, ഇലക്ട്രിക് ബൾബ് കണ്ടെത്താൻ വേണ്ടി 9999 തവണ തോല്ക്കാൻ തയാറായ തോമസ് ആൽവാ എഡിസണ്‍ എന്നിങ്ങനെ ധാരാളം പേരുണ്ട് കണക്കിനെ കീഴടക്കാതെ ജീവിത വിജയത്തിന്‍റെ കൊടുമുടി കീഴടക്കിയവർ.

ഇതിനും ഹോമിയോപ്പതിയിൽ മരുന്നുണ്ട്. കണക്കെന്നു കേൾക്കുന്പോഴേയുള്ള പേടി മാറ്റാനും. കണക്കു തലയിൽ കയറാത്തതിനും.ആൾജിബ്ര മാത്രം വിഷമമുള്ളവർക്കും, ജ്യോമട്രി മാത്രം വിഷമമുള്ളവർക്കും, കൂട്ടാൻ വിഷമിക്കുന്നവർക്കും എല്ലാം വെവ്വേറെ മരുന്നുകളാണുള്ളത്. തലച്ചോറിന്‍റെ വിവിധ ഭാഗങ്ങളിൽ മാറ്റം വരുത്തി നിങ്ങളുടെ പ്രത്യേകമായ കണക്കു പ്രശ്നങ്ങൾ പരിഹരിക്കാൻ ഹോമിയോപ്പതിക്കു കഴിയും .

ഇത്തരം പഠനവൈകല്യങ്ങളെ പരിഹരിക്കാൻ എല്ലാ ജില്ലാ ഹോമിയോ ആശുപത്രികളിലും സദ്ഗമയ എന്നൊരു യൂണിറ്റ് തന്നെയുണ്ട്. അവിടെ ഹോമിയോപ്പതി ഡോക്ടറും സ്പെഷൽ എഡുക്കേഷൻ ടീച്ചറും സൈക്കോളജിസ്റ്റും ചേർന്ന ഒരു സംഘം ഡോക്ടർമാർ നിങ്ങളെ സഹായിക്കാനുണ്ടാകും. ഒന്നും പേടിക്കണ്ട. നിങ്ങൾ മാറാൻ തയ്യാറാണോ മാറ്റാൻ വഴികളുണ്ട്.

ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, കണ്ണൂർ
മൊബൈൽ 9447689239 :
[email protected]