ഹൃദയത്തിൽ സൂക്ഷിക്കാൻ
Saturday, September 29, 2018 2:36 PM IST
ഓക്സിജൻസമൃദ്ധമായ രക്തം ഹൃദയപേശികളുടെ ഏതെങ്കിലും പ്രത്യേക ഭാഗത്തേക്കൊഴുകുന്നതിനു പെട്ടെന്നു തടസം നേരിടുന്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്്. മയോ കാർഡിയൽ ഇൻഫ്രാക്ഷൻ എന്നും ഇതറിയപ്പെടുന്നു. ഹൃദയധമനികളിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടി പ്ലേക് എന്നറിയപ്പെടുന്ന മെഴുകു പോലെയുളള പദാർഥം രൂപപ്പെടുന്നു. തുടർന്ന് ഓക്സിജൻ സമൃദ്ധ രക്തം വഹിക്കുന്ന ഹൃദയധമനികളിൽ തടസമുണ്ടാകുന്നു. ഈ അവസ്ഥയാണ് ആർട്ടീരിയോ സ്്ക്ളീറോസിസ്. തുടർന്നു പ്ലേക്കിന്‍റെ ഉപരിതലത്തിൽ രക്തം കപിടിക്കുന്നു. ഇത്തരം ക്ലോട്ട് ക്രമേണ വലുതാകുന്നു. ധമനി പൂർണമായും അടയുന്നു.

ലക്ഷണങ്ങൾ അവഗണിക്കരുത്
* നെഞ്ചിൽ അസ്വസ്ഥത, സമ്മർദ്ദം, ഭാരം, വേദന അനുഭവപ്പെടൽ * കൈയ്ക്കും നെഞ്ചെല്ലിനു താഴെയും അനുഭവപ്പെടുന്ന വേദന. * മുതുക്, താടിയെല്ല്, തൊണ്ട, കൈകൾ എന്നിവിടങ്ങളിലേക്കു വ്യാപിക്കുന്ന അസ്വസ്ഥത.
* ദഹനക്കേട്, നെഞ്ചെരിച്ചിൽ * അമിതമായി വിയർക്കൽ, തലചുറ്റൽ, ഛർദ്ദി, മനംപിരൽ.* അത്യധികമായ ക്ഷീണം, ഉത്കണ്ഠ, ശ്വാസംമുട്ടൽ * ഹൃദയമിടിപ്പിൽ ക്രമവ്യതിയാനം
ഹൃദയാഘാത ലക്ഷണങ്ങൾ അര മണിക്കൂറോ അതിലധികമോ നീണ്ടു നിൽക്കും. ഇത്തരം ലക്ഷണങ്ങൾ വിശ്രമം കൊണ്ടോ നാക്കിനടിയിൽ നൈട്രോ ഗ്ളിസറിൻ ഗുളിക വയ്ക്കുന്നതു കൊണ്ടോ മാറുന്നില്ല. ചിലയാളുകളിൽ മേൽ സൂചിപ്പിച്ച ലക്ഷണങ്ങളൊന്നും കൂടാതെ തന്നെ ഹാർട്ട് അറ്റാക്ക് ഉണ്ടാവാം. പ്രമേഹരോഗികളിലാണ് ഇതിനുളള സാധ്യത
ഏറെ.

രോഗനിർണയം, ചികിത്സ
ഹൃദയാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അവഗണിക്കരുത്. എത്രയും പെട്ടെന്നു വിദഗ്ധചികിത്സകന്‍റെ സഹായം തേടുക. ഹൃദയപേശികളുടെ തകരാർ എത്രയും പെട്ടെന്നു പരിഹരിക്കുകയാണ് ചികിത്സയുടെ ലക്ഷ്യം. ഹൃദയാഘാത ലക്ഷണങ്ങൾ പ്രകടമായി എത്രയും പെട്ടെന്നു ചികിത്സ ലഭ്യമാക്കിയാൽ അപകടാവസ്ഥ അതിജീവിക്കാനാകും. ചിലപ്പോൾ ഗ്യാസ് സംബന്ധമായും ഇത്തരം ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ഈ ധാരണയിൽ അസ്വസ്ഥതകൾ അവഗണിക്കരുത്. പ്രഥമശുശ്രൂഷ
നല്കുക. എത്രയും പെന്ന്െ ഡോക്ടറെ കണ്‍സൾട്ട് ചെയ്യുക.

ഒരിക്കൽ ഹൃദയാഘാതം വന്നവരിൽ വീണ്ടും അതിനുളള സാധ്യതയുണ്ട്്. അതൊഴിവാക്കാൻ ചില നിർദ്ദേശങ്ങൾ.
* ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കുക. യാത്രകളിൽ മരുന്നുകൾ കരുതുക.
* ജീവിതശൈലിയിൽ മാറ്റം വരുത്തുക. പോഷകസമൃദ്ധമായ ആഹാരം ശീലമാക്കുക. ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവയടങ്ങിയ ആഹാരം ശീലമാക്കുക.
* കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധനയ്ക്കു
വിധേയനാവുക.
* പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
* പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണവിധേയമാക്കുക.
* അമിതഭാരം, അമിതവണ്ണം എന്നിവ കുറയ്ക്കുക.

* മാനസികസമ്മർദം കുറയ്ക്കാനുളള മാർഗങ്ങൾ സ്വീകരിക്കുക. ഏതെങ്കിലുമൊരു ഹോബി സ്വീകരിക്കുക. * ദന്താരോഗ്യം സംരക്ഷിക്കുക. ദന്താരോഗ്യപ്രശ്നങ്ങളും ഹൃദയരോഗങ്ങളുമായി ബന്ധമുണ്ടെന്നു പഠനങ്ങൾ * പ്രകൃതിയുമായി ഇണങ്ങുന്ന ജീവിതശൈലി സ്വീകരിക്കുക. * ലഹരിപദാർഥങ്ങൾ ഉപേക്ഷിക്കുക.
* നിയന്ത്രിത ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹം, കൊളസ്ട്രോൾ, ബിപി എന്നിവ നിയന്ത്രണവിധേയമാക്കുക.* ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ആരോഗ്യപ്രശ്നങ്ങളുളളവർ ഡോക്്ടറുടെ നിർദേശാനുസരണം മാത്രമേ വ്യായാമം പാടുളളൂ. നടത്തം ശീലമാക്കാം. ജിമ്മിൽ പോയി ചെയ്യുന്നതു മാത്രമല്ല വ്യായാമം; സൈക്കിൾ സവാരി, നടത്തം, കുട്ടികളുമായി ചേർന്നുളള കളികൾ, പൂന്തോട്ടപരിപാലനം, പച്ചക്കറിത്തോട്ടനിർമാണം എന്നിവയെല്ലാം വ്യായാമത്തിനുളള ഉപാധികൾ തന്നെ.
* കെട്ടിടങ്ങളുടെ ഉയർന്ന നിലകളിൽ കയറേണ്ടി വരുന്പോൾ ആരോഗ്യപ്രശ്നങ്ങളില്ലാത്തവർ പടികൾ തന്നെ തെരഞ്ഞെടുക്കുക; ലിഫ്റ്റ് ഒഴിവാക്കുക. പടികൾ പതിയെ നടന്നു
കയറുന്നത് ഹൃദയം, ശ്വാസകോശം എന്നിവയുടെ
ആരോഗ്യത്തിനു ഗുണകരം. വളരെയധികം നിലകളുളള കെട്ടിടങ്ങളിൽ കയറേണ്ടി വരുന്പോൾ ഓരോ നിലയിലെത്തുന്പോഴും അല്പസമയം വിശ്രമിക്കുക. എന്നാൽ ആരോഗ്യപ്രശ്നങ്ങളുളളവർ ഡോക്ടർമാരുടെ നിർദേശം കൃത്യമായി അനുസരിക്കണം. സാഹസം പാടില്ല.

* ആരോഗ്യഭക്ഷണം ശീലമാക്കുക. പഴങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ, ചെറു മത്സ്യങ്ങൾ(ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല തുടങ്ങിയവ) എന്നിവ ആഹാരത്തിന്‍റെ ഭാഗമാക്കുക. കൊഴുപ്പു കുറഞ്ഞ ആഹാരം ശീലമാക്കുക. പാൽ പാട നീക്കി ഉപയോഗിക്കുക. പഞ്ചസാര, ഉപ്പ്, എണ്ണ, സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ, മൃഗക്കൊഴുപ്പുകൾ, ബേക്കറി വിഭവങ്ങൾ, വറുത്ത വിഭവങ്ങൾ, അച്ചാറുകൾ, വെണ്ണ, മുട്ട, െ എസ് ക്രീം എന്നിവയുടെ ഉപയോഗം മിതപ്പെടുത്തുക. പാക്കറ്റ് ഫുഡ്സ് ലേബൽ ശ്രദ്ധിച്ചു വാങ്ങുക; ആരോഗ്യത്തിനു ദോഷകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നവ ഒഴിവാക്കുക.
* വേദനസംഹാരികൾ ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ കഴിക്കാവൂ. സ്വയംചികിത്സ പാടില്ല. കണ്‍സൾട്ടിംഗ് ഡോക്ടറുടെ നിർദേശം അനുസരിക്കുക. മരുന്നുകളുടെ അളവിലും ഉപയോഗക്രമത്തിലും തന്നിഷ്ടപ്രകാരം മാറ്റം വരുത്തരുത്. മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ വിവരം ഡോക്ടറെ അറിയിക്കുക.
*ഏറെ നാളുകളായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ വിപണിയിൽ നിരോധിക്കുന്ന സാഹചര്യങ്ങളിൽ കണ്‍സൾട്ടിംഗ് ഡോക്ടറുടെ നിർദേശപ്രകാരം ഗുണനിലവാരമുളള പുതിയ
മരുന്നു സ്വീകരിക്കുക.